Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് വിവാദം കത്തിച്ച് തമിഴ്നാട്ടിലെ ടിഎന്‍ടിജെ; സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ തുറന്ന ഭീഷണി ഉയര്‍ത്തിയ ടിഎന്‍ടിജെ നേതാവിനെതിരെ കേസ്

ഹിജാബ് വിവാദത്തില്‍ അഹിതമായ വിധി പറയുന്ന ജഡ്ജിയോ ജഡ്ജിമാരോ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്താല്‍ തങ്ങളുടെ സംഘടനയായ തമിഴ്‌നാട് തൗഹീദ് ജമാത്ത് (ടിഎന്‍ടിജെ) ഉത്തരവാദിയല്ലെന്ന് സംഘടന നേതാവ്. ടിഎന്‍ടിജെയുടെ ഓഡിറ്റ് കമ്മിറ്റി അംഗമായ കോവൈ റഹ്മത്തുള്ളയാണ് ഈ ഭീഷണി ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2022, 06:46 pm IST
in India

ന്യൂദല്‍ഹി: ഹിജാബ് വിവാദത്തില്‍  അഹിതമായ വിധി പറയുന്ന ജഡ്ജിയോ ജഡ്ജിമാരോ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്താല്‍ തങ്ങളുടെ സംഘടനയായ തമിഴ്‌നാട് തൗഹീദ് ജമാത്ത് (ടിഎന്‍ടിജെ) ഉത്തരവാദിയല്ലെന്ന് സംഘടന നേതാവ്. ടിഎന്‍ടിജെയുടെ ഓഡിറ്റ് കമ്മിറ്റി അംഗമായ കോവൈ റഹ്മത്തുള്ളയാണ് ഈ ഭീഷണി ഉയര്‍ത്തിയത്.

സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി ഉയര്‍ത്തി എന്ന പരാതി ഉയര്‍ത്തി ടിഎന്‍ടിജെ നേതാവ് കോവൈ റഹ്മത്തുള്ളയ്‌ക്കെതിരെ ദല്‍ഹിയിലെ സുപ്രീംകോടതി അഭിഭാഷകന്‍ ബി. രാമസ്വാമി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സമൂഹമാധ്യമങ്ങളില്‍ അതിവേഗം പങ്കുവെയ്‌ക്കപ്പെടുന്ന റഹ്മത്തുള്ളയുടെ വീഡിയോ ക്ലിപ്പിംഗുകളും പ്രസംഗവും അമ്പരപ്പുളവാക്കിയെന്നും അഡ്. ബി. രാമസ്വാമി പറയുന്നു. ഹിജാബ് വിധിയുടെ പേരില്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ജഡ്ജിമാരെ ഒരു സാധാരണ ചെറുപ്പക്കാരന്‍ (റഹ്മത്തുള്ള) വെല്ലുവിളിക്കുന്നത് ദുഖകരമാണെന്നും അഡ്വ. ബി. രാമസ്വാമി അഭിപ്രായപ്പെട്ടു.  

‘ഏത് രീതിയിലുള്ള കൊലപാതകത്തിനും തമിഴ്‌നാട്ടിലെ പൊതുജനങ്ങളും യുവാക്കളും തയ്യാറായിരിക്കണമെന്നും റഹ്മത്തുള്ള പറയുന്നു. ബീഹാറിലെ ഒരു ജഡ്ജി പ്രഭാതസവാരിക്കിടെ കൊല്ലപ്പെട്ട സംഭവവും റഹ്മത്തുള്ള സൂചിപ്പിക്കുന്നുണ്ട്. വാഹനാപകടം എന്ന് തോന്നിപ്പിക്കുന്ന അപകടത്തിന് പിന്നില്‍ ഗുണ്ടകളാണെന്നും സൂചനയുണ്ട്. ഇതുവഴി റഹ്മത്തുള്ള ജഡ്ജിമാരെ ഏത് രീതിയിലായാലും കൊല ചെയ്യുന്നതിനുള്ള ആശയവും പ്രകോപനവുമാണ് സൃഷ്ടിക്കുന്നത്’- അഡ്വ. ബി. രാമസ്വാമി പറയുന്നു.

മാത്രമല്ല, യുവാക്കളോട് ജയിലില്‍ പോകുന്നതടക്കമുള്ള ഏത് പ്രത്യാഘാതത്തിനും തയ്യാറാകണമെന്നും റഹ്മത്തുള്ള ഉപദേശിക്കുന്നതായും അഡ്വ. ബി. രാമസ്വാമി ഓര്‍മ്മപ്പെടുത്തുന്നു. ഹിജാബിന് വേണ്ടി ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ഇയാള്‍ പറയുന്നുണ്ട്.

‘തമിഴ്‌നാട്ടില്‍ ഇത്തരം രീതികള്‍ നിയന്ത്രണമില്ലാതെ തുടര്‍ന്നാല്‍ ഇത് ഒരു പ്രവണതയായി മാറും. നിഷ്‌കളങ്കരായ യുവാക്കള്‍ കൊലപാതകത്തിനും കുറ്റകൃത്യങ്ങള്‍ക്കും ഭീഷണിപ്പെടുത്തലിനും ഉപയോഗിക്കപ്പെടും. റഹ്മത്തുള്ളയെ കേസെടുത്ത് അറസ്റ്റ് ചെയ്യണം’- അഡ്വ. ബി. രാമസ്വാമി അഭിപ്രായപ്പെടുന്നു.

മധുരൈ ഗോരിപാളയത്തില്‍ മാര്‍ച്ച് 17ന് നടന്ന ടിഎന്‍ടിജെ യോഗത്തില്‍ കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ റഹ്മത്തുള്ള ഭീഷണി സ്വരത്തില്‍ സംസാരിച്ചതായി കോയമ്പത്തൂരിലെ അഭിഭാഷകന്‍ കെ. വിജയകുമാര്‍ പറയുന്നു. ഇയാളെ ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റ് ചെയ്യാന്‍ അഡ്വ. കെ. വിജയകുമാര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.

ഹിജാബ് വിധിക്കെതിരെ ചെന്നൈയിലെ ന്യൂ കോളെജ് വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയിരുന്നു. ടിഎന്‍ടിജെയെ നിരോധിക്കണമെന്നും അവരുടെ യോഗങ്ങള്‍ സംഘടിപ്പി്ക്കുന്നവരെയും റഹ്മത്തുള്ളയെയും അറസ്റ്റ് ചെയ്യണമെന്നും ബിജെപി വക്താവ് നാരായണ്‍ തിരുപ്പതി ആവശ്യപ്പെട്ടു.

2015ല്‍ നടത്തിയ വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ റഹ്മത്തുള്ളയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Tags: ഹിജാബ് വിവാദംDeath threatഹിജാബ് നിരോധനംdelhiകോവൈ റഹ്മത്തുള്ളHijabജഡ്ജിമാര്‍ക്ക് വധഭീഷണിഹിജാബ് തര്‍ക്കംതമിഴ്‌നാട് തൗഹീദ് ജമാത്ത്ഹിജാബ് അവകാശംടിഎന്‍ടിജെപട്ടിക ജാതിcomplaintതമിഴ്നാട്റോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൺട്രോൾ റൂം
Kerala

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നില്‍ കടകംപള്ളി, ഡി ജി പിക്ക് പരാതി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Kerala

ജനങ്ങളുടെ പരാതികളും പരിഭവങ്ങളും നേരിട്ട് കേട്ടറിഞ്ഞു;ഇടപെടലുകള്‍ ഉറപ്പുനല്‍കി അശ്വസിപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.