Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജി. സുധാകരനെതിരെയുള്ള നടപടി ലഘുവായി; ജില്ലയിലെ പാര്‍ട്ടി സമ്മേളനങ്ങളില്‍ വിഭാഗീയതയുടെ കനല്‍ ആളിക്കത്താന്‍ സാധ്യത

തെരഞ്ഞെടുപ്പ് അവലോകനത്തിനു ചേര്‍ന്ന ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ എ.എം. ആരിഫ് എംപി, എച്ച്. സലാം എം.എല്‍.എ. എന്നിവരുടെ നേതൃത്വത്തിലാണു സുധാകരനെയും അദ്ദേഹത്തിന്റെ ഓഫീസിനെയും പ്രതിക്കൂട്ടിലാക്കുന്ന വിമര്‍ശനങ്ങളുയര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 03:08 pm IST
inKerala

ആലപ്പുഴ : അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയുടെ പേരില്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗം ജി.സുധാകരനെതിരെയുള്ള നടപടി പരസ്യ താക്കീതില്‍ ഒതുങ്ങിയെങ്കിലും വിഭാഗീയതയുടെ കനല്‍ ആളിക്കത്താനാണ് സാദ്ധ്യത. മറുപക്ഷം ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും  പ്രയോഗിച്ചെങ്കിലും പിണറായി വിജയന്റെ പിന്തുണയാണ് സുധാകരന് തുണയായത്. ജില്ലയിലെ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഇത് എങ്ങിനെ സാധിക്കുമെന്ന് കണ്ടറിയണം.  

നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചയാരോപിച്ച് ആലപ്പുഴയിലെ സിപിഎമ്മില്‍ ഉന്നതനേതാക്കള്‍ക്കെതിരായ അന്വേഷണം കാല്‍നൂറ്റാണ്ടിനിടെ ഇതു മൂന്നാംതവണ. കമ്യൂണിസ്റ്റ് കോട്ടയായിരുന്ന മാരാരിക്കുളത്ത് 1996ല്‍ വി.എസ്. അച്യുതാനന്ദന്റെ അപ്രതീക്ഷിത തോല്‍വിയേത്തുടര്‍ന്നുള്ള അന്വേഷണവും നേതാക്കള്‍ക്കെതിരായ അച്ചടക്കനടപടിയുമെല്ലാം പാര്‍ട്ടിയെ പിടിച്ചുലച്ചിരുന്നു. പിന്നീട്, സി.എസ്. സുജാതയുടെ തോല്‍വിയുടെ പേരില്‍ ടി.ജെ. ആഞ്ചലോസിനെ സിപിഎം പുറത്താക്കി.

മുമ്പ് പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ തോല്‍വിയാണു സിപിഎമ്മിനെ അന്വേഷണത്തിനു പ്രേരിപ്പിച്ചതെങ്കില്‍ ഇക്കുറി, അമ്പലപ്പുഴ മണ്ഡലത്തില്‍ ജയിച്ചെങ്കിലും വോട്ട് കുറഞ്ഞെന്ന ആരോപണമാണു രണ്ടംഗ കമ്മിഷനെ നിയോഗിക്കുന്നതിലേക്കു നയിച്ചത് സുധാകരനു പകരം അമ്പലപ്പുഴയില്‍ മത്സരിച്ച എച്ച്. സലാം 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു യുഡിഎഫിലെ എം. ലിജുവിനെ തോല്‍പ്പിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ സുധാകരനു ലഭിച്ച ഭൂരിപക്ഷം സലാമിന്റെ കാര്യത്തില്‍ പകുതിയായി കുറഞ്ഞതും കഴിഞ്ഞതവണ ലഭിച്ച വോട്ടിനേക്കാള്‍ ഏകദേശം 1700 വോട്ട് കുറഞ്ഞതുമാണു പരാതിക്കിടയാക്കിയത്.

തെരഞ്ഞെടുപ്പ് അവലോകനത്തിനു ചേര്‍ന്ന ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ എ.എം. ആരിഫ് എംപി, എച്ച്. സലാം എം.എല്‍.എ. എന്നിവരുടെ നേതൃത്വത്തിലാണു സുധാകരനെയും അദ്ദേഹത്തിന്റെ ഓഫീസിനെയും പ്രതിക്കൂട്ടിലാക്കുന്ന വിമര്‍ശനങ്ങളുയര്‍ന്നത്.  

എസ്ഡിപിഐ വോട്ടുകള്‍ കിട്ടിയില്ലായിരുന്നെങ്കില്‍ സലാം 11,125 വോട്ടുകളുടെ ഭൂരിപക്ഷത്തിലെങ്കിലും ജയിക്കില്ലായിരുന്നു എന്ന വിലയിരുത്തലിലാണ് സിപിഎം. കനല്‍ മൂടിക്കിടക്കുകയും പിന്നെ ഇടവേളകളഇല്‍ പൊട്ടിത്തെറിക്കുകയും ചെയ്യുന്നതാണ് ആലപ്പുഴയുടെ രാഷ്‌ട്രീയം. 50 വര്‍ഷമായി വിഭാഗീയതയുടെ വാര്‍ത്തകള്‍ക്കൊപ്പമാണ് ആലപ്പുഴ സിപിഎം കടന്നുപോയിട്ടുള്ളത്. പ്രമുഖ നേതാക്കളാണ് അതിനൊക്കെ ഇരയായതും. ഓരോ തിരഞ്ഞെടുപ്പും വിഭാഗീയമായ വെട്ടിനിരത്തലിനുള്ള അവസരമായിരുന്നു ആലപ്പുഴയിലെ പാര്‍ട്ടിക്ക്. ഏറ്റവും ഒടുവില്‍ ജി. സുധാകരനെതിരായ നടപടികളോടെ ആലപ്പുഴ രാഷ്‌ട്രീയം ചൂടാകുകയാണ്.  

ഗൗരിയമ്മയും, ആഞ്ചലോസും, പുറത്തേക്ക് പോകുമ്പോഴും വിഎസ് തോല്‍ക്കുമ്പോഴും ജി. സുധാകരന്‍ ആലപ്പുഴയില്‍ ശക്തനായ നേതാവായിരുന്നു. ജില്ലയില്‍നിന്നുള്ള ഇപ്പോഴത്തെ മന്ത്രിയും എംപിയും അടക്കമുള്ള പ്രമുഖര്‍ അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ വളര്‍ന്നുവന്നവരാണ്. സംശുദ്ധം എന്ന് പറയാവുന്ന പ്രതിച്ഛായയാണ് സുധാകരന്. അതുകൊണ്ട് അദ്ദേഹത്തിനെതിരെ നീങ്ങണമെങ്കില്‍ ആ പ്രതിഛായ തകര്‍ക്കണം. തെരഞ്ഞെടുപ്പിന് മുഴുവന്‍ ഫണ്ടും കൈമാറിയില്ല എന്ന ആരോപണം മുഖ്യമായും ഉയര്‍ത്തുന്നതിനു കാരണവും അതാണെന്നാണ് സുധാകരനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

Tags: ജി.സുധാകരന്‍cpmalappuzha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.