Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസ്സിന്റെ സമരവും തരൂരിന്റെ പഠനവും

പാരിസ്ഥിതികാഘാത പഠനമോ സാമൂഹികാഘാത പഠനമോ കൂടാതെ തിടുക്കത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാനുള്ള ഇടതുമുന്നണി സര്‍ക്കാര്‍ നീക്കത്തിനെതിരെയുള്ള യുഡിഎഫ് സമരം തികഞ്ഞ കാപട്യമാണ്. സംസ്ഥാനവ്യാപകമായി യുഡിഎഫ് സമരം ചെയ്യുമ്പോള്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വിരുദ്ധ നിലപാടെടുത്തത് ഈ വിഷയത്തിലുള്ള അവരുടെ ഇരട്ടത്താപ്പാണ് പുറത്തുകൊണ്ടുവരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2021, 05:00 am IST
inEditorial

പാരിസ്ഥിതികാഘാത പഠനമോ സാമൂഹികാഘാത പഠനമോ കൂടാതെ തിടുക്കത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാനുള്ള ഇടതുമുന്നണി സര്‍ക്കാര്‍ നീക്കത്തിനെതിരെയുള്ള യുഡിഎഫ് സമരം തികഞ്ഞ കാപട്യമാണ്. സംസ്ഥാനവ്യാപകമായി യുഡിഎഫ് സമരം ചെയ്യുമ്പോള്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വിരുദ്ധ നിലപാടെടുത്തത് ഈ വിഷയത്തിലുള്ള അവരുടെ ഇരട്ടത്താപ്പാണ് പുറത്തുകൊണ്ടുവരുന്നത്.

പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാര്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കിയപ്പോള്‍ അതില്‍ ഒപ്പുവയ്‌ക്കാതെ കോണ്‍ഗ്രസ്സിന്റെ തനിനിറമാണ് തരൂര്‍ വെളിപ്പെടുത്തിയത്. പദ്ധതിയെക്കുറിച്ച് പഠിക്കാനുള്ളതുകൊണ്ടാണ് താന്‍ എതിര്‍ക്കാത്തതെന്ന് തരൂര്‍ പറയുന്നത് തട്ടിപ്പാണെന്ന് ആര്‍ക്കുമറിയാം. കോണ്‍ഗ്രസ്സിലും യുഡിഎഫിലും മറ്റെല്ലാവര്‍ക്കും മനസ്സിലായിട്ടുള്ള കാര്യം തിരിച്ചറിയാന്‍ തരൂരിനു മാത്രം കഴിയുന്നില്ല എന്നുവരുന്നത് എത്ര പരിഹാസ്യമാണ്. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ തുടക്കം മുതല്‍ എതിര്‍ത്തുപോരുന്ന ഒരു കാര്യത്തെക്കുറിച്ച് പഠിക്കാന്‍ തരൂരിന് സമയം കിട്ടാതിരിക്കുന്നത് എന്തുകൊണ്ടാണ്? സര്‍ക്കാരിന് എന്താണ് പറയാനുള്ളതെന്ന് അറിയാതെ പദ്ധതിയെ എതിര്‍ക്കുന്നത് ശരിയല്ലെന്ന തരൂരിന്റെ വാദവും വിലപ്പോവുന്നതല്ല. പദ്ധതിയെക്കുറിച്ച് സര്‍ക്കാരിന് പറയാനുള്ളതെല്ലാം മുഖ്യമന്ത്രി പിണറായി  വിജയനടക്കമുള്ളവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും സര്‍ക്കാര്‍ നിലപാട് അറിയില്ലെന്നു പറയുന്നത് കണ്ണടച്ചിരുട്ടാക്കലാണ്. കോണ്‍ഗ്രസ്സില്‍നിന്നുകൊണ്ട് ഇങ്ങനെയൊക്കെ സാധിക്കുമെന്ന് തരൂരിന് നന്നായറിയാം. മുഖ്യമന്ത്രി പിണറായിയെ വികസനത്തിന്റെ നായകനായി ചിത്രീകരിക്കുന്നതിലൂടെ തരൂരിന്റെ മനസ്സിലിരുപ്പ് പുറത്തുചാടുന്നുണ്ട്.  

