Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

സുനില്‍ തളിയല്‍ by സുനില്‍ തളിയല്‍
Mar 26, 2026, 10:40 am IST
in Kerala, Thiruvananthapuram
കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

തിരുവനന്തപുരം: കാലടി ഗവ.ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രതിപക്ഷ എംഎല്‍എ ആയ വി.ശിവന്‍കുട്ടി നിവേദനം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് വി. ശിവന്‍കുട്ടി അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിരുന്നിട്ടും പഌസ്ടു അനുവദിച്ചില്ല.

2011ല്‍ രണ്ടാം ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ എംഎല്‍എ ആയിരുന്നു വി. ശിവന്‍കുട്ടി. ഇന്നത്തെ നേമം മണ്ഡലം ഉള്‍പ്പെടുന്ന പഴയ തിരുവനന്തപുരം ഈസ്റ്റ് നിയോജക മണ്ഡലം എംഎല്‍എ ആയിരുന്നു അദ്ദേഹം. കാലടിയിലെയും പരിസര പ്രദേശത്തെയും ജനങ്ങളുടെ നിരന്തരമായ ആവശ്യമായിരുന്നു കാലടി ഗവ.ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കുക എന്നത്.

2013ല്‍ കാലടി സ്‌കൂള്‍ പിടിഎ ജനറല്‍ ബോഡി കൂടി നാട്ടിലെ റസിഡന്റ്‌സ് അസോസിയേഷനുകളെ ഉള്‍പ്പെടുത്തി കമ്മറ്റി രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് ഒപ്പ് ശേഖരിച്ചാണ് നിവേദനം നല്‍കിയത്. ഈസ്റ്റ് മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തിലാണ് കാലടി സ്‌കൂളില്‍ പഌസ്ടു അനുവദിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കിയത്.

ദേവസ്വം മന്ത്രിയായിരുന്ന വി.എസ്. ശിവകുമാറിനും നിവേദനംനല്‍കി. തിരുവനന്തപുരം ഈസ്റ്റ് എംഎല്‍എ ആയിരുന്ന വി. ശിവന്‍കുട്ടി, അന്നത്തെ വാര്‍ഡ് കൗണ്‍സിലര്‍ കെ. കൃഷ്ണന്‍കുട്ടി, കാലടി ഗവ. ഹൈസ്‌കൂള്‍ പിടിഎ പ്രസിഡന്റ് ശെല്‍വകുമാര്‍, സിപിഎം ചാല എല്‍സി സെക്രട്ടറി സി. ഗോപി, എഐവൈഎഫ് ജില്ലാ സെക്രട്ടറി കാലടി ജയചന്ദ്രന്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി അധികാരത്തില്‍ വന്നാല്‍ കാലടി ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. പക്ഷേ യുഡിഎഫ് ആണ് അധികാരത്തില്‍ വന്നത്. പി.കെ. അബ്ദുള്‍ റബ്ബായിരുന്നു വിദ്യാഭ്യാസ മന്ത്രി.

2011 മുതല്‍ 2016 വരെ കാലടി ഉള്‍പ്പെടുന്ന് ഈസ്റ്റ് നിയോജകമണ്ഡലം എംഎല്‍എ ആയിരുന്ന വി. ശിവന്‍കുട്ടി കാലടി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി ഒന്നും ചെയ്തില്ല. 2016ല്‍ വി. ശിവന്‍കുട്ടിയെ തോല്‍പ്പിച്ച് എംഎല്‍എ ആയ ഒ. രാജഗോപാലിന്റെ കാലത്താണ് അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ കാലടി ഗവ. ഹൈസ്‌കൂള്‍ വന്‍ കുതിച്ചുചാട്ടം നടത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രമാക്കുക എന്ന പദ്ധതിയില്‍ കാലടി സ്‌കൂളിനെ ഉള്‍പ്പെടുത്തിയത് ഒ. രാജഗോപാലിന്റെ ശ്രമഫലമായാണ്. അതിനെത്തുടര്‍ന്നാണ് പുതിയ മന്ദിരങ്ങളും വിശാലമായ കഌസ്മുറികളും സ്മാര്‍ട്ട് കഌസ് മുറികളും ഫര്‍ണിച്ചറുകളും കാലടി സ്‌കൂളിന് ലഭ്യമായത്.

