Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബോധിയുടെ ശരണമന്ത്രം

ക്രിസ്തുവിനു മുമ്പ് ആറാം നൂറ്റാണ്ടില്‍ കാരുണ്യരാശിയായ ശ്രീബുദ്ധന്റെ ചരിത്രപ്രവേശദൗത്യം മായികമായ പരിവര്‍ത്തനങ്ങളിലൂടെയും നൂതന സിദ്ധാന്ത പദ്ധതികളിലൂടെയും നരവംശത്തെ ഉണര്‍ത്തിയെടുക്കുകയായിരുന്നു.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Nov 1, 2021, 05:00 am IST
in Samskriti

പുലരിത്താരകം പൊഴിയവെ, ആ അകക്കണ്ണുകള്‍ ശുദ്ധബോധത്തിന്റെ ആഴങ്ങളില്‍ വിടര്‍ന്നു. അനന്താകാശങ്ങളില്‍ ശരണത്രയം വിളികളുമായി കിളികള്‍ ഉണര്‍ന്ന് പറക്കുകയാണ്. ഉഷഃസന്ധ്യയുടെ നറുവര്‍ണങ്ങളില്‍ പാവനമായ സൗരഭം പരന്നൊഴുകി. ബോധിയുടെ വിഭൂതി വര്‍ഷം തുടങ്ങിയിരിക്കുന്നു. പദ്മാസനം വെടിഞ്ഞ് ബുദ്ധന്‍ മെല്ലെ നിവര്‍ന്നു കിഴക്കിന്റെ നവോദയം കൂപ്പിനിന്നു.  

ക്രിസ്തുവിനു മുമ്പ് ആറാം നൂറ്റാണ്ടില്‍ കാരുണ്യരാശിയായ ശ്രീബുദ്ധന്റെ ചരിത്രപ്രവേശദൗത്യം മായികമായ പരിവര്‍ത്തനങ്ങളിലൂടെയും നൂതന സിദ്ധാന്ത പദ്ധതികളിലൂടെയും നരവംശത്തെ ഉണര്‍ത്തിയെടുക്കുകയായിരുന്നു.  

ക്രി. മു. 563 ലാണ് ലുംബിനിയില്‍ കപിലവസ്തുവിലെ രാജാവായ ശുദ്ധോദനനും റാണി മായാദേവിക്കും പുത്രന്‍ പിറക്കുന്നത്. അമ്മ നഷ്ടപ്പെട്ട കുഞ്ഞിനെ മാതൃസഹോദരി ഗൗതമിയാണ് വളര്‍ത്തിയത്. ഗൗതമന്‍, സിദ്ധാര്‍ത്ഥന്‍, ബോധിസത്വന്‍ എന്നെല്ലാം കുഞ്ഞിന് പേരുണ്ട്. എട്ടാം വയസ്സില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സിദ്ധാര്‍ത്ഥന് ചിന്താശീലവും ജ്ഞാനകൗതുകവും ഏകാന്തതാ പ്രണയവും അമേയമായ പരിവേഷം ചമച്ചു. ഇതില്‍ നിന്ന് മകനെ മുക്തനാക്കാന്‍ ശുദ്ധോദനന്‍ ഉറച്ചു. 19ാം വയസ്സില്‍ യശോധരയുമായുള്ള സിദ്ധാര്‍ത്ഥന്റെ വിവാഹം നടന്നു. എന്നാല്‍ ആ ഹൃദയം ശാന്തമായില്ല.  നരവംശത്തിന്റെ ആധിയും അശ്രുവും ആ മനസ്സില്‍ അന്വേഷണത്തിന്റെ തീപ്പൊരികളായി. മൗനത്തിന്റെ ആത്മാവില്‍ സിദ്ധാര്‍ത്ഥന്‍ സദാ മ്ലാനചിത്തനായി. സാരഥിയൊന്നിച്ചുള്ള രഥയാത്രയില്‍ കണ്ട വൃദ്ധനും രോഗിയും യോഗിയും ജഡവും ഗൗതമന് ജീവിത സത്യം തേടിപ്പോകാന്‍ പ്രേരണയേകി. 29ാം വയസ്സില്‍ മകന്‍ രാഹുലന്‍ ജനിച്ചെങ്കിലും ആത്മാന്വേഷണത്തിന്റെ വിളിയൊച്ചയില്‍ കുഞ്ഞിനെയും പത്‌നിയെയും ഉപേക്ഷിച്ച് അര്‍ധരാത്രയില്‍കൊട്ടാരം വിടുകയായിരുന്നു.

