Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എങ്ങുമെങ്ങും അയ്യപ്പന്മാര്‍

ഇതാണവന്റെ മനോഭാവം. ഇതൊക്കെയാണെങ്കിലും മനസ്സിനെ ''തത്ത്വമസി- അത് നീയാകുന്നു'' എന്ന മഹാവാക്യത്തില്‍ ഉറപ്പിച്ചു നിര്‍ത്തുക എളുപ്പമല്ല. അത്ര ഉദാത്തമാണ് ആ ലക്ഷ്യം. നമുക്കവിടെ എത്താനാവുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 05:00 am IST
in Samskriti

മണ്ഡലക്കാലത്ത് ശബരിമല സന്നിധാനത്തേയ്‌ക്കുള്ള കാനനവഴികളിലും ക്ഷേത്രമുറ്റങ്ങളിലും എപ്പോഴും മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദം ”സ്വാമിയേ ശരണമയ്യപ്പാ” എന്നാണല്ലോ. ശരണം വിളിയുടെ ആ ശബ്ദധാര ജീവിത നാടകത്തിന്റെ പ്രധാനവേദിയില്‍ നടക്കുന്ന വലിയൊരു കച്ചേരിയുടെ ആധാരശ്രുതി പോലെ മുഴങ്ങി ക്കൊണ്ടേയിരിക്കുന്നു. ശബരിമലയ്‌ക്ക് പോവുന്ന തീര്‍ത്ഥാടകര്‍ എല്ലാവരും അയ്യപ്പാ, അല്ലെങ്കില്‍ സ്വാമി യെന്നാണ് പരസ്പരം വിളിക്കുന്നത്. അവിടെ പോലീസ് അയ്യപ്പനുണ്ട്, ചായ വില്ക്കുന്ന അയ്യപ്പനുണ്ട്, പൂജാരിയായ അയ്യപ്പനുണ്ടു്. ചെറിയ കടകള്‍ നടത്തുന്ന അയ്യപ്പനുണ്ട്. ധനികനായ അയ്യപ്പനും ദരിദ്രനായ അയ്യപ്പനുമുണ്ട്.  അവരെല്ലാം ധന്യരായ അയ്യപ്പന്‍മാരത്രേ. കാരണം ശബരിമലയിലെ ശ്രീകോവിലില്‍ അവരെല്ലാം നിമിഷ നേരത്തേക്കാണെങ്കിലും ദര്‍ശിക്കുന്ന ഭഗവാനും അയ്യപ്പന്‍ തന്നെയാണല്ലോ.

എല്ലാവരും ലളിതമായ കറുപ്പോ നീലയോ മുണ്ടുടുത്ത് സാക്ഷാല്‍ സ്വാമി അയ്യപ്പന്റെ നാമത്തിന് അധികാരിയാവാന്‍ ശ്രമിക്കുകയാണവിടെ. സ്വാമിയെന്ന നാമമാണല്ലോ അവര്‍ സ്വയം എടുത്തത്. ഈയൊരു സ്ഥലത്തു മാത്രമേ ഭഗവാനും ഭക്തനും ഒരേ നാമത്താല്‍ അറിയപ്പെടുന്നുള്ളു. നാല്‍പ്പത്തിയൊന്നുദിവസമുള്ള മണ്ഡലകാലത്ത് ഓരോ ഭക്തനും സാക്ഷാല്‍ അയ്യപ്പന്റെ സാരൂപ്യ മാര്‍ജ്ജിക്കാന്‍ ശ്രമിക്കുകയാണ്. സന്നിധാനത്തില്‍ അവന് ഭഗവല്‍ സാമീപ്യം അനുഭവിക്കാനാകുന്നു. അയ്യപ്പസ്വാ മിയുടെ സാമീപ്യവും സാരൂപ്യവും കിട്ടിയ ഭക്തന് സായൂജ്യമാവുന്നത് ഭഗവാന്റെ  ദര്‍ശനം ലഭിക്കുമ്പോഴാണ്. താനും സ്വാമിയും ഒന്നാണെന്ന നിറവുണ്ടാകുമ്പോഴാണ്. അതാണ് ‘തത്ത്വമസി’ ദര്‍ശനം.

ഭഗവാന്റെ നാമം സ്വീകരിക്കുന്നത് വലിയൊരു ചുമതലയും പ്രതിബദ്ധതയുമാണ്. മണ്ഡലക്കാലത്ത് പ്രത്യേ കിച്ചും. ഈ സമയം സാധനകളുടെയും ആത്മപരിശോധനകളുടെയും കാലമാണ്. മണ്ഡലക്കാലത്ത് വ്രതമെടു ക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ സാധകന്‍ വളരെ ശ്രദ്ധയോടെ തന്റെ  സ്വഭാവത്തെയും പ്രവര്‍ത്തനരീതിയെയും നിയന്ത്രിക്കുന്നു. അവന്റെ  വേഷം ഒരു സാധു സന്യാസിയുടേത് പോലെ ലളിതവും ശുദ്ധവും ആയിരി ക്കും. ഭിക്ഷാംദേഹിയെന്ന പോലെ വളരെ കുറച്ച് ഭൗതിക സുഖങ്ങള്‍ മാത്രം സ്വീകരിച്ച് സ്വാമി അയ്യപ്പന്റെ  ഭാവഹാവാദികളില്‍ അഭിരമിക്കാനാണവന്‍ നോക്കുന്നത്. ഇത് ഒരു സാരൂപ്യസാധനയത്രേ. ദിവ്യതയിലേക്ക് ഒരു പടിയെങ്കിലും മുന്നേറാന്‍ ഈ സാധന കൊണ്ട് അവന് സാധിക്കുന്നു.

ഓരോ വര്‍ഷവും മണ്ഡലമടുക്കുമ്പോള്‍ ഒരു അയ്യപ്പഭക്തന്റെ മനസ്സ്, താന്‍ അനുഷ്ഠിക്കാന്‍ പോവുന്ന വ്രതത്തെപ്പറ്റിയുള്ള സദ്ചിന്തയില്‍ ആമഗ്നമാവുന്നു. അതിനവനെ തയ്യാറാക്കുന്നത് സ്വാമി തന്നെയാണ്. ഒരു സാധാരണക്കാരന്റെ പെരുമാറ്റവും സ്വഭാവവും എന്നതില്‍നിന്ന് ഉന്നതവും അഭികാമ്യവുമായ ഒരു സവിശേഷരീതിയില്‍ സ്വയം മാറി സനാതനധര്‍മ്മത്തിന്റെ  മാര്‍ഗ്ഗത്തിലൂടെ, ഭാരതത്തിന്റെ  തത്വചിന്തയുടെ കാതലായ ആത്മീയതയെ അടുത്തറിയാന്‍ മണ്ഡലകാലം അവനെ സജ്ജമാക്കുന്നു.

‘അകത്തിരുന്നാരോ ശരണം വിളിക്കുന്നു

അയ്യപ്പ സ്വാമിയോ ഞാനോ?

പുറത്തിരുന്നന്‍പോടെ കാലമാം മാന്ത്രികന്‍

മണ്ഡലങ്ങളിരണിയിക്കുന്നു.

വൃശ്ചികപ്പുറമേറി വ്രതം നോല്‍ക്കുന്നു

മുറതെറ്റാതെ ശരണം വിളിക്കുന്നു.’

ഇതാണവന്റെ മനോഭാവം. ഇതൊക്കെയാണെങ്കിലും മനസ്സിനെ ”തത്ത്വമസി- അത് നീയാകുന്നു” എന്ന മഹാവാക്യത്തില്‍ ഉറപ്പിച്ചു നിര്‍ത്തുക എളുപ്പമല്ല. അത്ര ഉദാത്തമാണ് ആ ലക്ഷ്യം. നമുക്കവിടെ എത്താനാവുമോ?  

Tags: ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.