Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കുരുതികള്‍ക്കെതിരെ കരുതലാവാം

കമ്യൂണിസ്റ്റ്മാര്‍ക്‌സിസ്റ്റ് ഉറുമ്പുകളുടെ ശരീരത്തില്‍ ഐസിസ് ക്ഷുദ്രകീടങ്ങള്‍ കേറി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. 'ഇരു മെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ'പരുവത്തിലാണ് ഇരുകൂട്ടരും.ഓരോ ചോരച്ചാലും അതിന്റെ സൂചകങ്ങളായി നമുക്കു മുമ്പിലുണ്ട്. ആഫ്രിക്കന്‍ ഉറുമ്പും മാര്‍ക്‌സിസ്റ്റുകളും തമ്മില്‍ ചെറിയൊരു വ്യത്യാസമേയുള്ളൂ.ഉറുമ്പുകള്‍ അറിയാതെയാണ് ക്ഷുദ്രകീടങ്ങള്‍ അവയ്‌ക്കുള്ളില്‍ കടക്കുന്നത്.എന്നാല്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റു നേതൃത്വം അറിഞ്ഞു കൊണ്ടാണ് ഐസിസ് കീടങ്ങള്‍ പാര്‍ട്ടിയിലെത്തുന്നത്.തങ്ങളുടെ എതിരാളികളെ തകര്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണത്.

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Dec 27, 2021, 06:00 am IST
in Editorial

കേരളം സുരക്ഷിതമായ ഒരു സംസ്ഥാനമാണെന്ന് പണ്ടേ പറയാറുണ്ട്. അത് ഈ നാടിന്റെ എക്കാലത്തെയും അഭിമാനമാണ്. സ്‌നേഹവും സൗഭ്രാത്രവും നിറഞ്ഞാടി നില്‍ക്കുന്ന പ്രദേശം.അതുകൊണ്ടുതന്നെയാവും പരസ്യക്കാരന്‍ ദൈവത്തിന്റെ സ്വന്തം നാടായി വാഴ്‌ത്തിയത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നതത്രേ കണ്ണീരു വീഴ്‌ത്തുന്ന ചിന്താഗതി.

 താന്‍ കണ്ടുപിടിച്ച രാസപദാര്‍ഥത്തിന്റെ പേരില്‍ പിന്നീട് ഹൃദയവ്യഥയോടെ ദൈവത്തോട് പ്രാര്‍ഥിക്കുകയും ഒടുവില്‍ നൊബേല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുകയും ചെയ്ത ശാസ്ത്രജ്ഞനെ പോലെ പരസ്യ വാചകം എഴുതിയ ആളും ഇപ്പോള്‍ കേരളത്തിന്റെ അവസ്ഥയില്‍ വാവിട്ട് കരയുന്നുണ്ടാവും. അത്തരമൊരു ഭീതിയിലാണ് നാടിപ്പോള്‍. ‘കാളിയും കൂളിയും ചോരയ്‌ക്കായ് നാട്ടിലെമ്പാടും ഓടിത്തിമിര്‍ക്കുന്ന’ കാഴ്ചയല്ലേ. സാധാരണക്കാര്‍ക്ക് ശാന്തിയും സ്വാസ്ഥ്യവും എന്നേക്കുമായി നഷ്ടപ്പെട്ടു. ഇവിടെ ഭരണമെന്നത് പണമുണ്ടാക്കാനുള്ള ഓണ്‍ലൈന്‍ ചൂതാട്ടമായി. അതിനെ എതിര്‍ക്കുന്നവരെ അരിഞ്ഞു തള്ളാന്‍ സ്വാഭാവിക ക്വട്ടേഷനും ന്യൂജന്‍ ക്വട്ടേഷനും ഇഷ്ടം പോലെ. ഏറ്റവും ഒടുവില്‍ ആലപ്പുഴയില്‍ പൊലീസ് സ്‌റ്റേഷന് മൂന്ന് ഫര്‍ലോങ് അകലെ ബിജെപിയുടെ ഒരു സംസ്ഥാന നേതാവ് വെട്ടേറ്റുമരിച്ചു. വീട്ടില്‍ കയറിയ അക്രമികള്‍ അമ്മയ്‌ക്കും ഭാര്യയ്‌ക്കും മകള്‍ക്കും മുമ്പില്‍ വെച്ചാണ് രണ്‍ജിത് ശ്രീനിവാസ് എന്ന പ്രിയങ്കരനായ നേതാവിനെ മുപ്പതിലേറെ വെട്ടുകള്‍ കൊണ്ട് നിശ്ശബ്ദനാക്കിയത്. പാലക്കാട്ട് സഞ്ജിത്ത്, ചേര്‍ത്തലയില്‍ നന്ദു എന്നിവരെയും ഈ ലോകത്തു നിന്ന് ക്ഷുദ്രശക്തികള്‍ ഇല്ലാതാക്കി.

 താലിബാന്‍ ക്രൂരതയെക്കുറിച്ച് വായിച്ചറിവുള്ള നമുക്ക് അതെന്താണെന്ന് കണ്ണീരോടെ കാണാനാണ് അക്രമികള്‍ ഇടവെച്ചത്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ്ഫ്രണ്ട്… തുടങ്ങി ഓമനപ്പേരില്‍ അറിയപ്പെടുന്ന സകല ശക്തികളുടെയും ഉള്ളില്‍ താലിബാന്‍ വൈറസാണുള്ളത്. ഇങ്ങനെ ഓരോരോ സംഘടനയെപ്പറ്റി പറയേണ്ടതില്ല. അതിന് മൊത്തം നല്‍കാവുന്ന പേര് ഐസിസ്(കടകട) ആണ്. ഈ ബ്രാന്റ്‌നെയിമിന്റെ ഫ്രാഞ്ചൈസിയായാണ് മേല്‍പ്പറഞ്ഞ ശക്തികളൊക്കെ പ്രവര്‍ത്തിക്കുന്നത്. മനുഷ്യത്വം, മാനവികത, കരുണ തുടങ്ങിയ വികാരങ്ങളെന്തെന്നു പോലുമറിയാത്ത രാക്ഷസീയതയാണല്ലോ ഐസിസ്. അവരുടെ റീടെയ്ല്‍ കച്ചവടക്കാരില്‍ നിന്ന് നമുക്ക് മനുഷ്യത്വം പ്രതീക്ഷിക്കാനാവില്ലല്ലോ.

  ഇവിടെ ഭരണകൂടം ഇത്തരം രാക്ഷസീയതയെ നിലയ്‌ക്കു നിര്‍ത്താനും മാനവികതയെന്തെന്ന് കാണിച്ചു കൊടുക്കാനുമാണല്ലോ പ്രവര്‍ത്തിക്കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ അങ്ങനെയുള്ളവര്‍ക്ക് ലേബല്‍ ഒട്ടിച്ചു കൊടുക്കാനാണ് ശ്രമിക്കുന്നത്. അത്തരം നികൃഷ്ടതയുടെ കൈപിടിച്ചാണ് പലയിടത്തും മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഭരണത്തിലിരിക്കുന്നത് എന്നത് ഒരു കാരണമാവാം. വോട്ടുപൊളിറ്റിക്‌സിലെ രസതന്ത്രം അതിന്റെ മറ്റൊരു കാരണമാണ്. അതങ്ങനെ വരുന്നതിന് വേറൊരു തലം കൂടിയുണ്ട്.

 ആഫ്രിക്കന്‍ വനാന്തരത്തിലെ ശൗര്യശാലികളായ ഒരു ഉറുമ്പുകൂട്ടത്തെപ്പറ്റി പറയാറുണ്ട്. അവയെ സാധാരണഗതിയില്‍ മറ്റു ജീവികള്‍ക്ക് എതിരിടാനാവില്ലത്രേ. എന്നാല്‍ സൂത്രശാലികളായ ചില പരാദജീവികളുണ്ട്. ഇവ ഉറുമ്പുകള്‍ കൂട്ടമായി പോവുമ്പോള്‍ അവയുടെ പുറത്തേക്ക് വീണ് ശരീരം തുളച്ച് ഉള്ളിലെത്തും. അങ്ങനെ ശരീരത്തില്‍ പ്രവേശിച്ച ഉടനെ അവരുടെ പണി തുടങ്ങും. ഉറുമ്പിന് തരിമ്പും പിടികിട്ടാത്ത തരത്തില്‍ സ്വഭാവം മാറും. പിന്നെ ശൗര്യശാലിയായ ഉറുമ്പ് പരകായപ്രവേശം ചെയ്ത ജീവിയുടെ സ്വഭാവമാണ് കാണിക്കുക. ഒടുക്കം അങ്ങനെയൊരു ഉറുമ്പ് നിശ്ശേഷം ഇല്ലാതാവുകയും പരാദങ്ങള്‍ അധികാരം സ്വായത്തമാക്കുകയും ചെയ്യും.

