Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സിഎന്‍ജി കിട്ടാനില്ല, ഓടാനാകാതെ ഓട്ടോകള്‍, ഇന്ധനത്തിനായി പമ്പുകളിൽ രാത്രിയും പകലും നീണ്ട ക്യൂ

പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് ബസ് അടക്കമുള്ള വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറിയിട്ടുണ്ട്. നൂറോളം ബസുകള്‍ ഡീസല്‍ എഞ്ചിന്‍ പെട്രോള്‍ എന്‍ജിനാക്കി സിഎന്‍ജിയിലേക്ക് മാറിയിട്ടുണ്ടെന്ന് ഉടമകള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 12:45 pm IST
in Thrissur

തൃശ്ശൂര്‍: സിഎന്‍ജി ക്ഷാമത്തെ തുടര്‍ന്ന് ഓട്ടോ തൊഴിലാളികള്‍ വലയുന്നു. പെട്രോള്‍-ഡീസല്‍ വില ക്രമാതീതമായി വര്‍ധിച്ചപ്പോഴാണ് ഓട്ടോക്കാര്‍ സിഎന്‍ജിയിലേക്ക് മാറിയത്. പെട്രോള്‍ വില ലിറ്ററിന് ഇപ്പോള്‍ നൂറിന് മീതെ. കിട്ടുന്ന മൈലേജാവട്ടെ കൂടിയാല്‍ 35 കി.മീ. മാത്രം. ഡീസലിന് നിലവില്‍  നൂറില്‍ താഴെയാണ് വില. മൈലേജ് 40 കി.മീ. ഗ്യാസാണെങ്കില്‍ കിലോയ്‌ക്ക് 73 രൂപ നല്‍കിയാല്‍ മതി. 45 കി.മീ. വരെ മൈലേജുണ്ട്. സുഖയാത്രയ്‌ക്ക് പിന്നെ എന്താ പ്രയാസമെന്നായിരുന്നു ഓട്ടോക്കാര്‍. ചുരുക്കത്തില്‍ ലാഭകരമായതിനാലാണ് നിരവധി പേര്‍ പെട്രോള്‍ ഉപേക്ഷിച്ച് ഗ്യാസിലേക്ക് മാറിയത്.  

പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് ബസ് അടക്കമുള്ള വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറിയിട്ടുണ്ട്. നൂറോളം ബസുകള്‍ ഡീസല്‍ എഞ്ചിന്‍ പെട്രോള്‍ എന്‍ജിനാക്കി സിഎന്‍ജിയിലേക്ക് മാറിയിട്ടുണ്ടെന്ന് ഉടമകള്‍ പറയുന്നു. സിഎന്‍ജി നിറയ്‌ക്കാന്‍ അതിരാവിലെ പമ്പിലെത്തിയാല്‍ മൂന്നും നാലും മണിക്കൂര്‍ ക്യൂ നില്‍ക്കണം. അതിനിടെ ക്യൂ നിന്ന പമ്പിലെ ഗ്യാസ് തീര്‍ന്നാല്‍ അടുത്തതിലേക്ക് ഓടണം. അപ്പോഴേക്കും നേരത്തെ പറഞ്ഞുവെച്ചതും അല്ലാത്തതുമായ ഓട്ടങ്ങളെല്ലാം നഷ്ടപ്പെടും. എല്ലാംകൊണ്ടും ഇപ്പോള്‍ ദുരിതകാലമാണെന്ന് സിഎന്‍ജിയില്‍ ഓടുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. 

ജില്ലയില്‍ സിഎന്‍ജി ഇന്ധന ക്ഷാമം രൂക്ഷമാണെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തൃശ്ശൂരിലെ പമ്പുകളില്‍ ആവശ്യത്തിന് സിഎന്‍ജി ഉണ്ടായിരുന്നില്ല. നിരവധി പേര്‍ വാഹനങ്ങളുമായെത്തിയെങ്കിലും ഇന്ധനം ലഭിക്കാത്തതിനാല്‍ മടങ്ങി പോയി. തൃശ്ശൂര്‍ നഗരത്തില്‍ ശക്തന്‍ സ്റ്റാന്റിനടുത്തുള്ള പമ്പില്‍ നിന്നാണ് സിഎന്‍ജി കിട്ടുന്നത്. ഇവിടെ രാത്രിയും പകലും നീണ്ട ക്യൂവാണ്. എറണാകുളത്ത് നിന്ന് ആവശ്യത്തിന് സിഎന്‍ജി എത്താത്തതാണ് ക്ഷാമം രൂക്ഷമാക്കിയതെന്ന് പറയുന്നു. എറണാകുളത്ത് നിന്ന് ഒരു ലോറിയില്‍ 450 കിലോ സിഎന്‍ജിയാണ് കൊണ്ടുവരിക. നാല് ബസിന് നിറക്കുമ്പോഴേക്കും ഇന്ധനം കഴിയുന്നതിനാല്‍ ഓട്ടോയുള്‍പ്പെടെയുള്ള മറ്റു വാഹനങ്ങള്‍ക്ക് ലഭിക്കുന്നില്ല. നിരവധി വാഹനങ്ങളാണ് മിക്ക ദിവസവും സിഎന്‍ജിയ്‌ക്കായി പമ്പില്‍ കാത്തുകിടക്കുന്നത്.  ബസുകളും കാറുകളും അടിച്ചുപോയാല്‍ പലപ്പോഴും ക്യൂ നിന്നാലും നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ്. 

കൊവിഡ് കുറഞ്ഞ് അത്യാവശ്യം ഓട്ടം കിട്ടി തുടങ്ങിയപ്പോഴാണ് ഈ ദുരവസ്ഥയെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. തൃശ്ശൂര്‍ നഗരത്തില്‍ നിരവധി ഓട്ടോകള്‍ സിഎന്‍ജിയിലോടുന്നുണ്ട്. ദിനംപ്രതി നിരവധി പുതിയ സിഎന്‍ജി ഓട്ടോകളാണ് നിരത്തിലിറങ്ങുന്നത്. കാറുകളും ബസുകളും വേറെയും. സിഎന്‍ജി ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ തങ്ങളുടെ കാര്യം കൂടുതല്‍ കഷ്ടത്തിലാകുമെന്ന് ഓട്ടോതൊഴിലാളികള്‍ പരാതിപ്പെടുന്നു. സിഎന്‍ജി ലഭിക്കാതായതോടെ പഴയ പെട്രോള്‍-ഡീസല്‍ ഓട്ടോയിലേക്കു തന്നെ തിരിച്ചുപോയാലോ എന്നാണ് ഓട്ടോക്കാരില്‍ ഭൂരിഭാഗവും ഇപ്പോള്‍ ആലോചിക്കുന്നത്. 

Tags: Autorickshawസിഎന്‍ജിThrissur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.