Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൂഞ്ചില്‍ നടക്കുന്നത് സൈന്യത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓപ്പറേഷന്‍; ആക്രമണങ്ങള്‍ക്ക് പിന്നില്‍ വിരമിച്ച പാക് സൈനികരും ഐഎസ്‌ഐയും

കഴിഞ്ഞ ദിവസം രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു ജവാനും പരിക്കേറ്റിരുന്നു. ഒപ്പം ഭീകരരുടെ ഒളിത്താവളം തിരിച്ചറിയാന്‍ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് കൊണ്ടു പോയ ഒരു ഭീകരന്‍ വെടിവെയ്‌പില്‍ കൊല്ലപ്പെടുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 12:09 pm IST
in India

ശ്രീനഗര്‍: കശ്മീരിലെ പൂഞ്ച് ജില്ലയിലെ ആക്രമണങ്ങള്‍ക്ക് പിന്നിലുള്ള ഭീകരര്‍, വിരമിച്ച പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരുടേയും ഐഎസ്‌ഐയുടേയും നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 15 ദിവസമായി  നടക്കുന്ന ഏറ്റുമുട്ടല്‍ സേനയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭീകരവിരുദ്ധ ഓപ്പറേഷനാണ്. ഇവിടെ മികച്ച പരിശീലനം ലഭിച്ച ഭീകരരുടെ സംഘവുമായാണ് സേന ഏറ്റുമുട്ടല്‍ നടത്തുന്നത്. ഒക്ടോബര്‍ 11ന് ആരംഭിച്ച സൈനിക ഓപ്പറേഷന്‍ തിങ്കളാഴ്ച 15ാം ദിവസത്തിലേക്ക് കടന്നു. ഇതിനു മുന്‍പ് ഭട്ടി ധറില്‍ 2008 ഡിസംബര്‍ മുതല്‍ 2009 ജനുവരി വരെ നടന്ന ഒമ്പതു ദിവസം നീണ്ടു നിന്ന ഓപ്പറേഷനായിരുന്നു ഏറ്റവും ദൈര്‍ഖ്യമേറിയത്.  

സേനയ്‌ക്കുണ്ടായ കനത്ത നഷ്ടം കണക്കിലെടുത്ത് കാത്തിരുന്നു നിരീക്ഷിക്കുക (വെയിറ്റ് ആന്‍ഡ് വാച്ച്) എന്ന നയമാണ് ഇപ്പോള്‍ സൈന്യം സ്വീകരിച്ചിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഈ ഓപ്പറേഷന്‍ ആരംഭിച്ചതിന് ശേഷം രണ്ട് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരുള്‍പ്പടെ ഒമ്പത് സൈനികരാണ് വീരമൃത്യു വരിച്ചത്. ഇതില്‍ ഒരു ജവാന്‍ കൊല്ലം സ്വദേശിയായ വൈശാഖാണ്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ നാല് ഭീകരരെ വധിച്ചതായും സുരക്ഷാ സേന അറിയിച്ചു.  

കഴിഞ്ഞ ദിവസം രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു ജവാനും പരിക്കേറ്റിരുന്നു. ഒപ്പം ഭീകരരുടെ ഒളിത്താവളം തിരിച്ചറിയാന്‍ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് കൊണ്ടു പോയ ഒരു ഭീകരന്‍ വെടിവെയ്‌പില്‍ കൊല്ലപ്പെടുകയും ചെയ്തു. ഇയാള്‍ കഴിഞ്ഞ 14 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന പാകിസ്ഥാന്‍ ഭീകരവാദിയായ സിയ മുസ്തഫയാണ്.  

ഒക്ടോബര്‍ 11 ന് പൂഞ്ച് ജില്ലയിലെ സുരന്‍ കോട്ട് മേഘലയിലെ ദേരാ കി ഗലി പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് സൈന്യം ഓപ്പറേഷന്‍ ആരംഭിച്ചത്. ഓപ്പറേഷനായി പ്രത്യേക പരിശീലനം ലഭിച്ച പാരാ കമാന്‍ഡോകളുടെ യൂണിറ്റിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഡ്രോണുകളും ഹെലികോപ്ടറുകളും ഉപയോഗിച്ചുള്ള തെരച്ചിലും സൈന്യം നടത്തുന്നുണ്ട്. പ്രദേശത്തെ നിബിഡ വനങ്ങളും ഗുഹകളും തീവ്രവാദികള്‍ ഒളിത്താവളമായി ഉപയോഗിക്കുന്നു. ഒപ്പം ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ ഡ്രോണുകള്‍ക്ക് വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കുന്നതിനും തടസ്സമാകുന്നു. ഇതിനാലൊക്കയാണ് തെരച്ചില്‍ നീണ്ടുപോകുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags: പൂഞ്ച്terroristsarmy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

World

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

India

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

News

ഇന്ത്യയുടെ പുതിയ സിഡിഎസായി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ നിയമിച്ചു

Kerala

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

പുതിയ വാര്‍ത്തകള്‍

സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും പണ്ട് (ഇടത്ത്) സംഗീതജ്ഞ ബിന്നികൃഷ്ണകുമാറും മകള്‍ ശിവാംഗി കൃഷ്ണകുമാറും ഇപ്പോള്‍ (വലത്ത്)

അത്ഭുത സാന്നിധ്യമായി മകള്‍ ശിവാംഗി…ബിന്നികൃഷ്ണകുമാറിനും കൃഷ്ണകുമാറിനും മകള്‍ ദിവ്യാനുഗ്രഹം പോലെ…

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.