Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വീണാ ജോര്‍ജോ, മകള്‍ വീണയോ വലുത്; സ്വന്തം മകളെ വേശ്യയോട് ഉപമിച്ചിട്ട് മുഖ്യമന്ത്രി എന്തു ചെയ്തു?

ഈ സംശയം ഉള്ളവര്‍ക്ക് ഉത്തരം ഒന്നുമാത്രമേയുള്ളൂ... സംഘടിത മതത്തിന്റെ ശക്തി. അവര്‍ക്ക് ആരെയും എന്തും വിളിക്കാം. ആരെയും പുലയാട്ട് നടത്താം. അതിനുള്ള അവകാശം മാധ്യമങ്ങളും സാംസ്‌കാരിക നായകരും കൂടി അപ്രഖ്യാപിതമായി അവര്‍ക്ക് പതിച്ച് നല്‍കിയിട്ട് കാലം കുറേയായി..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2021, 03:16 pm IST
in Article

അജ്ഞന സുജിത്ത്‌

കേരള സമൂഹത്തിന്റെ മുഖത്തേക്ക് കോഴിക്കോട് കടപ്പുറത്തുനിന്ന് മതത്തിന്റെ ഇടുങ്ങിയ ചിന്താഗതി ഒരാള്‍ കാര്‍ക്കിച്ച് തുപ്പിയിട്ട് നേരത്തോട് നേരം കഴിഞ്ഞു. ആരും അനങ്ങുന്നില്ല… പ്രതികരിക്കുന്നില്ല.. മാധ്യമങ്ങളും സാംസ്‌കാരിക നായകരും വാടകയ്‌ക്ക് നല്‍കിയ വായകള്‍ അടച്ചുപൂട്ടി മാളത്തിലൊളിച്ചു… കേരളത്തിന് എന്താണ് സംഭവിച്ചത്. ആരും മിണ്ടാതിരിക്കുന്നത് എന്താണ്?.

ഈ സംശയം ഉള്ളവര്‍ക്ക് ഉത്തരം ഒന്നുമാത്രമേയുള്ളൂ… സംഘടിത മതത്തിന്റെ ശക്തി. അവര്‍ക്ക് ആരെയും എന്തും വിളിക്കാം. ആരെയും പുലയാട്ട് നടത്താം. അതിനുള്ള അവകാശം മാധ്യമങ്ങളും സാംസ്‌കാരിക നായകരും കൂടി അപ്രഖ്യാപിതമായി അവര്‍ക്ക് പതിച്ച് നല്‍കിയിട്ട് കാലം കുറേയായി..

മതത്തിന്റെ പുലയാട്ടിന് ഇക്കുറി ഇരയായിരിക്കുന്നത് ഒരു സാധാരണ പെണ്‍കുട്ടിയല്ല. കേരളത്തിന്റെ ഭരണത്തിന് നേതൃത്വം നല്‍കുന്ന പോലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ മകളാണ്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ മകള്‍ വീണയുമായി നടത്തിയ വിവാഹം വ്യഭിചാരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി കോഴിക്കോട് കടപ്പുറത്തെ സാക്ഷി നിര്‍ത്തിയാണ് വിളിച്ചു പറഞ്ഞത്. ഈ അഴുകിയ പ്രസ്താവന കേരള സമൂഹത്തിന്റെ നെഞ്ചത്തേക്ക് വന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു. എന്നിട്ട് എന്തു നടപടിയാണ് കേരള സര്‍ക്കാര്‍ എടുത്തത്. സ്വന്തം മകളെ വേശ്യയോട് ഉപമിച്ചിട്ട് എല്ലാ അധികാരവും കൈയ്യാളുന്ന മുഖ്യമന്ത്രി എന്തു ചെയ്തു…?

ഒന്നും ചെയ്തില്ലെന്ന് മാന്ത്രമല്ല… ഈ പ്രസ്താവന കണ്ടില്ലെന്ന് നടിച്ചു… അങ്ങനെ തള്ളിക്കളയാവുന്ന ഒന്നാണോ ഈ അധമന്റെ വാക്കുകള്‍. മുഖ്യമന്ത്രിയെന്ന നിലയില്‍ നടപടി എടുക്കാനുള്ള നട്ടെല്ലുറപ്പ് ഇല്ലെങ്കില്‍ ഒരു മകളുടെ അച്ഛനെന്ന രീതിയിലെങ്കിലും പിണറായി പ്രതികരിക്കണം. കേരളത്തിലെ ഒരോ പെണ്‍കുട്ടിയും അതാഗ്രഹിക്കുന്നുണ്ട്. സ്വന്തം മകളുടെ സ്വഭാവശുദ്ധി ചോദ്യം ചെയ്ത ഒരാളെ നിയമപരമായി ശിക്ഷിക്കാന്‍ കഴിയാത്ത താങ്ങള്‍ എങ്ങനെയാണ് കേരളത്തിലെ ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കുക..? എല്ലാ പെണ്‍കുട്ടികള്‍ക്കും അച്ഛനാണ് അവരുടെ ആദ്യ ഹീറോ.. പക്ഷേ, പിണറായി അച്ഛനെന്ന നിലയില്‍ ഹീറോയല്ല വെറും സീറോയാണ്!!..

മുസ്ലീം ലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി പ്രസംഗിക്കുമ്പോഴാണ് അബ്ദുറഹ്മാന്‍ കല്ലായി മുഖ്യമന്ത്രിയുടെ മകള്‍ വീണയെ പരസ്യമായി അപമാനിച്ചത്. റിയാസ് മുസ്ലിമായിരിക്കെ ഹിന്ദു വിഭാഗത്തില്‍പ്പെട്ട വീണയെ വിവാഹം ചെയ്തത് മതവിരുദ്ധമാണെന്നുള്ള തിട്ടൂരം വിളംബരം ചെയ്തത്.  

