Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നടപടി ലഘുവായത്; പിണറായി വിജയന്റെ പിന്തുണ സുധാകരന് തുണയായി, കനല്‍ ആളിക്കത്താന്‍ സാധ്യത

മുമ്പ് പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ തോല്‍വിയാണു സിപിഎമ്മിനെ അന്വേഷണത്തിനു പ്രേരിപ്പിച്ചതെങ്കില്‍ ഇക്കുറി, അമ്പലപ്പുഴ മണ്ഡലത്തില്‍ ജയിച്ചെങ്കിലും വോട്ട് കുറഞ്ഞെന്ന ആരോപണമാണു രണ്ടംഗ കമ്മിഷനെ നിയോഗിക്കുന്നതിലേക്കു നയിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 10:03 am IST
in Alappuzha
cpm

cpm

ആലപ്പുഴ : അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയുടെ പേരില്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗം ജി.സുധാകരനെതിരെയുള്ള നടപടി പരസ്യ താക്കീതില്‍ ഒതുങ്ങിയെങ്കിലും വിഭാഗീയതയുടെ കനല്‍ ആളിക്കത്താനാണ് സാദ്ധ്യത. മറുപക്ഷം ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും  പ്രയോഗിച്ചെങ്കിലും പിണറായി വിജയന്റെ പിന്തുണയാണ് സുധാകരന് തുണയായത്. ജില്ലയിലെ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഇത് എങ്ങിനെ സാധിക്കുമെന്ന് കണ്ടറിയണം.  

നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചയാരോപിച്ച് ആലപ്പുഴയിലെ സിപിഎമ്മില്‍ ഉന്നതനേതാക്കള്‍ക്കെതിരായ അന്വേഷണം കാല്‍നൂറ്റാണ്ടിനിടെ ഇതു മൂന്നാംതവണ. കമ്യൂണിസ്റ്റ് കോട്ടയായിരുന്ന മാരാരിക്കുളത്ത് 1996ല്‍ വി.എസ്. അച്യുതാനന്ദന്റെ അപ്രതീക്ഷിത തോല്‍വിയേത്തുടര്‍ന്നുള്ള അന്വേഷണവും നേതാക്കള്‍ക്കെതിരായ അച്ചടക്കനടപടിയുമെല്ലാം പാര്‍ട്ടിയെ പിടിച്ചുലച്ചിരുന്നു. പിന്നീട്, സി.എസ്. സുജാതയുടെ തോല്‍വിയുടെ പേരില്‍ ടി.ജെ. ആഞ്ചലോസിനെ സിപിഎം പുറത്താക്കി.

മുമ്പ് പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ തോല്‍വിയാണു സിപിഎമ്മിനെ അന്വേഷണത്തിനു പ്രേരിപ്പിച്ചതെങ്കില്‍ ഇക്കുറി, അമ്പലപ്പുഴ മണ്ഡലത്തില്‍ ജയിച്ചെങ്കിലും വോട്ട് കുറഞ്ഞെന്ന ആരോപണമാണു രണ്ടംഗ കമ്മിഷനെ നിയോഗിക്കുന്നതിലേക്കു നയിച്ചത് സുധാകരനു പകരം അമ്പലപ്പുഴയില്‍ മത്സരിച്ച എച്ച്. സലാം 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു യുഡിഎഫിലെ എം. ലിജുവിനെ തോല്‍പ്പിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ സുധാകരനു ലഭിച്ച ഭൂരിപക്ഷം സലാമിന്റെ കാര്യത്തില്‍ പകുതിയായി കുറഞ്ഞതും കഴിഞ്ഞതവണ ലഭിച്ച വോട്ടിനേക്കാള്‍ ഏകദേശം 1700 വോട്ട് കുറഞ്ഞതുമാണു പരാതിക്കിടയാക്കിയത്.

തെരഞ്ഞെടുപ്പ് അവലോകനത്തിനു ചേര്‍ന്ന ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ എ.എം. ആരിഫ് എംപി, എച്ച്. സലാം എം.എല്‍.എ. എന്നിവരുടെ നേതൃത്വത്തിലാണു സുധാകരനെയും അദ്ദേഹത്തിന്റെ ഓഫീസിനെയും പ്രതിക്കൂട്ടിലാക്കുന്ന വിമര്‍ശനങ്ങളുയര്‍ന്നത്.  

എസ്ഡിപിഐ വോട്ടുകള്‍ കിട്ടിയില്ലായിരുന്നെങ്കില്‍ സലാം 11,125 വോട്ടുകളുടെ ഭൂരിപക്ഷത്തിലെങ്കിലും ജയിക്കില്ലായിരുന്നു എന്ന വിലയിരുത്തലിലാണ് സിപിഎം. കനല്‍ മൂടിക്കിടക്കുകയും പിന്നെ ഇടവേളകളഇല്‍ പൊട്ടിത്തെറിക്കുകയും ചെയ്യുന്നതാണ് ആലപ്പുഴയുടെ രാഷ്‌ട്രീയം. 50 വര്‍ഷമായി വിഭാഗീയതയുടെ വാര്‍ത്തകള്‍ക്കൊപ്പമാണ് ആലപ്പുഴ സിപിഎം കടന്നുപോയിട്ടുള്ളത്. പ്രമുഖ നേതാക്കളാണ് അതിനൊക്കെ ഇരയായതും. ഓരോ തിരഞ്ഞെടുപ്പും വിഭാഗീയമായ വെട്ടിനിരത്തലിനുള്ള അവസരമായിരുന്നു ആലപ്പുഴയിലെ പാര്‍ട്ടിക്ക്. ഏറ്റവും ഒടുവില്‍ ജി. സുധാകരനെതിരായ നടപടികളോടെ ആലപ്പുഴ രാഷ്‌ട്രീയം ചൂടാകുകയാണ്.  

ഗൗരിയമ്മയും, ആഞ്ചലോസും, പുറത്തേക്ക് പോകുമ്പോഴും വി.എസ് തോല്‍ക്കുമ്പോഴും ജി. സുധാകരന്‍ ആലപ്പുഴയില്‍ ശക്തനായ നേതാവായിരുന്നു. ജില്ലയില്‍ നിന്നുള്ള ഇപ്പോഴത്തെ മന്ത്രിയും എം.പിയും അടക്കമുള്ള പ്രമുഖര്‍ അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ വളര്‍ന്നുവന്നവരാണ്. സംശുദ്ധം എന്ന് പറയാവുന്ന പ്രതിച്ഛായയാണ് സുധാകരന്. അതുകൊണ്ട് അദ്ദേഹത്തിനെതിരെ നീങ്ങണമെങ്കില്‍ ആ പ്രതിഛായ തകര്‍ക്കണം. തെരഞ്ഞെടുപ്പിന് മുഴുവന്‍ ഫണ്ടും കൈമാറിയില്ല എന്ന ആരോപണം മുഖ്യമായും ഉയര്‍ത്തുന്നതിനു കാരണവും അതാണെന്നാണ് സുധാകരനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

Tags: cpmpinarayiG.Sudhakaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.