Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കാലാവസ്ഥാ വ്യതിയാനം കേരളത്തെ ഒഴിവാക്കില്ല

സൂര്യാഘാതം എന്നിവയ്‌ക്ക് സാധ്യതയുള്ളതിനാല്‍ പകല്‍ പുറത്തിറങ്ങുന്നവരും നേരിട്ട് വെയിലേല്‍ക്കുന്ന ജോലികള്‍ ചെയ്യുന്നവരും കാര്യമായി ശ്രദ്ധിക്കണം. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ കൈകള്‍ പൂര്‍ണമായും മറയ്‌ക്കുന്ന ഗ്ലൗസ് ധരിക്കണമെന്നതടക്കമുള്ള വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ലാഘവബുദ്ധിയോടെ തള്ളിക്കളയാന്‍ പാടില്ല. ഇടമഴ ലഭിച്ചില്ലെങ്കില്‍ താപനില കൂടുതല്‍ വര്‍ധിക്കുകയും സ്ഥിതിഗതികള്‍ ഒന്നുകൂടി രൂക്ഷമാവുകയും ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2022, 05:00 am IST
inEditorial

കേരളത്തിലെ ശരാശരി താപനിലയില്‍ വന്നുകൊണ്ടിരിക്കുന്ന ഗണ്യമായ വര്‍ധന വലിയ മുന്നറിയിപ്പാണ്. പകലും രാത്രിയും ഒരുപോലെ ചൂടുകൂടുന്നതിനു പുറമെ ജനജീവിതത്തെ പലതരത്തില്‍ ഇത് ബാധിക്കും. ഇടമഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനം വലിയ പ്രതിസന്ധിയിലേക്കു പോകുമെന്ന കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തലുകള്‍ ഗൗരവത്തിലെടുക്കേണ്ടിയിരിക്കുന്നു. മാര്‍ച്ച് മുതല്‍ മെയ് വരെ ശരാശരിയില്‍ കൂടുതല്‍ താപനില വര്‍ധിക്കുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ അറിയിപ്പ് മുന്‍കരുതലെടുക്കാനുള്ള സൂചനയാണ്. സൂര്യാതപം,

സൂര്യാഘാതം എന്നിവയ്‌ക്ക് സാധ്യതയുള്ളതിനാല്‍ പകല്‍ പുറത്തിറങ്ങുന്നവരും  നേരിട്ട് വെയിലേല്‍ക്കുന്ന ജോലികള്‍ ചെയ്യുന്നവരും കാര്യമായി ശ്രദ്ധിക്കണം. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ കൈകള്‍ പൂര്‍ണമായും മറയ്‌ക്കുന്ന ഗ്ലൗസ് ധരിക്കണമെന്നതടക്കമുള്ള വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ലാഘവബുദ്ധിയോടെ തള്ളിക്കളയാന്‍ പാടില്ല. ഇടമഴ ലഭിച്ചില്ലെങ്കില്‍  താപനില കൂടുതല്‍ വര്‍ധിക്കുകയും സ്ഥിതിഗതികള്‍ ഒന്നുകൂടി രൂക്ഷമാവുകയും ചെയ്യും. പ്രളയത്തിനുപോലും കാരണമാകുന്ന തരത്തില്‍ വലിയ തോതില്‍ മഴ ലഭിച്ചിട്ടും കേരളം വളരെ വേഗം വരള്‍ച്ചയിലേക്കു പോകുന്നത് എന്തുകൊണ്ടാണെന്ന് പഠിക്കേണ്ടതുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകുന്ന ഹൈറേഞ്ച് പ്രദേശങ്ങള്‍പോലും വരള്‍ച്ചയുടെ പിടിയിലാണ്. കൃഷിയിറക്കാനാവാതെയും കുടിവെള്ളമില്ലാതെയും ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് നാല്‍പ്പത്തിനാല് നദികള്‍ ഒഴുകുന്ന കേരളത്തില്‍ പതിവായിരിക്കുന്നു!

