Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വഞ്ചിക്കപ്പെടുന്ന മുല്ലപ്പെരിയാര്‍

മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിട്ട് ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടി തമിഴ്‌നാട് സര്‍ക്കാര്‍ തുടരുകയാണ്. രാത്രികാലങ്ങളില്‍പ്പോലും നിരവധി ഷട്ടറുകള്‍ ഒരുമിച്ച് തുറന്ന് ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്നു. കളക്ടറും മറ്റും പലതവണ ആവശ്യപ്പെട്ടിട്ടും യാതൊരുവിധ അറിയിപ്പും നല്‍കാതെ ധിക്കാരപരമായ നടപടിയാണ് തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2021, 05:00 am IST
inEditorial

മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിട്ട് ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടി തമിഴ്‌നാട് സര്‍ക്കാര്‍ തുടരുകയാണ്. രാത്രികാലങ്ങളില്‍പ്പോലും നിരവധി ഷട്ടറുകള്‍ ഒരുമിച്ച് തുറന്ന് ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്നു. കളക്ടറും മറ്റും പലതവണ ആവശ്യപ്പെട്ടിട്ടും യാതൊരുവിധ അറിയിപ്പും നല്‍കാതെ ധിക്കാരപരമായ നടപടിയാണ് തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ബേബിഡാമില്‍നിന്ന് മരങ്ങള്‍ മുറിക്കാന്‍ നേരത്തെ കേരളം തമിഴ്‌നാടിന് അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നതിനാല്‍ ഉത്തരവാദിത്വം ഉദേ്യാഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് പിണറായി സര്‍ക്കാരിന് അനുമതി റദ്ദാക്കേണ്ടിവന്നു. ഇതില്‍ പ്രകോപിതരായാണ് പ്രതികാര നടപടിയെന്നപോലെ ജലം തുറന്നുവിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കൂടുതലായതിനാല്‍ വെള്ളം അധികമായി ഒഴുകിയെത്തുകയാണ്. ഇത് കണക്കിലെടുത്ത് യാതൊരു നടപടിയും സ്വീകരിക്കാതെ ജലനിരപ്പ് റൂള്‍ ലവലിന് അടുത്തെത്തുമ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്ന രീതിയാണ് തമിഴ്‌നാട് അനുവര്‍ത്തിക്കുന്നത്. വെള്ളം അധികമായി എത്തിയാല്‍ സമയം നോക്കാതെ തുറന്നുവിടുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ കണക്കിലെടുക്കുന്നേയില്ല. മഴ കനത്തു പെയ്തിട്ടും വെള്ളം തുറന്നുവിടാതെ പല അണക്കെട്ടുകളും ഒന്നിച്ചുതുറന്ന് ഒന്നാം പിണറായി സര്‍ക്കാര്‍ പ്രളയദുരന്തം രൂക്ഷമാക്കിയതുപോലുള്ള നടപടിയാണിത്.

ഇത്രയും ഗുരുതരമായ സാഹചര്യമുണ്ടായിട്ടും വളരെ ദുര്‍ബലമായാണ് പിണറായി സര്‍ക്കാര്‍ പെരുമാറുന്നത്. വളരെ വിനയഭാവത്തില്‍ തമിഴ്‌നാടിനെ പ്രതിഷേധമറിയിച്ച് അടങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. ഇതില്‍ കൂടുതല്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന മട്ടിലാണ് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ എല്ലാം തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നും, മുഖ്യമന്ത്രി പറയുന്നതിനെതിരെ യാതൊന്നും ചെയ്യാന്‍ തനിക്ക് നിര്‍വാഹമില്ലെന്നുമുള്ള റോഷി അഗസ്റ്റിന്റെ മനോഭാവം ബേബിഡാമിലെ മരംമുറി പ്രശ്‌നത്തില്‍ ജനങ്ങള്‍ കണ്ടതാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തമിഴ്‌നാടിന് അനുകൂലമാണെന്നു പലപ്പോഴും വെളിപ്പെടുകയുണ്ടായി. മുല്ലപ്പെരിയാറിന്റെ സുരക്ഷയ്‌ക്ക് പ്രശ്‌നമൊന്നുമില്ലെന്നും, ജനങ്ങളില്‍ അനാവശ്യമായ ആശങ്ക സൃഷ്ടിക്കരുതെന്നുമാണല്ലോ നിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി പുതിയ അണക്കെട്ട് എന്ന നയത്തിന്റെ കടയ്‌ക്കല്‍ കത്തിവയ്‌ക്കുന്ന സമീപനമായിരുന്നു ഇത്. പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നും, ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മതിയെന്നുമുള്ള തമിഴ്‌നാടിന്റെ നിലപാടിനെ ശരിവെക്കുന്നതായിരുന്നു മരം മുറിക്കാന്‍ നല്‍കിയ അനുമതി. വന്‍തോതില്‍  പ്രതിഷേധമുയര്‍ന്നപ്പോള്‍ മാത്രമാണ് ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ അനങ്ങാപ്പാറ നയം ഉപേക്ഷിച്ചത്. ഒരു ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി മുഖം രക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ നടപടിയെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ചോദ്യംചെയ്തിരിക്കുകയാണ്. ഒരു ഒത്തുകളിയുടെ ഭാഗമാണ് നടപടിയെന്ന സംശയമാണ് ഇതിലൂടെ ബലപ്പെടുന്നത്.

