Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജി. സുധാകരനെതിരെയുള്ള നടപടി ലഘുവായി; ജില്ലയിലെ പാര്‍ട്ടി സമ്മേളനങ്ങളില്‍ വിഭാഗീയതയുടെ കനല്‍ ആളിക്കത്താന്‍ സാധ്യത

തെരഞ്ഞെടുപ്പ് അവലോകനത്തിനു ചേര്‍ന്ന ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ എ.എം. ആരിഫ് എംപി, എച്ച്. സലാം എം.എല്‍.എ. എന്നിവരുടെ നേതൃത്വത്തിലാണു സുധാകരനെയും അദ്ദേഹത്തിന്റെ ഓഫീസിനെയും പ്രതിക്കൂട്ടിലാക്കുന്ന വിമര്‍ശനങ്ങളുയര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 03:08 pm IST
in Kerala

ആലപ്പുഴ : അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയുടെ പേരില്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗം ജി.സുധാകരനെതിരെയുള്ള നടപടി പരസ്യ താക്കീതില്‍ ഒതുങ്ങിയെങ്കിലും വിഭാഗീയതയുടെ കനല്‍ ആളിക്കത്താനാണ് സാദ്ധ്യത. മറുപക്ഷം ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും  പ്രയോഗിച്ചെങ്കിലും പിണറായി വിജയന്റെ പിന്തുണയാണ് സുധാകരന് തുണയായത്. ജില്ലയിലെ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഇത് എങ്ങിനെ സാധിക്കുമെന്ന് കണ്ടറിയണം.  

നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചയാരോപിച്ച് ആലപ്പുഴയിലെ സിപിഎമ്മില്‍ ഉന്നതനേതാക്കള്‍ക്കെതിരായ അന്വേഷണം കാല്‍നൂറ്റാണ്ടിനിടെ ഇതു മൂന്നാംതവണ. കമ്യൂണിസ്റ്റ് കോട്ടയായിരുന്ന മാരാരിക്കുളത്ത് 1996ല്‍ വി.എസ്. അച്യുതാനന്ദന്റെ അപ്രതീക്ഷിത തോല്‍വിയേത്തുടര്‍ന്നുള്ള അന്വേഷണവും നേതാക്കള്‍ക്കെതിരായ അച്ചടക്കനടപടിയുമെല്ലാം പാര്‍ട്ടിയെ പിടിച്ചുലച്ചിരുന്നു. പിന്നീട്, സി.എസ്. സുജാതയുടെ തോല്‍വിയുടെ പേരില്‍ ടി.ജെ. ആഞ്ചലോസിനെ സിപിഎം പുറത്താക്കി.

മുമ്പ് പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ തോല്‍വിയാണു സിപിഎമ്മിനെ അന്വേഷണത്തിനു പ്രേരിപ്പിച്ചതെങ്കില്‍ ഇക്കുറി, അമ്പലപ്പുഴ മണ്ഡലത്തില്‍ ജയിച്ചെങ്കിലും വോട്ട് കുറഞ്ഞെന്ന ആരോപണമാണു രണ്ടംഗ കമ്മിഷനെ നിയോഗിക്കുന്നതിലേക്കു നയിച്ചത് സുധാകരനു പകരം അമ്പലപ്പുഴയില്‍ മത്സരിച്ച എച്ച്. സലാം 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു യുഡിഎഫിലെ എം. ലിജുവിനെ തോല്‍പ്പിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ സുധാകരനു ലഭിച്ച ഭൂരിപക്ഷം സലാമിന്റെ കാര്യത്തില്‍ പകുതിയായി കുറഞ്ഞതും കഴിഞ്ഞതവണ ലഭിച്ച വോട്ടിനേക്കാള്‍ ഏകദേശം 1700 വോട്ട് കുറഞ്ഞതുമാണു പരാതിക്കിടയാക്കിയത്.

തെരഞ്ഞെടുപ്പ് അവലോകനത്തിനു ചേര്‍ന്ന ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ എ.എം. ആരിഫ് എംപി, എച്ച്. സലാം എം.എല്‍.എ. എന്നിവരുടെ നേതൃത്വത്തിലാണു സുധാകരനെയും അദ്ദേഹത്തിന്റെ ഓഫീസിനെയും പ്രതിക്കൂട്ടിലാക്കുന്ന വിമര്‍ശനങ്ങളുയര്‍ന്നത്.  

എസ്ഡിപിഐ വോട്ടുകള്‍ കിട്ടിയില്ലായിരുന്നെങ്കില്‍ സലാം 11,125 വോട്ടുകളുടെ ഭൂരിപക്ഷത്തിലെങ്കിലും ജയിക്കില്ലായിരുന്നു എന്ന വിലയിരുത്തലിലാണ് സിപിഎം. കനല്‍ മൂടിക്കിടക്കുകയും പിന്നെ ഇടവേളകളഇല്‍ പൊട്ടിത്തെറിക്കുകയും ചെയ്യുന്നതാണ് ആലപ്പുഴയുടെ രാഷ്‌ട്രീയം. 50 വര്‍ഷമായി വിഭാഗീയതയുടെ വാര്‍ത്തകള്‍ക്കൊപ്പമാണ് ആലപ്പുഴ സിപിഎം കടന്നുപോയിട്ടുള്ളത്. പ്രമുഖ നേതാക്കളാണ് അതിനൊക്കെ ഇരയായതും. ഓരോ തിരഞ്ഞെടുപ്പും വിഭാഗീയമായ വെട്ടിനിരത്തലിനുള്ള അവസരമായിരുന്നു ആലപ്പുഴയിലെ പാര്‍ട്ടിക്ക്. ഏറ്റവും ഒടുവില്‍ ജി. സുധാകരനെതിരായ നടപടികളോടെ ആലപ്പുഴ രാഷ്‌ട്രീയം ചൂടാകുകയാണ്.  

ഗൗരിയമ്മയും, ആഞ്ചലോസും, പുറത്തേക്ക് പോകുമ്പോഴും വിഎസ് തോല്‍ക്കുമ്പോഴും ജി. സുധാകരന്‍ ആലപ്പുഴയില്‍ ശക്തനായ നേതാവായിരുന്നു. ജില്ലയില്‍നിന്നുള്ള ഇപ്പോഴത്തെ മന്ത്രിയും എംപിയും അടക്കമുള്ള പ്രമുഖര്‍ അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ വളര്‍ന്നുവന്നവരാണ്. സംശുദ്ധം എന്ന് പറയാവുന്ന പ്രതിച്ഛായയാണ് സുധാകരന്. അതുകൊണ്ട് അദ്ദേഹത്തിനെതിരെ നീങ്ങണമെങ്കില്‍ ആ പ്രതിഛായ തകര്‍ക്കണം. തെരഞ്ഞെടുപ്പിന് മുഴുവന്‍ ഫണ്ടും കൈമാറിയില്ല എന്ന ആരോപണം മുഖ്യമായും ഉയര്‍ത്തുന്നതിനു കാരണവും അതാണെന്നാണ് സുധാകരനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

Tags: cpmalappuzhaജി.സുധാകരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.