Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇനിയും പിറക്കാത്ത പ്രബുദ്ധ കേരളം

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഗുരുവായൂര്‍ സത്യഗ്രഹം അരങ്ങേറിയത് ഐക്യകേരളം ഉണ്ടാകുന്നതിനും രണ്ട് പതിറ്റാണ്ടു മുന്‍പായിരുന്നു. ഈ മഹാസംഭവത്തിന്റെ നവതിദിനവും കേരളപ്പിറവി ദിനവും ഒന്നിച്ചുവരുന്നത് ഒരു താരതമ്യ പഠനത്തിനുള്ള അവസരം നല്‍കുന്നുണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 05:00 am IST
in Editorial

ഐക്യകേരളം പിറന്നിട്ട് ഇന്ന് ആറര പതിറ്റാണ്ടായിരിക്കുന്നു. നവംബര്‍ ഒന്ന് കേരളപ്പിറവിയായി കൊണ്ടാടുമ്പോള്‍ പലര്‍ക്കുമുള്ള ഒരു തെറ്റിദ്ധാരണ അതിനു മുന്‍പ്  കേരളമില്ലായിരുന്നു എന്നാണ്. ചിലര്‍ ഇത്തരമൊരു തെറ്റിദ്ധാരണ ബോധപൂര്‍വം  സൃഷ്ടിക്കാന്‍ ശ്രമിച്ചുവരുന്നുണ്ട്. കേരളപ്പിറവിയുടെ മഹത്വം ഘോഷിക്കാന്‍ ഒരു നാടിന്റെ ചരിത്രവും സംസ്‌കാരവും പൈതൃകവുമൊക്കെ തമസ്‌കരിക്കുകയാണിന്ന്. തിരുവിതാംകൂറും കൊച്ചിയും മലബാറുമൊക്കെയായി വേര്‍തിരിഞ്ഞു കിടന്ന പ്രദേശങ്ങള്‍ ഭരണസൗകര്യത്തിനുവേണ്ടി ഒരൊറ്റ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു എന്നതു മാത്രമാണ് സംഭവിച്ചത്. ഐക്യകേരളത്തിന്റെ ആറര പതിറ്റാണ്ടുകാലവും നാം  പാടിപ്പുകഴ്‌ത്തുന്ന പുരോഗമനാശയങ്ങളും നന്മകളുമൊക്കെ യഥാര്‍ത്ഥത്തില്‍ നാട്ടുരാജ്യങ്ങളുണ്ടായിരുന്ന കാലത്തുതന്നെ രൂപപ്പെട്ടതാണ്. അടിസ്ഥാനപരമായ ചില വികസനപദ്ധതികളും അന്നുതന്നെ ഉണ്ടായിരുന്നു. സാക്ഷരത, വിദ്യാഭ്യാസം, വ്യവസായം, സാമൂഹ്യപരിഷ്‌കരണം, സാംസ്‌കാരിക മുന്നേറ്റം എന്നിവകളിലൊക്കെ ശ്രദ്ധേയമായ ചുവടുവയ്‌പുകള്‍ ഐക്യകേരളത്തിന് മുന്‍പ് നടന്നിരുന്നു. കേരളപ്പിറവിക്കുശേഷം മാറിമാറി അധികാരത്തില്‍ വന്ന സര്‍ക്കാരുകളുടെയും, അവയെ നയിച്ച ഭരണാധികാരികളുടെയും ചരിത്രം പരിശോധിച്ച് മൂല്യനിര്‍ണയം നടത്തിയാല്‍ അധികമൊന്നും അഭിമാനിക്കാനില്ലെന്നു കാണാം. സ്വാതന്ത്ര്യം ലഭിച്ച നിമിഷം റദ്ദായിപ്പോകേണ്ടിയിരുന്ന മുല്ലപ്പെരിയാര്‍ കരാര്‍ പിന്നെയും മാറ്റമില്ലാതെ തുടര്‍ന്ന ഒറ്റക്കാര്യം മാത്രം നോക്കിയാല്‍ മതി നമ്മെ ഭരിച്ചവര്‍ എത്ര മണ്ടന്മാരായിരുന്നു എന്നു മനസ്സിലാക്കാന്‍. ഇതില്‍ ചിലര്‍ മഹാന്മാരായി അറിയപ്പെടുന്നു എന്നത് ഒരു വിരോധാഭാസം തന്നെയാണ്.

