Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വേണം ഇതുപോലെ ഒരായിരം കിളികള്‍

2008 ല്‍ തിരുവനന്തപുരം വിവേകാനന്ദ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന തപസ്യ വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്ത് നെടുമുടി വേണു നടത്തിയ പ്രസംഗത്തില്‍നിന്ന്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 12, 2021, 05:43 am IST
inArticle

തപസ്യ മൂന്നു പതിറ്റാണ്ട് പിന്നിടുന്ന സജീവമായ കലാസാംസ്‌കാരിക സംഘടനയാണ്. ഇതിന്റെ പിന്നിലും മുന്നിലുമെല്ലാമുള്ളവര്‍ അവരവരുടെ കര്‍മരംഗത്ത് മുദ്രപതിപ്പിച്ചവരാണ്. തിരുവനന്തപുരത്തെ ദൃശ്യവേദിയില്‍ സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ കഥകളി കാണാന്‍ പോകാറുണ്ട്. പ്രൊഫ. സി.ജി. രാജഗോപാലന്‍ സാറും നാരായണക്കുറുപ്പ് സാറുമൊക്കെ എനിക്ക് അടുത്ത പരിചയക്കാരാണ്. ദൃശ്യവേദിയില്‍ ഞങ്ങളെല്ലാം ഒത്തുകൂടാറുണ്ട്. അവിടെ ഒത്തുചേരാന്‍ എനിക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്. അത് ഒരു സത്സംഗമാണ്. എല്ലാ കലാരൂപങ്ങളെക്കുറിച്ചും സാമാന്യധാരണയുള്ളവരാണ് കഥകളി ആസ്വാദകര്‍. പിന്നെ ഏറെ ജീവിത പരിചയമുള്ള ധാരാളം പേര്‍… അവരുമായുള്ള ചര്‍ച്ചകളും ഒത്തുചേരലും അതുകൊണ്ടുതന്നെ എനിക്കിഷ്ടമാണ്.

തപസ്യയുടെ 31-ാം വാര്‍ഷികോത്സവം നടക്കുന്ന ഈ വേദി (തിരുവനന്തപുരം വിവേകാനന്ദ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ട്) എനിക്ക് ഏറെ പ്രത്യേകതയുള്ളതാണ്. 36 കൊല്ലം മുന്‍പ് തിരുവനന്തപുരത്ത് ഒരു നാടകം ആദ്യമായി ഞാന്‍ അരങ്ങേറുന്നത് ഇവിടെയാണ്. ആ നാടകം ആദ്യമായും അവസാനമായും അവതരിപ്പിക്കപ്പെട്ടത് ഇവിടെയാണ്. പിന്നെ കവിതകള്‍ ഉറക്കെച്ചൊല്ലാനുള്ളതാണ് എന്ന് പഠിപ്പിച്ച ചൊല്‍ക്കാഴ്ചകള്‍ സജീവമായപ്പോള്‍ ഈ ഹാളില്‍ ഞങ്ങള്‍ ഒത്തുകൂടിയിട്ടുണ്ട്. അന്നൊരിക്കല്‍ അടൂരിന്റെ നേതൃത്വത്തില്‍ ഒരു ദൃശ്യശ്രാവ്യകല ഇവിടെ അവതരിപ്പിച്ചു. വിളക്കിന്‍ തിരിനാളമല്ലാതെ ഒരു വെളിച്ചവും ഉണ്ടായിരുന്നില്ല. അന്നാണ് ഞാന്‍ കുഞ്ഞുണ്ണി മാഷിനെ ആദ്യമായി കാണുന്നത്. ഹാളിന്റെ നടുക്ക് ഉയരമുള്ള റേഡിയോ സ്റ്റാന്റിന്റെ മുകളിലേക്ക് ഞങ്ങള്‍ കുഞ്ഞുണ്ണി മാഷിനെ എടുത്തു പൊക്കിയിരുത്തി. അപ്പോള്‍ ഇരുട്ടില്‍ അന്തരീക്ഷത്തിലെന്നപോലെ കുഞ്ഞുണ്ണി മാഷ് ഇരുന്നു. അവിടെയിരുന്ന് ഉറക്കെച്ചൊല്ലി, ‘എനിക്ക് പൊക്കം കുറവാണെന്നെ പൊക്കാതിരിക്കുവിന്‍…’