”ഡിവൈഎഫ്‌ഐയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് നമ്മുടെ പുയ്യാപ്ലയാണ്. എന്റെ നാട്ടിലെ പുയ്യാപ്ലയാണ്. ആരാണെടോ ഭാര്യ. ഇത് വിവാഹമാണോ, വ്യഭിചാരമാണ്. സിന (വ്യഭിചാരത്തിന്റെ അറബി പദം) ആണ്. ഇത് പറയാന്‍ തന്റേടം വേണം. ചങ്കൂറ്റം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നാം പ്രകടിപ്പിക്കണം. പറയാനുള്ളത് തന്റെടത്തോടെ പറയണം” അബ്ദുറഹ്മാന്‍ കല്ലായി  

അബ്ദുറഹ്മാന്‍ പറഞ്ഞത് സത്യമാണ്… അത് അവരുടെ മതപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതാണ്. ഖുര്‍ആന്‍/നൂര്‍ അധ്യായം 24ല്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്

”വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.”

”ചാരിത്രവതികളുടെ മേല്‍ ( വ്യഭിചാരം ) ആരോപിക്കുകയും, എന്നിട്ട് നാലു സാക്ഷികളെ കൊണ്ടു വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാകുന്നു അധര്‍മ്മകാരികള്‍”

”ബഹുദൈവാരാധകയായ അത് ഏതായാലും, വിവാഹം കഴിക്കുന്നത് നിഷിദ്ധമാണ്. അല്ലാഹു പറയുന്നു: ബഹുദൈവവിശ്വാസിനികളെ അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവ വിശ്വാസിനിയെക്കാള്‍ നല്ലത്. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. (അല്‍ബഖറ: 221) അതിന്റെ കാരണം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു: അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു”. (അല്‍ബഖറ: 221)

മതപുസ്തകം അനുസരിച്ച് മറ്റുമതത്തില്‍ ഉള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത് വ്യഭിചാരമാണ്. മുഹമ്മദ് റിയാസും കുടുംബവും സത്യവിശ്വാസികളാണെന്ന് മുസ്ലീം ലീഗിന് സംശയം ഒന്നുമില്ല.. അന്നേരം പിന്നെ പിണറായിയും മകളുമാണോ മോശക്കാര്‍. ഇത്രയും ഹീനമായ ഒരു പ്രസ്താവന ഉണ്ടായിട്ട് റിയാസും കുടുംബവും എന്തുകൊണ്ട് പ്രതികരിക്കുന്നില്ല. നിങ്ങളുടെ മൗനം അബ്ദുറഹ്മാന്‍ പോലെയുള്ളവര്‍ക്കുള്ള അംഗീകാരമാണ്. വീണയെ ഇനിയും മുസ്ലീം ലീഗിന്റെ മതവെറിയില്‍ പൊള്ളിക്കരുത്..

വോട്ട് ബാങ്ക് പേടിയില്‍ സിപിഎം തന്നെയാണ് കേരളത്തില്‍ ഇത്തരം മതവെറിയന്‍മാരെ വളര്‍ത്തിയത്. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സര്‍ട്ടിഫിക്കറ്റ് കൊടുത്തയാളാണ് പിണറായി വിജയന്‍. ഇത്രയുംനാള്‍ മറ്റുപാര്‍ട്ടികളെ ചാരിനിന്ന് രാഷ്‌ട്രീയം പറഞ്ഞ ലീഗ് ഒറ്റയ്‌ക്ക് നിന്ന് രാഷ്‌ട്രീയം പ്രഖ്യാപിച്ചതാണ് കഴിഞ്ഞ ദിവസം കണ്ടത്. അതു രാഷ്‌ട്രീയമല്ല… മുസ്ലീം മതരാഷ്‌ട്രീയമാണ്. കേരളം പേടിക്കേണ്ടതും അതിനെയാണ്. ഈ വിഷയത്തില്‍ രേഖാമൂലമുള്ള പരാതിയില്ലാതെ പോലും കേരള പോലീസിന് കേസെടുക്കാവുന്നതാണ്. ഒരു സ്ത്രീയെയാണ് പൊതുജനമധ്യത്തില്‍ ആക്ഷേപിച്ചിരിക്കുന്നത്.  

ആരോഗ്യമന്ത്രി വീണ ജോര്‍ജ് ബ്യൂട്ടി പാര്‍ലറില്‍ പോകുന്നുവെന്ന് ഫേസ്ബുക്കിലൂടെ പരസ്യമായി പറഞ്ഞ െ്രെകം നന്ദകുമാറിനെ ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലില്‍ അടച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. എന്നാല്‍, സ്വന്തം മകളെ വ്യഭിചാരിണിയെന്നു വിളിച്ച മുസ്ലീം ലീഗ് നേതാവിനെതിരെ എന്തു നടപടിയാണ് മുഖ്യമന്ത്രി പിണറായി എടുക്കുന്നത്. കേരളത്തിന് അറിയാന്‍ ആഗ്രഹമുണ്ട്.

Tags: Pinarayi Vijayanമുഹമ്മദ് റിയാസ്Veena GeorgeVeena Thayikkandiyil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

Kerala

ഞെട്ടിച്ച തോല്‍വി, ഉത്തരവാദിത്വം പിണറായിക്കല്ലെന്ന് സിപിഎം; കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

പുതിയ വാര്‍ത്തകള്‍

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.