വനാന്തരങ്ങളില്‍ താപസന്മാരില്‍ നിന്ന് ഗ്രഹിച്ച തപശ്ചര്യയില്‍ ആറുവര്‍ഷം ഘോരമായ തപസ്സിലായിരുന്നു. ഒരു വൈശാഖ പൗര്‍ണ്ണമിയില്‍ സുജാതയെന്ന കന്യകയില്‍ നിന്ന് ഭിക്ഷാന്നം സ്വീകരിച്ച് ധന്യനായി. സ്‌നാനാനന്തരം സിദ്ധാര്‍ത്ഥന്‍ അസ്തിത്വത്തിന്റെ അമരപ്രഭവിതറി മഹാകാശങ്ങള്‍ക്ക് പന്തലൊരുക്കിയ ആല്‍മരച്ചോട്ടില്‍ പത്മാസനം ബന്ധിച്ച് ധ്യാനത്തിന്റെ ധന്യധന്യമായ വിഭൂതിമാര്‍ഗത്തില്‍ പ്രവേശിക്കുകയായിരുന്നു. ഋതുപരിണാമത്തിന്റെ ബ്രാഹ്മമുഹൂര്‍ത്തത്തിലൊന്നില്‍ ആ ഹൃദയാകാശങ്ങളില്‍ ബോധത്തിന്റെ മഹാസൂര്യന്‍ പ്രത്യക്ഷനായി. ബോധിസത്വന്‍ തപസ്സിന്റെ പൂര്‍ണ്ണപുണ്യത്തില്‍ ഗൗതമബുദ്ധനായിരിക്കുന്നു.  

മുക്തി വിഭൂതി ലയത്തില്‍ നിന്ന് സ്വതന്ത്രനായി സഞ്ചാരസമാധിയിലൂടെയാണ് ബുദ്ധന്‍ ആര്യജ്ഞാനത്തിന്റെ ക്രിയാമാര്‍ഗ്ഗം തെളിച്ചത്. മനോവാക്കര്‍മ്മങ്ങളുടെ വിശുദ്ധശ്രേണിയില്‍ സാമാന്യജനങ്ങള്‍ തഥാഗതന്റെ ഉപാസകരായി. വര്‍ണ്ണാശ്രമത്തെ അംഗീകരിക്കാതെ ജനകീയവും നൈതികവുമായ പദ്ധതിയാണ് ഗുരുവിന്റെ സത്യസാക്ഷാത്ക്കാരം. വേദാധികാരം, യാഗം, മൃഗബലി, പൗരോഹിത്യ ചൂഷണം, ജാതീയവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങള്‍ തുടങ്ങിയ അപഭ്രംശങ്ങള്‍ ബുദ്ധവചനത്തില്‍ നിഷ്പ്രഭമാകാന്‍ തുടങ്ങി. പാലിയിലും പ്രാദേശിക ഭാഷകളിലുമുള്ള ലളിതസുന്ദരമായ സുഭാഷിതങ്ങള്‍ നാടിന്റെ അകത്തളങ്ങളില്‍ ചലന വിസ്മയമായി. സാമൂഹ്യ ജീവിതത്തിന്റെ സമസ്ത സ്ഥലികളും നവീനദശയില്‍ ചരിക്കാനാരംഭിച്ചു. വിദ്യയും സംസ്‌കൃതി ചക്രവാളവും സമദര്‍ശനത്തിന്റെ സൗരഭം പരത്തി. വിഹാരത്തില്‍ നിന്നിറങ്ങിയ ഭിക്ഷുസംഘം ‘ബുദ്ധം ശരണം, സംഘം ശരണം, ധര്‍മ്മം ശരണം’ എന്ന ശരണത്രയത്തില്‍ തത്ത്വപ്രചോദനത്തിന്റെ ശാന്തിയരുളി, ലോകൈകവന്ദ്യനൊപ്പം മുന്നേറി. സാരനാഥ്, കാശി, മഗധം, അംഗം, കോസലം, കൗസാംബി തുടങ്ങിയ മുഖ്യകേന്ദ്രങ്ങള്‍ സദ്‌സംഗത്തിന്റെയും ദര്‍ശനസംവാദത്തിന്റെയും വേദികളായി.  