കുടുബത്തോടൊപ്പം

ഈ വേദിയില്‍ തിരിഞ്ഞുനോക്കിയാല്‍ കാണുന്നത് എനിക്ക് പ്രിയപ്പെട്ട ഗോപിച്ചേട്ടന്റെ (ഭരത് ഗോപി) ചിത്രമാണ്. ഞാന്‍ കരുതുന്നത്, ഗോപിച്ചേട്ടന്റെ വിയോഗം മൂലം എനിക്കാണ് ഏറെ നഷ്ടമുണ്ടായത് എന്നാണ്. പരസ്പരം കണ്ണില്‍ നോക്കിയാല്‍ തന്നെ ഞങ്ങള്‍ക്ക് കാര്യം മനസ്സിലാകുമായിരുന്നു. അദ്ദേഹം എഴുതി സംവിധാനം ചെയ്ത നാടകത്തില്‍ എന്നെ വിളിച്ചുവരുത്തി അഭിനയിപ്പിച്ചിട്ടുണ്ട്. അനാരോഗ്യം മൂലം ഗോപിച്ചേട്ടന്‍ വീണപ്പോള്‍ ഇല്ലാതായത് ഞങ്ങള്‍ക്കായി ഒരുക്കിയിരുന്ന ഒട്ടേറെ അവസരങ്ങളായിരുന്നു. ആ വീഴ്ച എന്റെ ജീവിതത്തിനേറ്റ വലിയ അടിയായിരുന്നു.

നെടുമുടി വേണു മമ്മൂട്ടിക്കൊപ്പം

ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്ന വിഷയങ്ങള്‍ വളരെ ഗഹനമാണ്. ഏതെങ്കിലും നാടിന് അതിന്റേതായ തനിമയുണ്ടെങ്കില്‍, അതില്‍ നാട് ഊറ്റംകൊള്ളുന്നുവെങ്കില്‍ അതിനെ സംരക്ഷിച്ചു നിര്‍ത്തേണ്ടത് നാടിന്റെ ആവശ്യമാണ്. അത് നശിപ്പിക്കുവാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ ദൂരവ്യാപകമായ കുഴപ്പങ്ങള്‍ സമൂഹത്തിന് വരുത്തിവയ്‌ക്കും. ഇപ്പോള്‍ നമ്മുടെ ടിവി ചാനലുകളിലൊക്കെ വന്നുകൊണ്ടിരിക്കുന്ന പാട്ടു മത്സരങ്ങളും ഡാന്‍സ് മത്സരങ്ങളുമൊക്കെ ഈ ശ്രമത്തിന്റെ ഭാഗങ്ങളാണ്. ഇതെല്ലാം നമ്മുടെ പുതുതലമുറയെ തെറ്റായ വഴിയിലേക്ക് നയിക്കുന്ന കാര്യങ്ങളാണ്.

കൈതപ്രത്തോടൊപ്പം നെടുമുടി വേണു

ഇത്രയേറെ മലീമസമായ ഒരു കാലഘട്ടത്തില്‍  ഇതിനു മുന്‍പ് നമുക്ക് ജീവിക്കേണ്ടി വന്നിട്ടില്ല. ആശങ്കകള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കൂട്ടായിരുന്നു ചിന്തിച്ച് പരിഹാരം കാണേണ്ട നിലയിലേക്ക് അത് വളര്‍ന്നിരുന്നില്ല. ഏത് രംഗമെടുത്താലും എല്ലാം മലിനമായിരിക്കുന്നു. സിനിമയുടെ കാര്യം…. കലാരൂപമെന്ന് പറയാമോ എന്ന് സംശയമാണ്. അങ്ങനെ ചിന്തിക്കാന്‍ തന്നെ അറപ്പ് തോന്നിപ്പിക്കുന്ന കാലം. രാഷ്‌ട്രീയത്തെക്കുറിച്ച് പറയാനില്ല. രാഷ്‌ട്രത്തെ സേവിക്കാന്‍ സ്വയം സമര്‍പ്പിക്കുന്നുവെന്ന് പ്രതിജ്ഞയെടുത്തവരാണെന്ന് ഓര്‍ക്കണം.