നദികളുടെ സ്വന്തം നാടാണ് കേരളം. പക്ഷേ വേനല്‍ക്കാലമായാല്‍ അവയില്‍ പലതും വറ്റിവരളുന്നു. രണ്ട് പതിറ്റാണ്ടു മുന്‍പ് ഈ പ്രശ്‌നം ഇത്രയും രൂക്ഷമായിരുന്നില്ല. നാല് പതിറ്റാണ്ടു മുന്‍പ് നടന്ന സൈലന്റ്‌വാലി സമരത്തിന്റെ വിജയത്തില്‍ ഇപ്പോഴും അഭിരമിച്ചു കഴിയുന്നവരാണ് കേരളത്തിലെ പല പരിസ്ഥിതിവാദികളും. അതിനുശേഷം മരങ്ങള്‍ ഒന്നടങ്കം മലയിറങ്ങുകയും മൊട്ടക്കുന്നുകളായി മാറിയതുമൊക്കെ കണ്ടില്ലെന്നു നടിച്ചു. പ്രകൃതിയുടെ കൂറ്റന്‍ ജലസംഭരണിയായി കരുതപ്പെടുന്ന പാടങ്ങള്‍ നികത്തി പലരും ഒരു സുപ്രഭാതത്തില്‍  പണക്കാരായി മാറിയപ്പോള്‍ രാഷ്‌ട്രീയ-ഭരണ നേതൃത്വം അവര്‍ക്ക് വിടുപണി ചെയ്തു. ജനങ്ങളുടെ സമ്മര്‍ദ്ദഫലമായി തങ്ങള്‍ തന്നെ കൊണ്ടുവന്ന പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ മാറി മാറി അധികാരത്തില്‍ വന്ന മുന്നണി സര്‍ക്കാരുകള്‍ തന്ത്രപൂര്‍വം ദുര്‍ബലമാക്കി. വല്ലപ്പോഴുമുണ്ടാകുന്ന ചില കോടതി ഉത്തരവുകള്‍ മാത്രമാണ് ഇതിന് തടസ്സമായത്. കോടതികളെ മറികടക്കാനുള്ള വഴികള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പരിസ്ഥിതി സംരക്ഷണമെന്നാല്‍ പശ്ചിമഘട്ട സംരക്ഷണമാണെന്ന ധാരണയാണ് ബഹുഭൂരിപക്ഷം മലയാളികള്‍ക്കുമുള്ളത്. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം. തീരപ്രദേശത്തെയും ഇടനാട്ടിലെയുമൊക്കെ പരിസ്ഥിതിക്ക് എന്തുസംഭവിക്കുന്നു എന്നതിനെക്കുറിച്ച് വലിയ ആശങ്കയൊന്നും സമൂഹത്തിനില്ല. കേരളത്തെ തെക്കുവടക്ക് വെട്ടിമുറിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി പരിസ്ഥിതി സൗഹൃദപരമാണെന്ന പച്ചക്കള്ളമാണല്ലോ ഭരിക്കുന്നവര്‍ യാതൊരു ലജ്ജയുമില്ലാതെ പ്രചരിപ്പിക്കുന്നത്.

ആഗോളതാപനത്തിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടും വലിയ ചര്‍ച്ചാ വിഷയമാണ്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചുകൊണ്ടുവന്ന് ഈ വിപത്തിനെ നേരിടുന്നതിനെക്കുറിച്ച് ആലോചിച്ച് വിവേകികളായ മനുഷ്യര്‍ക്ക് ഉറക്കം നഷ്ടപ്പെടുകയാണ്. ആമസോണ്‍ വനങ്ങളിലെ കാട്ടുതീയായും പല പേരുകളില്‍ ആവര്‍ത്തിക്കപ്പെടുന്ന ചുഴലിക്കൊടുങ്കാറ്റുകളായും മിന്നല്‍ പ്രളയങ്ങളായുമൊക്കെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും വികസ്വര രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളുടെ ചെലവില്‍ അതിജീവനത്തിന് ശ്രമിക്കുകയാണ്. റിയോഡി ജനീറോയിലെ ഭൗമ ഉച്ചകോടിയിലും പാരീസ് ഉടമ്പടിയിലുമൊക്കെ എത്തിച്ചേര്‍ന്ന ധാരണകളും ക്യോട്ടോ പ്രോട്ടോകോളും മറ്റും പാലിക്കുന്നതില്‍ വികസ്വര രാഷ്‌ട്രങ്ങളുടെ ഇരട്ടത്താപ്പിനെ തുറന്നെതിര്‍ക്കുന്ന രാജ്യമാണ് ഭാരതം. ഭൂപടത്തില്‍ വെറുമൊരു ഓലക്കീര്‍ ചാരി വച്ചിരിക്കുന്നതുപോലുള്ള കൊച്ചുകേരളവും ഇന്ന് ഓഖി ചുഴലി കൊടുങ്കാറ്റുപോലുള്ള കാലാവസ്ഥാവ്യതിയാനത്തിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കുകയാണെന്ന പ്രാഥമികധാരണ പോലുമില്ലാതെയാണ് മലയാളികളില്‍ ബഹുഭൂരിപക്ഷവും കഴിയുന്നത്. ഇത്തരക്കാരില്‍പ്പെട്ടവര്‍ മന്ത്രിമാരായി വിലസി മണ്ടത്തരങ്ങള്‍ വിളിച്ചുപറയുകയും ചെയ്യുന്നു. തുടര്‍ച്ചയായി രണ്ട് മഹാപ്രളയങ്ങള്‍ അനുഭവിച്ചിട്ടും ഇവര്‍ പാഠം പഠിക്കുന്നില്ല. കേരളത്തിന്റെ താപനിലയില്‍ ഇപ്പോള്‍ വന്നിരിക്കുന്ന വര്‍ധനയ്‌ക്ക് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമുണ്ട്. ആ ദിശയില്‍ പുതിയ പഠനങ്ങള്‍ നടക്കുകയും പരിഹാരങ്ങള്‍ തേടുകയും വേണം.

Tags: keralaClimate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.