Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജനക്ഷേമ ബജറ്റ്

ബജറ്റ് മധ്യവര്‍ഗത്തെ അവഗണിച്ചു, നിരാശാജനകം എന്നൊക്കെയുള്ള പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തല്‍ വിമര്‍ശനത്തിന് പഴുതില്ലാത്തതിനാല്‍ യാന്ത്രികമായ പ്രതികരണങ്ങളാണ്. കര്‍ഷക ക്ഷേമത്തിന് കാതലായ പദ്ധതികളും ബജറ്റിലുണ്ട്. വിള പരിശോധിക്കാനുള്ള കിസാന്‍ ഡ്രോണ്‍ കൊണ്ടുവരും. രാസവളം ചേര്‍ക്കാത്ത കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ എടുക്കുകയും, കര്‍ഷകരുടെ ഉത്പന്നങ്ങള്‍ രാജ്യവ്യാപകമായി വിറ്റഴിക്കുവാന്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 06:00 am IST
in Editorial

യാഥാര്‍ത്ഥ്യബോധത്തില്‍ അധിഷ്ഠിതവും അതേസമയം ഭാവനാസമ്പന്നവുമാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച രണ്ടാം മോദി സര്‍ക്കാരിന്റെ മൂന്നാം പൊതുബജറ്റ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതും, സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന നിര്‍ദേശങ്ങളുമുള്ള ബജറ്റാണിതെന്ന് പ്രത്യക്ഷത്തില്‍ വ്യക്തമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കാലമായിരുന്നിട്ടും വോട്ടര്‍മാരെ പ്രീണിപ്പിക്കുന്ന ജനപ്രിയ പരിപാടികളൊന്നും ബജറ്റില്‍ ഉള്‍പ്പെടുത്താതിരുന്നത് കക്ഷിരാഷ്‌ട്രീയം മുന്‍നിര്‍ത്തി സമ്പദ് വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താനില്ലെന്ന മോദി സര്‍ക്കാരിന്റെ സമീപനത്തിന് തെളിവാണ്. സമഗ്ര വികസനം, ഉത്പാദന വര്‍ധനവ്, ഊര്‍ജ വിതരണം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ വികസനത്തിന്റെ നാല് ഘടകങ്ങളില്‍ ഊന്നുന്നതാണ് 2022-23 ബജറ്റെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം ശരിവയ്‌ക്കുന്നതാണ് നിര്‍ദേശങ്ങള്‍. സ്വതന്ത്രഭാരതം എഴുപത്തിയഞ്ച് വയസ്സില്‍ നിന്ന് നൂറിലെത്തുന്ന കാല്‍നൂറ്റാണ്ടിലെ അമൃത് കാലത്തെ സമ്പദ്‌വ്യവസ്ഥയ്‌ക്കു വേണ്ടതായ രൂപരേഖയാണ് ബജറ്റിലൂടെ അവതരിപ്പിച്ചിട്ടുള്ളത്. അഞ്ച് വലിയ നദികളെ സംയോജിപ്പിക്കാനുള്ള പദ്ധതിക്ക് അന്തിമാനുമതി നല്‍കിയിട്ടുള്ളതും, രാജ്യം ഡിജിറ്റല്‍ ഇക്കണോമിയിലേക്ക് പ്രവേശിക്കുന്നതും മറ്റും ഇതിന് ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാം. രാജ്യം എക്കാലത്തെയും മികച്ച വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന സാമ്പത്തിക സര്‍വേയിലെ വിലയിരുത്തലിനോട് പൊരുത്തപ്പെടുന്നതാണ് ബജറ്റെന്ന് തീര്‍ച്ചയായും കരുതാം.

