Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തനിനിറം വെളിപ്പെട്ട കോണ്‍ഗ്രസ് സമരം

ഒന്നാമതായി ഇന്ധന വില വര്‍ധനവിനെതിരെ സമരം ചെയ്യുന്ന കോണ്‍ഗ്രസ്സിന്റെ കാപട്യമാണ് തിരിച്ചറിയേണ്ടത്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചിരുന്ന കാലത്താണ് പെട്രോള്‍ വില നിര്‍ണയിക്കാനുള്ള അധികാരം സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുകൊടുത്തത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 05:00 am IST
in Editorial

ഇന്ധന വില വര്‍ധനവിന്റെ പേരില്‍ എറണാകുളത്ത് സമരം ചെയ്ത കോണ്‍ഗ്രസിന്റെ മുഖം ഒന്നുകൂടി വികൃതമായിരിക്കുകയാണ്. സംസ്ഥാനത്തു തന്നെ ഏറ്റവും തിരക്കേറിയ വൈറ്റില ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചു സമരം ചെയ്തതിനെ ചോദ്യം ചെയ്ത സിനിമാതാരം ജോജു ജോര്‍ജിനെ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും താരത്തിന്റെ വിലയേറിയ വാഹനം അടിച്ചുതകര്‍ക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്തത്. റോഡ് ഉപരോധിച്ചതിനെത്തുടര്‍ന്ന് വാഹന ഗതാഗതം മണിക്കൂറുകളോളം സ്തംഭിക്കുകയും കീമോ തെറാപ്പിക്കു പോകേണ്ട രോഗിയും കുട്ടികളുമടക്കം കുടുങ്ങിപ്പോവുകയും ചെയ്തപ്പോഴാണ് ജോജു ഉള്‍പ്പെടെയുള്ള ചിലര്‍ ചോദ്യം ചെയ്തത്. ഇതില്‍ പ്രകോപിതരായാണ് അക്രമാസക്തരായ കോണ്‍ഗ്രസുകാര്‍, മദ്യപിച്ച് ലക്കുകെട്ടാണ് ജോജു ബഹളമുണ്ടാക്കിയതെന്നും, വനിതാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുന്നയിച്ചത്. എന്നാല്‍ പോലീസ് പരിശോധനയില്‍ താരം മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും, കാര്‍ അടിച്ചു തകര്‍ത്ത കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സമരം ഉപരോധമാക്കി ജനങ്ങളെ വലച്ചതും, അക്രമത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ്സുകാരെ, കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ന്യായീകരിച്ചപ്പോള്‍, പ്രതിപക്ഷ നേതാവ്  വി.ഡി. സതീശന്‍ അതിനോട് യോജിച്ചില്ല. മറ്റു പല  കോണ്‍ഗ്രസ്സ് നേതാക്കളും മൗനം പാലിച്ചു. എറണാകുളത്തെ സുധാകരന്‍ ബ്രിഗേഡിന്റെ ചെയ്തികളെ കോണ്‍ഗ്രസ്സുകാര്‍ തന്നെ തള്ളിപ്പറയുന്ന അവസ്ഥ വന്നു. അക്രമാസക്ത സമരത്തെ പിന്തുണച്ച് ജനങ്ങളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തേണ്ടെന്ന് കരുതിയാണ് പാര്‍ട്ടി നേതാക്കള്‍ അകലം പാലിച്ചത്.  

