Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അടിച്ചമര്‍ത്തണം ഉരുക്കുമുഷ്ടിയോടെ

ഇസ്ലാമിക ഭീകരസംഘടനയായ എസ്ഡിപിഐ പാലക്കാട് എലപ്പുള്ളിയില്‍ സഞ്ജിത്ത് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ ഭാര്യയുടെ മുന്നിലിട്ട് പൈശാചികമായി കൊലചെയ്തത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 05:00 am IST
in Editorial

ഇസ്ലാമിക ഭീകരസംഘടനയായ എസ്ഡിപിഐ പാലക്കാട് എലപ്പുള്ളിയില്‍ സഞ്ജിത്ത് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ  ഭാര്യയുടെ മുന്നിലിട്ട് പൈശാചികമായി കൊലചെയ്തത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ഇതേ ഭീകര സംഘടനയില്‍പ്പെട്ടവര്‍ ബിജു എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ ചാവക്കാട് കൊലചെയ്ത് ഒരാഴ്ച മാത്രം പിന്നിടുമ്പോഴാണ് സമാനമായ രീതിയില്‍ മറ്റൊരു നീചമായ മനുഷ്യഹത്യ കൂടി നടത്തിയിരിക്കുന്നത്. തൃശൂര്‍ ജില്ലയില്‍ തന്നെ സമീപകാലത്തു പത്തോളം സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ജിഹാദികള്‍ അരുംകൊലചെയ്തത് എന്നറിയുമ്പോള്‍ നരഹത്യയാണ് ഈ ഭീകരസംഘടനയുടെ മുഖ്യ അജണ്ടയെന്ന് വ്യക്തമാവും. പാലക്കാട് ജില്ലയെയും ഇക്കൂട്ടര്‍ കൊലക്കളമാക്കിയിരിക്കുന്നു. കൊലപാതകങ്ങളുടെ പല മടങ്ങാണ് ഈ രണ്ട് ജില്ലകളിലുമായി ജിഹാദി ഭീകരര്‍ നടത്തിയിട്ടുള്ള ആക്രമണങ്ങള്‍. ഇപ്പോള്‍ കൊലചെയ്യപ്പെട്ട സഞ്ജിത്തിനെതിരെ മുമ്പ് രണ്ടുതവണയാണ് വധശ്രമം നടന്നത്. വിദഗ്ധമായി കൊലപാതകം നടത്താന്‍ പരിശീലനം ലഭിച്ച ഒരു ക്രിമിനല്‍ സംഘം ഇവര്‍ക്കൊപ്പമുള്ളതായി പറയപ്പെടുന്നു. പാലക്കാടാണത്രേ പരിശീലനം നല്‍കുന്നത്. ചാവക്കാട് ബിജുവിന്റെ ജീവനെടുത്തവര്‍ ഇത്തരം പരിശീലനം ലഭിച്ചവരാണെന്ന വിവരവുമുണ്ട്. മുസ്ലിങ്ങളില്‍ ഒരു ചെറിയ വിഭാഗത്തിന്റെ പിന്തുണയുള്ള പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തങ്ങളുടെ എതിരാളികളായി കാണുന്നത് സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ്. മതഭീകരതയെ തുറന്നുകാട്ടുന്നതാണ് ഇതിന് കാരണം. തുടര്‍ച്ചയായുള്ള കൊലപാതകങ്ങളിലൂടെ സമൂഹത്തില്‍ ഭീതി വിതച്ച് തങ്ങളുടെ മത രാഷ്‌ട്രീയത്തെ എതിര്‍ക്കാന്‍ മറ്റാരും രംഗത്തുവരാത്ത സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുമെങ്കിലും തനി ഭീകരസംഘടനകളാണ് പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും. ഇടതുപക്ഷ ഭരണത്തില്‍ ഇവര്‍ക്ക് പരിപൂര്‍ണ പിന്തുണ ലഭിക്കുകയും ചെയ്യുന്നു. പകല്‍ സഖാക്കളായി നടക്കുന്ന പലരും രാത്രിയായാല്‍ ജിഹാദികളാണ്. കണ്ണൂരിലെ ഫസല്‍ വധംപോലെ പ്രാദേശികമായുണ്ടാകുന്ന അപൂര്‍വം ചില ഏറ്റുമുട്ടലുകള്‍ ഇടതു-ജിഹാദി സഹകരണത്തിന് തടസ്സമാകാറില്ല. തങ്ങള്‍ ശത്രുക്കളായി കാണുന്നവരെയാണ് എസ്ഡിപിഐ ഭീകരര്‍ കൊലപ്പെടുത്തുന്നത് എന്നതിനാലാണ് സിപിഎം എല്ലാവിധ ഒത്താശയും ചെയ്യുന്നത്. എസ്ഡിപിഐ നടത്തിയിട്ടുള്ള പല കൊലപാതകങ്ങളിലും പ്രതികളായിട്ടുള്ളവരുടെ സിപിഎം പശ്ചാത്തലം വ്യക്തമാണ്. ചാവക്കാട് ബിജുവിനെ കൊലപ്പെടുത്തിയവരും ഇക്കൂട്ടത്തില്‍പ്പെടുന്നു. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പിന്തുണ ജിഹാദി ഭീകരര്‍ക്ക് ലഭിക്കുന്നതിനാല്‍  പോലീസും ഇവര്‍ക്കൊപ്പം നില്‍ക്കുന്ന അവസ്ഥയാണ്. അന്വേഷണങ്ങളില്‍ പലതരം കള്ളക്കളികള്‍ നടക്കുന്നു. യഥാര്‍ത്ഥ കുറ്റവാളികള്‍ പലരും പ്രതികളാവില്ല. ഇരകളെ കുറ്റവാളികളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ പോലീസിന്റെ ഭാഗത്തുനിന്നുതന്നെ ഉണ്ടാകുന്നു. സിപിഎം നടത്തുന്ന കൊലപാതകങ്ങളിലേതുപോലെ കൊല്ലിച്ചവരിലേക്ക് ഒരിക്കലും അന്വേഷണം നീളില്ല. പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പല കൊലപാതകങ്ങളും ഒഴിവാക്കാമായിരുന്നു. ജിഹാദി ഭീകരരില്‍ നിന്നു തന്നെ രണ്ടുതവണ ആക്രമണം നേരിട്ട സഞ്ജിത്തിന്റെ കൊലപാതകത്തിലും പോലീസിന്റെ അനാസ്ഥ വ്യക്തമാണ്. എന്‍ഐഎ അന്വേഷണത്തിലൂടെ മാത്രമേ ഈ ഭീകരരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കാനാവൂ. ജിഹാദി ഭീകരവാദികളോടുള്ള സിപിഎമ്മിന്റെ സമീപനമാണ് കോണ്‍ഗ്രസ്സും പിന്തുടരുന്നത്. എസ്ഡിപിഐ നടത്തുന്ന കൊലപാതകങ്ങളെ അപലപിക്കാന്‍  പോലും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് മടിയാണ്.  

