തൊടുപുഴ: സ്വന്തം കടയ്ക്കിണങ്ങുന്നത് നോക്കിയെടുക്കാനുള്ള ഹോട്ടല്‍ ഉടമയുടെ ശ്രമത്തെ മുസ്ലിം വ്യാപാരികളുടെ വിവരം ശേഖരിക്കാനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമവുമായി എസ്ഡിപിഐ. തൊടുപുഴ ഭീമ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന നന്ദനം ഹോട്ടലുടമയായ പി.ആര്. പ്രസാദ്(കണ്ണന്) നെതിരെയാണ് ആരോപണം. സ്വന്തം ഹോട്ടലിലേക്ക് സാധനങ്ങള്‍ അനുയോജ്യമായത് തിരഞ്ഞ് ഇയാള്‍ എറണാകുളം കാഞ്ഞിരമറ്റത്തെ കടകളില്‍ കേറിയിറങ്ങിയതിനെ മുസ്ലിം വ്യാപാരികളുടെ വിവരം ശേഖരിക്കാനാണെന്ന് ആരോപിച്ച് എസ്ഡിപിഐ പോലീസില്‍ വ്യാജ പരാതിയും നല്‍കിയിട്ടുണ്ട്. ഹോട്ടല്‍ മോടിപിടിപ്പിക്കാനിറങ്ങിയ ഉടമ ഇപ്പോള്‍ പുലിവാല് പിടിച്ച സ്ഥിതിയിലാണ്.
തൊടുപുഴ ഭീമ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന നന്ദനം ഹോട്ടലുടമയായ പി.ആര്. പ്രസാദ്(കണ്ണന്) കോവിഡ് കാലത്ത് ഇല്ലാത്ത പണമുണ്ടാക്കിയാണ് വ്യാപാര സ്ഥാപനം നവീകരിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പണികളും പൂര്‍ത്തിയാക്കി. അന്വേഷണം നടത്തിയപ്പോള്‍ പുനര്‍ വില്‍പ്പന നടത്തുന്ന നല്ല ഗ്ലാസ് നിര്‍മിത കൗണ്ടറുകള്‍ എറണാകുളം ആമ്പല്ലൂരിന് സമീപത്തെ കാഞ്ഞിരമറ്റത്ത് ലഭിക്കുമെന്നറിഞ്ഞ് സ്ഥലത്തെത്തിയതാണ് ഹോട്ടല്‍ ഉടമ.
ഡിസംബര്‍ 29ന് കട ഉദ്ഘാടനത്തിന് തലേന്ന് ജ്യേഷ്ഠന്റെ ഓട്ടോറിക്ഷയുമെടുത്ത് രണ്ട് ജീവനക്കാരോടൊപ്പം ഇത് അന്വേഷിക്കാന്‍ പോയി. കാഞ്ഞിരമറ്റത്തെത്തി ഒരു കടയില്‍ കയറി സാധനങ്ങള്‍ പരിശോധിച്ചു. പിന്നീട് ഈ കടയുടമയുടെ കൂടി നിര്‍ദേശപ്രകാരം മറ്റ് കടകളില്‍ക്കൂടി വിലക്കുറവും കൂടുതല്‍ ഭംഗിയുള്ളതുമുണ്ടോ എന്നറിയാനായി പരിശോധന നടത്തി. പത്തോളം കടകളില്‍ കയറിയെങ്കിലും ചിലര്‍ മാത്രമാണ് പരിഗണന നല്കി കടയിലെ ഉത്പന്നങ്ങള്‍ കാണിക്കാന്‍ തയാറായത്. പിന്നാലെ ആദ്യമെത്തിയ കടയിലേക്ക് തന്നെ തിരികെ പോകാന്‍ തീരുമാനിച്ചു. ഇവിടെയെത്തിയപ്പോള്‍ വാഹനമില്ലെന്ന കാരണം പറഞ്ഞിയതിനാല് തൊടുപുഴയില്‍ നിന്ന് വണ്ടി വിളിക്കേണ്ടി വന്നു.
