Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊവിഡ് പരിശോധന വെട്ടിക്കുറച്ചു, വലഞ്ഞ് സാധാരണക്കാര്‍

ആരോഗ്യപ്രവര്‍ത്തകരില്‍ വ്യാപകമായി കൊവിഡ് പടര്‍ന്നതോടെ ആളില്ലെന്ന് കാട്ടിയാണ് തൊടുപുഴ കാരിക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയിലെ കൊവിഡ് പരിശോധന കുറച്ചത്. നിലവില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഒരു മണി വരെ മാത്രമാണ് പരിശോധനയുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 11:09 am IST
in Kottayam

തൊടുപുഴ: ജില്ലാ ആശുപത്രിയില്‍ കൊവിഡ് പരിശോധന ആഴ്ചയില്‍ മൂന്ന് ദിവസമാക്കിയതോടെ അനുഭവപ്പെടുന്നത് വലിയ തിരക്ക്. വന്‍ ലാഭം കൊയ്ത് സ്വകാര്യ ലാബുകള്‍, സാധാരണക്കാരന് തിരിച്ചടി. പരിശോധനകള്‍ നടത്താതെ ആളുകള്‍ മടങ്ങുന്നതും പതിവ്.

ആരോഗ്യപ്രവര്‍ത്തകരില്‍ വ്യാപകമായി കൊവിഡ് പടര്‍ന്നതോടെ ആളില്ലെന്ന് കാട്ടിയാണ് തൊടുപുഴ കാരിക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയിലെ കൊവിഡ് പരിശോധന കുറച്ചത്. നിലവില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഒരു മണി വരെ മാത്രമാണ് പരിശോധനയുള്ളത്. ഈ സമയങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പരിശോധനക്കൊപ്പം ഫലം വരാനും ഏറെ സമയമെടുക്കുന്നുണ്ട്. നിലവില്‍ ആന്റിജന്‍ പരിശോധനക്ക് 300 രൂപയും ആര്‍ടിപിസിആറിന് 500 രൂപയുമാണ് സ്വകാര്യ ലാബുകളും ആശുപത്രികളും ഈടാക്കുന്നത്.  

ഒമിക്രോണ്‍ വ്യാപനം ഏറിയതോടെ ഒരു കുടുംബത്തിലെ അംഗങ്ങളെയെല്ലാം പരിശോധിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ നിലവില്‍ ഏറെയാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യമായി പരിശോധിക്കുമ്പോള്‍ മറ്റിടങ്ങളില്‍ പോയാല്‍ പരിശോധന ഫലത്തിലടക്കം സംശയങ്ങളേറെയാണ്. മനപൂര്‍വം ഫലം പോസിറ്റീവാക്കുന്നതായുള്ള പരാതികളും ഉയരുന്നുണ്ട്.  

വലിയ തുക മുടക്കേണ്ടി വരുന്നതിനാല്‍ സാധാരണക്കാരില്‍ പലരും ഇപ്പോള്‍ പരിശോധന നടത്താതെ വീടുകളില്‍ തന്നെ കഴിയുകയാണ്. ഇത്തരത്തിലുള്ള കണക്ക് കൂടി വന്നാല്‍ രോഗികളുടെ എണ്ണം ഇനിയും ഏറെ കൂടും.  

അതേ സമയം ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പരിശോധന കുറയ്‌ക്കാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ശേഖരിക്കുന്ന സാമ്പിളുകള്‍ 3 മണിയോടെ ഇടുക്കി മെഡിക്കല്‍ കോളേജിലെ പരിശോധന കേന്ദ്രത്തിലെത്തിക്കേണ്ടതുണ്ട്. ഇതടക്കം നിരവധി ജീവനക്കാരുടെ സേവനം ഉണ്ടെങ്കില്‍ മാത്രമേ പരിശോധന നടത്താനാകൂ. പുതിയ ജീവനക്കാരെ നിയമിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം ആരംഭിച്ച് കഴിഞ്ഞതായും അധികൃതര്‍ പറഞ്ഞു. ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെല്ലാം ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണം കുറയുന്നതൊഴിച്ചാല്‍ മൂന്നാം തരംഗം ആരോഗ്യമേഖലയെയാണ് സാരമായി ബാധിച്ചത്.  

കൊവിഡ് പരിശോധനാ ഫലം വൈകുന്നതായി വ്യാപക പരാതി ഉയരുന്നു. ഇടുക്കി ജില്ലയില്‍ ഇടുക്കി മെഡിക്കല്‍ കോളേജിലാണ് പരിശോധനാ സൗകര്യം ഉള്ളത്. എന്നാല്‍ ഇവിടെ ലഭിക്കുന്ന സാമ്പിളുകള്‍ പരിശോധന നടത്തി കൃത്യ സമയത്ത് ഫലം പുറത്ത് വിടാന്‍ കഴിയാറില്ല.  

ജീവനക്കാരുടെ കുറവും സൗകര്യങ്ങളുടെ പരിമിതിയും പ്രശ്‌നമാകാറുണ്ട്. പലരുടേയും റിസല്‍ട്ട് 4 ദിവസം വരെ താമസിക്കുന്നതായി ആക്ഷേപം ഉണ്ട്. ഇത് കൊവിഡ് രോഗികളെ കണ്ടെത്തുന്നതിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനും കാലതാമസം ഉണ്ടാകുന്നു. ജീവനക്കാര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയാല്‍ പരിശോധനയ്‌ക്ക് ആവശ്യത്തിന് ജീവനക്കാരെ കിട്ടാതെ വരുന്നു.  

കൊവിഡ് വ്യാപകമായതോടെ പരിശോധനയ്‌ക്ക് എത്തുന്ന സാമ്പിളുകളുടെ എണ്ണവും വര്‍ദ്ധിച്ചു. ഇതും കാലതാമസത്തിന് കാരണമാകുന്നുണ്ട്. കൃത്യ സമയത്ത് പരിശോധനാ ഫലം കിട്ടാതെ വരുന്നത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകും.

Tags: idukkiThodupuzhaടെസ്റ്റ്covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പുതിയ വാര്‍ത്തകള്‍

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.