Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളം നികുതി കുറയ്‌ക്കാത്തത് വഞ്ചനയും കാപട്യവും

ഇന്ധന വില വര്‍ധനവില്‍ നിന്ന് ലഭിക്കുന്ന നികുതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാനമെന്ന് സമ്മതിക്കുന്നതിലൂടെ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കാപട്യവും വഞ്ചനയുമാണ് പുറത്തായിരിക്കുന്നത്. അതായത് ഇന്ധനവില അടിക്കടി വര്‍ധിക്കുമ്പോള്‍ നികുതി വരുമാനവും ഏറുന്നതില്‍ ഈ സര്‍ക്കാര്‍ സന്തോഷിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2021, 05:00 am IST
inEditorial

പെട്രോളിനും ഡീസലിനും ഒറ്റയടിക്ക് വില കുറയ്‌ക്കുക വഴി ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഈ നടപടിക്ക് അനുസൃതമായി സംസ്ഥാന സര്‍ക്കാരുകള്‍ വാറ്റു നികുതി കുറയ്‌ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുകയുണ്ടായി. ഇതുപ്രകാരം നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ചു. ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങള്‍ വലിയ തോതിലാണ് തങ്ങള്‍ക്ക് ലഭിക്കുന്ന നികുതി വേണ്ടെന്നു വച്ചത്. ഇതില്‍ തന്നെ ഉത്തര്‍പ്രദേശും ഹരിയാനയും 12 രൂപ വീതമാണ് പെട്രോളിനും ഡീസലിനും കുറച്ചത്. പ്രതിപക്ഷം ഭരിക്കുന്ന തമിഴ്‌നാടും ഒറീസയുമടക്കമുള്ള സംസ്ഥാനങ്ങളും വാറ്റുനികുതി കുറയ്‌ക്കുകയുണ്ടായി. പക്ഷേ ഒരു നികുതിയും കുറയ്‌ക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണ്. കേന്ദ്രം നികുതി കുറച്ച വാര്‍ത്ത പുറത്തുവന്ന ദിവസം ആനുപാതികമായ നികുതിയിളവ് സംസ്ഥാനത്തും ഉണ്ടാവുമെന്നു പറഞ്ഞ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പിറ്റേ ദിവസം മാധ്യമങ്ങളെ കണ്ടപ്പോള്‍ മലക്കംമറിയുകയായിരുന്നു. ഇന്ധന നികുതി കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ അധിക്ഷേപിച്ചുകൊണ്ട്, സംസ്ഥാനം നികുതി കുറയ്‌ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് മന്ത്രി പറഞ്ഞത്. യാതൊരു ലജ്ജയുമില്ലാതെ വീറോടെ ഇക്കാര്യം പറഞ്ഞ മന്ത്രി താന്‍ ഒരു ജനവിരുദ്ധനാണെന്നു തെളിയിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായിയുടെ പൂര്‍ണ പിന്തുണ ഇതിനുണ്ടെന്ന കാര്യം ഉറപ്പാണ്. സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയെ പിന്തുണച്ച് സിപിഎമ്മും രംഗത്തുവരികയുണ്ടായി.

