Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രഖ്യാപനങ്ങളുടെ പൊള്ള ബജറ്റ്

പല ബജറ്റ് നിര്‍ദ്ദേശങ്ങളിലും മുഴച്ചുനില്‍ക്കുന്നത് സിപിഎമ്മിന്റെ രാഷ്‌ട്രീയ താത്പര്യമാണ്. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകസമാധാനം സ്ഥാപിക്കുന്നതിന് 100 കോടി ചെലവാക്കുമെന്ന പ്രഖ്യാപനം പരിഹാസ്യമാണ്. ഇടതുപാര്‍ട്ടികളുടെ പാര്‍ശ്വവര്‍ത്തികളായ ബുദ്ധിജീവികളുടെ പോക്കറ്റിലേക്കാണ് ഈ തുക പോവുകയെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2022, 06:00 am IST
in Editorial

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് സാമ്പത്തിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ അശാസ്ത്രീയവും ജനകീയപക്ഷത്തുനിന്ന് നോക്കുമ്പോള്‍ നിരാശാജനകവുമാണ്. കടം കേറി മുടിഞ്ഞുകൊണ്ടിരിക്കുന്ന കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള യാതൊരു നിര്‍ദ്ദേശവും ബജറ്റിലില്ല. ഇത് തന്റെ പരിഗണനയില്‍ വരുന്ന കാര്യമല്ലെന്ന സമീപനമാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റേത്. കിട്ടുന്ന വരുമാനം നിത്യനിദാനച്ചെലവിനും ശമ്പളത്തിനും പെന്‍ഷന്‍ നല്‍കുവാനും തികയാതെ വരുന്ന ഒരു സാഹചര്യത്തില്‍ വിഭവസമാഹരണം എങ്ങനെ സാധ്യമാകുമെന്നു ബജറ്റില്‍നിന്ന് വ്യക്തമാവുന്നില്ല. ബജറ്റിന് പുറത്ത് കിഫ്ബി വഴിയുള്ള കടമെടുപ്പ് മാത്രമാണ് ധനമന്ത്രി കാണുന്ന ഒരേയൊരു പോംവഴി. ഈ കടത്തിന്റെ ബാധ്യത തീര്‍ക്കേണ്ടതിന്റെ ഉത്തരവാദിത്വം ബജറ്റിനാണുതാനും. ധനസ്ഥിതി ഏറെ പരുങ്ങലിലായിരിക്കെ വലിയ ആത്മവിശ്വാസം നടിച്ച് പ്രത്യക്ഷത്തില്‍ ആകര്‍ഷകമെന്നു തോന്നുന്നതും, എന്നാല്‍ വിശ്വാസ്യത തീരെയില്ലാത്തതുമായ കുറെയധികം പ്രഖ്യാപനങ്ങള്‍ നടത്തുക മാത്രമാണ് ബജറ്റില്‍ ചെയ്തിരിക്കുന്നത്. ഇവയൊക്കെ പ്രാവര്‍ത്തികമാക്കണമെന്ന യാതൊരു നിര്‍ബന്ധബുദ്ധിയും കാണുന്നില്ല. പണം എവിടെനിന്നു കണ്ടെത്തുമെന്നതില്‍ ഉറപ്പില്ലാതെ അശാസ്ത്രീയമായ വീതംവയ്‌പ്പാണ് ധനമന്ത്രി നടത്തിയിട്ടുള്ളത്. വിലക്കയറ്റം തടയാന്‍ ആയിരം കോടി, നിയമസഭാ മണ്ഡലങ്ങള്‍ തോറും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ എന്നൊക്കെയുള്ള പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമുള്ളതാണ്.

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വായിച്ച നയരേഖയുടെ ചുവടുപിടിച്ചുള്ള ഒരു ബജറ്റ് പ്രസംഗമാണ് ധനമന്ത്രി ബാലഗോപാല്‍ നടത്തിയിട്ടുള്ളത്. അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തിനിടെ കേരളത്തിലെ ജനജീവിതം ലോകനിലവാരത്തിലെത്തിക്കുമെന്നും മറ്റുമുള്ള എടുത്താല്‍ പൊങ്ങാത്ത പ്രഖ്യാപനം രാഷ്‌ട്രീയ കാപട്യമാണ്. കേരള മോഡല്‍ വികസനത്തെക്കുറിച്ച് യാഥാര്‍ത്ഥ്യത്തിനു വിരുദ്ധമായി നടത്തിക്കൊണ്ടിരിക്കുന്ന അവകാശവാദങ്ങളുടെ തുടര്‍ച്ചയാണിത്. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ എത്ര ദുര്‍ബ്ബലമാണ് എന്നതിന് ഒരു തെളിവാണ് സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി 2000 കോടി വകയിരുത്തിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വെ ബോര്‍ഡിന്റെയും അനുമതി ഇനിയും ലഭിച്ചിട്ടില്ലാത്ത, അങ്ങനെയൊന്ന് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ഒരു പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനാണത്രേ ഈ തുക! കിഫ്ബി വഴിയുള്ള കടമെടുപ്പാണ് ഇതിനും കണ്ടുവച്ചിരിക്കുന്നത്.  സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കേരളത്തിലങ്ങോളമിങ്ങോളം കടുത്ത പ്രതിഷേധം ഉയര്‍ത്തുന്ന ജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ വകയിരുത്തല്‍. ഒരുകാലത്ത് സര്‍വശക്തിയുമെടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ച സ്വകാര്യ മേഖലയിലെ ഉന്നതവിദ്യാഭ്യാസത്തിന് അനുകൂലമായ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സിപിഎമ്മിന്റെ രാഷ്‌ട്രീയ നയംമാറ്റത്തിന് അനുസൃതമാണ്. മലയാളികളായ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങള്‍ വലിയ നേട്ടമുണ്ടാക്കിക്കഴിഞ്ഞപ്പോഴാണ് റിപ്വാന്‍ വിംഗിളിനെ അനുസ്മരിപ്പിക്കുന്ന ഈ ബോധോദയം. തോട്ടഭൂമിയുടെ നിര്‍വചനം മാറ്റി മറ്റു വിളകള്‍ കൃഷി ചെയ്യാന്‍ അനുവദിക്കുമെന്ന പ്രഖ്യാപനം വലിയ പൊളിച്ചെഴുത്തെന്ന മട്ടില്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ നിലയ്‌ക്ക് ഇതിന്റെ പ്രയോജനം പരിമിതമായിരിക്കും.

പല ബജറ്റ് നിര്‍ദ്ദേശങ്ങളിലും മുഴച്ചുനില്‍ക്കുന്നത് സിപിഎമ്മിന്റെ രാഷ്‌ട്രീയ താത്പര്യമാണ്. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകസമാധാനം സ്ഥാപിക്കുന്നതിന് 100 കോടി ചെലവാക്കുമെന്ന പ്രഖ്യാപനം പരിഹാസ്യമാണ്. ഇടതുപാര്‍ട്ടികളുടെ പാര്‍ശ്വവര്‍ത്തികളായ ബുദ്ധിജീവികളുടെ പോക്കറ്റിലേക്കാണ് ഈ തുക പോവുകയെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. സാധാരണക്കാരുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന ഫലപ്രദമായ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആ തുക വിപണിയില്‍ എത്തുമായിരുന്നു. ബജറ്റില്‍ വളരെ ആവേശത്തോടെ പ്രഖ്യാപിച്ചിട്ടുള്ള ചില പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന്റെ ചെലവിലുള്ളതാണ്. എന്നിട്ടും കേന്ദ്രസര്‍ക്കാരിനെ പഴിപറഞ്ഞുകൊണ്ട് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചതുതന്നെ ഒരുതരം നന്ദികേടാണ്. ധനധൂര്‍ത്ത് രാഷ്‌ട്രീയം മുഖമുദ്രയാക്കിയിട്ടുള്ള ഈ സര്‍ക്കാരിന് കേന്ദ്രത്തിന്റെ സഹായമില്ലാതെ ഒന്നും ചെയ്യാനാവില്ല. കൊവിഡ് മഹാമാരി വിതച്ച കഷ്ടപ്പാടുകളില്‍നിന്ന് കരകയറാന്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് യാതൊന്നുംതന്നെ ബജറ്റില്‍ പ്രഖ്യാപിക്കാത്തത് സര്‍ക്കാരിന്റെ തനിനിറം വ്യക്തമാക്കുന്നുണ്ട്. ധനികവിഭാഗങ്ങളില്‍നിന്നുള്ള വിഭവസമാഹരണത്തിനുള്ള ശ്രമങ്ങളൊന്നും ബജറ്റില്‍ സ്ഥാനംപിടിക്കാത്തത് ആരുടെ താത്പര്യമാണ് ഈ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്നതിന് തെളിവാണ്. ചുരുക്കത്തില്‍ വിപണിയെ ചലിപ്പിക്കാന്‍ കഴിയാത്ത, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കുന്ന നിര്‍ദ്ദേശങ്ങളൊന്നുമില്ലാത്ത ഈ ബജറ്റ് ലക്ഷ്യങ്ങളൊന്നും നേടാന്‍ പോകുന്നില്ല.

Tags: keralabudget
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Kerala

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.