Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രക്തസാക്ഷി പട്ടിക വ്യാജം; ദേശാഭിമാനിയുടെ ‘രക്തസാക്ഷി’കളെത്തേടി ആലപ്പുഴയിലെ സഖാക്കള്‍

വ്യാജ രക്തസാക്ഷികളുടെ പട്ടികയുണ്ടാക്കി പാര്‍ട്ടിപത്രത്തിലൂടെ പ്രചരിപ്പിച്ച സിപിഎം നീക്കം തിരിച്ചടിക്കുന്നു. കണ്ണൂരില്‍ കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളി ഹരിദാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്‌ട്രീയം ആരോപിച്ച് മുതലെടുക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളം മരിച്ച 'സിപിഎം' പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കി രക്തസാക്ഷികളാക്കാന്‍ ശ്രമം നടന്നത്.

ഡോ. പി. ശിവപ്രസാദ് by ഡോ. പി. ശിവപ്രസാദ്
Feb 23, 2022, 09:31 am IST
in Kerala

ആലപ്പുഴ: ജില്ലയില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയെന്ന് പാര്‍ട്ടി പത്രം പ്രചരിപ്പിക്കുന്ന രക്തസാക്ഷിയെ തേടി അലയുകയാണ് സിപിഎം സഖാക്കള്‍. അഞ്ചര വര്‍ഷത്തിനിടെ ആര്‍എസ്എസുകാര്‍ ആലപ്പുഴ ജില്ലയില്‍ നാലു സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്നാണ് വ്യാജ പ്രചാരണം. എന്നാല്‍, ഇവയില്‍ ഒന്നുപോലും രാഷ്‌ട്രീയ കൊലപാതകമായിരുന്നില്ല.  

വയലാറില്‍ അഭിമന്യു എന്ന പാര്‍ട്ടി സഖാവിനെ 2019ല്‍ കൊലപ്പെടുത്തിയെന്നാണ് ദേശാഭിമാനി പറയുന്നത്. എന്നാല്‍, ഈ പേരില്‍ ഒരാളും വയലാറില്‍ കൊല്ലപ്പെട്ടിട്ടില്ല. പാര്‍ട്ടി മുഖപത്രം പറയുന്ന രക്തസാക്ഷി ആരാണെന്നാണ് സഖാക്കളും നാട്ടുകാരും ചോദിക്കുന്നത്.  

ആര്‍എസ്എസിനെതിരേ കുപ്രചാരണം നടത്തുന്നതിന് ഇല്ലാത്ത സഖാക്കളെയും രക്തസാക്ഷികളാക്കുകയാണ് സിപിഎമ്മും മുഖപത്രവും. 2016ല്‍ തവണക്കടവില്‍ ഷിബു, 2017ല്‍ കരുവാറ്റയില്‍ ജിഷ്ണു, അതേവര്‍ഷം ആലപ്പുഴയില്‍ മുഹമ്മദ് മുഹസിന്‍ എന്നിവരെയും ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയെന്നാണ് ദേശാഭിമാനിയുടെ അവകാശവാദം. ഇതില്‍ ഷിബു ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരിച്ചത്. മദ്യപിച്ച് പ്രദേശവാസികളുമായി ഇയാള്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടിലെത്തിയ ശേഷം ഹൃദയാഘാതമുണ്ടായി മരിക്കുകയായിരുന്നു. എന്നാല്‍, അന്നത്തെ സ്ഥലം എംഎല്‍എയുടെയും പാര്‍ട്ടിയുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ കേസില്‍ കുടുക്കി.

ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്നാണ് എതിര്‍ സംഘത്തിന്റെ ആക്രമണത്തില്‍ ജിഷ്ണു കൊല്ലപ്പെടുന്നത്. ഈ കേസിലും ആര്‍എസ്എസ് പ്രവര്‍ത്തകരാരും പ്രതികളല്ലെന്നതാണ് യാഥാര്‍ഥ്യം. ജിഷ്ണു മരിച്ചതിനു ശേഷമാണ് ഇയാള്‍ തങ്ങളുടെ പാര്‍ട്ടിക്കാരനാണെന്ന് പ്രവര്‍ത്തകര്‍ പോലും അറിയുന്നത്. ഇതിലും കൗതുകകരമാണ് മുഹമ്മദ് മുഹസിനെ സഖാവായി പ്രഖ്യാപിച്ച് സിപിഎം നടത്തിയ പ്രചാരണം. ആലിശേരി ക്ഷേത്രോത്സവം ഒരുസംഘം യുവാക്കള്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത് ഭക്തര്‍ ചോദ്യം ചെയ്തു. ഇതിനിടെയാണ് മുഹസിന് പരിക്കേല്‍ക്കുകയും പിന്നീടു മരിക്കുകയുമുണ്ടായത്.

ആദ്യം മുഹസിന്‍ തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് പ്രഖ്യാപിച്ചു രംഗത്തെത്തിയത് എസ്ഡിപിഐക്കാരായിരുന്നു. കൊലപാതകത്തിന് വര്‍ഗീയ നിറം നല്കാനും അതുവഴി മുതലെടുപ്പിനും മത ഭീകരവാദികള്‍ ശ്രമം നടത്തി. അപ്പോഴാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നു പ്രചരിപ്പിച്ച് സിപിഎം മുഹസിനെ ഏറ്റെടുത്തത്.  

ഭരണ സ്വാധീനവും പോലീസ് ഇടപെടലും സിപിഎമ്മിന് തുണയായി. അങ്ങനെ രക്തസാക്ഷിപ്പട്ടികയില്‍ ഒരാളെക്കൂടി ഉള്‍പ്പെടുത്താന്‍ പാര്‍ട്ടിക്കായി. ഉത്സവ സംഘര്‍ഷങ്ങളിലും മദ്യലഹരിയിലെ ഏറ്റുമുട്ടലിലും ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയിലും കൊല്ലപ്പെട്ടവരെ സഖാക്കളായി പ്രഖ്യാപിച്ച് രക്തസാക്ഷികളുടെ എണ്ണം കൂട്ടുകയാണ് സിപിഎം. ദേശാഭിമാനിയാകട്ടെ ഇല്ലാത്ത സഖാക്കളെപ്പോലും രക്തസാക്ഷികളാക്കുന്നു.

Tags: ആര്‍എസ്എസ്cpmalappuzhaരക്തസാക്ഷിfake news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.