Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഡാമുകളല്ല ; വയനാടിന് ബദല്‍ ജല പുനരുജ്ജീവനം അത്യാവശ്യം, കാരാപ്പുഴ പദ്ധതികൊണ്ട് കർഷകർക്ക് ഗുണമില്ല

തൊണ്ടാര്‍ചൂണ്ടാലിപ്പുഴ പദ്ധതികള്‍ നടപ്പിലാക്കുമെന്ന ജല വിഭവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം ജനവിരുദ്ധമാണ്. എന്തുവിലകൊടുത്തും തങ്ങളുടെ മണ്ണും വെളളവും സംരക്ഷിക്കുമെന്ന് ഈ പ്രദേശത്തെ ജനങ്ങള്‍ അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ടെന്ന വസ്തുത മന്ത്രി മനസ്സിലാക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2022, 04:37 pm IST
inWayanad
കാരാപ്പുഴ പദ്ധതി

കാരാപ്പുഴ പദ്ധതി

ബത്തേരി : വയനാടിന് വേണ്ടത് പുതിയ ഡാമുകളല്ല പകരം ബദല്‍ ജല പുനരുജ്ജീവനമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. വൃക്ഷ കവചങ്ങളുടെ ഉന്മൂലനം, രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം, ചതുപ്പുകളുടെയും നെല്‍വയലുകളുടെയും നാശം, അനധികൃത ഖനനം, കുന്നിടിക്കല്‍ തുടങ്ങിയവ തുടരുന്നു.വരള്‍ച്ച, പ്രളയം, കാലാവസ്ഥാ മാറ്റം തുടങ്ങിയ കാരണങ്ങളാലും മണ്ണ് വന്ധ്യമാവുകയും മരുവല്‍ക്കരണം ത്വരിതപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്ന വയനാട്ടില്‍ പുതിയ ജലപദ്ധതികളല്ല കാര്‍ഷിക സമൃദ്ധി നിലനിര്‍ത്താനുതകുന്ന പുതിയ ബദല്‍ ജലവിഭവ പുനരുജ്ജീവനമാണ് വേണ്ടതെന്ന് സമിതി പറഞ്ഞു.  

ജല വിഭവ വകുപ്പ് ഇനി പദ്ധതികള്‍ തയ്യാറാക്കേണ്ടത് ഇതിനു വേണ്ടിയാവണം.  തൊണ്ടാര്‍ചൂണ്ടാലിപ്പുഴ പദ്ധതികള്‍ നടപ്പിലാക്കുമെന്ന ജല വിഭവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം ജനവിരുദ്ധമാണ്. എന്തുവിലകൊടുത്തും തങ്ങളുടെ മണ്ണും വെളളവും സംരക്ഷിക്കുമെന്ന് ഈ പ്രദേശത്തെ ജനങ്ങള്‍ അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ടെന്ന വസ്തുത മന്ത്രി മനസ്സിലാക്കണം. കൃഷി വികസനത്തിന് വേണ്ടി അനേകായിരം കോടികള്‍ മുടക്കിയ ജലപദ്ധതികള്‍ ടൂറിസം വികസനത്തിലേക്ക് പരിമിതപ്പെടുത്തേണ്ട ദയനീയ അവസ്ഥയില്‍ നിന്നും സര്‍ക്കാറും സര്‍ക്കാര്‍ വിദഗ്ദരും പാഠമൊന്നും പഠിക്കാത്തത് ഖേദകരമാണ്.  

കാവേരി ജലത്തില്‍ കേരളത്തിനുള്ള വിഹിതം ഉപയാഗിക്കുന്നതിനായി വയനാട്ടില്‍ പണിതീര്‍ത്ത രണ്ടു കൂറ്റന്‍ ജല പദ്ധതികളും അനേക കോടികള്‍ ധൂര്‍ത്തടിക്കാനും വയനാട്ടിന്റെ സാമൂഹ്യ പരിസ്ഥിതി സുസ്ഥിരത തകര്‍ക്കുന്നതിനുമല്ലാതെ മറ്റൊന്നിനും സാധിച്ചിട്ടില്ല. അര നൂറ്റാണ്ട് മുന്‍പ് അഞ്ചു കോടി രൂപ അടങ്കലില്‍ തുടങ്ങിയ കാരാപ്പുഴ പദ്ധതിക്കായി അയ്യായിരത്തില്‍പരം ഏക്കര്‍ നെല്‍വയല്‍ വെളളത്തില്‍ മുക്കിക്കളയുകയും ആദിവാസികള്‍ അടക്കം രണ്ടായിരത്തിലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും ഇതിനകം അയ്യായിരം കോടി രൂപ ചിലവഴിക്കകയും ചെയ്തിട്ടും ഒരു തുള്ളി വെള്ളം കൃഷിയാവശ്യത്തിന് നല്‍കാതെ  ഇപ്പോള്‍ ടൂറിസം നടത്തിക്കൊണ്ടിരിക്കുകയാണ്.