ഇന്ധന വിലവര്‍ധനയുടെ കാര്യത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ എടുത്ത നിലപാടിന് കടകവിരുദ്ധമായ നിലപാടാണ് അധികാരത്തുടര്‍ച്ച ലഭിച്ചപ്പോള്‍ എടുത്തിരിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ തങ്ങള്‍ അനുകൂലിക്കുകയാണെന്നും, എന്നാല്‍ കേന്ദ്രം ഇങ്ങനെ  ചെയ്യുന്നില്ലെന്നുമായിരുന്നു അന്നത്തെ ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തിയിരുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍പ്പെടുത്തി വില കുറയ്‌ക്കാന്‍ ഒരുക്കമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല  സീതാരാമന്‍ വ്യക്തമാക്കുകയും, ഇതിനുള്ള നീക്കം ആരംഭിക്കുകയും ചെയ്തപ്പോള്‍ കേരളം കാലുമാറി. ജിഎസ്ടി കൗണ്‍സിലില്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്ത സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. സംസ്ഥാനത്ത് ലിറ്ററിന്  58 രൂപയ്‌ക്കെങ്കിലും പെട്രോള്‍ ലഭിക്കുന്ന ഇത്തരമൊരു നടപടിയെ അംഗീകരിക്കില്ലെന്നാണ് ധനമന്ത്രി ബാലഗോപാല്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഇതിനുപിന്നാലെയാണ് ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്ന വിധത്തില്‍, വാറ്റ് നികുതി കുറയ്‌ക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതും. നികുതി വരുമാനം തീരെ കുറവായ ഗോവ, അരുണാചല്‍പ്രദേശ് മുതലായ സംസ്ഥാനങ്ങള്‍ പോലും യാതൊരു മടിയും കൂടാതെ ഇന്ധന നികുതി കുറച്ചപ്പോള്‍ കേരളത്തിന്റെ ജനദ്രോഹപരമായ തീരുമാനം നീതിബോധമുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ല. ജനങ്ങള്‍ എന്ത് കഷ്ടപ്പാടുകള്‍ സഹിച്ചാലും തങ്ങള്‍ക്ക് അത് ബാധകമല്ലെന്നും, ഇഷ്ടമുള്ളതുപോലെ ചെയ്യാനാണ് അധികാരത്തില്‍ എത്തിയിരിക്കുന്നതെന്നുമുള്ള ധാര്‍ഷ്ട്യമാണ് പിണറായി സര്‍ക്കാരിനെ നയിക്കുന്നത്. ഈ ധാര്‍ഷ്ട്യമാണ് മന്ത്രി ബാലഗോപാലിന്റെ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നതും.

ഇന്ധന നികുതി കുറച്ചാല്‍ കേരളത്തിന് വലിയ വരുമാന നഷ്ടം സംഭവിക്കുമെന്നും, സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നുമാണ് ബാലഗോപാല്‍ പറയുന്നത്. ഇന്ധന നികുതിക്കു പുറമെ മദ്യ വില്‍പ്പനയില്‍ നിന്നും ലോട്ടറിയില്‍ നിന്നും ലഭിക്കുന്ന നികുതിയല്ലാതെ മറ്റ് നികുതി വരുമാനമില്ല എന്നു സമ്മതിക്കുകയാണ് മന്ത്രി. വസ്തുനികുതി പോലുള്ളവ വര്‍ധിപ്പിച്ച് വരുമാനമുണ്ടാക്കാവുന്നതേയുള്ളൂ. പക്ഷേ അതിന് ശ്രമിക്കുന്നില്ല. കാരണം സമ്പന്നരെ പിണക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. ഭരണച്ചെലവ് ചുരുക്കാനും വയ്യ. എന്നാല്‍ കിട്ടാവുന്നിടത്തുനിന്നൊക്കെ കടമെടുത്ത് മലയാളികളെ കടക്കെണിയിലാക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രീണിപ്പിക്കാനും, ഇല്ലാത്ത ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കാനും, ആഡംബര വാഹനങ്ങള്‍ വാങ്ങാനും മറ്റുമാണ് വരുമാനം ചെലവഴിക്കുന്നത്. ഇങ്ങനെയൊക്കെ മതി എന്നാണ്, തനിക്കുശേഷം പ്രളയം എന്നു വിശ്വസിക്കുന്ന പിണറായിയുടെ ഭാവം. ഇന്ധനവില വര്‍ധനവില്‍ നിന്ന് ലഭിക്കുന്ന നികുതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാനമെന്ന് സമ്മതിക്കുന്നതിലൂടെ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കാപട്യവും വഞ്ചനയുമാണ് പുറത്തായിരിക്കുന്നത്. അതായത് ഇന്ധനവില അടിക്കടി വര്‍ധിക്കുമ്പോള്‍ നികുതി വരുമാനവും ഏറുന്നതില്‍ ഈ സര്‍ക്കാര്‍ സന്തോഷിക്കുകയായിരുന്നു. ഈ സന്തോഷം ഗൂഢമാക്കിവച്ചുകൊണ്ടാണ് ഇന്ധന വില വര്‍ധനയില്‍ രോഷം കൊണ്ടത്. പണമുള്ളവന് ഇന്ധന വില വര്‍ധനയോ സാധന വിലവര്‍ധനയോ ഒരു പ്രശ്‌നമല്ല. ജീവിതം ദുഃസഹമാകുന്നത് സാധാരണക്കാര്‍ക്കാണ്. ഇവര്‍ക്ക് ആശ്വാസമെത്തിക്കാന്‍ ഒരുക്കമല്ലെന്നാണ് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

World

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

India

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

India

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

India

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.