Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശ്ശേരി കടക്കാന്‍ മൂക്കുപൊത്തണം

പലയിടങ്ങളിലും മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ക്യാമറക്കണ്ണ് വെട്ടിച്ചാണ് മാലിന്യം തള്ളുന്നത്. മറ്റു സ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങളിലെത്തുന്നവരാണ് വഴിവക്കില്‍ മാലിന്യം തള്ളുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 02:29 pm IST
in Kottayam
ബ്രാഹ്മണസമൂഹമഠത്തിന് സമീപം വഴിയരികില്‍ കുന്നുകൂടിയ മാലിന്യം റോഡിലേക്ക് വീണു കിടക്കുന്നു

ബ്രാഹ്മണസമൂഹമഠത്തിന് സമീപം വഴിയരികില്‍ കുന്നുകൂടിയ മാലിന്യം റോഡിലേക്ക് വീണു കിടക്കുന്നു

ചങ്ങനാശ്ശേരി ഈസ്റ്റ്: നഗരത്തിലും പഞ്ചായത്തിലും പൊതുസ്ഥലത്ത് കുന്നുകൂടി മാലിന്യം. ചീഞ്ഞുനാറിയിട്ട് വഴി നടക്കാന്‍ കഴിയുന്നില്ല, എന്നിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ചങ്ങനാശ്ശേരി നഗര ഗ്രാമ പ്രദേശങ്ങളില്‍ മൂക്കുപൊത്താതെ വഴിനടക്കാന്‍ കഴിയില്ലെന്ന അവസ്ഥയാണ്. പ്ലാസ്റ്റിക് കിറ്റുകളിലാക്കിയാണ് മാലിന്യം തള്ളുന്നത്.  

വീടുകളില്‍ നിന്നും വ്യാപര സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ രാത്രിയിലാണ് റോഡരികില്‍ തള്ളുന്നത്. പ്ലാസ്റ്റിക് നിരോധനം നിലനില്‍ക്കെയാണിത്. ചീഞ്ഞഴുകിയ നിലയിലാണ് പലയിടത്തും മാലിന്യം കുന്നുകൂടികിടക്കുന്നത്. ദുര്‍ഗന്ധം സഹിച്ചാണ് യാത്രക്കാര്‍ ഇതുവഴി പോകുന്നത്.  

പലയിടങ്ങളിലും മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ക്യാമറക്കണ്ണ് വെട്ടിച്ചാണ് മാലിന്യം തള്ളുന്നത്. മറ്റു സ്ഥലങ്ങളില്‍ നിന്ന്  വാഹനങ്ങളിലെത്തുന്നവരാണ് വഴിവക്കില്‍ മാലിന്യം തള്ളുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വീടുകളില്‍ നിന്നും ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ എടുക്കുന്ന പ്ലാസ്റ്റിക് മാലിന്യവും റോഡില്‍ തന്നെ തള്ളുന്നതായും മറ്റ് വീടുകളിലും ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങളിലും തള്ളുന്നതായും പരാതിയുണ്ട്.  

നഗരത്തിലും ഉപറോഡുകളിലും ചാക്കില്‍ കെട്ടിയ നിലയിലും മാലിന്യം കിടക്കുന്നുണ്ട്. ഇവ തെരുവ് നായ്‌ക്കള്‍ മറ്റു സ്ഥലങ്ങളിലേക്ക് വലിച്ചു കൊണ്ടിടുന്നു.  നഗരസഭക്ക് ഡമ്പിങ്‌യാര്‍ഡ് ഉണ്ടെങ്കിലും അവിടെ മാലിന്യം തള്ളാന്‍ നാട്ടുകാര്‍ സമ്മതിക്കാത്ത സ്ഥിതിയാണ്.  

മാലിന്യ സംസ്‌കരണ കേന്ദ്രം നിര്‍മിക്കാന്‍  നഗരത്തിലും പഞ്ചായത്തിലും സ്ഥലം ഉണ്ടെങ്കിലും അധികൃതര്‍ തയ്യാറാകുന്നില്ല. മാലിന്യ പ്രശ്‌നം നഗരത്തിലും ഉള്‍പ്രദേശങ്ങളിലും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

ഇതോ, ആധുനിക മാലിന്യ സംസ്‌കരണം

മാലിന്യം പൊതുനിരത്തില്‍ വിതറിയിടുന്ന ആധുനിക മാലിന്യ സംസ്‌കരണരീതി നഗരസഭ തുടങ്ങിയോയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. മഹാമാരിയുടെ കാലത്തും മാലിന്യം ഇങ്ങനെ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന സ്ഥിതിയാണ്.  

ചാലുകുന്ന് സിഎംഎസ് കോളജ് റോഡില്‍ നിന്നും തിരുനക്കയിലേയ്‌ക്കുള്ള ശ്രീനിവാസ അയ്യര്‍ റോഡിലാണിത്. രണ്ടിടങ്ങളില്‍ ഇത്തരത്തില്‍ മാലിന്യം പൊതുനിരത്തില്‍ വലിച്ചെറിഞ്ഞിരിക്കുന്നത്. ബ്രാഹ്മണ സമൂഹമഠത്തിനു സമീപവും പാരഗണ്‍ റബ്ബര്‍ കമ്പനിയുടെ ഓഫീസിനു സമീപത്തെയും സ്ഥിതി വ്യത്യസ്തമല്ല. ആശുപത്രികളില്‍ ഉപയോഗിക്കുന്ന രക്തം പുരണ്ട കൈയ്യുറകള്‍ വരെ നിരത്തില്‍ ഇട്ടിട്ടുണ്ട്. ചിലത് മഴയത്ത് ഒലിച്ച് പോകുന്നത് പരിസരത്തുള്ള വീടുകളിലേക്കും താഴ്ന്ന പ്രദേശങ്ങളിലേക്കുമാണ്.  

മാലിന്യ സംസ്‌കരണത്തിന്റെ പുതിയ രീതിയാണോ ഇത് എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.

Tags: kottayamWasteChanganassery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

Business

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

പുതിയ വാര്‍ത്തകള്‍

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

വിശ്വഗുരുവിനെ തേടി

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.