കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്സന് മാവുങ്കലിനെതിരെ ഡിജിപി നല്കിയ സത്യവാങ്മൂലവും കോടതിക്ക് നല്കിയ രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ട്. രഹസ്യ വിവരത്തിന്റെ ആധികാരികത അടക്കമുള്ള വിവരങ്ങളില്‍ പോരുത്തക്കേട് ഉണ്ടെന്നും ഹൈക്കോടതി അറിയിച്ചു.
മോന്‍സനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എഡിജിപിയും ഡിജിപിയും കത്ത് നല്‍കിയെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ ബെഹ്റ മോന്‍സന്റെ വീട്ടില്‍ പോയത് എന്തിനാണെന്ന് ചോദിച്ച കോടതി, സംസ്ഥാന പോലീസ് മേധാവിയും ഇന്റലിജന്‍സ് എഡിജിപിയും വെറുതെ ഒരു വീട്ടില്‍ പോകുമോ എന്നും ചോദിച്ചു. കോടതിക്ക് മുന്നില്‍ ഉരുളെണ്ടെന്നും കോടതി ഡിജിപിയോട് പുറഞ്ഞു.
മനോജ് എബ്രഹാം ഇയാള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന വാദം തെറ്റല്ലേയെന്നും ചോദിച്ചു. ഡിജിപി ഇന്ന് കോടതിയില്‍ നല്കിയ രേഖകളില്‍ ഈ കത്തിനെ കുറിച്ച് പ്രതിപാദിക്കുന്നില്ല. എഡിജിപി നല്‍കിയത് നോട്ട് ഫയലാണെന്നും ഇതില്‍ പറയുന്നുണ്ട്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നോട്ട് ഫയല്‍ നല്‍കിയതെന്നും പറയുന്നുണ്ട്.
മോന്‍സന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം സംശയം തോന്നിയ എഡിജിപി ഇന്റലിജന്‍സിന് കത്ത് നല്കി എന്നല്ലേ ആദ്യം പറഞ്ഞത്. കോടതിയില്‍ നല്കിയ വിവരങ്ങളില്‍ പൊരുത്തക്കേടുണ്ട്. സത്യവാങ്മൂലം വായിച്ചു നോക്കാനും കോടതി ആവശ്യപ്പെട്ടു.
അതേസമയം മോന്സന് കേസിലെ രഹസ്യ വിവരങ്ങള്‍ സീല്‍വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. കേസിലെ സെന്‍സിറ്റീവായി വിവരങ്ങള്‍ ഇതില്‍ ഉള്ക്കൊള്ളിച്ചിട്ടുള്ളതിനാലാണ് ഇത്തരത്തില്‍ നല്‍കിയതെന്നും സര്‍ക്കാര്‍ പറഞ്ഞു.
അതിനിടെ ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കാറായ സാഹചര്യത്തില്‍ മോ്ന്സനെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പോക്സോ കേസിലാണ് തെളിവെടുപ്പ് നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: