Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇടതുഭരണത്തിലെ അരാജകത്വം

നമ്മുടെ നാട് ഇതെങ്ങോട്ടാണ് പോകുന്നതെന്ന ഹൈക്കോടതിയുടെ ചോദ്യം ജീവിച്ചിരിക്കുന്ന ഓരോ മലയാളിയും ചോദിക്കാനാഗ്രഹിക്കുന്നതാണ്. തിരുവനന്തപുരത്ത് പോത്തന്‍കോട്ട് ഗുണ്ടാസംഘം വീട്ടില്‍ കയറി യുവാവിനെ കൊലപ്പെടുത്തി കാല് വെട്ടിയെടുത്ത് തെരുവില്‍ വലിച്ചെറിഞ്ഞ സംഭവം ചൂണ്ടിക്കാട്ടിയാണ് കോടതി നടുക്കം രേഖപ്പെടുത്തിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 16, 2021, 05:00 am IST
inEditorial

നമ്മുടെ നാട് ഇതെങ്ങോട്ടാണ് പോകുന്നതെന്ന ഹൈക്കോടതിയുടെ ചോദ്യം ജീവിച്ചിരിക്കുന്ന ഓരോ മലയാളിയും ചോദിക്കാനാഗ്രഹിക്കുന്നതാണ്. തിരുവനന്തപുരത്ത് പോത്തന്‍കോട്ട് ഗുണ്ടാസംഘം വീട്ടില്‍ കയറി യുവാവിനെ കൊലപ്പെടുത്തി കാല് വെട്ടിയെടുത്ത് തെരുവില്‍ വലിച്ചെറിഞ്ഞ സംഭവം ചൂണ്ടിക്കാട്ടിയാണ് കോടതി നടുക്കം രേഖപ്പെടുത്തിയത്. അക്രമികളെല്ലാം ലഹരിക്ക് അടിമകളായിരിക്കുമല്ലോ എന്നു ചോദിച്ച കോടതി, സംസ്ഥാനത്ത് പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സംഖ്യ വളരെ വലുതായിരിക്കുമ്പോള്‍ ജോലിയില്ലാത്ത ഇവിടുത്തെ ചെറുപ്പക്കാര്‍ ലഹരിയിലേക്കും അക്രമത്തിലേക്കും തിരിയുകയാണെന്നും പറഞ്ഞിരിക്കുന്നു. മറ്റൊരു കേസിന്റെ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വാക്കാല്‍ ഈ പരാമര്‍ശം നടത്തിയതെങ്കിലും അതിന്റെ ഗൗരവം ഒട്ടും കുറച്ചു കാണാനാവില്ല. അക്രമങ്ങള്‍ പൈശാചികതയ്‌ക്ക് വഴിമാറിയിരിക്കുന്നതാണ് പോത്തന്‍കോട്ടെ സംഭവം തെളിയിക്കുന്നത്. മൃഗീയമായ അക്രമങ്ങള്‍ നടത്തുക മാത്രമല്ല അത് ആഘോഷമാക്കി മാറ്റുകയും ചെയ്യുന്നു. എന്തു പ്രതികാരത്തിന്റെ പേരിലായാലും പട്ടാപ്പകല്‍ ഒരു യുവാവിനെ കൊലപ്പെടുത്തി കാല് വെട്ടിയെടുത്തുകൊണ്ടുവന്ന് നടുറോഡില്‍ വലിച്ചെറിയുക! ഇങ്ങനെയൊരു കാട്ടാളത്തം കേരളത്തിന് സുപരിചിതമല്ല. അതേസമയം ഇത് ഒറ്റപ്പെട്ട സംഭവവുമല്ല. മനഃസാക്ഷിയെ മരവിപ്പിക്കുന്ന അക്രമസംഭവങ്ങളാണ് സംസ്ഥാനത്ത്  തുടര്‍ച്ചയായി അരങ്ങേറുന്നത്. നിസ്സാര കാരണങ്ങളാല്‍ മനുഷ്യരെ പച്ചയ്‌ക്ക് കൊല്ലുക. കൂടപ്പിറപ്പുകളെപ്പോലും നിഷ്‌കരുണം വകവരുത്തുക. എന്നിട്ട് ഒരു കുറ്റബോധവുമില്ലാതെ പോലീസിന് പിടികൊടുക്കുക. കൂടത്തായി കൂട്ടക്കൊല വെളിപ്പെട്ടതു മുതല്‍ അതിക്രൂരമായ കൊലപാതകങ്ങളുടെ ഒരു നിരതന്നെ കേരളത്തില്‍ സംഭവിച്ചു. സമൂഹമനസ്സില്‍ വലിയ ഭീതിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.

