Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രഖ്യാപനങ്ങളുടെ പൊള്ള ബജറ്റ്

പല ബജറ്റ് നിര്‍ദ്ദേശങ്ങളിലും മുഴച്ചുനില്‍ക്കുന്നത് സിപിഎമ്മിന്റെ രാഷ്‌ട്രീയ താത്പര്യമാണ്. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകസമാധാനം സ്ഥാപിക്കുന്നതിന് 100 കോടി ചെലവാക്കുമെന്ന പ്രഖ്യാപനം പരിഹാസ്യമാണ്. ഇടതുപാര്‍ട്ടികളുടെ പാര്‍ശ്വവര്‍ത്തികളായ ബുദ്ധിജീവികളുടെ പോക്കറ്റിലേക്കാണ് ഈ തുക പോവുകയെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2022, 06:00 am IST
inEditorial

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് സാമ്പത്തിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ അശാസ്ത്രീയവും ജനകീയപക്ഷത്തുനിന്ന് നോക്കുമ്പോള്‍ നിരാശാജനകവുമാണ്. കടം കേറി മുടിഞ്ഞുകൊണ്ടിരിക്കുന്ന കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള യാതൊരു നിര്‍ദ്ദേശവും ബജറ്റിലില്ല. ഇത് തന്റെ പരിഗണനയില്‍ വരുന്ന കാര്യമല്ലെന്ന സമീപനമാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റേത്. കിട്ടുന്ന വരുമാനം നിത്യനിദാനച്ചെലവിനും ശമ്പളത്തിനും പെന്‍ഷന്‍ നല്‍കുവാനും തികയാതെ വരുന്ന ഒരു സാഹചര്യത്തില്‍ വിഭവസമാഹരണം എങ്ങനെ സാധ്യമാകുമെന്നു ബജറ്റില്‍നിന്ന് വ്യക്തമാവുന്നില്ല. ബജറ്റിന് പുറത്ത് കിഫ്ബി വഴിയുള്ള കടമെടുപ്പ് മാത്രമാണ് ധനമന്ത്രി കാണുന്ന ഒരേയൊരു പോംവഴി. ഈ കടത്തിന്റെ ബാധ്യത തീര്‍ക്കേണ്ടതിന്റെ ഉത്തരവാദിത്വം ബജറ്റിനാണുതാനും. ധനസ്ഥിതി ഏറെ പരുങ്ങലിലായിരിക്കെ വലിയ ആത്മവിശ്വാസം നടിച്ച് പ്രത്യക്ഷത്തില്‍ ആകര്‍ഷകമെന്നു തോന്നുന്നതും, എന്നാല്‍ വിശ്വാസ്യത തീരെയില്ലാത്തതുമായ കുറെയധികം പ്രഖ്യാപനങ്ങള്‍ നടത്തുക മാത്രമാണ് ബജറ്റില്‍ ചെയ്തിരിക്കുന്നത്. ഇവയൊക്കെ പ്രാവര്‍ത്തികമാക്കണമെന്ന യാതൊരു നിര്‍ബന്ധബുദ്ധിയും കാണുന്നില്ല. പണം എവിടെനിന്നു കണ്ടെത്തുമെന്നതില്‍ ഉറപ്പില്ലാതെ അശാസ്ത്രീയമായ വീതംവയ്‌പ്പാണ് ധനമന്ത്രി നടത്തിയിട്ടുള്ളത്. വിലക്കയറ്റം തടയാന്‍ ആയിരം കോടി, നിയമസഭാ മണ്ഡലങ്ങള്‍ തോറും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ എന്നൊക്കെയുള്ള പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമുള്ളതാണ്.