ബുദ്ധന്‍ മൊഴിയുന്നു: ‘അജാഗ്രതയ്‌ക്ക് അടിമപ്പെടരുത്. വിഷയസുഖങ്ങളോട് ദൃഢമൈത്രി പാടില്ല.’ ബോധാതീതാവസ്ഥകളില്‍ ലയിച്ചിരിക്കുന്ന ജാഗരൂകനായ മനുഷ്യന്‍ യഥാര്‍ഹം നിര്‍വൃതി നേടുന്നു. പ്രായോഗിക നവോത്ഥാന പദ്ധതികളായിരുന്നു ശാക്യമുനിയുടെ കര്‍മ്മാവിഷ്‌ക്കാരം. ലിംഗാതീതമായ കാഴ്ചപ്പാടിലാണ് സ്ത്രീകള്‍ക്ക് സംഘാംഗത്വം നല്‍കുന്നത്. അതിന്റെ താത്ത്വികാംശത്തെ പരിഗണിക്കാതെ അസ്തിത്ത്വത്തിന്റെ അകം

പൊരുളാണ് ബുദ്ധദേവന്‍ തേടിയത്. പ്രശ്‌നപരിഹാര നിര്‍ദ്ദേശമായി നാല് ആര്യസത്യങ്ങളാണ് ബുദ്ധന്‍ അവതരിപ്പിക്കുക. ജീവിതം ദുഃഖമയമാണ്. ആഗ്രഹമാണതിന് കാരണം. മോഹാദികളില്‍ നിന്ന് വിമുക്തനാകണം. നിര്‍വ്വാണം അവര്‍ക്കുള്ളതാണ്. തഥാഗതനരുളിയ അഷ്ടാംഗമാര്‍ഗം പ്രസാദാത്മകമായ ജീവിതദായനിയാണ്. വീക്ഷണം, സങ്കല്‍പ്പം, വാക്ക്, കര്‍മ്മം, വ്യായാമം, സ്മൃതി, പ്രാര്‍ഥന, ജീവനോപാധി എന്നിവയെട്ടും ശരിയായപഥത്തില്‍  

