Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാശ്വതാനന്ദത്തിന്റെ സ്രോതസ്സ്

തലയുയര്‍ത്തിചുറ്റും നോക്കി. അവിടെ ഒരു കാക്കയെയാണ് കണ്ടത്. അയാള്‍ ആ കാക്കയോടു ചോദിച്ചു, 'എന്താണു കാര്യം?' കാക്ക പറഞ്ഞു, 'ഞാന്‍ പറഞ്ഞതിനുകാരണമുണ്ട്. ഞാനും ഒരിക്കല്‍ നിങ്ങളെപ്പോലെ ദീര്‍ഘകാലം ജീവിച്ചിരിക്കാനുള്ള ആഗ്രഹം കാരണം ഇവിടെയെത്തി. ഈ അരുവിയിലെ വെള്ളംകുടിച്ചു. ഇപ്പോള്‍ എന്റെ ജീവിതം ഒരു അവസാനവുമില്ലാതെ തുടരുകയാണ്.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Dec 6, 2021, 05:00 am IST
in Samskriti

മക്കളേ,  

നമുക്കു ചുറ്റുമുള്ളവരെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും, എത്രയോപേര്‍ നിരാശയും ദുഃഖവും പേറിയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. അത് ഒടുവില്‍ കടുത്ത ദുഃഖത്തില്‍ കലാശിക്കുകയും ചെയ്യുന്നു. എന്നാല്‍ ആത്മീയതത്വങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ ജീവിതഭാരങ്ങളെ ഇറക്കിവെയ്‌ക്കാനും ശരിയായ ശാന്തിയും വിശ്രാന്തിയും അനുഭവിക്കാനും കഴിയും. അതിനുള്ള മാര്‍ഗ്ഗമാണ് നമ്മള്‍ തേടേണ്ടത്.  

ഒരിടത്ത് വളരെ ധനികനായ ഒരാളുണ്ടായിരുന്നു. സുഖജീവിതത്തിനാവശ്യമായ സകലതും അയാള്‍ സ്വന്തമാക്കിയിരുന്നു. എന്നിട്ടും അവയോടുള്ള ആഗ്രഹത്തിന് യാതൊരു കുറവുമുണ്ടായില്ല. ആയിരം വര്‍ഷം ജീവിക്കാന്‍ കഴിഞ്ഞാല്‍ അത്രയും നാള്‍ സകലസുഖങ്ങളും അനുഭവിച്ചുകൊണ്ടിരിക്കാം എന്നയാള്‍ ആഗ്രഹിച്ചു. ആയുസ്സ് നീട്ടിക്കിട്ടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി അയാള്‍ പല പുണ്യസ്ഥലങ്ങളും സന്ദര്‍ശിച്ചു. അങ്ങനെയിരിക്കെ ഒരിക്കല്‍ ഹിമാലയപര്‍വ്വതത്തിലുള്ള പുരാതനമായ ഒരു ഗുഹയെക്കുറിച്ച് ആരോ അയാളോടുപറഞ്ഞു. ആ ഗുഹയ്‌ക്കുള്ളില്‍ ചെറിയൊരു അരുവിയുണ്ട്; അതിലെ ജലം ദിവ്യൗഷധമാണ്. അതു കുടിക്കുന്ന വ്യക്തി ആയിരം വര്‍ഷം ജീവിക്കും. ഇതുകേട്ടയുടനെ അയാള്‍ ഹിമാലയത്തിലേയ്‌ക്കു യാത്രയായി. ഏറെ നാളത്തെ അന്വേഷണത്തിനുശേഷം അവിടെ ആ പുരാതനഗുഹയും അതിനുള്ളിലെ നീരുറവയും കണ്ടെത്തി. അയാളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അയാള്‍ രണ്ടുകൈകള്‍കൊണ്ടും ആ വെള്ളംകോരിയെടുത്തു കുടിക്കാനാരംഭിച്ചു.

