Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ധര്‍മ്മത്തിന്റെ പ്രഖ്യാപനം

ജനാധിപത്യകേരളത്തിന്റെ രൂപീകരണത്തിന് ശേഷം ക്ഷേത്രങ്ങളും ആശ്രമങ്ങളും അടക്കമുള്ള എല്ലാ ഹിന്ദുധര്‍മ്മസ്ഥാപനങ്ങളും തുടര്‍ച്ചയായി അപമാനിക്കപ്പെടുകയും പലപ്പോഴും കയ്യേറ്റം ചെയ്യപ്പെടുകയുമുണ്ടായി. പാരമ്പര്യത്തിനും സംസ്‌കാരത്തിനും നേരെ മാത്രമല്ല കാവ്, കുളങ്ങള്‍ തുടങ്ങിയ പ്രകൃത്യുപാസനകള്‍ക്കുവരെ അക്രമം നേരിടേണ്ടിവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 05:00 am IST
inEditorial

ഹിന്ദുസമൂഹം ഇത്രകാലം നേരിട്ടുകൊണ്ടിരുന്ന അനേകം ചോദ്യങ്ങള്‍ക്കുള്ള സമഗ്രമായ ഉത്തരമാണ് കേരള ധര്‍മ്മാചാര്യ സഭ.  ആചാരാനുഷ്ഠാനങ്ങളുടെ വൈവിധ്യം, ക്ഷേത്രസങ്കല്പങ്ങളിലെ വ്യത്യസ്തകള്‍, സാമൂഹ്യജീവിതത്തില്‍ അനേകം കാലമായി തുടരുന്ന വിവിധതരത്തിലുള്ള ഭിന്നതകള്‍, ഒരൊറ്റ സമാജം എന്നരീതിയില്‍ ഒത്തുചേരുന്നതിനുള്ള തടസ്സങ്ങള്‍ തുടങ്ങി ഏറെ വിഷയങ്ങള്‍ ഹിന്ദുസമൂഹത്തെ ചുറ്റിപ്പറ്റിയുണ്ട്. ഇത്തരം വിഷയങ്ങളെ വ്യാഖ്യാനിച്ചും ദുര്‍വ്യാഖ്യാനിച്ചും സമാജത്തെയാകെ ഭിന്നിപ്പിച്ച് ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ അകത്തും പുറത്തും സജീവമാണ്. ഈ സാഹചര്യത്തിലാണ് നീണ്ടകാലത്തെ കൂടിയാലോചനങ്ങള്‍ക്കും അടിത്തട്ടുവരെയുള്ള ഒത്തുചേരലുകള്‍ക്കും ശേഷം കേരളത്തിലെ ഹൈന്ദവആചാര്യന്മാര്‍ ഒരു ധര്‍മ്മാചാര്യസഭയ്‌ക്ക് രൂപം നല്‍കിയത്.

ഇത് ആചാരാനുഷ്ഠാനങ്ങളെ ഏകീകരിക്കുന്നതിനുള്ള പരിശ്രമമല്ല. മറിച്ച്, ഏത് തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ പുലര്‍ത്തുന്നവരായാലും ഒരൊറ്റ സമാജമെന്ന നിലയില്‍ ഒന്നിക്കേണ്ടിടത്തെല്ലാം ഒന്നിക്കുന്നതിനുള്ള വഴി തുറക്കലാണ്. ജാതിവിവേചനങ്ങളും സാമ്പത്തിക അസമത്വങ്ങളും ദുര്‍ബലാക്കിയ ഒരു ഹിന്ദുസമൂഹം കാലങ്ങള്‍ക്ക് മുമ്പ് കേരളത്തിലുണ്ടായിരുന്നു. ശ്രീനാരായണഗുരുദേവനെയും ചട്ടമ്പിസ്വാമികളെയും മഹാത്മാ അയ്യങ്കാളിയെയും പണ്ഡിറ്റ് കറുപ്പനെയും പോലുള്ള നിരവധി സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെയും ആത്മീയാചാര്യന്മാരുടെയും നിരന്തര പോരാട്ടത്തിന്റെ ഫലമായാണ് ആ സാഹചര്യത്തിന് മാറ്റം വന്നത്. ഒരുമിച്ച് ജീവിക്കാനുള്ള, ഒരുമിച്ച് ആരാധിക്കാനുള്ള, ഒരേ നിലയില്‍ പുരോഗമിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും അത്തരം നവോത്ഥാനപരിശ്രമങ്ങള്‍കൊണ്ട് ഹിന്ദുസമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കൈവന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പ്രായോഗികമായി അത് ഇനിയും പൂര്‍ണതയിലെത്തേണ്ടതായുണ്ട്. അവശത അനുഭവിക്കുന്നവരും ഒറ്റപ്പെടുത്തപ്പെടുന്നവരും ജാതിയുടെയും സമ്പത്തിന്റെയും തൊഴിലിന്റെയും പേരില്‍ അവഗണന നേരിടുന്നവരും ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. ആചാര്യന്മാര്‍ തെളിച്ച വഴി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ കേരളം പരാജയപ്പെട്ടതാണ് അതിന് കാരണം.