സാധാരണക്കാരെയും പാവങ്ങളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെയും സഹായിക്കുന്നതിന് നിരവധി നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. ജനങ്ങളുടെ മേല്‍ പുതുതായി ഒരു നികുതിയും അടിച്ചേല്‍പ്പിച്ചിട്ടില്ല എന്നത് എടുത്തുപറയേണ്ടതുണ്ട്. അടിസ്ഥാന മേഖലയ്‌ക്കായി നീക്കിവച്ചിരിക്കുന്ന വന്‍ തുക വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 60 ലക്ഷം തൊഴിലവസരങ്ങളാണ് ലക്ഷ്യം വയ്‌ക്കുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കാണ് ഇത് കൂടുതല്‍ ഗുണം ചെയ്യുക. സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്കു പുറമെ മേക്കിങ് ഇന്ത്യയെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങളുമുണ്ട്. പ്രതിരോധ രംഗത്തെ ഇറക്കുമതി കുറയ്‌ക്കാനും, ആയുധങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കാനുമുള്ള തീരുമാനം ആത്മനിര്‍ഭര്‍ ഭാരതത്തിന് പുത്തന്‍ കുതിപ്പേകും. പ്രതിരോധ രംഗത്തെ ഗവേഷണത്തിന് സ്വകാര്യമേഖലയെ അനുവദിക്കാനുള്ള തീരുമാനം വലിയ മാറ്റങ്ങള്‍ക്കിടയാക്കും. കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് വരുത്തുന്നത് പല അവശ്യവസ്തുക്കളുടെയും വില കുറയ്‌ക്കും. മൊബൈല്‍ ഫോണുകള്‍ക്കും ആഭരണങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമൊക്കെ വിലകുറയുന്നതോടെ മധ്യവര്‍ഗത്തെ കേന്ദ്രീകരിച്ചുള്ള വിപണി സജീവമാകും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പല പുതുമകളുമുള്ളതാണ് ഈ ബജറ്റ്. രാജ്യം ഡിജിറ്റല്‍ കറന്‍സിയിലേക്ക് പ്രവേശിക്കുന്നു എന്നതു തന്നെയാണ് ആദ്യ ആകര്‍ഷണം. ഈ വര്‍ഷം തന്നെ റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ കറന്‍സി പുറപ്പെടുവിക്കും. ഡിജിറ്റല്‍ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കുന്നതാണ് മറ്റൊന്ന്. മൈക്രോചിപ്പ് അധിഷ്ഠിതമായ ഇ-പാസ്‌പോര്‍ട്ട് കൊണ്ടുവരും. രാജ്യത്തെ എഴുപത്തിയഞ്ച് ജില്ലകളില്‍ ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍  ആരംഭിക്കും. പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്കു കീഴില്‍ എണ്‍പത് ലക്ഷം വീടുകളാണ് നിര്‍മിക്കുക. 2025 ആകുമ്പോഴേക്കും മുഴുവന്‍ ഗ്രാമങ്ങളെയും ഒപ്ടിക്കല്‍ കേബിള്‍ വഴി ബന്ധിപ്പിക്കും. ദേശീയപാത 25,000 കിലോമീറ്റര്‍ വര്‍ധിപ്പിക്കും. റെയില്‍ പാത 2000 കിലോമീറ്ററും. 400 വന്ദേഭാരത് എക്‌സ്പ്രസ്സുകളാണ് ആരംഭിക്കുക.

ബജറ്റ് മധ്യവര്‍ഗത്തെ അവഗണിച്ചു, നിരാശാജനകം എന്നൊക്കെയുള്ള പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തല്‍ വിമര്‍ശനത്തിന് പഴുതില്ലാത്തതിനാല്‍ യാന്ത്രികമായ പ്രതികരണങ്ങളാണ്. കര്‍ഷക ക്ഷേമത്തിന് കാതലായ പദ്ധതികളും ബജറ്റിലുണ്ട്. വിള പരിശോധിക്കാനുള്ള കിസാന്‍ ഡ്രോണ്‍ കൊണ്ടുവരും. രാസവളം ചേര്‍ക്കാത്ത കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ എടുക്കുകയും, കര്‍ഷകരുടെ ഉത്പന്നങ്ങള്‍ രാജ്യവ്യാപകമായി വിറ്റഴിക്കുവാന്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും. കാര്‍ഷിക-ഗ്രാമീണ രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നബാര്‍ഡ് ധനസഹായം നല്‍കുന്നതാണ് മറ്റൊന്ന്. എണ്ണക്കുരുക്കളുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ സമഗ്രമായ പദ്ധതികൊണ്ടുവരും. ഇതുവഴി  ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കാനാവും. ആരോഗ്യപരമായും സാമ്പത്തികമായും കൊവിഡ് പ്രതികൂലമായി ബാധിച്ചവരോട് ധനമന്ത്രി സഹാനുഭൂതി പ്രകടിപ്പിക്കുക മാത്രമല്ല, എല്ലാ പ്രായത്തിലുമുള്ളവരുടെ മാനസികാരോഗ്യത്തിനായി ദേശീയതലത്തില്‍ ടെലി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകരുടെയും സൂക്ഷ്മ ചെറുകിട സംരംഭകരുടെയും ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനായി റെയില്‍വേയില്‍ പുതിയ സംവിധാനമൊരുക്കും. ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുന്നതിനാവശ്യമായ രണ്ടരലക്ഷം കോടി രൂപ നീക്കിവച്ചിരിക്കുന്നതില്‍നിന്നുതന്നെ സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് തെളിയിക്കുന്നു. ‘ഒരു രാജ്യം  ഒരു ഉത്പന്നം’ എന്ന ആശയം പ്രചരിപ്പിക്കും. ഭൂമിയുടെ കാര്യത്തില്‍ ‘ഒരു രാഷ്‌ട്രം ഒരു രജിസ്‌ട്രേഷന്‍’ എന്ന രീതി നടപ്പാക്കുമെന്ന പ്രഖ്യാപനം വിപ്ലവകരമാണ്. ചുരുക്കത്തില്‍ മാറിയ കാലത്തിന്റെ ആവശ്യങ്ങളും സൗകര്യങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള ക്രിയാത്മകവും ഫലപ്രദവുമായ ബജറ്റാണിത്. പുതിയ ഭാരതത്തെ പടുത്തുയര്‍ത്തുന്നതിനുള്ള ഊര്‍ജം പകരാന്‍ ഇതിന് കഴിയും.

Tags: indiabudget
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

Kerala

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

News

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.