Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ വിലക്കിയതോടെ പരീക്ഷ എഴുതാന്‍ തയ്യാറാകാതെ 231 മുസ്ലിം വിദ്യാര്‍ത്ഥികള്‍; ഹിജാബ് വിവാദം കത്തിച്ച് സംഘടനകള്‍

ഹിജാബ് വിഷയത്തെ കത്തിച്ച് നിര്‍ത്താനുള്ള ചില സംഘടനകളുടെ ഗൂഢനീക്കത്തിന്റെ ഭാഗമായി 231 വിദ്യാര്‍ത്ഥികള്‍ കര്‍ണ്ണാടകയില്‍ പരീക്ഷ ബഹിഷ്‌കരിച്ചു. ഹൈക്കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ പെണ്‍കുട്ടിയെ കോളെജ് അധികൃതര്‍ വിലക്കിയതോടെയാണ് ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ 231 പേര്‍ പരീക്ഷ എഴുതാന്‍ തയ്യാറാകാതിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2022, 05:06 pm IST
in India

ബെംഗളൂരു: ഹിജാബ് വിഷയത്തെ കത്തിച്ച് നിര്‍ത്താനുള്ള ചില സംഘടനകളുടെ ഗൂഢനീക്കത്തിന്റെ ഭാഗമായി 231 വിദ്യാര്‍ത്ഥികള്‍ കര്‍ണ്ണാടകയില്‍ പരീക്ഷ ബഹിഷ്‌കരിച്ചു. ഹൈക്കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ പെണ്‍കുട്ടിയെ കോളെജ് അധികൃതര്‍ വിലക്കിയതോടെയാണ് ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ 231 പേര്‍ പരീക്ഷ എഴുതാന്‍ തയ്യാറാകാതിരുന്നത്.

തെക്കന്‍ കര്‍ണ്ണാടകയിലെ ഉപ്പിനംഗഡി ഗവ. പിയു കോളെജിലാണ് സംഭവം. ഈയിടെ വന്ന ഹൈക്കോടതി വിധിയില്‍ മതപരമായ വേഷങ്ങള്‍ കോളെജിലും സ്‌കൂളിലും വിലക്കിയിരുന്നു. പകരം യൂണിഫോം ധരിച്ചുവരണമെന്നതായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ കോളെജിലെ വസ്ത്രധാരണത്തിന് വിരുദ്ധമായി ഹിജാബ് ധരിച്ച് കോളെജില്‍ പരീക്ഷയ്‌ക്കെത്തി. ഹൈക്കോടതി വിധി ലംഘിക്കുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് പിയു കോളെജിലെ ഡപ്യൂട്ടി ഡയറക്ടര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ ഹിജാബ് ഊരാന്‍ തയ്യാറായില്ല. ഇതോടെ കോളെജ് അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചി്ല്ല.

ഇതോടെ ഏകദേശം 231 വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. പുറത്ത് കാത്ത് നിന്ന മുസ്ലിങ്ങള്‍ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ നിര്‍ബന്ധിച്ച് മുദ്രാവാക്യം മുഴക്കി. ചില പ്രാദേശിക മുസ്ലിം നേതാക്കള്‍ പെണ്‍കുട്ടികളെ ഹിജാബ് ഊരി പരീക്ഷയെഴുതാന്‍ നിര്‍ബന്ധിച്ചെങ്കിലും കുട്ടികള്‍ പരീക്ഷ ബഹിഷ്‌കരിക്കുകയായിരുന്നു. 231 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയില്ലെന്ന് പിയു കോളെജ് പ്രിന്‍സിപ്പല്‍ സുധീര്‍ കുമാര്‍ പറഞ്ഞു. ഹിജാബ് മതചാരണത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നും ഹിജാബ് നിരോധിക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. വിദ്യാലയങ്ങളില്‍, സ്‌കൂളായാലും കോളെജായാലും, യൂണിഫോം വസ്ത്രധാരണം നിര്‍ബന്ധമാക്കേണ്ടത് അതത് സ്ഥാപനങ്ങളിലെ അധികൃതരുടെ അവകാശമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ പ്രത്യേക സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ തൊപ്പി ധരിച്ചാണ് എത്തിയത്. കര്‍ണ്ണാടകയിലെ സ്‌കൂള്‍ യൂണിഫോം നിയമങ്ങള്‍ ലംഘിച്ച് തലയില്‍ തൊപ്പി ധരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ ഹിജാബ് നിരോധനത്തിനെതിരെ മുദ്രാവാക്യം വിളിച്ച് മാര്‍ച്ച് ചെയ്യുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

റായ്ചൂരിലെ ഒരു ഉര്‍ദു സ്‌കൂളിലെ മുസ്ലിം അധ്യാപിക തൊപ്പി ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയുടെ തൊപ്പി എടുത്തുമാറ്റുന്ന വീഡിയോയും വൈറലായി.

