Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഒരു നാടക വിദ്യാലയത്തിന്റെ പതനം

മനസ്സും ശരീരവും പൂര്‍ണമായര്‍പ്പിച്ച് പ്രയോഗവത്കരിക്കേണ്ട നാട്യപഠനം അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം ഒരാത്മീയാനുഷ്ഠാനമാണ് ഭാരതീയ സങ്കല്പത്തില്‍. എന്നാല്‍ തങ്ങളതിനര്‍ഹരല്ല എന്ന് തെളിയിച്ചിരിക്കയാണ് ഇപ്പോള്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകര്‍. ഒരാളാണതു ചെയ്തതെങ്കിലും, അതു മൂടിവയ്‌ക്കാന്‍ ശ്രമിച്ച അവിടുത്തെ അധികാരികളെല്ലാം അതിനുത്തരവാദികളാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 5, 2022, 05:49 am IST
in Article

ശശി നാരായണന്‍

(സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പൂര്‍വ വിദ്യാര്‍ത്ഥിയും സംവിധായകനുമാണ് ലേഖകന്‍)

കലാപഠന സ്ഥാപനങ്ങള്‍ വെറും ഒരു സാധാരണ കലാലയത്തിന്റെ തലത്തിലേക്ക് അധഃപതിക്കുമ്പോള്‍ സംഭവിക്കുന്ന ദുരന്തങ്ങളാണ് തൃശൂര്‍ അരണാട്ടുകരയിലെ നാടകവിദ്യാലയം ഇന്നനുഭവിക്കുന്നത്. കേള്‍ക്കുമ്പോള്‍ ദുഃഖവും കോപവും ഒരുപോലെ തോന്നിക്കുന്ന വാര്‍ത്ത. സംഗീതവും ശാസ്ത്രവും ആദ്ധ്യാത്മികതയും പോലെ ആത്മീയൗന്നത്യവും വിഷയജ്ഞാനവും ഉള്ള ഗുരുനാഥന്മാരില്‍ നിന്ന് നേരിട്ടഭ്യസിക്കേണ്ട ഒരു വിശുദ്ധ കര്‍മ്മമാണ് നൃത്തനൃത്യ നാട്യപഠനം. എല്ലാ ജ്ഞാനശാഖകളുടേയും പഠനം അങ്ങനെത്തന്നെ ആണെന്നിരിക്കിലും, മനസ്സും ശരീരവും പൂര്‍ണമായര്‍പ്പിച്ച് പ്രയോഗവത്കരിക്കേണ്ട നാട്യപഠനം അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം ഒരാത്മീയാനുഷ്ഠാനമാണ് ഭാരതീയ സങ്കല്പത്തില്‍. എന്നാല്‍ തങ്ങളതിനര്‍ഹരല്ല എന്ന് തെളിയിച്ചിരിക്കയാണ് ഇപ്പോള്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകര്‍. ഒരാളാണതു ചെയ്തതെങ്കിലും, അതു മൂടിവയ്‌ക്കാന്‍ ശ്രമിച്ച അവിടുത്തെ അധികാരികളെല്ലാം അതിനുത്തരവാദികളാണ്.  

