Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല വിമാനത്താവളം; പ്രധാനമന്ത്രിയോട് പറഞ്ഞത് കള്ളമെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നു

യോഗ്യമായ കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. അങ്ങനെ പാലാ കോടതിയില്‍ ഹര്‍ജി കൊടുത്തിരിക്കുകയാണ്. കേസ് തീര്‍പ്പായിട്ടില്ല. ഇതിനിടെ അര്‍ഹമായ നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഇത് ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരമാണ്,' എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Nov 11, 2021, 08:30 am IST
in Kerala

കോഴിക്കോട്: ശബരിമല വിമാനത്താവള പദ്ധതി സംബന്ധിച്ച്, പ്രധാനമന്ത്രിയോട് പറഞ്ഞത് കള്ളമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മതിച്ചു. സംസ്ഥാന ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്തിലാണ് ഇത് സമ്മതിക്കുന്ന വിവരങ്ങളുള്ളത്.

വിമാനത്താവള പദ്ധതിക്ക് ഭൂമിയും മറ്റ് സൗകര്യങ്ങളും തയ്യാറാണെന്നും അനുമതി മാത്രം മതിയെന്നുമാണ് പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് നല്കിയ നിവേദനത്തിലും അനുബന്ധ രേഖകളിലും പറഞ്ഞത്. എന്നാല്‍, സര്‍ക്കാര്‍ കണ്ടുവച്ചിരിക്കുന്ന ഭൂമി തര്‍ക്കത്തിലുള്ളതും കേസ് നടക്കുന്നതുമാണ്. പ്രധാനമന്ത്രിയില്‍നിന്ന് ഈ വസ്തുത മറച്ചുവച്ചു. വിജിലന്‍സ് അന്വേഷണം നേരിടുന്ന ഇടപാടും ഇ ഡി റെയ്ഡ് നടത്തിയ സ്ഥാപനം ഉള്‍പ്പെട്ട കരാറും മജിസ്ട്രേറ്റ് കോടതിയില്‍ സിവില്‍ കേസ് നടക്കുന്ന ഭൂമിയുമാണ് വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതികള്‍ ലഭിച്ചിരുന്നു.  

മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നേരിട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന ഗവര്‍ണര്‍ക്കും ഇക്കാര്യത്തില്‍ കത്ത് അയച്ചിരുന്നു. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്നുള്‍പ്പെടെ അന്വേഷണം വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ മറുപടിയിലാണ് പ്രധാനമന്ത്രിയില്‍നിന്ന് വസ്തുതകള്‍ ഒളിപ്പിച്ചത് സമ്മതിക്കുന്നത്.

ഒക്ടോബര്‍ 31ന് തയ്യാറാക്കി മുഖ്യമന്ത്രി പേരുവച്ച് ഒപ്പിട്ട കത്തില്‍ ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശം സംബന്ധിച്ച് കേസുണ്ടെന്ന് വിവരിക്കുന്നു. ‘ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ കേസുണ്ടായിരുന്നു. വിധി എസ്റ്റേറ്റ് ഉടമകള്‍ക്കനുകൂലമായി. സര്‍ക്കാര്‍ സ്പെഷല്‍ ലീവ് പെറ്റീഷന്‍ നല്കി, വിധി റദ്ദാക്കാന്‍ അപേക്ഷിച്ചു.  

യോഗ്യമായ കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. അങ്ങനെ പാലാ കോടതിയില്‍ ഹര്‍ജി കൊടുത്തിരിക്കുകയാണ്. കേസ് തീര്‍പ്പായിട്ടില്ല. ഇതിനിടെ അര്‍ഹമായ നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഇത് ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരമാണ്,’ എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

എന്നാല്‍, ഈ കത്തിലും വസ്തുതകള്‍ മറച്ചുവച്ചിരിക്കുകയാണ് മുഖ്യമന്ത്രി. വീണ്ടും തെറ്റിദ്ധരിപ്പിക്കലുമുണ്ട്. ചെറുവള്ളി ഭൂമി ഇടപാടില്‍, 2020 ഒക്ടോബര്‍ 16ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ നഷ്ട പരിഹാരം കീഴ്‌ക്കോടതിയില്‍ കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ല. മാത്രമല്ല, ഭൂമി ഏറ്റെടുക്കല്‍ നിയമം സര്‍ക്കാരിന് ഇഷ്ടാനുസരണം വ്യാഖ്യാനിക്കാന്‍ അവകാശമില്ലെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Tags: pinarayiശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ മത്സരിക്കരുതായിരുന്നു ; റിയാസിനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ പൊളിറ്റ് ബ്യൂറോയിൽ എതിർപ്പ്

Kerala

സാമൂഹ്യനീതിയും, മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കണം ; ഉത്തരവാദിത്തത്തെക്കുറിച്ച് വിജയെ ഓർമ്മിപ്പിച്ച് പിണറായി

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

Kerala

നാലാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

പുതിയ വാര്‍ത്തകള്‍

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.