Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ശൂന്യത്തിലെ പ്രതീതിമാലകള്‍

കവിതയിലെ ഓരോ ഈരടിയും അവസാനിക്കുന്നത് 'പോലെ' എന്ന പദത്തിലാണ്. എല്ലാ അനുഭവങ്ങളും പ്രതീതികള്‍ മാത്രമാണ്. തെളിഞ്ഞതും ശമിച്ചതും തണുത്തതും തളിര്‍ത്തതും മാഞ്ഞില്ലാതായതുമെല്ലാം പ്രതീതി മാത്രമാണ്. വാസ്തവത്തില്‍ കവിതയെന്നത് ഒരു പ്രതീതിയല്ലാതെ മറ്റെന്താണ്. അന്തിവാനം കണ്ടു നില്‌ക്കെ മനസ്സില്‍ മിന്നിമായുന്ന തളിര്‍ക്കുന്ന എണ്ണമറ്റ പ്രതീതികള്‍. എല്ലാ പ്രതീതികളുമൊടുങ്ങുമ്പോള്‍ ആത്മം വിലയം കൊള്ളുന്ന അവസ്ഥ, ശൂന്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2022, 07:00 am IST
in Literature

ശ്രീനിവാസന്‍

ശ്രീ ബാലചന്ദ്രന്‍- ചുള്ളിക്കാടിന്റെ പന്തീരടിക്കവിതയാണ് ശൂന്യം.ഇംഗ്ലീഷ് സോണറ്റുകളും ഫ്രഞ്ച് റോവ്ണ്‍ഡോയും (ഞീിറലമൗ) പോലെ കുറഞ്ഞ വരികളില്‍ വലിയ കാവ്യാനുഭവം നല്കുന്ന കവിത. 

കവി ബുദ്ധമതവിശ്വാസിയാണ്. അതിനാല്‍ കവിതയുടെ പേര് ‘ശൂന്യം’ ബുദ്ധദാര്‍ശനികനായനാഗാര്‍ജ്ജുനന്റെ ശൂന്യവാദം ഓര്‍മ്മിപ്പിക്കും. രണ്ടു പേര്‍ സായാഹ്നത്തിലെ ആകാശം നോക്കി നില്ക്കുന്നു. അത് ഇരുവരുടെയും ജീവിതസായാഹ്നത്തിലെ ആകാശമാവാം അവര്‍ ദമ്പതികളോ സമാനമനസ്‌കരായ സ്‌നേഹിതരോ ആവാം. നോക്കിനില്ക്കുമ്പോള്‍ അന്തിവാനത്തില്‍ ഇന്ദ്രചാപം തെളിയുന്നതു പോലെ ഒരു ദൃശ്യാനുഭവം അവര്‍ക്കുണ്ടാവുന്നു. ഇന്ദ്രചാപം മഴവില്ലാണ്. അതിനാല്‍  സ്വര്‍ഗീയമായ ഒരു ദര്‍ശനമാണ് അവര്‍ക്കുണ്ടായതെന്ന് കവി സൂചിപ്പിക്കുന്നു.

മഴവില്ലില്‍ ഏഴു വര്‍ണ്ണങ്ങളുമടങ്ങിയിരിക്കുന്നു. വെണ്‍മയില്‍ നിന്നാണ് സപ്തവര്‍ണ്ണങ്ങളും പീലി വിടര്‍ത്തുന്നത്. ഏഴു നിറങ്ങളും ഒന്നിച്ചുചേര്‍ന്നാല്‍ വെളുപ്പു നിറമാവുമെന്ന് നമുക്കറിയാം, അങ്ങനെ വെണ്‍മ എന്നത് സപ്തവര്‍ണ്ണങ്ങളുടെ ശൂന്യതയാകുന്നു. സപ്തവര്‍ണ്ണങ്ങളാവട്ടെ വെണ്‍മയുടെ ശൂന്യതയും.

തൊട്ടുമുമ്പ് ഉള്‍മദത്തോടെ ചിന്നിപ്പടര്‍ന്ന മിന്നല്‍പ്പിണറുകള്‍, ഭ്രാന്തവൈദ്യുത വീചികള്‍, ഏതാണ്ട് ശമിച്ചിരിക്കുന്നു. ഒരു പക്ഷേ ആസക്തിയുടെ വിദ്യുത്കാന്തതരംഗവീചികളുമാവാം. മഴക്കാറൊഴിഞ്ഞ മാനത്ത് നിലാവ് വീണിരിക്കുന്നു. ഒരു പക്ഷേ നിലാവിന്റെ ശമനചുംബനമാവാം ആ കൊടിയ മിന്നല്‍ഭ്രാന്തിന് വിരാമമിട്ടത്.

