Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘മഹിയിലെ മഞ്ജുള മണിവിളക്ക്…’

ശബരിമല ക്ഷേത്രത്തിലെ സുപ്രധാന ആചാരമാണ് മകരവിളക്കുത്സവം. മകര സംക്രമനാള്‍ മുതല്‍ അഞ്ചു നാളുകളിലായാണ് ഉത്സവം നടക്കുക. കളമെഴുത്ത്, എഴുന്നെള്ളത്ത്, നായാട്ടു വിളി, പാട്ട്, ഗുരുതി എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 05:00 am IST
in Samskriti

ശബരിമല ക്ഷേത്രത്തിലെ സുപ്രധാന ആചാരമാണ് മകരവിളക്കുത്സവം. മകര സംക്രമനാള്‍ മുതല്‍ അഞ്ചു നാളുകളിലായാണ് ഉത്സവം നടക്കുക. കളമെഴുത്ത്, എഴുന്നെള്ളത്ത്, നായാട്ടു വിളി, പാട്ട്, ഗുരുതി എന്നിവയാണ് പ്രധാന ചടങ്ങുകള്‍.  

പടഹാദി ആചാരമാണ് മകര വിളക്കുത്സവത്തിന് സ്വീകരിച്ചിട്ടുള്ളത്. തീവെട്ടിയുടെ അകമ്പടിയില്‍ വാദ്യഘോഷങ്ങളോടെ ചടങ്ങുകള്‍ നടത്തും. മകരവിളക്ക് ദിവസം മണിമണ്ഡപത്തില്‍ സന്ധ്യാ ദീപാരാധനയ്‌ക്കു ശേഷം ആരംഭിക്കുന്ന കളമെഴുത്ത് അത്താഴ  പൂജക്ക് മുന്‍പ് സമാപിക്കും. ആദ്യ ദിവസം അയ്യപ്പന്റെ ബാലകരൂപത്തിലുള്ള കളമാണ് വരയ്‌ക്കുന്നത്. രണ്ടാം ദിവസം യോദ്ധാവായും, തുടര്‍ന്ന് രാജകുമാരന്‍,  

പുലിവാഹനന്‍, തിരുവാഭരണ ഘോഷിതന്‍ എന്നീ രൂപങ്ങളിലും കളമെഴുതും. കളമെഴുത്ത് പൂര്‍ത്തിയാകുന്നതോടെ തിരുവാഭരണ പെട്ടിയിലെ, കൊമ്പന്‍ മീശയോട് കൂടിയ പ്രധാന തിടമ്പ് മണിമണ്ഡപത്തില്‍ പൂജിക്കും. തിരുവാഭരണപ്പെട്ടിയില്‍ തന്നെ അടക്കം ചെയ്തിരിക്കുന്ന രണ്ടു കൊടിക്കൂറകള്‍ അകമ്പടിയാക്കി തിടമ്പ് എഴുന്നെള്ളിക്കാനാരംഭിക്കും. 18 മലകളില്‍ പ്രധാനികളായ തലപ്പാറമലയെയും, ഉടുമ്പാമലയെയും പ്രധിനിധീകരിക്കുന്ന കൊടിക്കൂറകളാണിവ.  

നിലപാട് തറയും നായാട്ടു വിളിയും 

എഴുന്നെള്ളത്ത് 18ാം പടിക്കു മുന്നിലുള്ള നിലപാട് തറയിലെത്തുമ്പോള്‍ പള്ളി കുറുപ്പ് നിലപാട് നില്‍ക്കും. നായാട്ടു വിളിയാണ് നിലപാട് ചൊല്ല്. 576 ശീലുകളാണ് നായാട്ടു വിളി. ഏകദേശം അരമണിക്കൂര്‍ നായാട്ടു വിളി ഉണ്ടാകും. ഈ സമയം, കൊട്ടാരം രാജ പ്രതിനിധിയും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികളും നായാട്ടു വിളി കേട്ട് നില്‍ക്കും. ശേഷം വാദ്യ ഘോഷങ്ങളോടെ മണിമണ്ഡപത്തിലെത്തി ചടങ്ങു  പൂര്‍ത്തിയാക്കും.

