Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിരോധ മന്ത്രിയുടെ അകമ്പടിയോടെ ബ്രിഗേഡിയര്‍ ജതാര്‍ യുദ്ധസ്മാരകത്തിലെത്തി; 1962ല്‍ ചൈനയ്‌ക്കെതിരെ പോരാടിയ സൈനികര്‍ക്ക് ലഡാക്കില്‍ ആദരവുമായി രാജ്യം

പുതിയ സ്മാരകം ആരാധനാലയം പോലെയാണെന്നും ഇത് രാജ്യത്തിനായി ധീരമായി പോരാടി വീരമൃത്യു വരിച്ച സൈനികര്‍ക്കുള്ള രാഷ്‌ട്രത്തിന്റെ ആദരമാണെന്നും സ്മാരകം സന്ദര്‍ശിച്ച മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ പറഞ്ഞു. വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്‌ക്കായി അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ഓഡിറ്റോറിയവും ഈ സ്മാരകത്തിന്റെ ഭാഗമായി ഇവിടെയുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2021, 04:46 pm IST
in India

ലഡാക്ക്: 1962ല്‍ ലഡാക്കിലെ റസാങ് ലായില്‍ രണ്ടായിരത്തോളം വരുന്ന ചൈനീസ് പട്ടാളക്കാരുടെ അപ്രതീക്ഷിത ആക്രമണത്തെ നേരിട്ട മേജര്‍ ഷൈതാന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള 13ാം കുമയോണ്‍ റെജിമെന്റിലെ സൈനികരുടെ ആദരസൂചകമായി നിര്‍മ്മിച്ച സ്മാരകം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു. അന്നത്തെ പോരാട്ടത്തില്‍ പങ്കെടുത്ത ബ്രിഗേഡിയര്‍ ആര്‍ വി ജതാറും പ്രതിരോധ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അദേഹത്തെ വീല്‍ ചെയറില്‍ സ്മാരകത്തിലേക്ക് കൊണ്ടു വന്നത് രാജ്‌നാഥ് സിങ്ങിങ്ങാണ്. 59 വര്‍ഷം മുമ്പ് 1962ല്‍ ഇതേ ദിവസമാണ് മേജര്‍ ഷൈതാന്‍ സിംഗും കൂട്ടരും ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷണത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചത്.  

 ലഡാക്കിലെ സ്പാംഗൂര്‍ ഗ്യാപ്പില്‍ നിന്ന് 11 കിലോമീറ്റര്‍ തെക്ക് മാറി സമുദ്ര നിരപ്പില്‍ നിന്ന് 18,000 അടി ഉയരത്തിലുള്ള ചുരമാണ് റെസാങ് ലാ. 1962 നവംബര്‍ 18 നു പുലര്‍ച്ചെ 4 മണിക്ക് മേജര്‍ ഷൈതാന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള 13ാം കുമയോണ്‍ റെജിമെന്റ് ചാര്‍ലി കമ്പനിയിലെ 114 ഓളം സൈനികരെ രണ്ടായിരത്തോളം ചൈനീസ് സൈനികര്‍ ആക്രമിച്ചിരുന്നു. എന്നാല്‍ 13ാം റെജിമെന്റിലെ സൈനികര്‍ 18ഓളം മണിക്കൂര്‍ പൂജ്യം ഡിഗ്രിക്ക് താഴെ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ അവര്‍ക്കെതിരെ ധീരമായി പോരാടി. ചെനീസ് സൈന്യത്തിന് വന്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും അവരില്‍ നിന്ന് ചുഷുല്‍ ഗ്രാമത്തെ സംരക്ഷിക്കുകയും ചെയ്തു. ഏകദേശം 400 ഓളം ചൈനീസ് പട്ടാളക്കാരെയാണ് അന്ന് അവര്‍ വകവരുത്തിയത്. എന്നിരുന്നാലും രണ്ടായിരത്തോളം വരുന്ന ചൈനീസ് പട്ടാളത്തിന്റെ അപ്രതീക്ഷിത അക്രമണത്തോട് അവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല.    

പുതിയ സ്മാരകം ആരാധനാലയം പോലെയാണെന്നും ഇത് രാജ്യത്തിനായി ധീരമായി പോരാടി വീരമൃത്യു വരിച്ച സൈനികര്‍ക്കുള്ള രാഷ്‌ട്രത്തിന്റെ ആദരമാണെന്നും സ്മാരകം സന്ദര്‍ശിച്ച മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ പറഞ്ഞു. വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്‌ക്കായി അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ഓഡിറ്റോറിയവും ഈ സ്മാരകത്തിന്റെ ഭാഗമായി ഇവിടെയുണ്ടാകും.    

സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ ഉപ മേധാവി ലഫ്റ്റനന്റ് ജനറല്‍ ചണ്ഡി പ്രസാദ് മൊഹന്തി, വടക്കന്‍ മേഖലയിലെ സൈനിക കമാന്‍ഡര്‍ വൈ കെ ജോഷി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.  

 നിയന്ത്രണ രേഖയാടു ചേര്‍ന്ന് ചൈനീസ് പ്രദേശത്തോട് വളരെ അടുത്തായാണ് ഈ യുദ്ധ സ്മാരകം സ്ഥിതി ചെയ്യുന്നത്. അതിര്‍ത്തിക്ക് അപ്പുറത്തു നിന്ന് നോക്കിയാല്‍ ഈ സ്മാരകം കാണാനാകും. ഇത് ചൈനയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ ശക്തി പ്രകടനമായാണ് കാണുന്നത്.  

അതേ സമയം രാജ്യത്തിന്റെ ഒരിഞ്ചു ഭൂമി പോലും മറ്റാരും കയ്യേറില്ലെന്ന് പറഞ്ഞു കൊണ്ട് ചൈനയ്‌ക്ക് മുന്നറിയിപ്പ് നല്‍കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്. മറ്റേതെങ്കിലും രാജ്യത്തിന്റെ ഭൂമി കൈവശപ്പെടുത്തുക എന്നത് ഇന്ത്യയുടെ സ്വഭാവമല്ല. എന്നാല്‍, ഏതെങ്കിലും രാജ്യം ഇന്ത്യയെ ദുഷിച്ച കണ്ണുകളോടെ നോക്കിയിട്ടുണ്ടെങ്കില്‍, ഞങ്ങള്‍ അവര്‍ക്ക് തക്കതായ മറുപടി നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ ഓരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കാന്‍ നമ്മുടെ ധീരരായ സൈനികര്‍ക്ക് കഴിയും. ചരിത്രത്തിന്റെ താളുകളില്‍ മാത്രമല്ല, നമ്മുടെ ഹൃദയങ്ങളിലും അനശ്വരമായ റെസാങ് ലായില്‍ സൈന്യം കാഴ്ചവെച്ച നിശ്ചയദാര്‍ഢ്യത്തിന്റെയും ധീരതയുടെയും ഉദാഹരണമാണ് ഈ യുദ്ധ സ്മാരകമെന്നും അദേഹം പറഞ്ഞു.

Tags: armyരാജ്‌നാഥ് സിങ്പ്രതിരോധ മന്ത്രാലയംMemorialലഡാക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

India

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

India

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

India

ജനിച്ച മണ്ണിനെ നെഞ്ചോട് ചേർത്ത് കശ്മീരി യുവാക്കൾ ; 538 പേർ അഗ്നിവീറുകളായി ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് ; പാകിസ്ഥാൻ കണ്ണ് തുറന്ന് കണ്ടോളൂ

Kerala

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.