Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിരോധ മന്ത്രിയുടെ അകമ്പടിയോടെ ബ്രിഗേഡിയര്‍ ജതാര്‍ യുദ്ധസ്മാരകത്തിലെത്തി; 1962ല്‍ ചൈനയ്‌ക്കെതിരെ പോരാടിയ സൈനികര്‍ക്ക് ലഡാക്കില്‍ ആദരവുമായി രാജ്യം

പുതിയ സ്മാരകം ആരാധനാലയം പോലെയാണെന്നും ഇത് രാജ്യത്തിനായി ധീരമായി പോരാടി വീരമൃത്യു വരിച്ച സൈനികര്‍ക്കുള്ള രാഷ്‌ട്രത്തിന്റെ ആദരമാണെന്നും സ്മാരകം സന്ദര്‍ശിച്ച മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ പറഞ്ഞു. വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്‌ക്കായി അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ഓഡിറ്റോറിയവും ഈ സ്മാരകത്തിന്റെ ഭാഗമായി ഇവിടെയുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2021, 04:46 pm IST
in India

ലഡാക്ക്: 1962ല്‍ ലഡാക്കിലെ റസാങ് ലായില്‍ രണ്ടായിരത്തോളം വരുന്ന ചൈനീസ് പട്ടാളക്കാരുടെ അപ്രതീക്ഷിത ആക്രമണത്തെ നേരിട്ട മേജര്‍ ഷൈതാന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള 13ാം കുമയോണ്‍ റെജിമെന്റിലെ സൈനികരുടെ ആദരസൂചകമായി നിര്‍മ്മിച്ച സ്മാരകം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു. അന്നത്തെ പോരാട്ടത്തില്‍ പങ്കെടുത്ത ബ്രിഗേഡിയര്‍ ആര്‍ വി ജതാറും പ്രതിരോധ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അദേഹത്തെ വീല്‍ ചെയറില്‍ സ്മാരകത്തിലേക്ക് കൊണ്ടു വന്നത് രാജ്‌നാഥ് സിങ്ങിങ്ങാണ്. 59 വര്‍ഷം മുമ്പ് 1962ല്‍ ഇതേ ദിവസമാണ് മേജര്‍ ഷൈതാന്‍ സിംഗും കൂട്ടരും ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷണത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചത്.  

 ലഡാക്കിലെ സ്പാംഗൂര്‍ ഗ്യാപ്പില്‍ നിന്ന് 11 കിലോമീറ്റര്‍ തെക്ക് മാറി സമുദ്ര നിരപ്പില്‍ നിന്ന് 18,000 അടി ഉയരത്തിലുള്ള ചുരമാണ് റെസാങ് ലാ. 1962 നവംബര്‍ 18 നു പുലര്‍ച്ചെ 4 മണിക്ക് മേജര്‍ ഷൈതാന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള 13ാം കുമയോണ്‍ റെജിമെന്റ് ചാര്‍ലി കമ്പനിയിലെ 114 ഓളം സൈനികരെ രണ്ടായിരത്തോളം ചൈനീസ് സൈനികര്‍ ആക്രമിച്ചിരുന്നു. എന്നാല്‍ 13ാം റെജിമെന്റിലെ സൈനികര്‍ 18ഓളം മണിക്കൂര്‍ പൂജ്യം ഡിഗ്രിക്ക് താഴെ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ അവര്‍ക്കെതിരെ ധീരമായി പോരാടി. ചെനീസ് സൈന്യത്തിന് വന്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും അവരില്‍ നിന്ന് ചുഷുല്‍ ഗ്രാമത്തെ സംരക്ഷിക്കുകയും ചെയ്തു. ഏകദേശം 400 ഓളം ചൈനീസ് പട്ടാളക്കാരെയാണ് അന്ന് അവര്‍ വകവരുത്തിയത്. എന്നിരുന്നാലും രണ്ടായിരത്തോളം വരുന്ന ചൈനീസ് പട്ടാളത്തിന്റെ അപ്രതീക്ഷിത അക്രമണത്തോട് അവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല.    