പെട്ടെന്ന് ഒരു സ്വരം കേട്ടു, ‘ഈ വെള്ളംകുടിക്കല്ലേ. കുടിക്കുന്നതിനുമുമ്പ് നന്നായി ചിന്തിക്കൂ.’ അയാള്‍ തലയുയര്‍ത്തിചുറ്റും നോക്കി. അവിടെ ഒരു കാക്കയെയാണ് കണ്ടത്. അയാള്‍ ആ കാക്കയോടു ചോദിച്ചു, ‘എന്താണു കാര്യം?’ കാക്ക പറഞ്ഞു, ‘ഞാന്‍ പറഞ്ഞതിനുകാരണമുണ്ട്. ഞാനും ഒരിക്കല്‍ നിങ്ങളെപ്പോലെ ദീര്‍ഘകാലം ജീവിച്ചിരിക്കാനുള്ള ആഗ്രഹം കാരണം ഇവിടെയെത്തി. ഈ അരുവിയിലെ വെള്ളംകുടിച്ചു. ഇപ്പോള്‍ എന്റെ ജീവിതം ഒരു അവസാനവുമില്ലാതെ തുടരുകയാണ്. പക്ഷെ, ഞാന്‍ തികച്ചും അസന്തുഷ്ടനും അസംതൃപ്തനുമാണ്. ജീവിതത്തില്‍ എന്തൊക്കെ നേടാമോ അതെല്ലാം ഞാന്‍ നേടി. ഞാന്‍ കാക്കകളുടെയെല്ലാം രാജാവായി. പേര്, പ്രശസ്തി, അധികാരം, വിജയം, സ്‌നേഹം, ആദരവ് അങ്ങനെ പലതും ഞാന്‍ അനുഭവിച്ചു. അതുപോലെതന്നെ പരാജയം, ദുഃഖം, അപമാനം എന്നിവയും ഞാന്‍ അനുഭവിച്ചു. എനിക്ക് അനേകം ഭാര്യമാരുണ്ട്, അനേകം മക്കളുണ്ട്. എന്നാല്‍ ഇന്നെനിക്ക് എല്ലാം മടുത്തുകഴിഞ്ഞു. ഈ ജീവിതം എങ്ങനെയെങ്കിലും അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ എനിക്കതിനു കഴിയുന്നില്ല. ആത്മഹത്യചെയ്യാന്‍ പോലും ഞാന്‍ പല തവണശ്രമിച്ചു. അതും പരാജയപ്പെട്ടു. കാരണം എനിക്കു മരിക്കണമെങ്കില്‍ ഈ വെള്ളംകുടിച്ചതിന്റെ ഫലമായി നീട്ടിക്കിട്ടിയ ആയുസ്സുതീരുന്നതുവരെ കാത്തിരിക്കേണ്ടിവരും. നിങ്ങളോടു സത്യം തുറന്നു പറയാം, ഞാന്‍ ഇന്ന് അസഹ്യമായ ദുഃഖത്തിലാണ്. എന്റെ അപേക്ഷ ശ്രദ്ധിച്ചുകേള്‍ക്കൂ, നിങ്ങള്‍ ഈ വെള്ളംകുടിക്കരുത്.’ കാക്കയുടെ വാക്കുകള്‍കേട്ട് ധനികന്റെ കണ്ണുതുറന്നു. ദീര്‍ഘായുസ്സു നല്കുന്ന ദിവ്യജലം കുടിക്കാതെ അയാള്‍ ഗുഹയില്‍നിന്നു പുറത്തിറങ്ങി.  

ഈ കഥ നല്കുന്ന പാഠമെന്താണ്? ബാഹ്യലോകത്തു നിന്നു സുഖം ലഭിക്കും എന്ന നമ്മുടെ ധാരണ അബദ്ധമാണ്. ശാശ്വതസുഖത്തിനായി ലോകവസ്തുക്കളെ ആശ്രയിക്കുന്നത്, മരുഭൂമിയില്‍ ദാഹജലത്തിനായി കിണര്‍ കുഴിക്കുന്നതു പോലെയാണ്.  

ജീവിതത്തില്‍ യാതൊരു ആഗ്രഹങ്ങളും പാടില്ലെന്നോ, സ്വത്തുവകകള്‍ ഒന്നും സ്വന്തമാക്കരുതെന്നോ അല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. നമുക്ക് ആവശ്യമായ വസ്തുക്കള്‍ സ്വന്തമാക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അവയില്‍നിന്ന് യഥാര്‍ത്ഥ സുഖംകിട്ടുമെന്നു കരുതരുത്. ശാശ്വതമായ സുഖത്തിന്റെ, ആനന്ദത്തിന്റെ യഥാര്‍ത്ഥ സ്രോതസ്സ് നമ്മുടെ ഉള്ളില്‍ത്തന്നെയാണ്. എത്രകാലം ജീവിച്ചു, എത്രസുഖഭോഗങ്ങള്‍ അനുഭവിച്ചു എന്നതിനേക്കാള്‍ പ്രധാനം നമ്മുടെ ഉള്ളിലെ ആ ആനന്ദസ്രോതസ്സിനെ കണ്ടെത്തുക എന്നതാണ്. അതാണ് മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

പുതിയ വാര്‍ത്തകള്‍

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.