നിര്‍വ്വഹിക്കുമ്പോഴാണ് നിര്‍വ്വാണ പൂര്‍ണിമ. മധ്യമമാര്‍ഗമെന്ന് മൂല്യനിര്‍ണയം ചെയ്യപ്പെടുന്ന ബുദ്ധവഴിയില്‍ അഹിംസാധര്‍മമാണ് ആദിവചനം. മനസ്സും ബുദ്ധിയും ആരോഗ്യവും സക്രിയമായി പ്രകൃതിയോടിണക്കി നിര്‍ത്തിയുള്ള പരിപക്വമായ ജീവനമാണ് ബുദ്ധന്‍ ലക്ഷ്യമാക്കുന്നത്. ‘നീ നിന്റെ വെളിച്ചമായിത്തീരുക’ എന്ന വചനമാണ് ബുദ്ധസത്തയുടെ കൊടിയടയാളം. കാലാന്തരങ്ങളില്‍ മൗര്യ ചക്രവര്‍ത്തിയായ അശോകന്‍ കലിംഗയുദ്ധാനന്തരം ബുദ്ധമതതത്ത്വങ്ങളിലും അതിന്റെ പ്രചരണത്തിലും സര്‍വ്വസമര്‍പ്പണം ചെയ്ത കഥ ചരിത്ര സന്ദേശമാണ്. ‘പൗരസ്ത്യദീപ’മെന്ന്  പില്‍ക്കാലം വിളി കൊണ്ട ബുദ്ധന്‍ വിഭാവനം ചെയ്ത സമ്യക്കായ ജീവനസംസ്‌കൃതി കലയിലും സാഹിത്യത്തിലും ചിത്ര ശില്‍പങ്ങളിലും വിദ്യാമാര്‍ഗങ്ങളിലും ഐതിഹാസികമായ സംഭാവനയേകി. നളന്ദ, വിക്രമശില, വലഭി തുടങ്ങിയ വിദ്യാകേന്ദ്രങ്ങളുടെ ആദിസ്രോതസ്സ് ബുദ്ധവിദ്യാസരണിയായിരുന്നു. മധ്യേഷ്യ, പശ്ചിമേഷ്യ, ശ്രീലങ്ക, ചൈന, ജപ്പാന്‍ തുടങ്ങി വിശ്വവ്യാപകമായി ബുദ്ധധര്‍മവെളിച്ചം പരന്നെങ്കിലും പന്ത്രണ്ടാം നൂറ്റാണ്ടോടെ തഥാഗത രശ്മികള്‍ ഭാരതത്തില്‍ പൊലിയാന്‍ തുടങ്ങിയിരുന്നു.  

ധര്‍മ്മഗ്രന്ഥങ്ങള്‍ രചിക്കാത്ത ബുദ്ധനേകിയത് സ്വന്തം ജീവിതത്തിന്റെ താത്ത്വിക മഹാസന്ദേശമാണ്. അനന്തരഗാമികള്‍ സമാഹരിച്ച ആ ധര്‍മ്മസംഹിതകളാണ് ‘പിടകങ്ങള്‍’. ‘സുത്തപിടകം’, ‘വിനയപിടകം’, ‘അഭിധര്‍മ പിടകം’ എന്നിവ പ്രമാണരേഖകളായി മാറുന്നു. ജാതകകഥകളും സെന്‍ബുദ്ധകഥകളും പ്രതീകാത്മക പ്രത്യക്ഷങ്ങളായി പ്രചരിച്ചെങ്കിലും ‘പാലിധര്‍മ്മസംഹിത’, ‘ധര്‍മ്മപദ’, ‘ലൈഫ് ഓഫ് ബുദ്ധ’, എന്നീ ശ്രേഷ്ഠ രചനകള്‍ ബുദ്ധനെ സ്പര്‍ശിച്ചറിയുന്നു. ക്രി.മു. 483 ല്‍ ഉത്തര്‍പ്രദേശിലെ കുശി നഗറിലാണ് ശാക്യമുനിയുടെ സമാധി.  

മാനവശോക വാഹിനിയില്‍ അടര്‍ന്നു വീഴുന്ന കണ്ണുനീര്‍ത്തുള്ളിയാണ് ശാക്യമുനി. അവതാരങ്ങളിലൊന്നായി സങ്കല്‍പ്പിക്കും വിധം ഭാരതീയ ധര്‍മ പ്രഹേളികയുടെ മൂര്‍ത്തബിംബമായി ബുദ്ധന്‍ പ്രത്യക്ഷപ്പെടുന്നു. ‘ബോധി’ അതീത ബോധത്തിന്റെ നിത്യവിഭൂതിയായി ആകാശം ചമച്ചു. ബോധിസത്വത്തിന്റെ പ്രകൃതിയും മാനവ സമീക്ഷയും പ്രപഞ്ചസീമയില്‍ പരന്നൊഴുകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.