Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗവര്‍ണര്‍ക്കെതിരെ വിഘടനവാദം

കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാനാണ് പൂഞ്ചി കമ്മീഷന്‍ ആവശ്യപ്പെട്ടതെങ്കിലും അങ്ങേയറ്റം രാഷ്‌ട്രീയ പ്രേരിതമായി അതിന് കടകവിരുദ്ധമായ ആവശ്യങ്ങളാണ് പിണറായി സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. കേരളം ഭരിക്കാന്‍ ഗവര്‍ണര്‍ സംവിധാനം ആവശ്യമില്ലെന്നും, അത് തങ്ങള്‍ നിര്‍വഹിച്ചുകൊള്ളാമെന്നുമാണ് ഈ പറയുന്നതിന്റെ ചുരുക്കം. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന് ഉത്തര കൊറിയന്‍ മോഡല്‍ കമ്യൂണിസ്റ്റ് ചക്രവര്‍ത്തിയായി നീണാള്‍ വാഴണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2022, 05:00 am IST
in Editorial

കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിന്റെ സഹായത്തോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പിണറായി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളില്‍ ഏറ്റവും പുതിയതാണ് ഗവര്‍ണറെ പുറത്താക്കാനുള്ള അധികാരം വേണമെന്ന ആവശ്യം. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാവാം എന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ജസ്റ്റിസ് മദന്‍ മോഹന്‍ പൂഞ്ചിക്ക് മുന്നിലാണ് കേരള സര്‍ക്കാര്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. ഗവര്‍ണറെ നിയമിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കണം, ഇതിനായി ഭരണഘടനാ ഭേദഗതി വേണം, ഗവര്‍ണറുടെ വിവേചനാധികാരം നിജപ്പെടുത്തണം, ഗവര്‍ണര്‍ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് വേണ്ട, ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കുമേല്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ സംസ്ഥാനത്തിന്റെ അനുമതി വേണം എന്നൊക്കെയാണ് പിണറായി സര്‍ക്കാരിന്റെ ആവശ്യങ്ങള്‍. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാനാണ് പൂഞ്ചി കമ്മീഷന്‍ ആവശ്യപ്പെട്ടതെങ്കിലും അങ്ങേയറ്റം രാഷ്‌ട്രീയ പ്രേരിതമായി അതിന് കടകവിരുദ്ധമായ ആവശ്യങ്ങളാണ് പിണറായി സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. കേരളം ഭരിക്കാന്‍ ഗവര്‍ണര്‍ സംവിധാനം ആവശ്യമില്ലെന്നും, അത് തങ്ങള്‍ നിര്‍വഹിച്ചുകൊള്ളാമെന്നുമാണ് ഈ പറയുന്നതിന്റെ ചുരുക്കം. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന് ഉത്തര കൊറിയന്‍ മോഡല്‍ കമ്യൂണിസ്റ്റ് ചക്രവര്‍ത്തിയായി നീണാള്‍ വാഴണം.

പുഞ്ചീ കമ്മീഷന് മറുപടി നല്‍കാനുള്ള അവസരം മുതലാക്കി പിണറായി സര്‍ക്കാര്‍ ഇങ്ങനെയൊക്കെ പറയുന്നതിന്റെ പശ്ചാത്തലം വ്യക്തമാണ്. ചാന്‍സലര്‍ പദവി രാജിവയ്‌ക്കുമെന്നതുള്‍പ്പെടെ സര്‍വ്വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാടുകള്‍, നിയമസഭയില്‍ നയപ്രഖ്യാപനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദം, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായി പാര്‍ട്ടിക്കാരെ നിയമിച്ച് ആജീവനാന്തം പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനം തുടങ്ങിയ വിഷയങ്ങളില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാടുകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയും സ്വാഭാവിക ഭരണ ശൈലിയാക്കിയിട്ടുള്ള ഇടതു സര്‍ക്കാരിന് ഗവര്‍ണര്‍ ഒരു തടസ്സമാണ്. സര്‍ക്കാരിന്റേത് അമിതാധികാര പ്രയോഗവും കള്ളപ്രചാരണവുമാണെന്നും ഗവര്‍ണര്‍ പറയുന്നതാണ് ശരിയെന്നുമുള്ള പൊതുവികാരമാണ് ജനങ്ങള്‍ക്കുള്ളത്. ഗവര്‍ണര്‍ ഒരു റബ്ബര്‍ സ്റ്റാമ്പ് മാത്രമാണെന്നും, ഭരണഘടന നല്‍കുന്ന വിവേചനാധികാരം വിനിയോഗിച്ചാല്‍ അംഗീകരിക്കില്ലെന്നുമാണ് സര്‍ക്കാരിന്റെ ഒന്നിനു പുറകെ ഒന്നായുള്ള നടപടികളില്‍നിന്ന് വ്യക്തമാവുന്നത്. ആരിഫ് മുഹമ്മദ് ഖാനെപ്പോലുള്ള ഒരു ഗവര്‍ണര്‍ ആവശ്യമില്ലെന്ന് സിപിഎം നേതാക്കള്‍ കുറെക്കാലമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ്. പ്രതിപക്ഷത്തെയും കൂട്ടിനു ലഭിച്ചതോടെ എന്തുമാവാമെന്ന നിലയിലേക്ക് സര്‍ക്കാര്‍ മാറുകയായിരുന്നു. ഗവര്‍ണര്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മെഗാഫോണായാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഒച്ചവയ്‌ക്കുന്നത്.

ഭരണഘടനയുടെ വിവിധ വകുപ്പുകളില്‍ ഗവര്‍ണര്‍ക്കുള്ള അധികാരാവകാശങ്ങള്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. അവയിലൊരിടത്തും ഭരണപരമായ വിഷയങ്ങളില്‍ ഗവര്‍ണര്‍ മൂകസാക്ഷിയായി ഇരുന്നുകൊള്ളണമെന്ന് പറഞ്ഞിട്ടില്ല. അഭിപ്രായം പറയുകയും നിലപാട് എടുക്കുകയും ചെയ്യാം. ഇത് മാനിക്കാന്‍ സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും തയ്യാറാവാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഗവര്‍ണറോടുള്ള ഇവരുടെ വിയോജിപ്പ് ഏതെങ്കിലും വിഷയങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഗവര്‍ണര്‍ എന്ന പദവിയോടുള്ള വിയോജിപ്പാണത്. അതാണിപ്പോള്‍ മറനീക്കി പുറത്തുവന്നിട്ടുള്ളത്. വിഘടനവാദം തന്നെയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ നിയമനിര്‍മാണങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കുക, കേന്ദ്ര അന്വേഷണ ഏജന്‍സികളെ അംഗീകരിക്കാതിരിക്കുക, കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഐഎഎസ് സംവിധാനത്തിനു ബദലായി കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് രൂപം നല്‍കുക, പത്മ പുരസ്‌കാരങ്ങള്‍ക്ക് ബദലായി സംസ്ഥാന പുരസ്‌കാരങ്ങള്‍ നല്‍കാന്‍ തീരുമാനിക്കുക എന്നിങ്ങനെ ഞങ്ങള്‍ വേറെയാണെന്ന മനോഭാവം സൃഷ്ടിക്കാനാണ് ശ്രമം. ഭാരതം ഒരൊറ്റ രാഷ്‌ട്രമല്ലെന്നും പതിനാറ് രാഷ്‌ട്രങ്ങളാണെന്നുമുള്ള അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലത്തെ നിലപാട് വീണ്ടും പൊടിതട്ടി എടുക്കുകയാണ്. രാജ്യത്ത് മറ്റൊരിടത്തും തങ്ങള്‍ക്ക് അധികാരമോ അധികാര പങ്കാളിത്തമോ ലഭിക്കില്ലെന്ന് ഉറപ്പായതോടെ കേരളത്തെ സ്വന്തം അധീനതയിലാക്കി ബംഗാള്‍ മോഡല്‍ ഭരണം നടത്താമെന്നാണ് സിപിഎം വ്യാമോഹിക്കുന്നത്. ഫെഡറല്‍ സംവിധാനത്തെ വിഘടനവാദത്തിലേക്ക് കൊണ്ടുവരുന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ശ്രമങ്ങളെ തുറന്നുകാട്ടുകയും, ഗവര്‍ണറുടെ ഭരണഘടനാപരവും നിയമപരവുമായ നിലപാടുകളെ പൂര്‍ണമായി പിന്തുണയ്‌ക്കുകയുമാണ് ഇന്നത്തെ ആവശ്യം.

Tags: keralacpmPinarayi Vijayancongressകേരള സര്‍ക്കാര്‍Arif Mohammad Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു (വലത്ത്) മുള്ളുള്ള സാരിയുമായി കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക (ഇടത്ത്)
Kerala

ചെറിയാന്‍ ഫിലിപ്പുമാരുണ്ട്….സത്യപ്രതിജ്ഞയ്‌ക്ക് പ്രത്യേക തരം ഉടുപ്പുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

Kerala

വിമര്‍ശനങ്ങളില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണ ജോര്‍ജ്, മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും അംഗീകരിച്ചില്ല

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.