ഇവിടെ സ്വാഭാവികമായും ഒരു സംശയം ഉണ്ടാവാം. മിന്നലും നിലാവും മഴവില്ലുമൊക്കെ ഇടകലര്‍ന്ന ഒരു സാന്ധ്യാകാശം സാദ്ധ്യമാണോ. കവിത തന്നെ ഉത്തരം തരുന്നു. പാതിഗാനത്തില്‍ ഹേമന്തരാവിന്‍ നാദതന്തു അടങ്ങിയ പോലെ. ഒക്ടോബര്‍ നവംബര്‍ ഡിസംബര്‍ ആണ് ഹേമന്തകാലമായി കണക്കാക്കുന്നത്. നമ്മുടെ തുലാവര്‍ഷ-വൃശ്ചികങ്ങളില്‍ ആകാശം അപൂര്‍വശോഭയാര്‍ന്ന മഴവില്‍ നിലാവുകള്‍ സമ്മാനിക്കാറുണ്ട്. ഏതോ കുയിലിന്റെ ഗാനം നാദതന്തുക്കള്‍ തണുത്തു മരവിച്ചിട്ടെന്നപോലെ പാതിയില്‍ നിലച്ചിരിക്കുന്നു. വൃശ്ചികത്തണുവിലേക്ക് കയ്യിലൊരിന്ദ്രധനുസ്സുമായ് കാറ്റത്ത് കാലം തെറ്റിപ്പെയ്യുവാനെത്തിയ തുലാവര്‍ഷമേഘം ഇവിടെ ഇരുണ്ടുതെളിയുന്നു.

പകല്‍ച്ചൂടില്‍ ചുട്ടുപൊള്ളി വേനല്‍ത്തീയില്‍ വാടിയ മരം പ്രണയത്തിന്റെ തണുവിരല്‍ സ്പര്‍ശത്താല്‍ വീണ്ടും തളിര്‍ക്കുന്നതുപോലെ. ഹേമന്തമഴ വൃക്ഷത്തിന്റെ ജഡവേരുകള്‍ ഉണര്‍ത്തുകയാണോ.എഷലോന്‍ (ഋരവലഹീി) വിന്യാസത്തിലൂടെ ചേക്കേറാന്‍ പറന്നു പൊയ്‌ക്കൊണ്ടിരുന്ന പക്ഷികള്‍ എവിടെയാണ് മറഞ്ഞുപോയത്.

ആകാശത്തിന്റെ നിത്യനീലിമയില്‍ ആ ചിറകുകള്‍ മാഞ്ഞു പോയതുപോലെ!

ഇരുള്‍വീണുകഴിഞ്ഞു.. അന്തിമമായ ഇരുട്ട്. ഈ അന്ധകാര കല്പത്തിന്റെ ഒടുവില്‍ ഇരുവരും ഇല്ലാതാവുന്നതുപോലെ.വാസ്തവത്തില്‍ ഇല്ലാതാവുന്നുണ്ടോ. ഇല്ല. ഇല്ലാതാവുന്നതുപോലെയൊരു തോന്നല്‍ മാത്രം. ഇനി കവിതയുടെ ആദ്യത്തെയും അവസാനത്തെയും വരികള്‍ വായിച്ചാലും. ‘കണ്ടുനില്‍ക്കുമ്പോഴന്തിവാനത്തില്‍രണ്ടുപേരുമില്ലാതായപോലെ’

കവിതയിലെ ഓരോ ഈരടിയും അവസാനിക്കുന്നത് ‘പോലെ’ എന്ന പദത്തിലാണ്. എല്ലാ അനുഭവങ്ങളും പ്രതീതികള്‍ മാത്രമാണ്. തെളിഞ്ഞതും ശമിച്ചതും തണുത്തതും തളിര്‍ത്തതും മാഞ്ഞില്ലാതായതുമെല്ലാം പ്രതീതി മാത്രമാണ്. വാസ്തവത്തില്‍ കവിതയെന്നത് ഒരു പ്രതീതിയല്ലാതെ മറ്റെന്താണ്. അന്തിവാനം കണ്ടു നില്‌ക്കെ മനസ്സില്‍ മിന്നിമായുന്ന തളിര്‍ക്കുന്ന എണ്ണമറ്റ പ്രതീതികള്‍. എല്ലാ പ്രതീതികളുമൊടുങ്ങുമ്പോള്‍ ആത്മം വിലയം കൊള്ളുന്ന അവസ്ഥ, ശൂന്യം.

എഴുത്തുകാരനും വായനക്കാരനും ഒരേ അന്തിവാനം കണ്ടുനില്ക്കുമ്പോഴാണ് സമാനപ്രതീതികളുടെ അന്ധകാരശേഷമുള്ള ആനന്ദാത്മകമായ ശൂന്യബോധം അനുഭവിക്കുന്നത്. ഒരു പക്ഷേ ഈ ശുഭ്രശൂന്യത്തില്‍ നിന്നാവാം ഇന്ദ്രചാപം തെളിയുന്നതു പോലെ നവനവോന്മേഷത്തോടെ സപ്തവര്‍ണ്ണപ്രതീതികള്‍ വീണ്ടും ഒളിചിന്നി വിരിയുന്നത്.

അതാവട്ടെ മറ്റൊരു ധ്യാനവിപസനയിലൂടെ ഇഴ വിടര്‍ത്തിയെടുക്കേണ്ട പ്രതീതിമാലകളും!

Tags: poetസാഹിത്യകാരന്‍ശ്രീനിവാസന്‍ബാലചന്ദ്രന്‍ ചുള്ളിക്കാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

News

പി.ഐ. ശങ്കരനാരായണൻ ആശുപത്രിയിൽ

India

തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

Vicharam

ഇടം തിരിഞ്ഞ്, വലം തിരിഞ്ഞ്

Article

ഇന്ന് അടല്‍ജി ജന്മദിനം: കുട്ടികള്‍ക്കായി വാതിലുകള്‍ തുറന്ന നേതാവ്

പുതിയ വാര്‍ത്തകള്‍

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.