Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമര്‍ശിക്കും മുന്‍പ് ആരിഫ് മുഹമ്മദ്ഖാനെ അറിയൂ- ഷാബാനു കേസില്‍ കേന്ദ്രമന്ത്രിപദം വലിച്ചെറിഞ്ഞ ആദര്‍ശവാദി; ഇസ്ലാം പരിഷ്‌കരണവാദി

പിണറായി സര്‍ക്കാരുമായി കൊമ്പുകോര്‍ക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ്മുഹമ്മദ്ഖാനെതിരെ ചെളിവാരിയെറിയുന്ന കേരളത്തിലെ രാഷ്‌ട്രീയക്കാര്‍ പക്ഷെ കേന്ദ്രമന്ത്രി പദം വലിച്ചെറിഞ്ഞ ആദര്‍ശവാദിയായ ആരിഫ്ഖാനെ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2022, 07:42 pm IST
in India
ഗ്രൂപ്പ് ഫോട്ടോയില്‍ കേന്ദ്രമന്ത്രിയായിരുന്ന യുവാവായ ആരിഫ് മുഹമ്മദ് ഖാന്‍ (ഇടത്തേയറ്റം) പ്രധാനമന്ത്രി രാജീവ് ഗാന്ധി (വലത്തേയറ്റം)

ഗ്രൂപ്പ് ഫോട്ടോയില്‍ കേന്ദ്രമന്ത്രിയായിരുന്ന യുവാവായ ആരിഫ് മുഹമ്മദ് ഖാന്‍ (ഇടത്തേയറ്റം) പ്രധാനമന്ത്രി രാജീവ് ഗാന്ധി (വലത്തേയറ്റം)

തിരുവനന്തപുരം: പിണറായി സര്‍ക്കാരുമായി കൊമ്പുകോര്‍ക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ്മുഹമ്മദ്ഖാനെതിരെ ചെളിവാരിയെറിയുന്ന കേരളത്തിലെ രാഷ്‌ട്രീയക്കാര്‍ പക്ഷെ കേന്ദ്രമന്ത്രി പദം വലിച്ചെറിഞ്ഞ ആദര്‍ശവാദിയായ ആരിഫ്ഖാനെ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല.

ഖജനാവിലെ പണമെടുത്ത് ഗവര്‍ണര്‍ മൂന്നാര്‍ സന്ദര്‍ശിച്ചു എന്നാണ് മുന്‍മന്ത്രി എം.എം. മണി പുച്ഛിച്ചത്. ഗവര്‍ണര്‍ ഇസ്ലാം മത വിശ്വാസിയല്ലെന്നാണ് മുസ്ലിംലീഗ് കഴിഞ്ഞ ദിവസം ആരോപിച്ചത്. 17 സ്റ്റാഫുകളുമായി ഗവര്‍ണര്‍ മന്ദിരത്തില്‍ സുഖിക്കുന്ന വ്യക്തിയായാണ് സിപി ഐ നേതാവ് കാനം രാജേന്ദ്രന്‍ ആരിഫ് മുഹമ്മദ്ഖാനെക്കുറിച്ച് വര്‍ണ്ണിച്ചത്. കഴിഞ്ഞ ദിവസം ബിജെപി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞതുപോലെ ആരിഫ് മുഹമ്മദ് ഖാനോട് കളിക്കിറങ്ങും മുന്‍പ്  പിണറായി ഇഎംഎസിനെ പഠിക്കണം എന്ന് പറഞ്ഞതാണ് ശരി. ഷബാനു കേസില്‍  വ്യക്തമായ നിലപാട് സ്വീകരിച്ച് രാജീവ് മന്ത്രി സഭയില്‍ രാജിവെച്ച ആരീഫിനെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ആദര്‍ശ പുരുഷന്‍ എന്നാണ് ഇഎംഎസ് അന്ന് വിശേഷിപ്പിച്ചത്.

ആരിഫ് മുഹമ്മദ് ഖാന്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോഴാണ് ഷാ ബാനു കേസ് വരുന്നത്.   മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ഷാബാനു 1978ല്‍ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി. വിവാഹമോചനത്തിന് ശേഷം തനിക്ക് ഭര്‍ത്താവ് ചെലവിന് നല്‍കണമെന്നാവശ്യപ്പെട്ട് ഷാ ബാനു സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഷാ ബാനുവിന് ജീവനാംശം നല്‍കാന്‍ സുപ്രീംകോടതി വിധിച്ചു. ഇന്ത്യയില്‍ ആദ്യമായാണ്  വിവാഹമോചനം നേടിയ ഒരു മുസ്ലിം സ്ത്രീക്ക് ജീവനാംശം നല്‍കണമെന്ന ചരിത്ര വിധി ഉണ്ടായത്. എന്തിനും ഏതിനും സ്ത്രീയെ മൊഴിചൊല്ലാമെന്ന സ്ഥിതി മാറ്റിമറിക്കുന്ന വിധി.  