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഗുരുവായൂര്‍ സത്യഗ്രഹം അരങ്ങേറിയത് ഐക്യകേരളം ഉണ്ടാകുന്നതിനും രണ്ട് പതിറ്റാണ്ടു മുന്‍പായിരുന്നു. ഈ മഹാസംഭവത്തിന്റെ നവതിദിനവും കേരളപ്പിറവി ദിനവും ഒന്നിച്ചുവരുന്നത് ഒരു താരതമ്യ പഠനത്തിനുള്ള അവസരം നല്‍കുന്നുണ്ട്. അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കു മുന്നില്‍ ആരാധനാലയങ്ങളുടെ വാതിലുകള്‍ മലര്‍ക്കെ തുറക്കാന്‍ ഇടയാക്കിയത് ഗുരുവായൂര്‍ സത്യഗ്രഹമാണ്. തൊണ്ണൂറു വര്‍ഷമാകുമ്പോഴും ആ സാമൂഹ്യവിപ്ലവത്തിന്റെ ഗുണഫലങ്ങള്‍ പൂര്‍ണമായ തോതില്‍ ബഹുജനങ്ങള്‍ക്ക് ലഭ്യമായിട്ടില്ല എന്നറിയുമ്പോള്‍ ഐക്യകേരളത്തിന്റെ ആറരപ്പതിറ്റാണ്ടുകാലം നവോത്ഥാനത്തിന്റെ പാതയിലൂടെയല്ല സഞ്ചരിച്ചതെന്ന് വ്യക്തമാവും. ആദിശങ്കരനും അയ്യാ വൈകുണ്ഠസ്വാമികളും നാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും കുമാരഗുരുദേവനുമൊക്കെ നാന്ദികുറിക്കുകയും നയിക്കുകയും ഗുണപുഷ്‌കലമാക്കുകയും ചെയ്ത നവോത്ഥാനത്തെ ആദ്യം ഹൈജാക്ക് ചെയ്യുകയും, പിന്നീട് അട്ടിമറിക്കുകയും ചെയ്ത ഇടതുപക്ഷവും വലതുപക്ഷവും ജാതിമത വിഭാഗങ്ങളായി സമൂഹത്തെ വേര്‍തിരിച്ചു. കാര്‍ഷിക മഹിമയും സാമൂഹ്യനീതിയുമൊക്കെ വോട്ടുബാങ്കിന്റെ ബലത്തില്‍ നിര്‍ണയിക്കപ്പെട്ടു. അധികാരം ലഭിക്കുമെങ്കില്‍ ഏത് അധര്‍മത്തിനും കൂട്ടുനില്‍ക്കുന്നത് മതേതരത്വത്തിന്റെ പേരില്‍ ന്യായീകരിച്ചുപോന്നു. സംസ്‌കാരത്തിന്റെ കരുത്തിനെ ചോര്‍ത്തിക്കളയുകയും വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും തദ്ദേശീയവും വൈദേശികവുമായ ശക്തികളെ സമസ്ത മേഖലയിലും കുടിയിരുത്തുകയും ചെയ്തു.

പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത തിന്മകള്‍ പ്രബുദ്ധ കേരളത്തിന്റെ മറവില്‍ തഴച്ചുവളര്‍ന്നു. കുടിയൊഴിക്കപ്പെടുകയാണെന്ന് തോന്നിച്ച ജാതി ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സാമൂഹ്യജീവിതത്തില്‍ പല രൂപഭാവങ്ങല്‍ പ്രത്യക്ഷപ്പെടുകയാണ്. ഒരുകാലത്ത് പൊതുസമൂഹം അറപ്പോടെയും വെറുപ്പോടെയും കണ്ടിരുന്ന പലതും പലതരം വര്‍ണാവരണങ്ങളണിഞ്ഞ് സ്വീകാര്യത നേടുകയാണ്. കൃഷിയുടെയും വ്യവസായത്തിന്റെയുമൊക്കെ ശവപ്പറമ്പുകളാക്കി സംസ്ഥാനത്തെ മാറ്റിയവര്‍ കേരള മോഡലിന്റെ പേരില്‍ ഇപ്പോഴും ഊറ്റം കൊള്ളുന്നു. അന്യനാടുകളില്‍നിന്നുള്ള പണമില്ലെങ്കില്‍, അന്താരാഷ്‌ട്ര ഏജന്‍സികളില്‍നിന്ന് കിട്ടുന്ന കടമില്ലെങ്കില്‍ കേരളം പട്ടിണി കിടക്കുന്ന അവസ്ഥയാണ്. ജനങ്ങളെ ഒരിക്കലും രക്ഷപ്പെടാനാവാത്ത കടക്കെണിയില്‍ അകപ്പെടുത്തിയതാണ് കേരളം നേടിയ സാമ്പത്തിക സ്വയംപര്യാപ്തത! വികസന പദ്ധതികള്‍ അഴിമതി നടത്താനുള്ള അവസരങ്ങള്‍ മാത്രം. പരിസ്ഥിതി സംരക്ഷണത്തിന് അധരവ്യായാമം മാത്രം നടത്തി പ്രളയങ്ങളും ഉരുള്‍പൊട്ടലുകളും ക്ഷണിച്ചുവരുത്തുന്നു. മനുഷ്യരുടെ ദുഃഖദുരിതങ്ങള്‍ പോലും ഭരണാധികാരികള്‍ പണമുണ്ടാക്കാനുള്ള അവസരങ്ങളായി കാണുന്നു. കേരളത്തനിമ എന്നത് അത്യന്തം വിഷലിപ്തമായ ആശയമായി പരുവപ്പെടുത്തുകയാണ്. കേരള ബാങ്ക്, കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, കെ റെയില്‍, കെ ഫോണ്‍, കേരളരത്ന എന്നൊക്കെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് വിഘടനവാദത്തിന് വളംവയ്‌ക്കുന്നു. കേരളത്തിന് സ്വന്തമായ ഗീതവും പതാകയുമൊക്കെ വേണമെന്ന് അടക്കം പറയാന്‍ തുടങ്ങിയിരിക്കുന്നു. നാം സ്വപ്നം കണ്ട കേരളം ഇതല്ലെന്ന് ഐക്യ കേരളത്തിന്റെ ഇതുവരെയുള്ള ചരിത്രം ഒരു സംശയവും അവശേഷിപ്പിക്കാതെ നമ്മെ ബോധ്യപ്പെടുത്തുകയാണ്. നവോത്ഥാനത്തിന്റെ നന്മകളിലേക്ക് ഒരു മടക്കയാത്ര അനിവാര്യമായിരിക്കുന്നു. എത്ര വേഗം അതുണ്ടാകുന്നുവോ അത്രയും നല്ലത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.