രാഷ്‌ട്രീയത്തിന്റെ മറപറ്റി നിന്ന് മനുഷ്യക്കശാപ്പുകള്‍ നടത്തുന്നവരെ അടിച്ചമര്‍ത്തണം. അവരുടെ മതം നോക്കി ഭരണകൂടം നിഷ്‌ക്രിയത പാലിക്കാന്‍ പാടില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും നേതാക്കളായ പലരും മുന്‍കാലത്ത് സിമി എന്ന ഭീകര സംഘടനയില്‍ പ്രവര്‍ത്തിച്ചവരാണ്. ഭീകരപ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം തിരിച്ചറിഞ്ഞ് ഈ സംഘടനയെ നിരോധിച്ചപ്പോള്‍ ഇവര്‍ മറ്റൊരു സംഘടനയ്‌ക്ക് രൂപംനല്‍കുകയായിരുന്നു. സംഘടനകളുടെ പേരില്‍ മാത്രമാണ് മാറ്റം വന്നിട്ടുള്ളത്. വിധ്വംസക പ്രവര്‍ത്തനം ഒരേപോലെ തുടരുകയാണ്. മാധ്യമപ്രവര്‍ത്തകന്റെ മുഖംമൂടി അണിഞ്ഞ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ നിരവധി പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റിലായിട്ടുള്ളത്. പലരും ജയിലിലാണ്. ഇത്തരമൊരു സംഘടനയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് സമൂഹത്തിന് ഭീഷണിയാണ്. പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.  പക്ഷേ ഭരണാധികാരികള്‍ മടിച്ചുനില്‍ക്കുകയാണ്. നിരോധിച്ചാല്‍ മറ്റു പേരുകളില്‍ പ്രത്യക്ഷപ്പെടുമെന്നൊക്കെ പറയുന്നതില്‍ യുക്തിയില്ല. അങ്ങനെ സംഭവിച്ചാല്‍ അപ്പോള്‍ നോക്കാം. അല്ലാതെ വിധ്വംസക ശക്തികളാണെന്ന് തിരിച്ചറിഞ്ഞിട്ടും സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുന്നത് വലിയ വിപത്തുകളിലേക്ക് നയിക്കും. മതഭീകരര്‍ മാധ്യമങ്ങള്‍ നടത്തുന്നതും, പരിസ്ഥിതി സംരക്ഷകര്‍ ചമയുന്നതുമൊക്കെ അവരെ ജയിലഴികള്‍ക്കുള്ളിലാക്കുന്നതിന് തടസ്സമാവരുത്. പണത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും പിന്തുണയോടെ കൊലപാതക പരമ്പരകള്‍ നടത്തി കേരളം പിടിച്ചടക്കാമെന്ന ഈ ജിഹാദികളുടെ ഹുങ്ക് നിഷ്‌കരുണം അടിച്ചമര്‍ത്തുക തന്നെ വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിൽ വിളറി പൂണ്ട് സോഷ്യൽ മീഡിയയിലൂടെ വ്യക്തിയധിക്ഷേപം നടത്തുന്നു; പിന്നിൽ സിപിഎം സൈബർ ടീം: ആശാനാഥ്

Kerala

ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ആർ ശ്രീലേഖയെയും ആശാനാഥിനെയും പ്രതിചേർത്ത് പോലീസ്

Entertainment

ഞങ്ങൾ പിരിയാൻ കാരണം അയാളല്ല: അഭ്യൂഹങ്ങളോട് പ്രതികരിച്ച് സജ്ന

Kerala

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്റെ പരാതി പൊളിയുന്നു; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്റെ മൊഴി

Kerala

രാജീവ് ആലുങ്കല്‍ പാട്ടെഴുത്തിന്റെ ചേര്‍ത്തല പെരുമ

പുതിയ വാര്‍ത്തകള്‍

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

കേരളത്തില്‍ നിര്‍മാണ മേഖല തകര്‍ച്ചയിലേക്ക്; സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

കര്‍ണാടകയില്‍ ഹിന്ദുവിരുദ്ധത ഏറുന്നു: സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

രാത്രികാലങ്ങളിലെ ലോഡ് ഷെഡിങ് ഓവർലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമെന്ന്; വിശദീകരണവുമായി മന്ത്രി

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.