ഇതോടെ ഉച്ചക്ക് 12.30ന് സ്ഥലത്തെത്തിയ സംഘത്തിന് ആറ് മണിയോടെയാണ് തിരികെ പോരാനായത്. ഇതിനിടെ ഭക്ഷണം കഴിക്കാനും ചില ഹോട്ടലുകളില്‍ കയറേണ്ടി വന്നു. രാത്രിയില്‍ തിരികെയെത്തി എല്ലാം ഫിറ്റ് ചെയ്ത് പിറ്റേന്ന് ഹോട്ടല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ശേഷം 31ന് മുളന്തുരുത്തി പോലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി എസ്ഡിപിഐയുടെ പരാതിയുണ്ടെന്നും അത് അന്വേഷിക്കാന്‍ വന്നതാണെന്നും അറിയിക്കുകയായിരുന്നു. പിന്നാലെ സംഘം പോയെങ്കിലും വിളി തുടര്‍ന്നു. കഴിഞ്ഞ ദിവസം തൊടുപുഴ പോലീസ് സ്ഥലത്തെത്തി ലോക്ഡൗണ്‍ ദിനത്തില്‍ തുറപ്പിച്ച് വിശദമായ പരിശോധന നടത്തുകയും മൊഴിയെടുക്കുകയും ചെയ്തു.
ഹിന്ദു ഐക്യവേദി ഇടുക്കി ജില്ലാ സഹ സംഘടനാ സെക്രട്ടറിയാണ് പി.ആര്. പ്രസാദ്. സിസിടിവി പരിശോധിച്ച് വണ്ടി നമ്പര്‍ കണ്ടെത്തി തൊടുപുഴയിലുള്ള പ്രവര്‍ത്തകര്‍ വഴി അന്വേഷിച്ചാണ് എസ്ഡിപിഐ പരാതി നല്‍കിയത്. വിഷയത്തില്‍ നേരില്‍ കണ്ട് ബോധ്യപ്പെട്ടിട്ടും അനാവശ്യ തിടുക്കം കാട്ടി പോലീസ് കച്ചവടക്കം തടസപ്പെടുത്തുന്ന രീതിയാണ് തുടരുന്നത്. അതേസമയം സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെയും വാഹനവും കണ്ടതാണ് പരാതിക്ക് പിന്നിലെന്നും ഇത് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പോലീസ് നിലപാട്.
കടക്കിണങ്ങുന്ന ഗ്ലാസ് കൗണ്ടര്‍ നോക്കി എടുത്തു: കടയുടമ
താന്‍ ജീവിത മാര്‍ഗത്തിന്റെ ഭാഗമായി സാധനം വാങ്ങാനാണ് കാഞ്ഞിരമറ്റത്തെത്തിയതെന്ന് കടയുടമ പി.ആര്. പ്രസാദ്. കടകളില്‍ കയറിയെങ്കിലും ആരോടും മതമോ പേരോ ചോദിച്ചിട്ടില്ല. കടക്കിണങ്ങുന്ന ഭംഗിയുള്ള സാധനവും വിലക്കുറവും നോക്കി. 15,350 രൂപ നല്‍കിയാണ് ഗ്ലാസ് കൗണ്ടര്‍ വാങ്ങിയത്. ഇതിന്റെ ബില്ലടക്കം കൈയിലുണ്ട്. പരാതി ലഭിച്ചപാടെ ഒന്നും നോക്കാതെ ബുദ്ധിമുട്ടിക്കുകയാണ് പോലീസെന്നും അദ്ദേഹം.
എസ്ഡിപിഐ ഉള്ള കച്ചവടം പൂട്ടിക്കും
മുസ്ലിം വ്യാപാര സ്ഥാപനങ്ങളില്‍ ഹൈന്ദവ വിശ്വാസികള്‍ക്ക് കയറാന്‍ പാടില്ലെന്ന സന്ദേശമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ സംഭവത്തോട് പ്രതികരിച്ചു. ഇക്കാര്യം വാപാരികള്‍ തന്നെ പരിശോധിക്കണം. എസ്ഡിപിഐക്കാര് നിങ്ങളുടെ കച്ചവടം പൂട്ടിക്കും. കാഞ്ഞിരമറ്റത്തെ കടകളിലെത്തി ഹിന്ദു- ക്രിസ്ത്യന്‍ വിഭാഗക്കാര്‍ കൈയിലുള്ള കാശ് കൊടുത്ത് ഇത്തരത്തിലുള്ള പുലിവാല് പിടിക്കണോ എന്നത് ചിന്തിക്കണമെന്നും ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: