ലഖ്നോ: ബിജെപിയില്‍ ചേര്‍ന്നാല്‍ നിങ്ങളെയെല്ലാം ഹേമമാലിനിയെപ്പോലെയാക്കാം എന്ന് അമിത് ഷാ പറഞ്ഞെന്ന് പൊതുയോഗത്തില്‍ ആരോപിച്ച് രാഷ്ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി) നേതാവ് ജയന്ത് ചൗധരി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി സമാജ് വാദി പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ആല്എല്ഡിയ്ക്കെതിരെ ഇത് വലിയൊരു പ്രചാരണായുധമാക്കിയിരിക്കുകയാണ്.
നടിയും ബിജെപി എംപിയുമായ ഹേമമാലിനിക്കെതിരെ തരംതാഴ്ന്ന ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയ രാഷ്ട്രീയ ലോക് ദള്‍ നേതാവ് ജയന്ത് ചൗധരി തന്റെ അപ്പൂപ്പന്റെ പേര് നശിപ്പിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. പഴയ രാഷ്ട്രീയ നേതാവ് ചരണ്‍ സിങ്ങിന്റെ ചെറുമകനാണ് ജയന്ത് ചൗധരി. ബിജെപിയില്‍ ചേര്‍ന്നാല്‍ നിങ്ങളെ ഹേമമാലിനിയെപ്പോലെയാക്കാം എന്ന് തന്നോടും അനുയായികളോടും ബിജെപി നേതാക്കള്‍ പറഞ്ഞെന്നാണ് ജയന്ത് ചൗധരിയുടെ ആരോപണം.
എന്നാല്‍ അത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ബിജെപി നേതാവ് രമേഷ് ബിധൂരി പറഞ്ഞു. ജയന്ത് ചൗധരി പരിധി ലംഘിച്ച് സംസാരിക്കുകയാണെന്നും രമേഷ് ബിധൂരി പറഞ്ഞു.
‘എങ്ങിനെയാണ് അദ്ദേഹത്തെ ഹേമമാലിനിയുമായി താരതമ്യം ചെയ്യുക? ഹേമമാലിനി ഒരു സീനിയര്‍ നേതാവാണ്. ഇദ്ദേഹം രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു നല്ല കുടുംബത്തില്‍ നിന്നും വരുന്നയാളാണ്. ഇത് വെറും ബാലിശമായ പ്രസ്താവനയാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയെ ഞങ്ങള്‍ തള്ളുന്നു,’- രമേഷ് ബിധൂരി പറഞ്ഞു.
മഥുരയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു ആര്‍എല്‍ഡി നേതാവിന്റെ ഈ വിലകുറഞ്ഞ ആരോപണം. അമിത് ഷാ ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ യോഗേഷ് എന്ന വ്യകതിയോടാണ് ഇങ്ങിനെ ഒരു പരാമര്‍ശം നടത്തിയതെന്നാണ് ജയന്ത് ചൗധരി ആരോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: