Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗവര്‍ണര്‍ക്കെതിരെ വിഘടനവാദം

കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാനാണ് പൂഞ്ചി കമ്മീഷന്‍ ആവശ്യപ്പെട്ടതെങ്കിലും അങ്ങേയറ്റം രാഷ്‌ട്രീയ പ്രേരിതമായി അതിന് കടകവിരുദ്ധമായ ആവശ്യങ്ങളാണ് പിണറായി സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. കേരളം ഭരിക്കാന്‍ ഗവര്‍ണര്‍ സംവിധാനം ആവശ്യമില്ലെന്നും, അത് തങ്ങള്‍ നിര്‍വഹിച്ചുകൊള്ളാമെന്നുമാണ് ഈ പറയുന്നതിന്റെ ചുരുക്കം. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന് ഉത്തര കൊറിയന്‍ മോഡല്‍ കമ്യൂണിസ്റ്റ് ചക്രവര്‍ത്തിയായി നീണാള്‍ വാഴണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2022, 05:00 am IST
inEditorial

കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിന്റെ സഹായത്തോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പിണറായി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളില്‍ ഏറ്റവും പുതിയതാണ് ഗവര്‍ണറെ പുറത്താക്കാനുള്ള അധികാരം വേണമെന്ന ആവശ്യം. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാവാം എന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ജസ്റ്റിസ് മദന്‍ മോഹന്‍ പൂഞ്ചിക്ക് മുന്നിലാണ് കേരള സര്‍ക്കാര്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. ഗവര്‍ണറെ നിയമിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കണം, ഇതിനായി ഭരണഘടനാ ഭേദഗതി വേണം, ഗവര്‍ണറുടെ വിവേചനാധികാരം നിജപ്പെടുത്തണം, ഗവര്‍ണര്‍ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് വേണ്ട, ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കുമേല്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ സംസ്ഥാനത്തിന്റെ അനുമതി വേണം എന്നൊക്കെയാണ് പിണറായി സര്‍ക്കാരിന്റെ ആവശ്യങ്ങള്‍. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാനാണ് പൂഞ്ചി കമ്മീഷന്‍ ആവശ്യപ്പെട്ടതെങ്കിലും അങ്ങേയറ്റം രാഷ്‌ട്രീയ പ്രേരിതമായി അതിന് കടകവിരുദ്ധമായ ആവശ്യങ്ങളാണ് പിണറായി സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. കേരളം ഭരിക്കാന്‍ ഗവര്‍ണര്‍ സംവിധാനം ആവശ്യമില്ലെന്നും, അത് തങ്ങള്‍ നിര്‍വഹിച്ചുകൊള്ളാമെന്നുമാണ് ഈ പറയുന്നതിന്റെ ചുരുക്കം. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന് ഉത്തര കൊറിയന്‍ മോഡല്‍ കമ്യൂണിസ്റ്റ് ചക്രവര്‍ത്തിയായി നീണാള്‍ വാഴണം.

പുഞ്ചീ കമ്മീഷന് മറുപടി നല്‍കാനുള്ള അവസരം മുതലാക്കി പിണറായി സര്‍ക്കാര്‍ ഇങ്ങനെയൊക്കെ പറയുന്നതിന്റെ പശ്ചാത്തലം വ്യക്തമാണ്. ചാന്‍സലര്‍ പദവി രാജിവയ്‌ക്കുമെന്നതുള്‍പ്പെടെ സര്‍വ്വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാടുകള്‍, നിയമസഭയില്‍ നയപ്രഖ്യാപനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദം, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായി പാര്‍ട്ടിക്കാരെ നിയമിച്ച് ആജീവനാന്തം പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനം തുടങ്ങിയ വിഷയങ്ങളില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാടുകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയും സ്വാഭാവിക ഭരണ ശൈലിയാക്കിയിട്ടുള്ള ഇടതു സര്‍ക്കാരിന് ഗവര്‍ണര്‍ ഒരു തടസ്സമാണ്. സര്‍ക്കാരിന്റേത് അമിതാധികാര പ്രയോഗവും കള്ളപ്രചാരണവുമാണെന്നും ഗവര്‍ണര്‍ പറയുന്നതാണ് ശരിയെന്നുമുള്ള പൊതുവികാരമാണ് ജനങ്ങള്‍ക്കുള്ളത്. ഗവര്‍ണര്‍ ഒരു റബ്ബര്‍ സ്റ്റാമ്പ് മാത്രമാണെന്നും, ഭരണഘടന നല്‍കുന്ന വിവേചനാധികാരം വിനിയോഗിച്ചാല്‍ അംഗീകരിക്കില്ലെന്നുമാണ് സര്‍ക്കാരിന്റെ ഒന്നിനു പുറകെ ഒന്നായുള്ള നടപടികളില്‍നിന്ന് വ്യക്തമാവുന്നത്. ആരിഫ് മുഹമ്മദ് ഖാനെപ്പോലുള്ള ഒരു ഗവര്‍ണര്‍ ആവശ്യമില്ലെന്ന് സിപിഎം നേതാക്കള്‍ കുറെക്കാലമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ്. പ്രതിപക്ഷത്തെയും കൂട്ടിനു ലഭിച്ചതോടെ എന്തുമാവാമെന്ന നിലയിലേക്ക് സര്‍ക്കാര്‍ മാറുകയായിരുന്നു. ഗവര്‍ണര്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മെഗാഫോണായാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഒച്ചവയ്‌ക്കുന്നത്.

