Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്‌കൂളില്‍ ബിക്കിനി പ്രോത്സാഹിപ്പിക്കണോ എന്ന് പത്രപ്രവര്‍ത്തകന്റെ ചോദ്യം; ദേഷ്യം മൂത്ത് പത്രപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി പ്രിയങ്ക ഗാന്ധി

ബിക്കിനിയോ, ഹിജാബോ, ജീന്‍സോ ഏത് വേഷവും പെണ്‍കുട്ടികള്‍ക്ക് ധരിയ്‌ക്കാമെന്ന പ്രസ്താവിച്ച പ്രിയങ്ക ഗാന്ധിയോട് പത്രപ്രവര്‍ത്തകന്‍ ബുധനാഴ്ച ചോദിച്ചത് ഒറ്റച്ചോദ്യം: 'സ്‌കൂളില്‍ ബിക്കിനി പ്രോത്സാഹിപ്പിക്കണോ?'. ടിവി9 ഭരത് വര്‍ഷ് എന്ന ടിവി ചാനലിന്റെ ലേഖകന്‍ അഭിഷേഖ് ഉപാധ്യായയാണ് പ്രിയങ്കഗാന്ധിയുടെ സര്‍വ്വനിയന്ത്രണങ്ങളും നഷ്ടപ്പെടുത്തുന്ന ചോദ്യം ചോദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 10:00 pm IST
in India

ലഖ്‌നോ: ബിക്കിനിയോ, ഹിജാബോ, ജീന്‍സോ ഏത് വേഷവും പെണ്‍കുട്ടികള്‍ക്ക് ധരിയ്‌ക്കാമെന്ന പ്രസ്താവിച്ച പ്രിയങ്ക ഗാന്ധിയോട് പത്രപ്രവര്‍ത്തകന്‍ ബുധനാഴ്ച ചോദിച്ചത് ഒറ്റച്ചോദ്യം: ‘സ്‌കൂളില്‍ ബിക്കിനി പ്രോത്സാഹിപ്പിക്കണോ?’. ടിവി9 ഭരത് വര്‍ഷ് എന്ന ടിവി ചാനലിന്റെ ലേഖകന്‍ അഭിഷേഖ് ഉപാധ്യായയാണ് പ്രിയങ്കഗാന്ധിയുടെ സര്‍വ്വനിയന്ത്രണങ്ങളും നഷ്ടപ്പെടുത്തുന്ന ചോദ്യം ചോദിച്ചത്.

ഇതോടെ കോപത്താല്‍ ജ്വലിച്ച പ്രിയങ്ക ഗാന്ധി പത്രപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ചു. കര്‍ണ്ണാടകയിലെ ഹിജാബ് വിവാദത്തിന് മറുപടിയായാണ് പെണ്‍കുട്ടികള്‍ക്ക് ബിക്കിനിയോ ജീന്‍സോ ഹിജാബോ എന്തും ധരിക്കാമെന്ന് പ്രിയങ്ക ബുധനാഴ്ച ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഇതിനെ ഉടന്‍ രാഹുല്‍ഗാന്ധി പിന്തുണയ്‌ക്കുകയും ചെയ്തു. ഇത് വന്‍ വിവാദമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മാനിഫെസ്റ്റോ പുറത്തിറക്കിയ ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പ്രിയങ്ക ഗാന്ധിയും പത്രപ്രവര്‍ത്തകന്‍ അഖിലേഷ് ഉപാധ്യായയും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. വിദ്യാഭ്യാസ സ്ഥാപനത്തിലെ യൂണിഫോം ആണ് തര്‍ക്കവിഷയമെന്നിരിക്കെ എന്ത് ധരിയ്‌ക്കണമെന്ന സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പ്രിയങ്ക സംസാരിച്ചത്.

വാര്‍ത്താസമ്മേളനത്തിനിടെ ഉപാധ്യായ് ചോദിച്ചു: ‘വികസനം എന്ന വിഷയത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടണമെന്നാണ് താങ്കള്‍ പറയുന്നത്. പക്ഷെ ഇന്ന് രാവിലെ താങ്കളുടെ ട്വീറ്റിന്റെ വിഷയം വികസനം എന്നത് മാറി സ്‌കൂളിലെ ഹിജാബായി.’. ഇത് പ്രിയങ്കയ്‌ക്ക് ദഹിച്ചില്ല. ‘ഞാനിപ്പോള്‍ ഹിജാബിനെക്കുറിച്ച് എന്തെങ്കിലും ചര്‍ച്ച ആരംഭിച്ചോ? അത് ഓരോ സ്ത്രീയുടെയും അവകാശമാണ്. അവള്‍ക്ക് ബിക്കിനിയോ, ഹിജാബോ, ഗുംഗാട്ടോ, സാരിയോ ജീന്‍സോ ധരിയ്‌ക്കാം…അതില്‍ രാഷ്‌ട്രീയമില്ല.’- തന്റെ രാവിലത്തെ ട്വീറ്റ് ആവര്‍ത്തിച്ച് പ്രിയങ്ക മറുപടി പറഞ്ഞു.  