ഞാന്‍ അഭിനയിച്ച എം. സുകുമാരന്റെ മാര്‍ഗം എന്ന സിനിമയുണ്ട്. വേണുകുമാരന്‍ നായര്‍ എന്ന മുന്‍ നക്‌സലൈറ്റിന്റെ വേഷമാണ്. ഇപ്പോള്‍ ട്യൂട്ടോറിയല്‍ കോളജ് നടത്തുന്നു. അയാളെ അയാളുടെ തന്നെ പഴയകാലം വേട്ടയാടുന്നു. മാനസിക രോഗത്തിനടിപ്പെട്ട അയാളോട് ഒരു കൊച്ചു പെണ്‍കുട്ടി ഒരു കഥ പറയുന്നുണ്ട്. ഒരു വലിയ കാട്. പക്ഷിമൃഗാദികള്‍ക്കെല്ലാം ആശ്രയമായിരുന്ന ആ കൊടുംകാട് കാട്ടുതീയില്‍പ്പെട്ടു. കത്തിയമരുന്ന കാടിനുള്ളില്‍നിന്ന് പറവകള്‍ ചിറകടിച്ചു പറന്നുപോയി. മൃഗങ്ങള്‍ സ്വയരക്ഷ തേടി പലായനം ചെയ്തു. കൂട്ടത്തിലുണ്ടായിരുന്ന ഒരു ചെറിയ കിളി മാത്രം അടുത്തുള്ള പുഴയിലേക്ക് താണിറങ്ങി മുങ്ങി നിവര്‍ന്ന് ആകാവുന്നത്ര ഉയരത്തില്‍ പറന്ന് കത്തിയാളുന്ന കാട്ടുതീയുടെ മുകളില്‍ ചിറകു കുടഞ്ഞു. ഒരു തവണയല്ല… ഒരുപാട് തവണ… ഇത് കണ്ടു കൗതുകം തോന്നിയ മഴയുടെ ദേവന്‍ അവളോട് ചോദിച്ചു, നീ എന്താണ് ചെയ്യുന്നത്. നിന്റെ കുഞ്ഞിച്ചിറകിലെ വെള്ളംകൊണ്ട് ഈ കാട്ടുതീ അണയ്‌ക്കാനാവില്ല. മറ്റെല്ലാവരും രക്ഷപ്പെട്ടില്ലേ? ‘ഇതു ഞാന്‍ ചെയ്യേണ്ട കര്‍മം’ എന്നായിരുന്നു കിളിയുടെ മറുപടി.

നെടുമുടി വേണു കുഞ്ഞുണ്ണി മാഷിനൊപ്പം

നമ്മുടെ കാലത്തിന്, സമൂഹത്തിന്, സംസ്‌കാരത്തിനു മേല്‍ കാട്ടുതീയാളുകയാണ്. ഒരു കിളിയല്ല, കാവാലം പാടാറുള്ളതുപോലെ ഒരു കിളി ഇരുകിളി മുക്കിളി നാല്‍ക്കിളി കിളികിളി കിളികിളി… അങ്ങനെ ഒരായിരം കിളികള്‍ ഒന്നിച്ചു പുഴയില്‍ മുങ്ങി ഉയര്‍ന്ന് ചിറക് കുടയേണ്ട കാലമാണിത്. തപസ്യയുടെ ദൗത്യവും ചെയ്യേണ്ട കര്‍മവും അതാണെന്ന് ഞാന്‍ കരുതുന്നു.

Tags: nedumudi venuനെടുമുടി വേണുനെടുമുടി വേണു അന്തരിച്ചു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദിലീപ് കൊടുംവിഷം; നെടുമുടി വേണു ആട്ടിൻതോൽ അണിഞ്ഞ ചെന്നായ ;തിലകൻ പറഞ്ഞത് ഓർത്ത് സംവിധായകൻ

Entertainment

അവസാന സിനിമ താന്‍ കണ്ടില്ല, ആ അഭിനയം കാണാനുള്ള മനക്കരുത്ത് എനിക്കില്ല: സുശീല

Entertainment

എന്റെ ഇടതുഭാഗം പ്രവർത്തിക്കില്ല;24 വർഷങ്ങൾ കൊണ്ട് എനിക്കാണ് മാറ്റമുണ്ടായത്,ഞാൻ അമ്പലത്തിൽ ശാന്തിയായിരുന്ന കാലത്താണ് മോഹൻലാലിനെ കണ്ടത്;കൈതപ്രം.

Entertainment

ജഗതിയോട് നെടുമുടി വേണു അപകടത്തിന് തൊട്ട് മുൻപ് ‘ഇന്ന് പോകേണ്ട’ എന്ന് പറഞ്ഞിരുന്നു ഇത്രത്തോളം പോകുമെന്ന് ആരും കരുതിയിരുന്നില്ല : എം പദ്മകുമാർ

Entertainment

‘നെടുമുടി വേണുവില്ലാതെ അഭിനയിക്കേണ്ടി വന്ന സീൻ, ആ ഒരൊറ്റ സീനിൽ എന്റെ കണ്ണ് നിറഞ്ഞു പോയി’; കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.