Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേളപ്പജിയെ മറവിയില്‍ നിന്ന് വീണ്ടെടുക്കണം

കേരളത്തിന്റെ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരമെന്ത് എന്ന സുപ്രധാന പ്രശ്‌നത്തിന് കേളപ്പജിയുടെ ജീവിതം മാര്‍ഗ്ഗദര്‍ശകമാണ്. സമഗ്രപുരോഗതി ലക്ഷ്യംവെച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 05:00 am IST
in Editorial

കേരളഗാന്ധി കേളപ്പജിയുടെ വിയോഗത്തിന് അമ്പതാണ്ട് തികയുകയാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷം അമൃത മഹോത്സവമായി രാജ്യം ആഘോഷിക്കുമ്പോള്‍ ഈ ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. കേരളഗാന്ധി എന്ന പേര് അന്വര്‍ത്ഥമാക്കുന്നതായിരുന്നു ആ ജീവിതം. കടത്തനാടന്‍ ചിട്ടയില്‍ കളരി അഭ്യസിച്ച ആ കരുത്തന്‍ തന്റെ ജീവിതത്തിലുടനീളം പാലിച്ചത് അഹിംസയാണ്. അനീതിക്ക് മുമ്പില്‍ മുട്ടുമടക്കാത്ത പ്രകൃതം. അശരണരുടേയും ആലംബഹീനരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിന് ഉഴിഞ്ഞുവെയ്‌ക്കപ്പെട്ടതായിരുന്നു കേളപ്പജിയുടെ ജീവിതം. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന പ്രക്രിയയില്‍, സ്വാതന്ത്ര്യ സമരരംഗങ്ങളില്‍ നായകസ്ഥാനമാണ് കേളപ്പജിയുടേത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സന്ധിയില്ലാതെ പോരാടിയ അദ്ദേഹം പുരോഗമനപരമായ സാമൂഹ്യക്രമത്തെ രൂപപ്പെടുത്തുന്നതിലും ബദ്ധശ്രദ്ധനായിരുന്നു.  

സ്വാതന്ത്ര്യലബ്ധിക്കു ശേഷം അധികാരത്തിന് പിന്നാലെ പോകാതെ, സര്‍വ്വോദയ രംഗത്തിന്റെ വിശുദ്ധി കാത്തുസുക്ഷിച്ചുകൊണ്ടായിരുന്നു ആ മഹാത്മാവ് ജീവിച്ചത്. പടയോട്ടങ്ങളുടെയും കലാപങ്ങളുടേയും അവശേഷിപ്പുകളായി തകര്‍ന്നുകിടക്കുന്ന നൂറുകണക്കിന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുന്നതില്‍  പ്രായം കേളപ്പജിക്ക് തടസ്സമായില്ല. ‘ആരാധനാ സ്വാതന്ത്ര്യം എന്റെ നാട്ടിലെ ജനങ്ങളുടെയെല്ലാം ജന്മാവകാശമാണ്. അത് നേടുന്നതിന് ഹിന്ദുവിന്റെ ആരാധനാ സ്വാതന്ത്ര്യമെന്നോ മുസ്ലീമിന്റെ ആരാധനാ സ്വാതന്ത്ര്യമെന്നോ ഉള്ള വേര്‍തിരിവ് എനിക്കില്ല’ എന്ന പ്രഖ്യാപനത്തോടെ അങ്ങാടിപ്പുറം തളിക്ഷേത്ര ആരാധനാ സ്വാതന്ത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് മുന്നിട്ടിറങ്ങാന്‍ കേളപ്പജിയെന്ന ധര്‍മ്മയോദ്ധാവിന് മടിയുണ്ടായില്ല. ഇഎംഎസ് സര്‍ക്കാരിന്റെ എല്ലാവിധ കുതന്ത്രങ്ങള്‍ക്ക് മുമ്പിലും അടിപതറാതെ ശാന്തഗംഭീരനായി അദ്ദേഹം നിലകൊണ്ടു. അനാഥമാക്കപ്പെട്ട അസംഖ്യം ക്ഷേത്രങ്ങളുടെ സമുദ്ധാരണത്തിനുള്ള തുടക്കമായി അത്. മതപ്രീണനത്തിനായി മലപ്പുറം ജില്ല അനുവദിച്ചപ്പോഴും അതുണ്ടാക്കാവുന്ന ഭവിഷ്യത്ത് ചൂണ്ടിക്കാട്ടി  പ്രക്ഷോഭരംഗത്തിറങ്ങി.