നവോത്ഥാനനായകരുടെ പരിശ്രമങ്ങള്‍ മുതലെടുത്ത് രാഷ്‌ട്രീയാധികാരം നുണഞ്ഞവരെ നയിച്ചത് നിരീശ്വരവാദവും നിഷേധാത്മകതയുമായിരുന്നു എന്നത് മറ്റൊരു കാരണമാണ്. ജനാധിപത്യകേരളത്തിന്റെ രൂപീകരണത്തിന് ശേഷം ക്ഷേത്രങ്ങളും ആശ്രമങ്ങളും അടക്കമുള്ള എല്ലാ ഹിന്ദുധര്‍മ്മസ്ഥാപനങ്ങളും തുടര്‍ച്ചയായി അപമാനിക്കപ്പെടുകയും പലപ്പോഴും കയ്യേറ്റം ചെയ്യപ്പെടുകയുമുണ്ടായി.  

പാരമ്പര്യത്തിനും സംസ്‌കാരത്തിനും നേരെ മാത്രമല്ല കാവ്, കുളങ്ങള്‍ തുടങ്ങിയ പ്രകൃത്യുപാസനകള്‍ക്കുവരെ അക്രമം നേരിടേണ്ടിവന്നു. ക്ഷേത്രപുനരുദ്ധാരണ പരിശ്രമങ്ങള്‍ അപമാനിക്കപ്പെട്ടു. കെ. കേളപ്പനെയും മന്നത്ത് പത്മനാഭനെയും പോലുള്ള സര്‍വാദരണീയരെ, ഹിന്ദുസമൂഹത്തി

നും സംസ്‌കൃതിക്കും വേണ്ടി സംസാരിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് നിരന്തരം അവഹേളിച്ചു. ഹിന്ദുവിന്റെ ആദ്യത്തെയും അവസാനത്തെയും അഭയകേന്ദ്രവും അഭിമാനകേന്ദ്രവുമായ ക്ഷേത്രങ്ങള്‍ കൈയേറുകയും ക്ഷേത്രസ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഉണ്ടായി. ടിപ്പുവിന്റെയും ബ്രിട്ടീഷുകാരുടെയുമൊക്കെ അധിനിവേശകാലത്ത് സംഭവിച്ചതുപോലെ ക്ഷേത്രവിശ്വാസികള്‍ തൊഴുന്നതിനും വഴിപാട് നേരുന്നതി

നും സര്‍ക്കാരിന് ഫീസ് കെട്ടേണ്ട ദുരവസ്ഥ സംജാതമായി. അന്നദാനത്തിന് സെസ് അടയ്‌ക്കണമെന്ന പുതിയ തിട്ടൂരം അവസാനത്തെ ഉദാഹരണമാണ്. സര്‍ക്കാരുകള്‍ക്ക് വരുമാനമുണ്ടാക്കാനുള്ള ഉപാധിയായി മഹാക്ഷേതങ്ങള്‍ മാറി. ഭക്തര്‍ വിയര്‍പ്പൊഴുക്കിയും ജീവിതം  കാണിക്കയായി സമര്‍പ്പിച്ചും പടുത്തുയര്‍ത്തിയ ക്ഷേത്രങ്ങള്‍ അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ പിടിച്ചെടുത്തു. ക്ഷേത്രാചാരങ്ങള്‍ എങ്ങനെ നടത്തണം, അനുഷ്ഠാനവിധി എന്ത് തുടങ്ങിയ വിഷയങ്ങളില്‍ പോലും ആരോടും ചോദിക്കാതെ എന്തും ചെയ്തുകളയാമെന്ന അധികാരത്തിന്റെ ധിക്കാരം കേരളത്തില്‍ നടപ്പാക്കി.

ഹിന്ദുവിന് ചോദിക്കാനാരുമില്ലെന്നും ഇത്തരം നിര്‍ണായകമായ വിഷയങ്ങളില്‍ ആധികാരികമായ നിലപാട് പ്രഖ്യാപിക്കാന്‍ ഒരു സംവിധാനമില്ലെന്നുമുള്ള ധാരണയിലാണ് കാലങ്ങളായി ഈ അതിക്രമങ്ങള്‍ക്ക് ഇത്തരക്കാര്‍ മുതിരുന്നത്. അത് ഇനി അനുവദിക്കാന്‍ ആവില്ലെന്ന ആചാര്യന്മാരുടെ സുചിന്തിതവും ധീരവുമായ നിലപാട് പ്രഖ്യാപനമാണ് കേരള ധര്‍മ്മാചാര്യ സഭയായി മാറുന്നത്. യഥാര്‍ത്ഥ നവോത്ഥാനത്തിലേക്ക് ഹിന്ദുവിനെ നയിക്കുകയും എല്ലാ ഭേദഭാവനകളെയും മറികടന്ന് സശക്തവും സംഘടിതവുമായ ഒരു ഹിന്ദുസമാജത്തിന് വഴികാട്ടുകയും ചെയ്യുക എന്ന നവോത്ഥാനദൗത്യത്തിന്റെ നിര്‍വഹണമാണ് ആചാര്യസഭയിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്നത്. ധര്‍മ്മത്തിന്റെ പ്രഖ്യാപനമാണത്. വെല്ലുവിളികളെ തിരിച്ചറിഞ്ഞ് മറികടക്കാനും വെല്ലുവിളിക്കാന്‍ ആര്‍ക്കും തോന്നാത്തവിധം സമാജത്തെ ആന്തരികമായും ബാഹ്യമായും സംഘടിതമാക്കാനുമുള്ള ധര്‍മ്മാചാര്യന്മാരുടെ ഈ നീക്കം കാലത്തിന്റെ ഇച്ഛയും കാലഘട്ടത്തിന്റെ അനിവാര്യതയുമാണെന്ന് ചരിത്രം വിലയിരുത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

World

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

India

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

India

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

India

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.