കോടതി സംശയിച്ചത് ശരിയാണ്. കേരളത്തില്‍ അരങ്ങേറുന്ന അക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും ലഹരിവസ്തുക്കളുടെ ഉപയോഗം വലിയ പങ്കുവഹിക്കുന്നു. പിടിയിലാകുന്നവര്‍ പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. സ്വബോധത്തോടെയല്ല പലരും അതിക്രൂരമായ ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടത്തുന്നത്. ലഹരിക്കടിമകളായി മറ്റുള്ളവരെ ആക്രമിച്ച് കൊലപ്പെടുത്തുന്നു. ലഹരി കിട്ടാതാവുമ്പോഴും അക്രമാസക്തരായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുണ്ട്. പോത്തന്‍കോട്ടെ പൈശാചിക സംഭവത്തിനു പിന്നിലും മയക്കുമരുന്ന് ഇടപാടുകളുണ്ടെന്നാണ് മനസ്സിലാകുന്നത്. നഗരങ്ങളില്‍ മാത്രമല്ല, നാട്ടിന്‍പുറങ്ങളിലും ഗുണ്ടാസംഘങ്ങളും ക്വട്ടേഷന്‍ സംഘങ്ങളും തഴച്ചുവളര്‍ന്നിരിക്കുന്നു. ഇവരിലധികം പേരും ലഹരിക്ക് അടിമകളുമാണ്. യുവാക്കള്‍ പ്രതികളാവുന്ന അക്രമങ്ങള്‍ പെരുകുന്നതില്‍ തൊഴിലില്ലായ്‌മ വലിയൊരു ഘടകമാണ്. യുവാക്കളുടെ മാറിയ മനോഭാവവും ഇതിലൊരു പങ്ക് വഹിക്കുന്നുണ്ട്. അധ്വാനിക്കാതെ പണമുണ്ടാക്കുന്നതിലാണ് പലര്‍ക്കും താല്‍പ്പര്യം. എന്തെങ്കിലും ഒരു ജോലി ചെയ്ത് വരുമാനമുണ്ടാക്കുന്നതിനോ സമ്പാദിക്കുന്നതിനോ യുവാക്കളില്‍ ഗണ്യമായ വിഭാഗം താല്‍പ്പര്യം കാണിക്കുന്നില്ല. പണമുണ്ടാക്കാന്‍ അവര്‍ തേടുന്നത് കുറുക്കുവഴികളാണ്. മയക്കുമരുന്ന് ഇടപാടുകളിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള ഒരു കാരണം ഇതാണ്. മോശം വഴികളിലൂടെ പണമുണ്ടാക്കി പെട്ടെന്ന് സമ്പന്നരായവരുടെ തെറ്റായ മാതൃകകളാണ് പലരും പിന്തുടരുന്നത്. നന്മയും കാരുണ്യവുമൊക്കെ ഉള്‍ക്കൊണ്ട് മറ്റുള്ളവരെ സഹായിക്കുന്നതിനു പകരം പണം കിട്ടുമെങ്കില്‍ എന്ത് ഹീനകൃത്യവും ചെയ്യാന്‍ മടിക്കാത്തവര്‍ നമുക്കിടയില്‍ വിലസുകയാണ്. ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നതേയില്ല. കേസില്‍ പ്രതികളാവുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്താലും ഇക്കൂട്ടര്‍ക്ക് കുറ്റബോധമില്ല.

ഒരു ഗാങ്‌സ്റ്റര്‍ സ്റ്റേറ്റ് എന്നു വിശേഷിപ്പിക്കാവുന്ന വിധം കേരളം മാറിയിരിക്കുന്നു. ജീവഭയം കൂടാതെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഏതു നിമിഷവും ആക്രമിക്കപ്പെടേക്കാമെന്ന അരക്ഷിതാവസ്ഥ. എന്തുകൊണ്ട് ഇങ്ങനെയൊരു സ്ഥിതിവിശേഷം എന്നു ചിന്തിക്കുമ്പോള്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ ബാധ്യതയുള്ള പോലീസ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതു കാണാം. ഗുണ്ടാ സംഘങ്ങളെയും ക്വട്ടേഷന്‍ ഗാങ്ങുകളെയും അടിച്ചമര്‍ത്തി ജനങ്ങള്‍ക്ക് സുരക്ഷിതബോധം നല്‍കേണ്ട പോലീസ് സാമൂഹ്യവിരുദ്ധരുമായി കൂട്ടുകെട്ടുണ്ടാക്കുന്നു. ഒരു പ്രദേശത്തെ ഗുണ്ടാസംഘങ്ങള്‍ ആരൊക്കെയെന്ന് പോലീസിന് നന്നായറിയാം. അവരെ അമര്‍ച്ചചെയ്യുന്നതിനു പകരം ഒത്തുകളിക്കുകയാണ്. വലിയ ജനരോഷമുണ്ടാകുമ്പോള്‍ മാത്രമാണ് ഇവര്‍ പിടിക്കപ്പെടുന്നത്. അങ്ങേയറ്റം നിരുത്തരവാദപരവും നിയമവിരുദ്ധവുമാണ് പോലീസിന്റെ സമീപനം. ഇരകള്‍ക്ക് നീതിനിഷേധവും അക്രമികള്‍ക്ക് സംരക്ഷണവുമെന്നത് പോലീസിന്റെ നയമായി മാറുമ്പോള്‍ കേരളം ചോരക്കളമായിത്തീരുന്നു. പോലീസിന്റെ രാഷ്‌ട്രീയവത്കരണം ഇതിന് സഹായകമാവുന്നു. രാഷ്‌ട്രീയ പ്രതിയോഗികളെ കൊലചെയ്യാന്‍ ഗുണ്ടാസംഘങ്ങള്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുന്ന പാര്‍ട്ടികള്‍ പോലീസിനെ ദുരുപയോഗിക്കുന്നു. കാക്കിക്കുള്ളിലെ ക്രിമിനലുകള്‍ ഇത്തരം അവസരം പരമാവധി മുതലെടുക്കുകയും ചെയ്യും. ജയിലുകളില്‍പ്പോലും ഗുണ്ടാസംഘങ്ങള്‍ക്ക് പഞ്ചനക്ഷത്ര സൗകര്യം ഒരുക്കുന്ന ഒരു ഭരണത്തിനു കീഴില്‍ അരാജകത്വവും അരക്ഷിതാവസ്ഥയും സ്വാഭാവികമാണല്ലോ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.