Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സിഎന്‍ജി കിട്ടാനില്ല, ഓടാനാകാതെ ഓട്ടോകള്‍, ഇന്ധനത്തിനായി പമ്പുകളിൽ രാത്രിയും പകലും നീണ്ട ക്യൂ

പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് ബസ് അടക്കമുള്ള വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറിയിട്ടുണ്ട്. നൂറോളം ബസുകള്‍ ഡീസല്‍ എഞ്ചിന്‍ പെട്രോള്‍ എന്‍ജിനാക്കി സിഎന്‍ജിയിലേക്ക് മാറിയിട്ടുണ്ടെന്ന് ഉടമകള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 12:45 pm IST
in Thrissur

തൃശ്ശൂര്‍: സിഎന്‍ജി ക്ഷാമത്തെ തുടര്‍ന്ന് ഓട്ടോ തൊഴിലാളികള്‍ വലയുന്നു. പെട്രോള്‍-ഡീസല്‍ വില ക്രമാതീതമായി വര്‍ധിച്ചപ്പോഴാണ് ഓട്ടോക്കാര്‍ സിഎന്‍ജിയിലേക്ക് മാറിയത്. പെട്രോള്‍ വില ലിറ്ററിന് ഇപ്പോള്‍ നൂറിന് മീതെ. കിട്ടുന്ന മൈലേജാവട്ടെ കൂടിയാല്‍ 35 കി.മീ. മാത്രം. ഡീസലിന് നിലവില്‍  നൂറില്‍ താഴെയാണ് വില. മൈലേജ് 40 കി.മീ. ഗ്യാസാണെങ്കില്‍ കിലോയ്‌ക്ക് 73 രൂപ നല്‍കിയാല്‍ മതി. 45 കി.മീ. വരെ മൈലേജുണ്ട്. സുഖയാത്രയ്‌ക്ക് പിന്നെ എന്താ പ്രയാസമെന്നായിരുന്നു ഓട്ടോക്കാര്‍. ചുരുക്കത്തില്‍ ലാഭകരമായതിനാലാണ് നിരവധി പേര്‍ പെട്രോള്‍ ഉപേക്ഷിച്ച് ഗ്യാസിലേക്ക് മാറിയത്.  

പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് ബസ് അടക്കമുള്ള വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറിയിട്ടുണ്ട്. നൂറോളം ബസുകള്‍ ഡീസല്‍ എഞ്ചിന്‍ പെട്രോള്‍ എന്‍ജിനാക്കി സിഎന്‍ജിയിലേക്ക് മാറിയിട്ടുണ്ടെന്ന് ഉടമകള്‍ പറയുന്നു. സിഎന്‍ജി നിറയ്‌ക്കാന്‍ അതിരാവിലെ പമ്പിലെത്തിയാല്‍ മൂന്നും നാലും മണിക്കൂര്‍ ക്യൂ നില്‍ക്കണം. അതിനിടെ ക്യൂ നിന്ന പമ്പിലെ ഗ്യാസ് തീര്‍ന്നാല്‍ അടുത്തതിലേക്ക് ഓടണം. അപ്പോഴേക്കും നേരത്തെ പറഞ്ഞുവെച്ചതും അല്ലാത്തതുമായ ഓട്ടങ്ങളെല്ലാം നഷ്ടപ്പെടും. എല്ലാംകൊണ്ടും ഇപ്പോള്‍ ദുരിതകാലമാണെന്ന് സിഎന്‍ജിയില്‍ ഓടുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. 

ജില്ലയില്‍ സിഎന്‍ജി ഇന്ധന ക്ഷാമം രൂക്ഷമാണെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തൃശ്ശൂരിലെ പമ്പുകളില്‍ ആവശ്യത്തിന് സിഎന്‍ജി ഉണ്ടായിരുന്നില്ല. നിരവധി പേര്‍ വാഹനങ്ങളുമായെത്തിയെങ്കിലും ഇന്ധനം ലഭിക്കാത്തതിനാല്‍ മടങ്ങി പോയി. തൃശ്ശൂര്‍ നഗരത്തില്‍ ശക്തന്‍ സ്റ്റാന്റിനടുത്തുള്ള പമ്പില്‍ നിന്നാണ് സിഎന്‍ജി കിട്ടുന്നത്. ഇവിടെ രാത്രിയും പകലും നീണ്ട ക്യൂവാണ്. എറണാകുളത്ത് നിന്ന് ആവശ്യത്തിന് സിഎന്‍ജി എത്താത്തതാണ് ക്ഷാമം രൂക്ഷമാക്കിയതെന്ന് പറയുന്നു. എറണാകുളത്ത് നിന്ന് ഒരു ലോറിയില്‍ 450 കിലോ സിഎന്‍ജിയാണ് കൊണ്ടുവരിക. നാല് ബസിന് നിറക്കുമ്പോഴേക്കും ഇന്ധനം കഴിയുന്നതിനാല്‍ ഓട്ടോയുള്‍പ്പെടെയുള്ള മറ്റു വാഹനങ്ങള്‍ക്ക് ലഭിക്കുന്നില്ല. നിരവധി വാഹനങ്ങളാണ് മിക്ക ദിവസവും സിഎന്‍ജിയ്‌ക്കായി പമ്പില്‍ കാത്തുകിടക്കുന്നത്.  ബസുകളും കാറുകളും അടിച്ചുപോയാല്‍ പലപ്പോഴും ക്യൂ നിന്നാലും നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ്. 

കൊവിഡ് കുറഞ്ഞ് അത്യാവശ്യം ഓട്ടം കിട്ടി തുടങ്ങിയപ്പോഴാണ് ഈ ദുരവസ്ഥയെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. തൃശ്ശൂര്‍ നഗരത്തില്‍ നിരവധി ഓട്ടോകള്‍ സിഎന്‍ജിയിലോടുന്നുണ്ട്. ദിനംപ്രതി നിരവധി പുതിയ സിഎന്‍ജി ഓട്ടോകളാണ് നിരത്തിലിറങ്ങുന്നത്. കാറുകളും ബസുകളും വേറെയും. സിഎന്‍ജി ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ തങ്ങളുടെ കാര്യം കൂടുതല്‍ കഷ്ടത്തിലാകുമെന്ന് ഓട്ടോതൊഴിലാളികള്‍ പരാതിപ്പെടുന്നു. സിഎന്‍ജി ലഭിക്കാതായതോടെ പഴയ പെട്രോള്‍-ഡീസല്‍ ഓട്ടോയിലേക്കു തന്നെ തിരിച്ചുപോയാലോ എന്നാണ് ഓട്ടോക്കാരില്‍ ഭൂരിഭാഗവും ഇപ്പോള്‍ ആലോചിക്കുന്നത്. 

Tags: ThrissurAutorickshawസിഎന്‍ജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Kerala

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

Kerala

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

പുതിയ വാര്‍ത്തകള്‍

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

ബംഗാൾ പോളിങ് ബൂത്തിൽ; രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 142 മണ്ഡലങ്ങൾ

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.