ഭരണഘടനയുടെ വിവിധ വകുപ്പുകളില്‍ ഗവര്‍ണര്‍ക്കുള്ള അധികാരാവകാശങ്ങള്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. അവയിലൊരിടത്തും ഭരണപരമായ വിഷയങ്ങളില്‍ ഗവര്‍ണര്‍ മൂകസാക്ഷിയായി ഇരുന്നുകൊള്ളണമെന്ന് പറഞ്ഞിട്ടില്ല. അഭിപ്രായം പറയുകയും നിലപാട് എടുക്കുകയും ചെയ്യാം. ഇത് മാനിക്കാന്‍ സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും തയ്യാറാവാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഗവര്‍ണറോടുള്ള ഇവരുടെ വിയോജിപ്പ് ഏതെങ്കിലും വിഷയങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഗവര്‍ണര്‍ എന്ന പദവിയോടുള്ള വിയോജിപ്പാണത്. അതാണിപ്പോള്‍ മറനീക്കി പുറത്തുവന്നിട്ടുള്ളത്. വിഘടനവാദം തന്നെയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ നിയമനിര്‍മാണങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കുക, കേന്ദ്ര അന്വേഷണ ഏജന്‍സികളെ അംഗീകരിക്കാതിരിക്കുക, കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഐഎഎസ് സംവിധാനത്തിനു ബദലായി കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് രൂപം നല്‍കുക, പത്മ പുരസ്‌കാരങ്ങള്‍ക്ക് ബദലായി സംസ്ഥാന പുരസ്‌കാരങ്ങള്‍ നല്‍കാന്‍ തീരുമാനിക്കുക എന്നിങ്ങനെ ഞങ്ങള്‍ വേറെയാണെന്ന മനോഭാവം സൃഷ്ടിക്കാനാണ് ശ്രമം. ഭാരതം ഒരൊറ്റ രാഷ്‌ട്രമല്ലെന്നും പതിനാറ് രാഷ്‌ട്രങ്ങളാണെന്നുമുള്ള അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലത്തെ നിലപാട് വീണ്ടും പൊടിതട്ടി എടുക്കുകയാണ്. രാജ്യത്ത് മറ്റൊരിടത്തും തങ്ങള്‍ക്ക് അധികാരമോ അധികാര പങ്കാളിത്തമോ ലഭിക്കില്ലെന്ന് ഉറപ്പായതോടെ കേരളത്തെ സ്വന്തം അധീനതയിലാക്കി ബംഗാള്‍ മോഡല്‍ ഭരണം നടത്താമെന്നാണ് സിപിഎം വ്യാമോഹിക്കുന്നത്. ഫെഡറല്‍ സംവിധാനത്തെ വിഘടനവാദത്തിലേക്ക് കൊണ്ടുവരുന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ശ്രമങ്ങളെ തുറന്നുകാട്ടുകയും, ഗവര്‍ണറുടെ ഭരണഘടനാപരവും നിയമപരവുമായ നിലപാടുകളെ പൂര്‍ണമായി പിന്തുണയ്‌ക്കുകയുമാണ് ഇന്നത്തെ ആവശ്യം.

Tags: keralacpmPinarayi Vijayancongressകേരള സര്‍ക്കാര്‍Arif Mohammad Khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

India

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.