പുതിയ സ്മാരകം ആരാധനാലയം പോലെയാണെന്നും ഇത് രാജ്യത്തിനായി ധീരമായി പോരാടി വീരമൃത്യു വരിച്ച സൈനികര്‍ക്കുള്ള രാഷ്‌ട്രത്തിന്റെ ആദരമാണെന്നും സ്മാരകം സന്ദര്‍ശിച്ച മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ പറഞ്ഞു. വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്‌ക്കായി അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ഓഡിറ്റോറിയവും ഈ സ്മാരകത്തിന്റെ ഭാഗമായി ഇവിടെയുണ്ടാകും.    

സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ ഉപ മേധാവി ലഫ്റ്റനന്റ് ജനറല്‍ ചണ്ഡി പ്രസാദ് മൊഹന്തി, വടക്കന്‍ മേഖലയിലെ സൈനിക കമാന്‍ഡര്‍ വൈ കെ ജോഷി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.  

 നിയന്ത്രണ രേഖയാടു ചേര്‍ന്ന് ചൈനീസ് പ്രദേശത്തോട് വളരെ അടുത്തായാണ് ഈ യുദ്ധ സ്മാരകം സ്ഥിതി ചെയ്യുന്നത്. അതിര്‍ത്തിക്ക് അപ്പുറത്തു നിന്ന് നോക്കിയാല്‍ ഈ സ്മാരകം കാണാനാകും. ഇത് ചൈനയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ ശക്തി പ്രകടനമായാണ് കാണുന്നത്.  

അതേ സമയം രാജ്യത്തിന്റെ ഒരിഞ്ചു ഭൂമി പോലും മറ്റാരും കയ്യേറില്ലെന്ന് പറഞ്ഞു കൊണ്ട് ചൈനയ്‌ക്ക് മുന്നറിയിപ്പ് നല്‍കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്. മറ്റേതെങ്കിലും രാജ്യത്തിന്റെ ഭൂമി കൈവശപ്പെടുത്തുക എന്നത് ഇന്ത്യയുടെ സ്വഭാവമല്ല. എന്നാല്‍, ഏതെങ്കിലും രാജ്യം ഇന്ത്യയെ ദുഷിച്ച കണ്ണുകളോടെ നോക്കിയിട്ടുണ്ടെങ്കില്‍, ഞങ്ങള്‍ അവര്‍ക്ക് തക്കതായ മറുപടി നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ ഓരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കാന്‍ നമ്മുടെ ധീരരായ സൈനികര്‍ക്ക് കഴിയും. ചരിത്രത്തിന്റെ താളുകളില്‍ മാത്രമല്ല, നമ്മുടെ ഹൃദയങ്ങളിലും അനശ്വരമായ റെസാങ് ലായില്‍ സൈന്യം കാഴ്ചവെച്ച നിശ്ചയദാര്‍ഢ്യത്തിന്റെയും ധീരതയുടെയും ഉദാഹരണമാണ് ഈ യുദ്ധ സ്മാരകമെന്നും അദേഹം പറഞ്ഞു.

Tags: പ്രതിരോധ മന്ത്രാലയംMemorialലഡാക്ക്armyരാജ്‌നാഥ് സിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

India

മേജർ ജനറൽ വി.ടി. മാത്യു കർണാടക, കേരള സബ് ഏരിയയുടെ കമാൻഡിംഗ് സ്ഥാനമൊഴിഞ്ഞു

India

കുന്നിൻ ചെരുവിലെ മൺവീടിനുള്ളിൽ ഒളിച്ച് കഴിഞ്ഞു ; മോസ്റ്റ് വാണ്ടഡ് ഭീകരൻ സൈഫുള്ള അടക്കം മൂന്ന് ജയ്ഷെ ഭീകരരെ കാലപുരിയ്‌ക്കയച്ച് ഇന്ത്യൻ സൈന്യം

India

കശ്മീരിൽ തുർക്കി ആയുധങ്ങളുമായി നുഴഞ്ഞുകയറാൻ ശ്രമം ; വെടി വച്ച് വീഴ്‌ത്തി സൈന്യം : പ്രദേശത്ത് രക്തക്കറകൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.