ഒന്നാമതായി ഇന്ധന വില വര്‍ധനവിനെതിരെ സമരം ചെയ്യുന്ന കോണ്‍ഗ്രസ്സിന്റെ കാപട്യമാണ് തിരിച്ചറിയേണ്ടത്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചിരുന്ന കാലത്താണ് പെട്രോള്‍ വില നിര്‍ണയിക്കാനുള്ള അധികാരം സ്വകാര്യ കമ്പനികള്‍ക്ക് വിട്ടുകൊടുത്തത്. ഇതേത്തുടര്‍ന്നാണ് ഇന്ധനവില ഉയരാന്‍ തുടങ്ങിയത്. ഇതിനു പുറമെ പെട്രോളിയം കമ്പനികളുടെ നഷ്ടം നികത്താനെന്ന പേരില്‍ കടപ്പത്രം ഇറക്കുകയും ചെയ്തു. ഈ കടം വീട്ടാന്‍ സഹസ്ര കോടികളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അടച്ചുകൊണ്ടിരിക്കുന്നത്. പെട്രോളിയം കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള അവസരം തുറന്നുകൊടുത്തത് തങ്ങളാണെന്ന കാര്യം ജനങ്ങള്‍ മറന്നുകാണുമെന്ന ധാരണയില്‍ ദേശീയതലത്തില്‍ തന്നെ ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസുകാര്‍ സമരത്തിനിറങ്ങുകയുണ്ടായി. വഴിതടയല്‍ സമരത്തോട് താന്‍ യോജിക്കുന്നില്ലെന്നാണല്ലോ വി.ഡി.സതീശന്‍ പറയുന്നത്. ഇത് സോണിയയുടെ കോണ്‍ഗ്രസിന് ബാധകമല്ലേയെന്ന് സതീശന്‍ വ്യക്തമാക്കണം. പാര്‍ലമെന്റ് പാസ്സാക്കിയ കര്‍ഷക ബില്ലിനെതിരെ ചില തീവ്രവാദ സംഘടനകളുടെ നേതൃത്വത്തില്‍ ദല്‍ഹിയിലും മറ്റും ഒരു വര്‍ഷത്തിലേറെയായി നടക്കുന്ന വഴിതടയല്‍ സമരത്തെ കോണ്‍ഗ്രസ് പൂര്‍ണമായും പിന്തുണയ്‌ക്കുകയാണ്. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലടക്കം അക്രമം നടത്തിയ ഇക്കൂട്ടരെ സമരവേദിയില്‍ ചെന്ന് പിന്തുണയ്‌ക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ചെയ്തത്. എന്തിന്റെ പേരിലാണെങ്കിലും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന സമരത്തെ അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടും അരുംകൊലകളുള്‍പ്പെടെ പൈശാചികമായ അക്രമങ്ങള്‍ അഴിച്ചുവിടുന്ന സമരക്കാര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. ഇതിന്റെ ഒരു ചെറുപതിപ്പാണ് എറണാകുളത്ത് കണ്ടത്.

ദേശീയതലത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന അക്രമാസക്ത സമരങ്ങളെ കണ്ണുമടച്ച് പിന്തുണയ്‌ക്കുന്നവരാണ് ഇടതുപാര്‍ട്ടികള്‍.  അവരാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സമരത്തെ തള്ളിപ്പറയുന്നതെന്ന വിരോധാഭാസം കാണാതിരുന്നുകൂടാ. ഇന്ധന വില വര്‍ധനയ്‌ക്ക് തുടക്കം കുറിച്ചത് സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളഞ്ഞ മന്‍മോഹന്‍ സര്‍ക്കാരിന്റെ തെറ്റായ നയമാണെന്നു പറയാന്‍ പോലും ഇടതുപാര്‍ട്ടികളുടെ നേതാക്കള്‍ ഇപ്പോള്‍ തയ്യാറാവുന്നില്ല. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുന്നതും, വികസന  പദ്ധതികള്‍ക്കും സബ്‌സിഡികള്‍ക്കും ഭരണച്ചെലവിനുമായി വിവിധ തരത്തിലുള്ള നികുതികള്‍ ചുമത്തുന്നതുമാണ് ഇന്ധന വില വര്‍ധനവിന് കാരണമാകുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുകയാണ് ഇതിന് ഒരു പരിഹാരമെന്ന നിര്‍ദേശം ഉയര്‍ന്നിട്ട് വളരെക്കാലമായി. ഇതിന് സന്നദ്ധമാണെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ കേവലം 58 രൂപയ്‌ക്ക് പെട്രോള്‍ നല്‍കാനാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ജിഎസ്ടി കൗണ്‍സിലില്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയാണ് കേരളം ചെയ്തത്. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്യുന്നു. പെട്രോള്‍ ലിറ്ററിന് 100 രൂപ ഈടാക്കുമ്പോള്‍ 23 രൂപയോളമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ഈ വരുമാനം വേണ്ടെന്നു വയ്‌ക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറല്ല. പകരം, 33 രൂപ ലഭിക്കുന്ന കേന്ദ്രം നികുതി ഒഴിവാക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.  

ഇന്ധനവില വര്‍ധന ഒഴിവാക്കേണ്ടത് തന്നെയാണ്. കേന്ദ്ര സര്‍ക്കാര്‍ അണിയറയില്‍ ഇതിനുള്ള ആലോചന ശക്തമാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. സമരം ചെയ്യാനുള്ള അവകാശം ജനാധിപത്യപരമാണ്. പക്ഷേ അത് ജനങ്ങളുടെ മേല്‍ കുതിരകയറുന്നതാവരുത്.                    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.