 പദ്ധതി തുടങ്ങി അരനൂറ്റാണ്ട് കഴിഞ്ഞ് 129 കിലോമീറ്റര്‍ കനാലില്‍ 25 കിലോമീറ്റര്‍ പൂര്‍ത്തിയായെന്നും 22 കിലോമീറ്റര്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും പറയുന്നത് അപമാനകരമാണ്. ഒരു തുള്ളി ജലവും ഉപയോഗിക്കാത്ത ജലസംഭരണി വിപുലമാക്കുന്നതിനും കനാല്‍ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി പറയുന്നത് ജനങ്ങളെ ഇളിഭ്യരാക്കുകയാണ്. വോട്ടു ചെയ്ത് ജയിപ്പിച്ച ജനം ഇത്രമേല്‍ കടുത്ത ശിക്ഷയും അവഹേളനവും അര്‍ഹിക്കുന്നുണ്ടോ എന്ന് ജനങ്ങള്‍തന്നെ പുനപരിശോധിക്കണം. 

ബാണാസുര സാഗര്‍ അണകെട്ട് ഇന്നൊരു ജല ബോംബാണ്.  മുപ്പതു ശതമാനം വെള്ളം കൃഷിയാവശ്യത്തിന് നല്‍കാമെന്ന് ഉറപ്പു നല്‍കിയാണ് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ നിന്നും അനുമതിയും വേള്‍ഡ് ബാങ്കില്‍ നിന്ന് വായ്‌പയും കെഎസ്ഇബി. തരപ്പെടുത്തിയത്. പടിഞ്ഞാറത്തറ, വെള്ളമുണ്ട, പനമരം തുടങ്ങിയ പഞ്ചായത്തുകളിലെ ആയിരക്കക്കണക്കിന് കര്‍ഷകടുംബങ്ങളുടെ പേടിസ്വപ്‌നമാണീ ഡാമിന്ന്. വയനാടിന്റെ ജല ദൗര്‍ലഭ്യത പരിഹരിക്കാന്‍ വേണ്ടത്ര വെള്ളം കാരാപ്പുഴയിലും ബാണാസുര സാഗറിലും ഉണ്ടെന്നിരിക്കെ കര്‍ഷകരെയും ആദിവാസികളെയും കുടിയിറക്കിയും ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുക്കിയും ഊഹാതീത സാമൂഹ്യപരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ചൂണ്ടാലിപ്പുഴ  തൊണ്ടാര്‍ പദ്ധതികള്‍ക്കായി ഭരണകൂടം ശ്രമിക്കുന്നത് മറ്റു ലക്ഷ്യങ്ങള്‍ ഉളളതുകൊണ്ടാണ്.

വരള്‍ച്ചയും മരുവല്‍ക്കരണവും പിടിമുറുക്കിക്കൊണ്ടിരിക്കുന്ന മുള്ളന്‍ കൊല്ലി പുല്‍പ്പള്ളി പഞ്ചായത്തിലെ കുടി വെള്ളത്തിനും കൃഷി വെള്ളത്തിനും ബാണാസുര സാഗറിലെയും കാരാപ്പുഴയിലെയും ഉപയോഗിക്കാത്ത വെള്ളം പൈപ്പുലൈനുകള്‍ വഴി സ്വാഭാവിക ഒഴുക്കിലൂടെ ഒരു വര്‍ഷം കൊണ്ട് എത്തിക്കാവുന്നതാണ്.  

അതീവദുര്‍ബലമായ പരിസ്ഥിതി സംതുലനം നിലനില്‍ക്കുന്ന പ്രദേശമാണ് വയനാട്. വിവിധ കാരണമാല്‍ കര്‍ഷകരും കാര്‍ഷിക മേഘലയും പ്രതിസന്ധിയിലാണ്. ആദിമ ഗോത്രസമൂഹങ്ങള്‍ അനുദിനം നാശത്ത നേരിടുന്നു. ഇവരുടെയൊക്കെ ഏക ആശ്രയവും വയനാടന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലുമായ കാര്‍ഷിക മേഖലയുടെ  ജലപുനരുജ്ജീവനം അത്യാവശ്യമാണ്. വയനാട്ടിലെ ഉപരിതല ജല വിഭവം വിവിധ കാരണങ്ങളാല്‍ നശിച്ചു കഴിഞ്ഞു.മണ്ണിനടിയിലെ ജലപാളികള്‍ രാസകൃഷി, വരള്‍ച്ച, പ്രളയം തുടങ്ങിയവ മൂലം അഞ്ചു ശതമാനമേ ശേഷിക്കുന്നുള്ളൂ. കേരളത്തിന്റെ ജലവിഭവമന്ത്രി സുസ്ഥിര ജല പുനരുജ്ജീവന യജ്ഞത്തിന് നേതൃത്വം നല്‍കണമെന്നാണ് വയനാട്ടുകാര്‍ ആഗ്രഹിക്കുന്നത് . യോഗത്തില്‍ എന്‍. ബാദുഷ അദ്ധ്യക്ഷന്‍. ബാബു മൈലമ്പാടി, പി.എം. സുരരഷ് , തോമസ്സ് അമ്പലവയല്‍ , സണ്ണി മരക്കടവ് , സി.എ. ഗോപാലകൃഷ്ണന്‍ ,എം.ഗംഗാധരന്‍ പ്രസംഗിച്ചു.

Tags: waterവയനാട്‌സംഭരണി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരി മരിച്ചതെന്ന വാർത്ത ശരിയാണോ?വിനയൻ

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

നടി സൗക്കര്‍ ജാനകി അന്തരിച്ചു

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.