Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

താന്‍ മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്നിട്ടില്ല, അപകടവുമായി ബന്ധമില്ല; മുന്‍ മിസ് കേരളയെ വാഹനത്തില്‍ പിന്തുടര്‍ന്നയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി. അന്വേഷണ സംഘത്തില്‍ ആരെല്ലാമാണെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2021, 01:10 pm IST
inKerala

കൊച്ചി : മുന്‍ മിസ് കേരള അടക്കം മൂന്ന് പേര്‍ കാര്‍ അപകടത്തില്‍ മരിച്ച കേസില്‍ ഇവരെ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. സൈജു തങ്കച്ചന്‍ എന്നയാള്‍ തനിക്ക് അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് കാണിച്ചാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ ഔഡി കാറില്‍ മോഡലുകളെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.  

ഔഡി കാര്‍ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന ചികിത്സയില്‍ കഴിയുന്ന വാഹനമോടിച്ച ഡ്രൈവര്‍  അബ്ദുല്‍ റഹ്‌മാന്‍ ഇയാള്‍ക്കെതിരെ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ സൈജുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. മോഡലുകള്‍ സഞ്ചരിച്ച കാറിന് പിറകെ ഔഡി കാര്‍ പായുകയും അപകട ശേഷം നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ തിരികെ അപകടസ്ഥലത്തെത്തുന്നതും, കാറില്‍ നിന്നും ഒരാള്‍ പുറത്തിറങ്ങുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.  

എന്നാല്‍ താന്‍ മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്നിട്ടില്ല. അവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് മരണത്തിനിടയാക്കിയ അപകടം ഉണ്ടാകാന്‍ കാരണം. കാറിനെ പിന്തുടര്‍ന്നതാണ് അപകടത്തിനു കാരണമെന്ന അബ്ദുള്‍ റഹ്‌മാന്റെ മൊഴി തെറ്റാണ്. മദ്യപിച്ച് വാഹമോടിക്കേണ്ടതില്ലെന്ന് ഉപദേശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് സൈജുവിന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്.  

അതിനിടെ കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറി. അന്വേഷണ സംഘത്തില്‍ ആരെല്ലാമാണെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. സൗത്ത് എസിപി നിസാമുദീന്റെ നേതൃത്വത്തില്‍ കെ.അനന്തലാലാണ് കേസ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥനെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷം ഉള്‍പ്പെടെ ആക്ഷേപം ഉന്നയിച്ചതിനു പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.

കേസ് അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടലില്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ പോലീസ് ചോദ്യം ചെയ്തു. ഇതില്‍ അഞ്ചുപേര്‍ ഹോട്ടല്‍ ജീവനക്കാരാണ്. പാര്‍ട്ടിക്കെത്തിയവരുടെ പേരു വിവരങ്ങളൊന്നും ഹോട്ടലില്‍ രേഖപ്പെടുത്തിയിട്ടില്ല.  അന്നു രാത്രി പാര്‍ട്ടിയില്‍ പങ്കെടുത്തെന്നു വ്യക്തമായ പലരും ഇതിനകം ഒളിവില്‍ പോയിട്ടുണ്ട് എന്നാണ് വിവരം.

തുടര്‍ന്ന് കേസില്‍ നിര്‍ണ്ണായകമായ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ നശിപ്പിച്ചതിന് ഹോട്ടല്‍ 18 ഉടമ റോയി വയലാട്ടിനെ അടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റോയ് വയലാട്ടിനെ ഇന്നു കോടതിയില്‍ ഹാജരാക്കാനിരിക്കെ രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില മെച്ചപ്പെടുന്നത് അനുസരിച്ചായിരിക്കും കോടതിയില്‍ ഹാജരാക്കുക. ഇയാള്‍ക്കൊപ്പം അറസ്റ്റിലായ 5 ജീവനക്കാരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tags: ansi kabeerkeraladeathകേസ്കേരള ഹൈക്കോടതിഹൈക്കോടതിഅപകടംജാമ്യംമുന്‍കൂര്‍ ജാമ്യx
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കി പോലീസ് പിടിയില്‍

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.