രണ്ടാം ദിവസം പതിവ് എഴുന്നെള്ളത്തിനൊപ്പം അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ എഴുന്നെള്ളത്തും ഉണ്ടാകും. മൂന്നും, നാലും ദിവസങ്ങളില്‍ എഴുന്നെള്ളത്ത് പതിവ്  പോലെ നടക്കും. അഞ്ചാം ദിവസം എഴുന്നെള്ളത്ത് ശബരീപീഠം വരെ പോകും. ഈ ദിവസം നായാട്ടു വിളിയും മറ്റു ചടങ്ങുകളും ശബരീപീഠത്തിലാണ് നടത്തുക.

തിരികെ സമാധിസ്ഥിതിയിലേക്ക്  നായാട്ടു വിളിക്കു ശേഷം ഭഗവാന്‍ ശബരീപീഠത്തില്‍ ദുഷ്ട നിഗ്രഹം നടത്തും. പ്രതീകാത്മകമായി വച്ചിരിക്കുന്ന കരിക്കിലേക്കു മൂന്നു തവണ അമ്പെയ്തു കൊള്ളിക്കും. ശൈവ വെള്ളാള കുലത്തില്‍ പെട്ട പള്ളിക്കുറുപ്പന്മാരാണ് ഈ ചടങ്ങുകള്‍ ചെയ്യുക. തുടര്‍ന്ന് തീവെട്ടിയും വാദ്യഘോഷങ്ങളും അവസാനിപ്പിക്കും. തിരിച്ചുള്ള യാത്രയില്‍ വഴി കാണാനായി പാണി വിളക്ക് മാത്രമാകും ഉണ്ടാകുക. പ്രകാശ ശബ്ദ അലങ്കാര ഘോഷങ്ങളെല്ലാം തിരസ്‌കരിച്ച് തന്റെ ഭൂത ഗണങ്ങളോടൊപ്പം അയ്യപ്പന്‍ സമാധി സ്ഥിതി പ്രാപിക്കാന്‍ തയ്യാറെടുക്കുന്നു എന്നാണ് ഈ ആചാരത്തിന്റെ സങ്കല്‍പം.  

തുടര്‍ന്ന് ഭൂതഗണങ്ങളോടൊപ്പം ഭഗവാന്‍ തിരിച്ചു മണിമണ്ഡപത്തിലെത്തും. ഇവിടെ കര്‍പ്പൂര ദീപക്കാഴ്ചയും, നിവേദ്യവും സമര്‍പ്പിക്കും. അവസാനമായി പാട്ടു പാടി അയ്യപ്പനെ  സമാധിയിലാക്കും. കേശാദിപാദ സ്തുതിയാണ് പാട്ട്. തുടര്‍ന്ന് നടക്കുന്ന ഗുരുതിയോടെ മണ്ഡല മകര വിളക്കുത്സവം സമാപിക്കും. റാന്നി കുന്നക്കാട് കുറുപ്പന്‍ മാരാണ് ഈ ചടങ്ങുകള്‍ക്ക് ഇപ്പോള്‍ അധികാരിയായിട്ടുള്ളത്.

ഗുരുതിക്കു ശേഷം പതിനെട്ടാം പടി കയറാന്‍ ആരെയും അനുവദിക്കില്ല. എന്നാല്‍ ഇതു വഴി തിരിച്ചിറങ്ങാനാകും. മകരവിളക്കുത്സവത്തിന് എഴുന്നെള്ളിക്കുന്ന തിടമ്പും കൊടികളും പിന്നീട് രണ്ടു ക്ഷേത്രങ്ങളില്‍ കൂടി എഴുന്നെള്ളത്തിന് ഏറ്റും.  

പെരുനാട് കക്കാട്ട് കോയിക്കല്‍ ശാസ്താ ക്ഷേത്രത്തിലും, പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലും. ശബരിമലയിലെ ആചാര പദ്ധതികളില്‍ ഏറ്റവും പ്രാമുഖ്യമുള്ള ചടങ്ങാണ് മകരവിളക്കുത്സവം.

Tags: ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.