കോട്ടയം: കൈക്കൂലി കേസില്‍ അറസ്റ്റിലായ എല്‍സിയെ സംരക്ഷിക്കുന്നു എന്ന് ആരോപിച്ച് എം.ജി യൂണിവേഴിസിറ്റി വൈസ് ചാന്‍സിലര്‍ സാബു തോമസിനെ യുവമോര്‍ച്ച കരിങ്കോടി കാണിച്ചു. യുവമോര്‍ച്ച ജില്ല പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരിയുടെ നേതൃത്വത്തിലാണ് കരിങ്കോടി കാണിച്ചത്.
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി വിഎസ് വിഷ്ണു, ജില്ല ജനറല്‍ സെക്രട്ടറി കെ.ആര് ശ്യാംകുമാര്‍,ജില്ല സെക്രട്ടറി വിനോദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.ഇവരെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എത്തി പിടിച്ചുമാറ്റി.കഴിഞ്ഞ ദിവസമാണ് യൂണിവേഴിസറ്റി അസിസ്റ്റന്റായ എല്‍സിയെ എംബിഎ വിദ്യാര്‍ത്ഥിയില്‍ നിന്ന് 15000 രൂപ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
എംബിഎ പരീക്ഷയില്‍ പരാജയപ്പെട്ടുവെന്നും ജയിപ്പിക്കുന്നതിന് 1.25 ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇത് പ്രകാരം സ്വന്തം മാല വരെ വിറ്റ് വിദ്യാര്‍ത്ഥി പണം കൊടുത്തു.പിന്നീടാണ് വിദ്യാര്‍ത്ഥിനി പരീക്ഷയില്‍ വിജയിച്ചു എന്ന് അറിഞ്ഞത്. പ്രൊഫണല്‍ സര്‍ട്ടിഫിക്കറ്റിനായി 15000 രൂപ കൂടി ആവശ്യപ്പെട്ടിരുന്നു. ഇത് കൈമാറുന്നതിനിടയിലാണ് എല്‍സി പിടിയിലായത്.
ഇന്നലെ നടന്ന സിന്റിക്കേറ്റ് യോഗത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.നാല് അംഗസംഘത്തെ നിയമിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: