പഴയങ്ങാടി: ചരിത്ര, പരിസ്ഥിതി പ്രധാന്യമുള്ളതും ജൈവ വൈവിധ്യങ്ങളുടെ കലവറയുമായ മാടായിപ്പാറയെ തുരങ്ക പാതയാക്കി മാറ്റാനുള്ള കെ റെയില്‍ (സില്വ്വര് ലൈന്‍) പദ്ധതിക്കെതിരെ പ്രതിഷേധം വ്യാപകമാവുന്നു. ഇന്നലെ പത്ത് മണിയോടെയാണ് കെ റെയില്‍ ഉദ്യോഗസ്ഥരായ എം. ജി. അരുണും വി. ശ്യാമയും യാതൊരു മുന്നറിയിപ്പും നല്‍കാതെ എത്തിയത്.
സംഭവമറിഞ്ഞ് മാടായിപ്പാറ സംരക്ഷണ സമിതി ചെയര്മാന് കെ.പി. ചന്ദ്രാംഗതന്‍, കെ റെയില്‍ വിരുദ്ധസമിതി ചെയര്മാന് എ.പി. ബദറുദ്ധിന്‍, കണ്‍വീനര്‍ എ.വി. സസല്‍, കടന്നപ്പള്ളി പ്രഭാകരന്, അപര്‍ണ്ണ, പാറയില്‍ കൃഷ്ണന്, പട്ടേരി രാമചന്ദ്രന് ,കെ. അഫ്സല് തുടങ്ങിയവര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് സംഘര്‍ഷഭരിതമായ അന്തരിക്ഷത്തില്‍ ചില സ്ഥലങ്ങളില്‍ മാര്‍ക്ക് ചെയ്തു. സ്വകാര്യ ഭൂമിയില്‍ എത്തിയപ്പോള്‍ വീട്ടമ്മമാരുള്പെടെയുള്ളവര് പ്രതിഷേധവുമായി എത്തി. ഇവരുടെ ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം നല്കാന് ഉദ്യേഗസ്ഥര്‍ക്കും ആയില്ല.
മാടായിപ്പാറയില്‍ 20 മീററര്‍ ആഴത്തില്‍ മാടായിപ്പാറയെ നെടുകെ വെട്ടിമുറിച്ച് തുരങ്കം നിര്‍മ്മിച്ചാണ് രണ്ട് കിലോമീറ്റര്‍ നീളത്തില്‍ പുതിയപാത നിര്‍മ്മിക്കുന്നത്. ഇത് ഇരുന്നൂറോളം വിടുകള്‍ക്ക് ഭീഷണിയാവും. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പഴയങ്ങാടി സിഐ രാജഗോപാലന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹവും ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: