Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മുളയും വടികളും എടുത്ത് ഒരുങ്ങൂ’- അക്രമത്തിന് അഖിലേഷ് യാദവിന്റെ ആഹ്വാനം; വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കള്ളപ്രചരണം ശക്തം

ഉത്തര്‍പ്രദേശില്‍ ബിജെപി ജയിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ശക്തമാക്കുകയാണ്. മുളയും വടികളും എടുത്ത് അക്രമത്തിനൊരുങ്ങാനും അണികള്‍ക്ക് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2022, 10:29 pm IST
in India

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപി ജയിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ശക്തമാക്കുകയാണ്. മുളയും വടികളും എടുത്ത് അക്രമത്തിനൊരുങ്ങാനും അണികള്‍ക്ക് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുകയാണ്.

ഇതോടെ മാര്‍ച്ച് 10ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടയില്‍ തന്നെ കലാപവും രക്തച്ചൊരിച്ചിലും ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയാണ്. ചില സമാജ് വാദി അനുയായികള്‍ ഇപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ രക്തമൊഴുക്കാനുള്ള ആഹ്വാനം നടത്തിക്കഴിഞ്ഞു. മിക്കവാറും വോട്ടെണ്ണിത്തുടങ്ങുന്നതിന് മുന്‍പേ കലാപം നടത്താനും ചില സമാജ് വാദി നേതാക്കള്‍ നിര്‍ദേശിക്കുന്നു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അംഗീകരിക്കാന്‍ അഖിലേഷ് യാദവ് ഇതുവരെ തയ്യാറായിട്ടില്ല. വോട്ടിംഗ് യന്ത്രങ്ങളില്‍ ബിജെപി കൃത്രിമം കാട്ടുന്നുവെന്ന  ആരോപണം എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന് തൊട്ടുപിന്നാലെയാണഅ അഖിലേഷ് യാദവ് ട്വിറ്ററില്‍ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വാസമില്ലെന്നും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നും ആരോപിക്കുകയായിരുന്നു അഖിലേഷ് യാദവ്. ഈ പ്രചാരണം മറ്റ് പ്രതിപക്ഷപാര്‍ട്ടികള്‍ക്കിടയിലും അനുയായികളിലും കുത്തിവെക്കാന്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.  

വാരണാസിയിലെ ജില്ലാ മജിസ്‌ട്രേറ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ സ്ഥാനാര്‍ത്ഥികളെ അറിയിക്കാതെ മാറ്റിയെന്ന് അഖിലേഷ് ആരോപിച്ചത്. ‘വാരണാസിയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തത് എല്ലാ മണ്ഡലങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിടങ്ങള്‍ നിരീക്ഷണമെന്ന സന്ദേശമാണ് നല്‍കുന്നത്. എല്ലാ എസ്പി-സഖ്യപാര്‍ട്ടി സ്ഥാനാര്‍ത്ഥികളും അനുയായികളും ക്യാമറകളും ബൈനോക്കുലറുകളുമായി ഒരുങ്ങണം. വോട്ടെണ്ണല്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കണം. ഭാവിയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ എല്ലാവരും കാവല്‍ഭടന്മാരായി മാറണം’- അഖിലേഷ് അണികളോട് ആഹ്വാനം ചെയ്തു.

എന്നാല്‍ സത്യം എന്തെന്ന് മനസിലാക്കാന്‍ കൂടി ശ്രമിക്കാതെയായിരുന്നു അഖിലേഷ് യാദവിന്റെ അക്രമത്തിനും രക്തച്ചൊരിച്ചിലിനും ഉള്ള ഈ ആഹ്വാനം. മറ്റൊരു ട്വീറ്റില്‍ ഒരു എസ്പി പ്രവര്‍ത്തകന്‍ നല്‍കുന്ന ഉപദേശം ഇതാണ്: ‘മൊബൈല്‍ മാത്രം കയ്യിലേന്തിയിട്ട് കാര്യമില്ല. പ്രവര്‍ത്തകര്‍ മുളകളും വടികളും കയ്യിലേന്തി തയ്യാറെടുക്കണം’. ഈ ട്വീറ്റില്‍ അയാള്‍ അഖിലേഷ് യാദവ്, പ്രിയങ്ക ഗാന്ധി, ജയന്ത് സിങ് ചൗധരി, ഓം പ്രകാശ് രാജ്ഭര്‍ എന്നിവരെ ടാഗ് ചെയ്തിട്ടുണ്ട്.

വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്തിയെന്ന ആരോപണം തുടര്‍ന്നുകൊണ്ട് അഖിലേഷ് യാദവ് ഒരു ഹിന്ദു കവിത പങ്കുവെച്ചു: ‘എന്റെ മനസാക്ഷി ഉണരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ഇതെഴുതുന്നത്. ഞാന്‍ അറിവില്ലാത്തവനായിരിക്കുന്നു. എന്തുകൊണ്ടാണ് ചില വാര്‍ത്തകള്‍ അപ്രിയമാകുന്നതെന്ന് എനിക്കറിയില്ല’.

അഖിലേഷിന്റെ ഈ ട്വീറ്റിനോട് അനുയായിയായ അരവിന്ദ് യാദവ് പ്രതികരിക്കുന്നത് ഇങ്ങിനെ: ‘ഇത് ബീഹാറാണെന്ന് തെറ്റിദ്ധരിക്കരുത്. തെരുവില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകും’.

എന്നാല്‍ അഖിലേഷ് യാദവിന്റെ ആരോപണങ്ങള്‍ ജില്ല മജിസ്ട്രേറ്റ് തള്ളിക്കളയുന്നു. പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് വാരണാസിയില്‍ ഏതാനും വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുപോയതെന്ന് വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് വിശദീകരിച്ചിരുന്നു. ഇത് വോട്ട് രേഖപ്പെടുത്തിയ യന്ത്രങ്ങളല്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മ പറഞ്ഞു. ‘വോട്ടെണ്ണല്‍ ജീവനക്കാരുടെ രണ്ടാമത്തെ പരിശീലനം യുപി കോളെജില്‍ ബുധനാഴ്ച നടക്കും. ഇതിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ വോട്ട് രേഖപ്പെടുത്തപ്പെട്ടവയല്ല.’- ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്നും ഈ വിശദീകരണമുണ്ടായിട്ടും അഖിലേഷ് യാദവും അനുയായികളും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണം ആവര്‍ത്തിക്കുകയാണ്. 

പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും അഖിലേഷ് യാദവിന്റെ ആരോപണം തള്ളി. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറയുന്നത് ഒരു ഇലക്ട്രോണിക് യന്ത്രത്തില്‍ അട്ടിമറി നടത്താന്‍ ആര്‍ക്കും കഴിയില്ലെന്നാണ്. 

ഇപ്പോള്‍ ഇത് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അക്രമവും രക്തച്ചൊരിച്ചിലും നടത്തുക എന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.

Tags: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍യോഗി ആദിത്യനാഥ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022bjpയുപി എക്‌സിറ്റ് പോള്‍electionഎക്സിറ്റ് പോളുകള്‍electionsഇലക്ട്രോണിക് വോട്ടിംഗ് യന്ത്രംviolenceതെരഞ്ഞെടുപ്പ് ഫലംupവോട്ടിംഗ് യന്ത്ര അട്ടിമറിസമാജ്വാദി പാര്‍ട്ടിഎക്സിറ്റ് പോള്‍ 2022അഖിലേഷ് യാദവ്Election Commissionസമാജ് വാദി പാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

News

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

Kerala

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Kerala

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.