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വായിച്ച നയരേഖയുടെ ചുവടുപിടിച്ചുള്ള ഒരു ബജറ്റ് പ്രസംഗമാണ് ധനമന്ത്രി ബാലഗോപാല്‍ നടത്തിയിട്ടുള്ളത്. അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തിനിടെ കേരളത്തിലെ ജനജീവിതം ലോകനിലവാരത്തിലെത്തിക്കുമെന്നും മറ്റുമുള്ള എടുത്താല്‍ പൊങ്ങാത്ത പ്രഖ്യാപനം രാഷ്‌ട്രീയ കാപട്യമാണ്. കേരള മോഡല്‍ വികസനത്തെക്കുറിച്ച് യാഥാര്‍ത്ഥ്യത്തിനു വിരുദ്ധമായി നടത്തിക്കൊണ്ടിരിക്കുന്ന അവകാശവാദങ്ങളുടെ തുടര്‍ച്ചയാണിത്. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ എത്ര ദുര്‍ബ്ബലമാണ് എന്നതിന് ഒരു തെളിവാണ് സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി 2000 കോടി വകയിരുത്തിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വെ ബോര്‍ഡിന്റെയും അനുമതി ഇനിയും ലഭിച്ചിട്ടില്ലാത്ത, അങ്ങനെയൊന്ന് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ഒരു പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനാണത്രേ ഈ തുക! കിഫ്ബി വഴിയുള്ള കടമെടുപ്പാണ് ഇതിനും കണ്ടുവച്ചിരിക്കുന്നത്.  സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കേരളത്തിലങ്ങോളമിങ്ങോളം കടുത്ത പ്രതിഷേധം ഉയര്‍ത്തുന്ന ജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ വകയിരുത്തല്‍. ഒരുകാലത്ത് സര്‍വശക്തിയുമെടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ച സ്വകാര്യ മേഖലയിലെ ഉന്നതവിദ്യാഭ്യാസത്തിന് അനുകൂലമായ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സിപിഎമ്മിന്റെ രാഷ്‌ട്രീയ നയംമാറ്റത്തിന് അനുസൃതമാണ്. മലയാളികളായ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങള്‍ വലിയ നേട്ടമുണ്ടാക്കിക്കഴിഞ്ഞപ്പോഴാണ് റിപ്വാന്‍ വിംഗിളിനെ അനുസ്മരിപ്പിക്കുന്ന ഈ ബോധോദയം. തോട്ടഭൂമിയുടെ നിര്‍വചനം മാറ്റി മറ്റു വിളകള്‍ കൃഷി ചെയ്യാന്‍ അനുവദിക്കുമെന്ന പ്രഖ്യാപനം വലിയ പൊളിച്ചെഴുത്തെന്ന മട്ടില്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ നിലയ്‌ക്ക് ഇതിന്റെ പ്രയോജനം പരിമിതമായിരിക്കും.

പല ബജറ്റ് നിര്‍ദ്ദേശങ്ങളിലും മുഴച്ചുനില്‍ക്കുന്നത് സിപിഎമ്മിന്റെ രാഷ്‌ട്രീയ താത്പര്യമാണ്. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകസമാധാനം സ്ഥാപിക്കുന്നതിന് 100 കോടി ചെലവാക്കുമെന്ന പ്രഖ്യാപനം പരിഹാസ്യമാണ്. ഇടതുപാര്‍ട്ടികളുടെ പാര്‍ശ്വവര്‍ത്തികളായ ബുദ്ധിജീവികളുടെ പോക്കറ്റിലേക്കാണ് ഈ തുക പോവുകയെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. സാധാരണക്കാരുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന ഫലപ്രദമായ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആ തുക വിപണിയില്‍ എത്തുമായിരുന്നു. ബജറ്റില്‍ വളരെ ആവേശത്തോടെ പ്രഖ്യാപിച്ചിട്ടുള്ള ചില പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന്റെ ചെലവിലുള്ളതാണ്. എന്നിട്ടും കേന്ദ്രസര്‍ക്കാരിനെ പഴിപറഞ്ഞുകൊണ്ട് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചതുതന്നെ ഒരുതരം നന്ദികേടാണ്. ധനധൂര്‍ത്ത് രാഷ്‌ട്രീയം മുഖമുദ്രയാക്കിയിട്ടുള്ള ഈ സര്‍ക്കാരിന് കേന്ദ്രത്തിന്റെ സഹായമില്ലാതെ ഒന്നും ചെയ്യാനാവില്ല. കൊവിഡ് മഹാമാരി വിതച്ച കഷ്ടപ്പാടുകളില്‍നിന്ന് കരകയറാന്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് യാതൊന്നുംതന്നെ ബജറ്റില്‍ പ്രഖ്യാപിക്കാത്തത് സര്‍ക്കാരിന്റെ തനിനിറം വ്യക്തമാക്കുന്നുണ്ട്. ധനികവിഭാഗങ്ങളില്‍നിന്നുള്ള വിഭവസമാഹരണത്തിനുള്ള ശ്രമങ്ങളൊന്നും ബജറ്റില്‍ സ്ഥാനംപിടിക്കാത്തത് ആരുടെ താത്പര്യമാണ് ഈ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്നതിന് തെളിവാണ്. ചുരുക്കത്തില്‍ വിപണിയെ ചലിപ്പിക്കാന്‍ കഴിയാത്ത, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കുന്ന നിര്‍ദ്ദേശങ്ങളൊന്നുമില്ലാത്ത ഈ ബജറ്റ് ലക്ഷ്യങ്ങളൊന്നും നേടാന്‍ പോകുന്നില്ല.

Tags: keralabudget
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.