Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കേരളം പോലെ?

എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ ന്യൂനപക്ഷ മറപിടിച്ചുള്ള അച്ചുതണ്ടായി ഈ ഭീകരവാദ രാഷ്‌ട്രീയം വളര്‍ന്നു കഴിഞ്ഞു. മതേതരത്വം വര്‍ഗീയ തീവ്രവാദത്തിന് മറയായി ഉപയോഗിക്കുകയാണ് ഇവരെല്ലാം. ജനാധിപത്യത്തെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ആയുധമാക്കുന്നു, ഇതാണ് യോഗി ആദിത്യ നാഥ് തുറന്നടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 05:10 am IST
in Main Article

ഡോ. ആര്‍. ഗോപിനാഥന്‍

പ്രമുഖ ചരിത്രകാരനാണ് ലേഖകന്‍)

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, വോട്ട് ചെയ്യുമ്പോള്‍ ജനത്തിന് തെറ്റുപറ്റിയാല്‍ യുപി, കേരളവും പശ്ചിമബംഗാളും കശ്മീരും പോലെ ഇസ്ലാമിക ഭീകരതയുടെ കേന്ദ്രങ്ങളായി മാറുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെതിരേ കേരളത്തില്‍ ഭരണ- പ്രതിപക്ഷ ഐക്യം വീണ്ടും തിരശ്ശീല നീക്കി പുറത്തുവന്നത് യാദൃച്ഛികമല്ല. പൊതുവേ ഓരോ രാജ്യവും സംസ്ഥാനവും യാഥാര്‍ത്ഥ്യം എത്ര ദയനീയമാണെങ്കിലും സ്വയം കേമത്തത്തിന്റ മേനി നടിക്കാറുണ്ട്. അതൊരു ആചാരമായി കരുതി ജനങ്ങള്‍ തള്ളിക്കളയും. കേരളം കഴിഞ്ഞ ആറ് വര്‍ഷമായി സഹസ്ര കോടികള്‍ ചെലവിട്ട് പൊള്ളയായ മേനി നടിക്കല്‍ നടത്തുകയും അതിനുവേണ്ടി മാധ്യമങ്ങളെ വാടകയ്‌ക്കെടുക്കുകയും ചെയ്യുന്നു. പണം മാത്രം ലക്ഷ്യമിടുന്ന മാധ്യമങ്ങള്‍ക്ക് വസ്തുനിഷ്ഠമായ വാര്‍ത്തകളെക്കാള്‍ താല്‍പ്പര്യം സര്‍ക്കാരിന്റെ ദുഷ്ടലാക്ക് മുതലാക്കി പൊതുഖജനാവ് കൊള്ളയടിക്കുന്നതിനാണ്.

കേരളത്തിന്റെ യഥാര്‍ത്ഥ സാഹചര്യമെന്താണ്? വിഷഫണം വിരിച്ചാടുന്ന ഇസ്ലാമിക ഭീകരതയ്‌ക്ക് പിന്നില്‍ വമ്പിച്ച സാമ്പത്തിക ശക്തികളുള്ളതിനാല്‍ മാധ്യമങ്ങള്‍ അവരുടെ തടവുകാരാണ്. സത്യത്തോടല്ല, സമ്പത്തിനോടാണ് അവരുടെ കൂറ്. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ  ന്യൂനപക്ഷ മറപിടിച്ചുള്ള അച്ചുതണ്ടായി ഈ ഭീകരവാദ രാഷ്‌ട്രീയം വളര്‍ന്നു കഴിഞ്ഞു. മതേതരത്വം വര്‍ഗീയ തീവ്രവാദത്തിന് മറയായി ഉപയോഗിക്കുകയാണ് ഇവരെല്ലാം. ജനാധിപത്യത്തെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ആയുധമാക്കുന്നു, ഇതാണ് യോഗി ആദിത്യ നാഥ് തുറന്നടിച്ചത്. കേരളത്തിലെ ഇരുമുന്നണികളുടെയും നിലനില്‍പ്പിന്റെ അടിത്തറയിലേക്കാണ്  അദ്ദേഹം വിരല്‍ ചൂണ്ടിയത്.

ചരിത്രപരമായും സാമൂഹികമായും കേരളം മുന്നിലായിരുന്നത് 1957 വരെയായിരുന്നുവെന്ന് തിരുവിതാംകൂറിന്റെ ചരിത്രം തെളിയിക്കും. കൊച്ചിയുടെ വികാസത്തിന്റെ അടിത്തറ മുഖ്യമായും രാജഭരണത്തിന്റെ സംഭാവനയാണ്. മലബാറില്‍ കോഴിക്കോടിന്റെ വളര്‍ച്ച സാമൂതിരിയും ബ്രിട്ടീഷുകാരും പങ്കിട്ടെടുക്കുന്നു. എങ്കിലും ആരോഗ്യം, വിദ്യാഭ്യാസം എന്നിവയില്‍ ഉണ്ടായിട്ടുള്ള പുരോഗതിയില്‍ സ്വാതന്ത്ര്യാനന്തര കേരളത്തിന് പങ്കുണ്ടെന്ന് പറയുമ്പോള്‍ അത് മാതൃകാപരമായ നേട്ടങ്ങളെന്ന് പറയാനാകില്ല. തിരുവിതാംകൂറിന്റേതാണ് മാതൃക. അടിസ്ഥാന വികസന മേഖലകളെല്ലാം തകര്‍ന്നത് സ്വാതന്ത്ര്യാനന്തരമുണ്ടായ, ദീര്‍ഘവീക്ഷണമില്ലാതെയുള്ള പ്രവര്‍ത്തികളുടെ ഫലമായാണ്.