കെ-റെയില്‍ പദ്ധതി വിനാശകരമാണെന്ന് അതു സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളില്‍നിന്നു വ്യക്തമാണ്. ഈ രംഗത്ത് വൈദഗ്ധ്യവും അനുഭവസമ്പത്തുമുള്ള മെട്രോമാന്‍ ഇ. ശ്രീധരനെപ്പോലുള്ളവര്‍ പദ്ധതി അപ്രായോഗികമാണെന്നും ജനങ്ങളുടെ താത്പര്യത്തിന് എതിരാണെന്നും പറഞ്ഞുകഴിഞ്ഞു. ഇടതുപക്ഷ സഹയാത്രികനായ ആര്‍.വി.ജി. മേനോനെപ്പോലുള്ളവരും എതിര്‍പ്പു പ്രകടിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ നിലപാടെടുക്കാന്‍ കൂടുതല്‍ എന്തു വിവരങ്ങളാണ് തരൂരിന് വേണ്ടത്? ഇടതുമുന്നണിയിലുള്ളവര്‍ പോലും സംശയവും എതിര്‍പ്പും പ്രകടിപ്പിക്കുന്ന ഒരു പദ്ധതിയെയാണ് തരൂര്‍ അനുകൂലിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. വികസനമെന്നാല്‍ പിണറായി സര്‍ക്കാരിന് അഴിമതിയാണെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. പാവങ്ങള്‍ക്കു വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലും കൊവിഡിന് വാങ്ങിയ പിപിഇ കിറ്റിലുമടക്കം കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയിട്ടുള്ള ഒരു സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തിടുക്കംകൂട്ടുന്നത് പുണ്യം കിട്ടാനാണെന്ന് വിശ്വസിക്കുന്നവര്‍ വിഡ്ഢികളായിരിക്കും. ഒരു ലക്ഷത്തിലേറെ കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയില്‍നിന്ന് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് ഉന്നംവയ്‌ക്കുന്നതെന്ന് സര്‍ക്കാരിന്റെ അനാവശ്യ തിടുക്കത്തില്‍നിന്ന് വ്യക്തമാണ്. പാര്‍ട്ടിയുടെ സങ്കുചിത താല്‍പ്പര്യത്തിനുവേണ്ടി കേരളത്തിന്റെ വികസനത്തെ തച്ചുതകര്‍ത്തവര്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്ന വികസനപ്രേമം ശുദ്ധതട്ടിപ്പാണ്. യഥാര്‍ത്ഥ പ്രതിപക്ഷമായ ബിജെപിയെ പേടിച്ചാണ് കോണ്‍ഗ്രസ്സ് പിണറായി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ നിര്‍ബന്ധിതമാവുന്നത്.  

ഒരേ സമയം രണ്ട് വള്ളത്തില്‍ കാല്‍ ചവിട്ടി നില്‍ക്കുന്ന തരൂര്‍ ഒറ്റയ്‌ക്കല്ല. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമൊക്കെ തരൂരിനെ തള്ളുമ്പോള്‍ രമേശ് ചെന്നിത്തല ഇവര്‍ക്കൊപ്പമില്ല. കേരളത്തിലെ കോണ്‍ഗ്രസ്സ് ഒന്നടങ്കം പദ്ധതിയെ എതിര്‍ക്കുകയാണെന്ന് ഭാവിക്കുമ്പോള്‍ ഹൈക്കമാന്‍ഡിന്റെ നിലപാട് ഇനിയും വ്യക്തമല്ല. കേരളത്തിന് പുറത്ത് കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷികളാണ് ഇടതുപാര്‍ട്ടികള്‍. ഇതിനുനേരെ കണ്ണടച്ച് സുധാകരനും സതീശനുമൊക്കെ പ്രകടിപ്പിക്കുന്ന ഇടതുവിരോധത്തിന് ആരും വില കല്‍പ്പിക്കുന്നില്ല.  

സര്‍ക്കാരിന് തരൂര്‍ നല്‍കുന്ന പിന്തുണയ്‌ക്ക് ഇങ്ങനെയൊരു പശ്ചാത്തലവുമുണ്ട്. ദേശീയതലത്തില്‍ ഇനി കോണ്‍ഗ്രസ്സ് അത്ഭുതമൊന്നും കാണിക്കാന്‍ പോകുന്നില്ലെന്ന് തരൂരിന്അറിയാം. സോണിയയുടെയും രാഹുലിന്റെയും നേതൃത്വം ശരിയല്ലെന്ന അഭിപ്രായമുള്ളയാളുമാണ് തരൂരും. തരൂരിനെ പിന്തുണച്ച് സിപിഎം നേതാക്കള്‍ രംഗത്തുവന്നതിലൂടെ അന്തര്‍ധാര വ്യക്തമാണ്. കേരളത്തിലെ കോണ്‍ഗ്രസ്സ് ജനങ്ങളെ വഞ്ചിക്കുകയാണ്. യെച്ചൂരിയെപ്പോലുള്ളവരെ ഏറ്റെടുത്തിട്ടുള്ള ഹൈക്കമാന്‍ഡ് കണ്ണുരുട്ടിയാല്‍, പദ്ധതിയോടുള്ള യുഡിഎഫിന്റെ എതിര്‍പ്പ് ആവിയാകും. ഇപ്പോഴത്തെ എതിര്‍പ്പ് വികസനത്തിന്റെ വായ്‌ത്താരിയില്‍ വേണ്ടെന്ന് വയ്‌ക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.