പക്ഷെ ഉപാധ്യായ വിട്ടില്ല.’എങ്ങിനെയാണ് ബിക്കിനി സ്‌കൂളില്‍ പ്രസക്തമാവുന്നത്? എങ്ങിനെയാണ് അത് വിദ്യാഭ്യാസസ്ഥാപനത്തെക്കുറിച്ച് പ്രസക്തമാവുന്നത്?’. ഇതു കൂടിയായതോടെ പ്രിയങ്ക ഗാന്ധി പൊട്ടിത്തെറിച്ചു. ‘താങ്കള്‍ക്ക് ഏത് രീതിയില്‍ വേണമെങ്കിലും വളച്ചൊടിക്കാം. ഒരു സ്ത്രീ എന്ത് ധരിക്കണം, എന്ത് ധരിക്കാന്‍ പാടില്ല എന്ന് പറയാന്‍ ഒരാള്‍ക്കും അവകാശമില്ല. ഞാന്‍ താങ്കളോട് സ്‌കാര്‍ഫ് ഊരാന്‍ പറയുന്നു. സ്‌കാര്‍ഫ് ഊരു’- കോപാകുലയായി പ്രിയങ്ക പൊട്ടിത്തെറിച്ച് കൊണ്ട് പറഞ്ഞു. ‘ഇത് സ്‌കൂളല്ല, വാര്‍ത്താസമ്മേളനമാണ്,’- ഇതായിരുന്നു ഉപാധ്യായയുടെ മറുപടി.

‘നിങ്ങള്‍ എവിടെയാണെന്നതില്‍ പ്രസക്തിയില്ല. താങ്കള്‍ എന്ത് ധരിയ്‌ക്കണമെന്ന് പറയാന്‍ എനിക്ക് അവകാശമുണ്ടോ?’- പൊട്ടിത്തെറിച്ച് പ്രിയങ്ക ചോദിച്ചു. ഇത്രയും പറഞ്ഞ് അവര്‍ വേഗം വിഷയത്തില്‍ നിന്ന് തടിയൂരുകയും ചെയ്തു.

പക്ഷെ രാവിലത്തെ പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് വന്‍ വിവാദമായി മാറിയിരുന്നു. ജീന്‍സോ സാരിയോ ഹിജാബോ എന്തും പെണ്‍കുട്ടികള്‍ക്ക് ധരിയ്‌ക്കാമെന്ന് ഹിജാബ് വിവാദത്തിന് മറുപടി നല്‍കിയപ്പോള്‍  അവര്‍ പ്രധാനവിഷയത്തില്‍ നിന്നും വ്യതിചലിക്കുകയായിരുന്നു. സ്‌കൂളിലെ യൂണിഫോമായിരുന്നു വിവാദപ്രശ്‌നം. ഇന്ത്യയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഒരു സവിശേഷമായ യൂണിഫോം ഉണ്ടെന്നും കുട്ടികള്‍ അത് പിന്തുടരണമെന്നും ഉള്ള കാര്യം പ്രിയങ്ക മറന്നു. അതുപോലെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിലെ ഡ്രസ്‌കോഡിനെക്കുറിച്ച് പ്രതികരിക്കുമ്പോള്‍ അതിന് തീരെ ചേരാത്ത ബിക്കിനിയെ വിഷയത്തില്‍ എടുത്തിടുകയും ചെയ്തു.

Tags: കര്‍ണ്ണാടക ഹിജാബ് വിവാദംഐഎസ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022Hijabടിവി9 ഭരത് വര്‍ഷ്ഹിജാബ് തര്‍ക്കംലേഖകന്‍ അഭിഷേഖ് ഉപാധ്യായഹിജാബ് അവകാശംഉത്തര്‍പ്രദേശ്മാധ്യമപ്രവര്‍ത്തകര്‍ബിക്കിനിPriyankaപ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

India

ഹിജാബ് ധരിച്ചവർ പ്രധാനമന്ത്രിയാകുമെന്നത് നടക്കാത്ത സ്വപ്നം : ഒരു സ്ത്രീ പ്രധാനമന്ത്രിയാകുന്നുണ്ടെങ്കിൽ സാരി ധരിക്കും, പക്ഷെ ഹിജാബ് ധരിക്കില്ല 

India

ആദ്യം ഒരു ഹിജാബ് ധരിച്ച സ്ത്രീയെ നിങ്ങളുടെ പാർട്ടി പ്രസിഡന്റാക്കുക, എന്നിട്ട് പോരെ പ്രധാനമന്ത്രി പദവി സ്വപ്നം കാണാൻ: ഒവൈസിക്കെതിരെ സുധാൻഷു ത്രിവേദി

India

പരീക്ഷയിൽ കോപ്പിയടിച്ച വിദ്യാർത്ഥിനികളോട് ഹിജാബ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട അധ്യാപികക്കെതിരെ ബംഗാളിൽ നടപടി

പുതിയ വാര്‍ത്തകള്‍

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.