ഇപ്പോള്‍ കേരളാ മുഖ്യമന്ത്രിക്ക് എന്ത് അസുഖം വന്നാലും അമേരിക്കയിലേക്കോടുന്ന സ്ഥിതിയാണ്. വിദ്യാഭ്യാസ രംഗം അപ്പാടെ തകര്‍ന്നു. വൈസ് ചാന്‍സലര്‍മാര്‍ക്ക് പോലും തെറ്റുകൂടാതെ രണ്ടുവരിയുള്ള കത്തെഴുതാന്‍ കഴിയുന്നില്ല.  കേരളത്തിലെ കഴിവുള്ള വിദ്യാര്‍ത്ഥികളെല്ലാം ഉന്നത വിദ്യാഭ്യാസത്തിന് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കേരളത്തിലടക്കം ഒരു വിലയുമില്ലാതായി. ആരോഗ്യ വകുപ്പിന്റെ ചുമതലയും മേല്‍നോട്ടവും പൊലീസിന്റെ കീഴിലാണിപ്പോള്‍. തെരുവു ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. അഴിമതിയും സ്വജനപക്ഷപാതവും പാര്‍ട്ടി ഗുണ്ടകളുടെ ഭരണവും മൂലം ജനജീവിതം ദുരിതം നിറഞ്ഞതും അരക്ഷിതവുമായി. സ്വന്തം വകുപ്പ് ആരാണ് ഭരിക്കുന്നതെന്ന് അന്വേഷിക്കാന്‍ പോ

ലും ധൈര്യമില്ലാത്തവര്‍, ഉത്തര്‍പ്രദേശിന്റെയത്ര വലുപ്പമോ  ജനസംഖ്യയൊ ഇല്ലാത്ത കേരളത്തില്‍ വായ്‌ത്താരിയും പ്രഖ്യാപനങ്ങളും കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കുന്നു. ഒരിക്കലും നടപ്പാക്കാനാകാത്ത പദ്ധതികള്‍ പ്രഖ്യാപിച്ച് അഴിമതിക്ക് ഗവേഷണം തുടരുന്ന, അഴിമതിക്കെതിരായി മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ പോലും അസൗകര്യമായിക്കണ്ട് അവയുടെ പല്ലുപറിക്കുന്ന കേരളം പോലെ യുപി ആകരുതെന്ന് ആഗ്രഹിക്കാനും പറയാനും അവിടുത്തെ ജനങ്ങള്‍ക്ക് അവകാശമില്ലേ? കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കുന്നതില്‍ പങ്കാളികളായ എല്‍ഡിഎഫ്- യുഡിഎഫ് അച്ചുതണ്ട് അതില്‍ വെകിളി പിടിക്കുന്നതെന്തിന്?

Tags: keralaup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊടുങ്കാറ്റുണ്ടായാലും വൈദ്യുതി ഉടൻ പുനസ്ഥാപിക്കണം ; ഇല്ലെങ്കിൽ നടപടിയെന്ന് യോഗി ; 2027 ലും യോഗി തന്നെയെന്ന് പ്രദീപ് ഗുപ്ത പറയാൻ കാരണമിതൊക്കെയാണ്

News

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

India

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

Kerala

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

പുതിയ വാര്‍ത്തകള്‍

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

എല്ലാവരും ആഗ്രഹിക്കുന്നത് മോക്ഷം;മോക്ഷത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നത് ഇങ്ങിനെയാണ്

ആണവ ഭീഷണി ഇല്ലാതാക്കണം : ഇറാനെതിരെ ശക്തമായി പ്രതികരിച്ച് നെതന്യാഹു 

വയോജന ക്ഷേമ വകുപ്പ് സി.പി. ജോണിന് നല്‍കിയേക്കും

കശ്മീരിലെ പ്രാന്തപ്രദേശത്തുള്ള ഇന്ദിരാനഗറിലെ ഒരു മയക്കമരുന്ന് ഇടനിലക്കാരന്‍റെ ടെറസ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. ഇതുപോലെ 81 വീടുകളാണ് കേന്ദ്രം തകര്‍ത്തത്.

ജമ്മു കശ്മീരില്‍ മയക്കമരുന്ന് രാജാക്കള്‍ പണിത 81 വീടുകൾ പൊളിച്ച് കേന്ദ്രം; മയക്കമരുന്ന് തടയാന്‍ 7,000 വനിതാ കമ്മിറ്റികൾ

കണ്ണൂരില്‍ നിരവധി പേരെ കടിച്ചു പരിക്കേല്‍പ്പിച്ച തെരുവു നായ ചത്ത നിലയില്‍, പരിഭ്രാന്തി

യുവാക്കൾ കന്നുകാലികളെ പോലെ യാത്ര ചെയ്യേണ്ടി വന്നു ; പഴയ വീഡിയോ കാട്ടി റെയിൽവേയെ അപമാനിക്കാൻ കോൺഗ്രസിന്റെ ശ്രമം ; പൊളിച്ചടുക്കി അധികൃതർ

മുഖ്യമന്ത്രിയായി അഭിനയിക്കുക എളുപ്പം, യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ആവുക എളുപ്പം അല്ലെന്ന് മമ്മൂട്ടി, വി ഡി സതീശന് കൊച്ചിയില്‍ സ്വീകരണം

കോ​ണ്‍​ഗ്ര​സ് പി​ന്നി​ല്‍ നി​ന്ന് കു​ത്തി; ഇ​നി​യൊ​രി​ക്ക​ലും അ​വ​രെ വി​ശ്വ​സി​ക്ക​രു​ത്: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

അതിർത്തി കാക്കാൻ ഇന്ത്യൻ സൈന്യത്തിന് ടി-90(IM) ഭീഷ്മ ടാങ്ക് ; കൈമാറിയത് 1000 ; നിർമ്മാണം റഷ്യയുമായുള്ള ധാരണയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.