Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുടിന്റെ ചെചെന്‍ ഭീകരരെ പന്നിക്കൊഴുപ്പില്‍ മുക്കിയെടുത്ത വെടിയുണ്ടകള്‍ ഉപയോഗിച്ച് നേരിട്ട് ഉക്രൈന്റെ നിര്‍ഭയരായ അസൊവ് പോരാളികള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിന്റെ കാലാള്‍പ്പട എന്നറിയപ്പെടുന്ന ചെചെന്‍ ഭീകരര്‍ ലോകത്തിന്റെ തന്നെ പേടിസ്വപ്‌നമാണ്. ഉക്രൈനെ തകര്‍ക്കാന്‍ പുടിന്‍ കഴിഞ്ഞ ദിവസം ചെചെന്‍ ഭീകരരെ ഇറക്കിയിരുന്നു. മൃഗീയ യുദ്ധത്തിന് പേര് കേട്ട ചെചെന്‍ ഭീകരരെ ഇപ്പോള്‍ ഉക്രൈന്റെ നിര്‍ഭയരായ അസൊവ് പോരാളികള്‍ പുതിയൊരു തന്ത്രം പയറ്റി നേരിടുന്നതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2022, 08:52 pm IST
in World
ചെചെന്‍ ഭീകരര്‍ക്കെതിരെ പന്നിക്കൊഴുപ്പില്‍ മുക്കിയെടുത്ത വെടിയുണ്ടകള്‍ ഉപയോഗിക്കുന്ന അസൊവ് പോരാളികള്‍ (ഇടത്ത്) മുസ്ലിംപോരാളികളായ ചെചെന്‍ ഭീകരര്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

ചെചെന്‍ ഭീകരര്‍ക്കെതിരെ പന്നിക്കൊഴുപ്പില്‍ മുക്കിയെടുത്ത വെടിയുണ്ടകള്‍ ഉപയോഗിക്കുന്ന അസൊവ് പോരാളികള്‍ (ഇടത്ത്) മുസ്ലിംപോരാളികളായ ചെചെന്‍ ഭീകരര്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കീവ്: റഷ്യന്‍ പ്രസിഡന്‍റ് പുടിന്റെ കാലാള്‍പ്പട എന്നറിയപ്പെടുന്ന ചെചെന്‍ ഭീകരര്‍ ലോകത്തിന്റെ തന്നെ പേടിസ്വപ്‌നമാണ്. ഉക്രൈനെ തകര്‍ക്കാന്‍ പുടിന്‍ കഴിഞ്ഞ ദിവസം ചെചെന്‍ ഭീകരരെ ഇറക്കിയിരുന്നു. മൃഗീയ യുദ്ധത്തിന് പേര് കേട്ട ചെചെന്‍ ഭീകരരെ ഇപ്പോള്‍ ഉക്രൈന്റെ നിര്‍ഭയരായ അസൊവ് പോരാളികള്‍ പുതിയൊരു തന്ത്രം പയറ്റി നേരിടുന്നതായി റിപ്പോര്‍ട്ട്.

ചെചന്‍ പോരാളികള്‍ അടിയുറച്ച മുസ്ലിങ്ങളാണ്. ഇവരെ പിന്തിരിപ്പിക്കാനും മാനസികമായി തളര്‍ത്താനും അവര്‍ക്ക് ഹറാമായ പന്നിക്കൊഴുപ്പില്‍ മുക്കിയെടുത്ത വെടിയുണ്ടകളാണ് അസൊവ് പോരാളികള്‍ ഉപയോഗിക്കുന്നത്. ഇതിന്റെ വീഡിയോയും ഒരു അസൊവ് പോരാളി ട്വിറ്ററില്‍ പങ്കുവെച്ചത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അസൊവ് പോരാളികള്‍ വെടിയുണ്ടകള്‍ പന്നിക്കൊഴുപ്പില്‍ മുക്കിയെടുക്കുന്ന വീഡിയോ കാണാം:

ഉക്രൈന്റെ തീവ്രവാദികളായ പോരാളികളാണ് അസൊവ് പട്ടാളക്കാര്‍. കടുത്ത ഉക്രൈന്‍ ദേശീയ വാദികളായ ഇവര്‍ മരിച്ചുവീഴും വരെ യുദ്ധം ചെയ്യാന്‍ ഒരുക്കമുള്ള കാലാള്‍പ്പടയാണ്. 2014ല്‍ റഷ്യന്‍ അനുകൂല വിഘടനവാദികള്‍ക്കെതിരെ ഉക്രൈന്‍ സൈന്യത്തോടൊപ്പം പോരാടിയിരുന്നവരാണ് അസൊവ് പോരാളികള്‍. പിന്നീട് ഇവരുടെ യുദ്ധസാമര്‍ത്ഥ്യവും ഉക്രൈനോടുള്ള പ്രതിബദ്ധതയും കണ്ടറിഞ്ഞ ഉക്രൈന്‍ സര്‍ക്കാര്‍ അസൊവ് പോരാളികളെ ഉക്രൈന്‍ സൈന്യത്തിന്റെ ഭാഗമാക്കി മാറ്റി.  