ഇത് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ആദ്യമായി സംഭവിച്ച കാര്യമല്ലെന്നാണ് ചില പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ സാക്ഷ്യപ്പെടുത്തുന്നത്. നാടകാചാര്യനും കലാമര്‍മ്മജ്ഞനും ഋഷിതുല്യനുമായിരുന്ന പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ ഭാവനയില്‍ വിരിഞ്ഞ സ്വപ്‌നമായിരുന്നു തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ. 1966 ല്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ വച്ചു നടന്ന കേരളത്തിലെ ആദ്യത്തെ നാടകക്കളരിക്ക് നിമിത്തമായത് അദ്ദേഹമായിരുന്നു. എം.ഗോവിന്ദനില്‍നിന്നാരംഭിച്ച ‘തനതു നാടകവേദി’ ചിന്തകള്‍ സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, അയ്യപ്പ പണിക്കര്‍, ജി. ശങ്കരപ്പിള്ള, കാവാലം നാരായണ പണിക്കര്‍, എം.വി. ദേവന്‍ എന്നിവരിലൂടെ പ്രായോഗിക പഠന ഗവേഷണങ്ങളായി രൂപാന്തരപ്പെട്ടതും ആ കളരിയോടെ ആയിരുന്നു. അവിടം മുതല്‍ തനതന്വേഷണങ്ങളുമായി കാവാലവും, പൗരസ്ത്യ പാശ്ചാത്യ ഭേദമില്ലാതെ ഗൗരവപൂര്‍ണമായൊരു സമഗ്രമലയാള നാടകവേദി എന്ന കാഴ്ചപ്പാടോടെ ശങ്കരപ്പിള്ളയും, മലയാള നാടകവേദിയിലെ രണ്ടു പ്രമുഖ ധാരകളായുയര്‍ന്നുവന്നു. പിന്നീട് ശങ്കരപ്പിള്ള അക്കാദമി ചെയര്‍മാനായപ്പോള്‍ നടത്തിയ നാടകക്കളരികളോടെ കേരളത്തില്‍ നാടകം ഗൗരവപൂര്‍ണമായി പഠിക്കേണ്ട ഒരു വിഷയമാണെന്ന കാഴ്ചപ്പാടുണ്ടായി. ആ കളരികളോട് ബന്ധപ്പെട്ടാണ് കോഴിക്കോടു സര്‍വ്വകലാശാലയില്‍ നാടകം ഐച്ഛികവിഷയമായുള്ള ഒരു രംഗകലാ ബിരുദ പഠന കേന്ദ്രം ആരംഭിക്കുവാനുള്ള പദ്ധതി ശങ്കരപ്പിള്ള സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. അങ്ങനെ ഭാരതത്തിലാദ്യമായി ഒരു സര്‍വ്വകലാശാലക്കു കീഴില്‍ പ്രായോഗിക പരിശീലനത്തിലധിഷ്ഠിതമായ ഒരു രംഗ കലാ ബിരുദ പഠന വിഭാഗം അരണാട്ടുകരയിലെ ഡോ.ജോണ്‍ മത്തായി സെന്ററില്‍ 1978 ല്‍ ആരംഭിച്ചു. വളരെ പവിത്രമായ നാട്യകലാ സങ്കല്‍പ്പങ്ങളോടെ തീര്‍ത്തും ഭാരതീയമായ ഋഷിപരമ്പരയുടെ ഭാഗമെന്നപോല്‍ ഒരു ഗുരുകുല പഠന വിഭാഗമായാണതിന്റെ തുടക്കം കുറിച്ചത്. പത്തിരുപത്തഞ്ചേക്കറില്‍ കാടും, ഹരിതാഭമായ വള്ളിക്കുടിലുകളും കായലും പൂക്കളും കിളികളും സര്‍പ്പങ്ങളും മറ്റു ജീവജാലങ്ങളുമായി, ഒരു വനാന്തരാശ്രമം പോലൊരു പുണ്യസങ്കേതമായിരുന്നു ആ കാലങ്ങളില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ. കളരിയും യോഗയും കഥകളിയും പരിശീലിച്ചുകൊണ്ടുണരുന്ന പ്രഭാതങ്ങള്‍. ധ്യാനാത്മകമായ പഠന പരിശീലനങ്ങള്‍, അര്‍ദ്ധരാത്രി കഴിയുമ്പോഴും കുട്ടികളോടൊത്ത് പരിശീലനത്തിന് നേതൃത്വം കൊടുക്കുന്ന ശങ്കരപ്പിള്ളയും മറ്റു അദ്ധ്യാപകരും. ശങ്കരപ്പിള്ളയുടെ ആത്മീയ ചൈതന്യം പ്രഭ പടര്‍ത്തിയ ഒരു ധ്യാനാത്മകാന്തരീക്ഷമായിരുന്നു ഒരുകാലത്തെവിടെ മുഴുവന്‍.

പില്‍ക്കാലത്തു നടന്നൊരു വിദ്യാര്‍ത്ഥി സമരമാണ് ആ ആത്മീയാന്തരീക്ഷത്തെ അട്ടിമറിച്ച് അവിടം മലിനമാക്കിയത്. സമരം ആരംഭിച്ചത് ന്യായമായ ആവശ്യങ്ങള്‍ക്കായിരുന്നെങ്കിലും, ഇടയ്‌ക്കുവച്ച് അതിന്റെ നേതൃത്വം ചില തല്‍പ്പരകക്ഷികളുടെ കൈകളില്‍ ചെന്നു പെടുകയും അപക്വമതികളും വിവരദോഷികളുമായ ചില ആളുകളുടെ കുതന്ത്രങ്ങളില്‍ കുടുങ്ങി ശങ്കരപ്പിള്ളക്ക് ആ വിദ്യാലയം ഉപേക്ഷിക്കേണ്ടിയും വന്നു.  

ആ മഹാത്മാവിന്റെ അകംനൊന്ത ശാപം തലമുറകളായി ആ സ്ഥാപനത്തെ ബാധിച്ചിരിക്കയാണെന്നതിന്റെ ഏറ്റവും അടുത്ത തെളിവാണ് ഇപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍. ലോകചരിത്രത്തില്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത തരത്തില്‍, ഒരു ഗുരുനാഥനോട്-അതും ജീവിതം മുഴുവന്‍ നാടകത്തിനായുഴിഞ്ഞുവച്ച തപോധനനായ ഗുരുവിനോട്-അവിവേകികളും ബുദ്ധിശൂന്യരുമായ ശിഷ്യന്മാര്‍ ചെയ്ത ക്രൂരതയായിരുന്നു അത്. അതിന് പരോക്ഷമായി മൗനാനുവാദം നല്‍കിയ സ്ഥാനമോഹികളായ ചില അദ്ധ്യാപകരും ഉണ്ടായിരുന്നു. ശങ്കരപ്പിള്ള പടിയിറങ്ങിയ അന്നാരംഭിച്ച ആ വിദ്യാലയത്തിന്റെ പതനം ഇപ്പോള്‍ പൂര്‍ണതയിലെത്തി നില്‍ക്കുകയാണ്.

ഇടതുപക്ഷം, വലതുപക്ഷം എന്നൊക്കെയുള്ള പേരില്‍ സമരം ചെയ്തും കുതന്ത്രങ്ങള്‍ പ്രയോഗിച്ചും, നശിപ്പിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിലെ പരമ്പരാഗത സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുദാഹരണമാണ് ഇന്ന് ആ വിദ്യാലയം.

Tags: Thrissurനാടകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

ആരും ഗോളടിക്കാതെ 90 മിനിറ്റ്, എക്സ്ട്രാ ടൈമിലേക്ക് കടന്ന് അര്‍ജന്‍റീന-സ്പെയിന്‍ ഫൈനല്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.