പക്ഷെ മുസ്ലിം സമുദായത്തില്‍ നിന്നും വിധിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നുവന്നു. ഈ സുപ്രിംകോടതി വിധി ഖുറാന്‍ നിയമങ്ങള്‍ക്ക് എതിരാണെന്ന വ്യാഖ്യാനം മുസ്ലിം പണ്ഡിതര്‍ ഉയര്‍ത്തി. മുഖം രക്ഷിക്കാന്‍ രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ് ഒരു വളഞ്ഞ വഴി കണ്ടെത്തി. വിവാഹമോചനം നേടിയ സ്ത്രീക്ക് സ്ത്രീയുടെ ബന്ധുക്കളോ അതല്ലെങ്കില്‍ വഖഫ് ബോര്‍ഡോ ചെലവിന് കൊടുക്കണമെന്ന രീതിയില്‍ കോണ്‍ഗ്രസ് ഒരു നിയമം കൊണ്ടുവന്നു. മുസ്ലിം പേഴ്‌സണല്‍ ലോ ബില്‍ (മുസ്ലിം വ്യക്തിഗത നിയമ ബില്‍). മുസ്ലിം സ്ത്രീക്ക് ചെലവിനുള്ള പണം മൊഴിചൊല്ലിയ ഭര്‍ത്താവില്‍ നിന്നും കിട്ടാനുള്ള മാര്‍ഗ്ഗമാണ് ഇത് വഴി കോണ്‍ഗ്രസ് അടച്ചുകളഞ്ഞത്. കവിയും നോവലിസ്റ്റുമായ മകരന്ദ് പരാഞ്ജ്‌പേ അന്ന് പറഞ്ഞത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വ്യാജമതേതരമുഖം വെളിവായി എന്നാണ്. പ്രമുഖ അഭിഭാഷകനായ രാംജെത് മലാനി പറഞ്ഞത് ന്യൂനപക്ഷ പ്രീണനത്തിനായി നടത്തിയ പിന്തിരിപ്പന്‍ പരിഷ്‌കരണ വിരോധം എന്നാണ്. ഉല്‍പതിഷ്ണുവായ ആരിഫ് ഖാന് ഇത് സഹിക്കാവുന്നതില്‍ അധികമായിരുന്നു. അദ്ദേഹം ഈ നീക്കത്തെ ശക്തിയുക്തം എതിര്‍ത്തു. രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിട്ട് കൂടി ഇദ്ദേഹം കേന്ദ്ര മന്ത്രിസ്ഥാനവും വലിച്ചെറിഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്‌ക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥി നേതാവായാണ് ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ചത്. അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയനില്‍ 1972-73 കാലത്ത് പ്രസിഡന്‍റായിരുന്നു. അതിന് മുമ്പിലത്തെ വര്‍ഷം സെക്രട്ടറിയായിരുന്നു. 26ാം വയസ്സില്‍ ഉത്തര്‍പ്രദേശില്‍ നിന്നും നിയമസഭാ അംഗമായി മാറി. പിന്നീട് ജനതാദളില്‍ ചേര്‍ന്ന അദ്ദേഹം 1989ല്‍ ലോക്‌സഭാംഗമായി. അന്നും അദ്ദേഹം കേന്ദ്ര വ്യോമയാന-ഊര്‍ജ്ജ മന്ത്രിയായിരുന്നു. എന്നാല്‍ പിന്നീട് ജനതാദള്‍ വിട്ട് ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍(ബിഎസ്പി) ചേര്‍ന്ന അദ്ദേഹം ബഹ്‌റൈചയില്‍ നിന്നും 1998ല്‍ ലോക്‌സഭാംഗമായി. 1984 മുതല്‍ 1990 വരെ കേന്ദ്രമന്ത്രിയായിരുന്നു.

ആധുനിക വിദ്യാഭ്യാസം നേടിയ ആരിഫ് മുഹമ്മദ് ഖാന്  ഇസ്ലാമിലെ പരിഷ്‌കരണങ്ങളില്‍ താല്‍പര്യം ഏറെയായിരുന്നു. മുസ്ലിം സമുദായത്തെ പിന്തിരപ്പന്‍ മതചട്ടക്കൂടില്‍ നിന്നും മോചിപ്പിച്ച് ആധുനിക മനുഷ്യനാക്കി മാറ്റാനായിരുന്നു അദ്ദേഹം വാദിച്ചത്. മുത്തലാഖിനെ അങ്ങേയറ്റം എതിര്‍ത്ത വ്യക്തിയായിരുന്നു ഖാന്‍. മുത്തലാഖ് ചെയ്തയാള്‍ക്ക് മൂന്ന് വര്‍ഷമെങ്കിലും തടവ് ശിക്ഷ നല്‍കണമെന്ന് അദ്ദേഹം വാദിച്ചു. വിവിധ ബൗദ്ധിക സംഘടനകളിലെ സജീവാംഗമാണ്. നിരവധി പുസ്തകങ്ങള്‍ രചിച്ചു. ശാരീരികവൈകല്യമുള്ളവര്‍ക്ക് സമര്‍പ്പണ്‍ എന്ന പേരില്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്നതില്‍ ആരിഫ് മുഹമ്മദ് ഖാനും ഭാര്യ രേഷ്മ ആരിഫ് ഖാനും വ്യാപൃതരാണ്. ഇദ്ദേഹം രചിച്ച ‘വചനവും സന്ദര്‍ഭവും: ഖുറാനും സമകാലിക വെല്ലുവിളികളും’ (Text and Context: Quran and Contemporary Challenges) എന്ന 2010ല്‍ രൂപ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോഴും ബെസ്റ്റ് സെല്ലറാണ്. ഇസ്ലാമിനെയും സൂഫിസത്തെയും കുറിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചുണ്ട്.

Tags: മുത്തലാഖ്Mohammadrajiv gandhiഐഎസ്രൂപ പബ്ലിക്കേഷന്‍സ്Pinarayi Vijayanഷാ ബാനോ കേസ്ഇസ്ലാംഇസ്ലാം പരിഷ്‌കരണവാദിക്യാബിനറ്റ്വിശുദ്ധ ഖുറാന്‍ഖുറാന്‍kerala governorArif Mohammad Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

Kerala

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

പുതിയ വാര്‍ത്തകള്‍

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.