ഇപ്പോഴും വെല്ലുവിളിയുയര്‍ത്തുന്ന യുദ്ധമുഖങ്ങളില്‍ പോരാടേണ്ടിവരുമ്പോള്‍ ഉക്രൈന്‍ വിളിക്കുന്നത് അസൊവ് പോരാളികളെയാണ്. കഴിഞ്ഞ ദിവസം മൃഗീയ യുദ്ധത്തിന് പേര് കേട്ട 10,000 ചെചെന്‍ പോരാളികള്‍ ഇറങ്ങിയപ്പോഴാണ് അവരെ നേരിടാന്‍ അസൊവ് പോരാളികളെ ഉക്രൈന്‍ ഇറക്കിയത്. ഫലപ്രദമായി ചെചെന്‍ പോരാളികളെ നേരിടാനും പിന്തിരിപ്പിക്കാനും വേണ്ടിയുള്ള യുദ്ധതന്ത്രമെന്ന നിലയിലാണ് ഇവര്‍ പന്നിക്കൊഴുപ്പില്‍ മുക്കിയെടുത്ത വെടിയുണ്ടകള്‍ ചെചെന്‍ പോരാളികള്‍ക്ക് നേരെ വര്‍ഷിക്കാന്‍ തീരുമാനിച്ചത്.

പുടിന്റെയും ഉറക്കം കെടുത്തിയിരുന്നവരാണ് അസൊവ് പോരാളികള്‍. അവര്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറുടെ നാസി ഭീകരര്‍ ഉപയോഗിച്ചിരുന്ന അധികാരമുദ്ര പതിച്ച യൂണിഫോമാണ് ധരിക്കുന്നത്. ശരിക്കും നാസി ഭീകരരുടെ അതേ മാനസികാവസ്ഥയിലെത്താന്‍ ഈ യൂണിഫോം സഹായിക്കുമെന്ന് അവര്‍ കരുതുന്നു. ഉക്രൈനിലെ റഷ്യക്കാരെ ഉന്മൂലനം ചെയ്യുന്നതിലാണ് അസൊവ് പോരാളികള്‍ കഴിഞ്ഞ കുറെ കാലമായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതുകൊണ്ടാണ് റഷ്യക്കാരെ ഉന്മൂലനം ചെയ്യുന്ന നാസികളില്‍ നിന്നും റഷ്യക്കാരെ രക്ഷിക്കാനാണ് ഈ യുദ്ധമെന്ന് യുദ്ധമാരംഭിച്ച ആദ്യദിവസം തന്നെ പുടിന്‍ പ്രഖ്യാപിച്ചത്.

Tags: ചെചെന്‍ മരണ സ്‌ക്വാഡ്അസൊവ് പോരാളികള്‍പന്നിക്കൊഴുപ്പ്റഷ്യUkraineറഷ്യ- ഉക്രൈന്‍ യുദ്ധംVladimir Putinവെടിയുണ്ടഉക്രൈന്‍ യുദ്ധംചെചെന്‍ സേനറംസാന്‍ കാഡിറോവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

പുതിയ വാര്‍ത്തകള്‍

പിണക്കങ്ങൾ മാറി സിഎം വിജയും സംഗീതയും ഒന്നിക്കുന്നു, ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി വാർത്ത

സംഘശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരം ഉദയ പാലസ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, വിഭാഗ് സംഘചാലക് പി. ഗിരീഷ് സമീപം (ഇടത്ത്). പ്രഭാഷണ സഭയില്‍ പങ്കെടുത്ത സദസ്

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

ബംഗ്ലാദേശികള്‍ക്ക് ആധാര്‍ അടക്കം ലഭ്യമാക്കുന്നത് ഭീകരസംഘടന

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

ജെവാര്‍ വിമാനത്താവളം വാണിജ്യ സര്‍വീസുകള്‍ക്ക് സജ്ജം; കര്‍ഷകരുമായി ആദ്യ വിമാനം ലഖ്നൗവിലേക്ക്, ജൂണ്‍ 15-ന് ഉദ്ഘാടനം

ശബരിമല കട്ടിളപ്പാളിയില്‍ ഇന്നും നാളെയും കൂടുതല്‍ പരിശോധന

സൈബറിടത്തില്‍ ഏറ്റുമുട്ടി സിപിഎം സഖാക്കള്‍; അസംതൃപ്തി മുതലെടുക്കാന്‍ വിമതര്‍

ഇന്ധനമേഖലയില്‍ ഇനി പുതുയുഗം: 100 ശതമാനം എഥനോൾ ഇന്ധനത്തിന് നിയമസാധുത ഉത്തരവിൽ നിതിൻ ഗഡ്കരി ഒപ്പുവെച്ചു

അദ്വൈതം: ഭാരതത്തിന്റെ സന്ദേശം

അദ്വൈത സന്ദേശം ജീവനമന്ത്രമാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.