കാലടി ഗവ. സ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്ന് ജനങ്ങളുടെ ആവശ്യത്തിന് പ്രതിപക്ഷത്തിരിക്കുമ്പോള്‍ പിന്തുണ നല്‍കിയ വി. ശിവന്‍കുട്ടി പക്ഷേ വിദ്യാഭ്യാസ മന്ത്രിയായപ്പോള്‍ സ്വന്തം മണ്ഡലത്തിലെ കാലടി ഗവ. ഹൈസ്‌കൂളിനെ മറന്നു. കഴിഞ്ഞ 5 വര്‍ഷവും പഌസ് ടു അനുവദിക്കുന്നതിന് ഒരു ചെറുവിരല്‍പോലും അനക്കിയില്ല. കാലടി സ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് വി. ശിവന്‍കുട്ടിയുള്‍പ്പെടുന്ന സംഘം നിവേദനം നല്‍കിയിട്ട് 13 വര്‍ഷം പിന്നിട്ടു. അതില്‍ 10 വര്‍ഷവും എല്‍ഡിഎഫ് മന്ത്രിസഭയായിരുന്നു ഭരണത്തില്‍. അഞ്ച് വര്‍ഷം വി. ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രിയും. എന്നിട്ടും കാലടി സ്‌കൂളില്‍ പഌസ് ടു യാഥാര്‍ത്ഥ്യമായില്ല.

Tags: election 2026educationv sivankuttyPlus two
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സ്‌കോളര്‍ഷിപ്പോടെ ഡിപ്ലോ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

Kerala

മാധ്യമങ്ങള്‍ വിളിക്കുമ്പോള്‍ ഫോണെടുക്കാതെ റഹിമും ഗോവിന്ദനും ശിവന്‍കുട്ടിയും; കേരളത്തിലെ ഡിജിപി ഏപ്രില്‍ 22ന് ഹാജരാകണം

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

പുതിയ വാര്‍ത്തകള്‍

പ്രായപൂർത്തിയാകാത്ത 180 പെൺകുട്ടികളെ പീഡിപ്പിച്ച മുഹമ്മദ് അയാസ് ലൗ ജിഹാദിന്റെ ഭാഗമോ ? പ്രതിയുടെ വലയിൽ അകപ്പെട്ടവരിൽ ഹിന്ദു പെൺകുട്ടികളും

സ്വര്‍ണ്ണവിലയില്‍ വീണ്ടും കുതിപ്പ്; അറിയാം ഇന്നത്തെ വില

‘ ഇവിടെ മസ്ജിദോ, മുസ്ലീം ഖബർസ്ഥാനോ അനുവദിക്കില്ല ‘ ; മസ്ജിദ് നിർമ്മാണത്തിനെതിരെ ജപ്പാനിൽ പ്രതിഷേധം

ബീഹാറിൽ ഇനി സമ്രാട് ഭരണം; ചരിത്രത്തിലേക്ക്, ഉത്സവാഹ്ലാദത്തിൽ സത്യപ്രതിഞ്ജ

സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍

കൊൽക്കത്തയിൽ മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

ബംഗാളിൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ, ലവ് ജിഹാദും ബഹുഭാര്യത്വവും അവസാനിപ്പിക്കും, ബാബറി മസ്ജിദ് പണിയാൻ അനുവദിക്കില്ല: അമിത് ഷാ

നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വിസിക്ക് നിർദ്ദേശം നൽകി ഗവർണർ

ഒഡീഷയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ: അഞ്ചാം ക്ലാസുകാരി മരിച്ചു, മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

വേനൽക്കാല തിരക്ക്: നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.