 അതേ രാസപരിണാമമാണ് കേരളത്തിലുമുള്ളത്. കമ്യൂണിസ്റ്റ്മാര്‍ക്‌സിസ്റ്റ് ഉറുമ്പുകളുടെ ശരീരത്തില്‍ ഐസിസ് ക്ഷുദ്രകീടങ്ങള്‍ കേറി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ‘ഇരു മെയ്യാണെങ്കിലും നമ്മളൊറ്റക്കരളല്ലേ’പരുവത്തിലാണ് ഇരുകൂട്ടരും.ഓരോ ചോരച്ചാലും അതിന്റെ സൂചകങ്ങളായി നമുക്കു മുമ്പിലുണ്ട്. ആഫ്രിക്കന്‍ ഉറുമ്പും മാര്‍ക്‌സിസ്റ്റുകളും തമ്മില്‍ ചെറിയൊരു വ്യത്യാസമേയുള്ളൂ. ഉറുമ്പുകള്‍ അറിയാതെയാണ് ക്ഷുദ്രകീടങ്ങള്‍ അവയ്‌ക്കുള്ളില്‍ കടക്കുന്നത്. എന്നാല്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റു നേതൃത്വം അറിഞ്ഞു കൊണ്ടാണ് ഐസിസ് കീടങ്ങള്‍ പാര്‍ട്ടിയിലെത്തുന്നത്. തങ്ങളുടെ എതിരാളികളെ തകര്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണത്. സംഘപരിവാര്‍ സംഘടനകള്‍ ഇരുകൂട്ടര്‍ക്കും ചതുര്‍ഥിയാണ്. നശിപ്പിക്കാന്‍ ഇരുകൂട്ടരും ഒരുപോലെ ശ്രമിക്കുകയാണ്. നേരത്തെ ക്വട്ടേഷന്‍ കൊടുത്ത് കാര്യം സാധിച്ചിരുന്ന പാര്‍ട്ടിയ്‌ക്ക് ഇപ്പോള്‍ അതിന്റെ ആവശ്യം വരുന്നില്ല. ഐസിസ് സ്‌റ്റോക്ക് ധാരാളം. അഥവാ അന്വേഷണവും മറ്റും നേരായ വഴിക്കു വന്നാല്‍ സുഖമായി കൈകഴുകാം.ഒരു വെടിയ്‌ക്ക് രണ്ടു പക്ഷിയെന്ന തരത്തില്‍ കിട്ടുന്ന ലോട്ടറി ആരെങ്കിലും വേണ്ടെന്നു വെക്കുമോ?

  സംസ്ഥാനത്തെ ഈ ഭീകരമായ സ്ഥിതിയെക്കുറിച്ച് ഓരോരുത്തരും തികച്ചും ബോധവാന്മാരായേ തീരൂ. ഒരുഭാഗത്ത് അധികാരവും കുതന്ത്രവുമുള്ള പാര്‍ട്ടിയാണ്. അവരുടെ അജണ്ട കൃത്യമായി മനസ്സിലാക്കി ജനകീയ ബോധവല്‍ക്കരണം നടത്തുകയും ബഹുമുഖ ചെറുത്തുനില്‍പുണ്ടാവുകയും ചെയ്‌തെങ്കിലേ കാര്യങ്ങള്‍ നേരെ ചൊവ്വേ ആവൂ. ദൈവത്തിന്റെ സ്വന്തം രാജ്യത്തെ രാക്ഷസീയതയോടാണ് പോരാടേണ്ടത്. അതിന് കരുതലും കരുതിവെപ്പും നന്നായി വേണം. ഇല്ലെങ്കില്‍ കുരുതികള്‍ കണ്ട് നാം ഉന്മാദികളാവും. അതിന് ഇടവെക്കരുത്.

 *നേര്‍മുറി*  

എസ് ഡി പി ഐക്കാര്‍ക്ക് സിപിഎമ്മില്‍ നുഴഞ്ഞുകയറാനാവില്ല: കോടിയേരി

വാരിപ്പുണരുമ്പോള്‍ അതെന്തിന്?

Tags: പോപ്പുലര്‍ ഫ്രണ്ട്sdpiതാലിബാന്‍ക്യാംപസ് ഫ്രണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

Kerala

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

Kerala

മുസ്ലിം ലിഗ് ഉള്ളതിനാലാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാത്തതെന്ന് സതീശന്‍; അപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് എന്നിവയോ?:: അഡ്വ. ജയസൂര്യൻ

Kerala

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

Kerala

മുഖ്യമന്ത്രി ചര്‍ച്ച: തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി മുസ്ലീം ലീഗിന്റെ വഴിവിട്ട ഇടപെടല്‍, അതൃപ്തിയുമായി ക്രൈസ്തവ സഭകള്‍

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.