എന്താണ് ഹിജാബ് വിവാദം?

ജനവരിയിലാണ് കര്‍ണ്ണാടകയില്‍ ഹിജാബ് വിവാദം ആരംഭിച്ചത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ഉഡുപ്പിയിലെ ഒരു കോളെജില്‍ വിലക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പിന്നീട് കര്‍ണ്ണാടകയിലുടനീളം ഹിജാബിന്റെ പേരില്‍ കോളെജുകളില്‍ സംഘര്‍ഷമുണ്ടായി. ഏതാനും മുസ്ലിം വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിയ്‌ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചു. ഹിജാബിനെ ഉപരോധിക്കാന്‍ ഇതിനിടെ ഹിന്ദുവിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച് എത്താന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ നിയന്ത്രണ വിധേയമല്ലാതായി.

ഒടുവില്‍ ഹിജാബ് മതാചരണത്തിന്റെ അവശ്യഘടകമല്ലെന്നും മതേതരമായ യൂണിഫോം നിര്‍ബന്ധമാക്കാന്‍ ഓരോ വിദ്യാഭ്യാസസ്ഥാപനത്തിനും അവകാശമുണ്ടെന്നും കര്‍ണ്ണാടക ഹൈക്കോടതി വിധിച്ചു. ഇപ്പോള്‍ ഒരു മുസ്ലിം വിദ്യാര്‍ത്ഥിനി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

ഹിജാബ് വിഷയം കത്തിച്ച് നിര്‍ത്തി സംഘടനകള്‍

ദക്ഷിണ കര്‍ണ്ണാടകയില്‍ കാമ്പസ് ഫ്രണ്ട് പോലുള്ള ചില സംഘടനകളാണ് ഈ വിഷയം കത്തിച്ച് നിര്‍ത്തുന്നതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി വിഭാഗമാണ് കാമ്പസ് ഫ്രണ്ട്. ഈയിടെ ദക്ഷിണ കര്‍ണ്ണാടകത്തിലെ പല കോളെജുകളിലേക്കും ഇവരുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചതും ഈ സമരവും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപണമുണ്ട്.  ഇവിടെ വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ മതമൗലികവല്‍ക്കരണം ശക്തമായി നടക്കുന്നതായി കര്‍ണ്ണാടക സര്‍ക്കാരിലെ ചില  മന്ത്രിമാര്‍ ആരോപിച്ചിരുന്നു. 

Tags: പോപ്പുലര്‍ ഫ്രണ്ട്കര്‍ണ്ണാടകIÀ-®m-SI s]m-eokvകോളേജ്UniformUdupiഉഡുപ്പി പിയു കോളെജ്കര്‍ണ്ണാടക ഹിജാബ് വിവാദംHijabkarnataka highcourtഹിജാബ് തര്‍ക്കംക്യാമ്പസ് ഫ്രണ്ട്ഹിജാബ് അവകാശംകര്‍ണ്ണാടക ബന്ദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

Kerala

ആഘോഷവേളകളിലും ജന്മദിനങ്ങളിലും സ്‌കൂള്‍ യൂണിഫോം ഒഴിവാക്കാം : മന്ത്രി വി.ശിവന്‍കുട്ടി

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

പുതിയ വാര്‍ത്തകള്‍

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

കര്‍ണാടകയില്‍ ആണ്‍കുട്ടികള്‍ക്ക് സൗജന്യ യാത്രാപദ്ധതി : പ്രതിവര്‍ഷം 1700 കോടി സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വിലയിരുത്തല്‍

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പലിലെ മൂന്ന് വിദേശ ജീവനക്കാര്‍ക്ക് മടങ്ങാന്‍ അനുമതി

കോണ്‍ഗ്രസിന് തിരിച്ചടി, കേസ് മറച്ചുവെച്ചതിന് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളി; ബിജെപിയുടെ മഹേഷ് കെവത്ത് രാജ്യസഭയിലേക്ക്

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.