മുന്‍ഗാമികളെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയനും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ താല്‍പര്യം തമിഴ്‌നാടിന് അടിയറവയ്‌ക്കുകയാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെട്ട ഡിഎംകെ മുന്നണിയാണ് തമിഴ്‌നാട് ഭരിക്കുന്നത് എന്നതിനാല്‍ വലിയ വിധേയത്വമാണ് പിണറായി സര്‍ക്കാര്‍ കാണിക്കുന്നത്. പാര്‍ട്ടിതലത്തിലുള്ള പല ധാരണകളും ഇടപാടുകളും തമിഴ്‌നാടിനെതിരെ എന്തെങ്കിലും ഫലപ്രദമായി ചെയ്യുന്നതില്‍നിന്ന് ഇടതുമുന്നണി സര്‍ക്കാരിനെ പിന്നോട്ടു വലിക്കുകയാണെന്ന് സംശയിക്കപ്പെടണം. തമിഴ്‌നാട് ഭരിക്കുന്നത് എഐഎഡിഎംകെ സര്‍ക്കാരോ കേരളത്തില്‍ അധികാരത്തിലുള്ളത് യുഡിഎഫ് സര്‍ക്കാരോ ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സിപിഎം കേരളത്തെ പ്രതിഷേധാഗ്‌നികൊണ്ട് കത്തിക്കുമായിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ തമിഴ്‌നാടുമായി ഒത്തുകളിക്കുകയാണെന്ന കരുതാന്‍ വേറെയും കാരണങ്ങളുണ്ട്. ഡാം സുരക്ഷാ ബില്‍ രാജ്യസഭ പാസാക്കിയപ്പോള്‍ അതിനെ അനുകൂലിച്ച് ഇടതുപക്ഷ എംപിമാര്‍ ഒരക്ഷരംപോലും മിണ്ടാതിരുന്നത് തമിഴ്‌നാടിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനല്ലെങ്കില്‍ മറ്റെന്തിനാണെന്ന് സിപിഎം വ്യക്തമാക്കണം. ബിജെപി അംഗം അല്‍ഫോണ്‍സ് കണ്ണന്താനം മാത്രമാണ് ബില്ലിന് അനുകൂലമായി വീറോടെ വാദിച്ചത്. അന്തര്‍ സംസ്ഥാന നദീജല തര്‍ക്കവിഷയങ്ങളില്‍ കേരളത്തിന് അനുകൂലമായ നിരവധി വ്യവസ്ഥകളുള്ള ബില്ലിനെ സിപിഎം അംഗമായ ശിവദാസന്‍ എതിര്‍ത്തത് തമിഴ്‌നാടിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. കേരളത്തിന്റെ ഉത്തമ താല്‍പര്യങ്ങളെ ഒറ്റുകൊടുക്കുന്ന ഇക്കൂട്ടരുടെ മുഖംമൂടി വലിച്ചുകീറുകതന്നെ വേണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.