കേളപ്പജിയുടെ സമരാനുഭവങ്ങള്‍, ജീവിത സമീപനം എന്നിവ ഇന്നത്തെ പൊതുപ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗദര്‍ശകമാണ്. അധികാരം നേടാനും നിലനിര്‍ത്താനും എന്ത് ഹീനമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാനും ജനാധിപത്യമൂല്യങ്ങളെ ബലികഴിക്കാനുമുള്ള പ്രവണതയാണ് ഇന്ന് രാഷ്‌ട്രീയരംഗത്തുള്ളത്. ലാളിത്യവും അപരിഗ്രഹഭാവവും ഇന്നവിടെ അന്യമാണ്. എന്തുകൊണ്ട് വര്‍ത്തമാനകാല കേരളം കേളപ്പജിയെ വിസ്മരിക്കുന്നുവെന്ന സംശയത്തിനുള്ള മറുപടിയാണത്. തിളക്കമാര്‍ന്ന പൊതുജീവിത സംശുദ്ധിയെ പിന്തുടരാന്‍ രാഷ്‌ട്രീയരംഗത്തെ പുതിയ തലമുറ മടിക്കുന്നു. കേളപ്പജിയുടെ ഓര്‍മ്മകളെപ്പോലും ചിലര്‍ക്ക് ഭയമാണ് എന്നതാണ് മറ്റൊരു കാര്യം. ജീവിച്ചിരിക്കുമ്പോള്‍ വ്യക്തിഹത്യ നടത്താനും രാഷ്‌ട്രീയമായി ഇല്ലാതാക്കാനും ശാരീരികമായി വകവരുത്താനും ശ്രമിച്ചവര്‍ ഇന്നും കേളപ്പജിയെ തമസ്‌കരിക്കുന്നു. കേരളപ്പിറവിയില്‍ സംസ്ഥാന ഭരണതലപ്പത്ത് കേളപ്പജി എന്തുകൊണ്ട് വന്നില്ല എന്ന ചോദ്യത്തിന് ഈ ചരിത്രം ഉത്തരമേകും. അപചയത്തിന്റെ ആരംഭമായിരുന്നു അത്.

കേരളത്തിന്റെ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരമെന്ത് എന്ന സുപ്രധാന പ്രശ്‌നത്തിന് കേളപ്പജിയുടെ ജീവിതം മാര്‍ഗ്ഗദര്‍ശകമാണ്. സമഗ്രപുരോഗതി ലക്ഷ്യംവെച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ രാഷ്‌ട്രീയം. എന്നാല്‍ കേളപ്പജിയുടെ ഊന്നലുകളെല്ലാം പിന്നീട് അവഗണിക്കപ്പെട്ടു. നാടിന്റെ സ്വത്വാവിഷ്‌കാരം ബലികഴിക്കപ്പെട്ടു. അതോടെ വിശാല രാഷ്‌ട്രതാല്‍പ്പര്യങ്ങളും. മറവിയിലാണ്ടുപോയ കേളപ്പജിയുടെ ജീവിതം പുനരാവിഷ്‌കരിക്കപ്പെടുമെന്നതിന് തര്‍ക്കമില്ല.  

‘ഭാരതത്തിന്റെ വീര സന്താനമേ, ആത്മാവില്ലാത്ത അന്ധജനത അങ്ങയെ മറന്നേക്കാം. എന്നാല്‍ കടലും മലയും കാക്കുന്ന ഈ ഭൂമി – കോട്ടയം ശക്തന്റെയും വേലുത്തമ്പിയുടേയും ചെഞ്ചോര കുങ്കുമമര്‍പ്പിച്ച ഭൂമി – ഈ അമ്മ അങ്ങയുടെ വീരജാതകക്കുറി മറക്കുകയില്ല. എല്ലാം മുക്കുന്ന ലോഭമോഹങ്ങളുടെ മഴവെള്ളത്തില്‍ ഒലിച്ചുപോകുന്ന മനുഷ്യത്വത്തിന്റെ മരിക്കാത്ത ഹൃദയസ്പന്ദനം’ – അതായിരുന്നു കേളപ്പന്‍. ആ പുണ്യ ഗുരുപാദങ്ങളിലിതാ ഗാന്ധിഭാരതത്തിന്റെ മഹാവീരചക്രമെന്ന്’ മഹാകവി പി. കുഞ്ഞിരാമന്‍  നായര്‍ ഉറപ്പിച്ചു പറഞ്ഞത് നമ്മുടെ മുന്നിലുണ്ട്. കേളപ്പജിയെ മറവിയില്‍ നിന്ന് വീണ്ടെടുക്കുക എന്നതാണ് ഏക പരിഹാരം. അത് സംഭവിക്കേണ്ടത് കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെയും ആവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Kerala

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

India

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

India

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

Gulf

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

പുതിയ വാര്‍ത്തകള്‍

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി അങ്കമാലിയിൽ രണ്ടുപേർ പിടിയിൽ : ഹിജാസും ഷമീറും രാസലഹരി ഇടപാടിലെ മുഖ്യ കണ്ണികൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയാൽ കോൺഗ്രസ് ജയിക്കുമോ ? വീണ്ടും രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പണ നാടകവുമായി പ്രതിപക്ഷ എംപിമാർ

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

കസ്റ്റഡി മര്‍ദ്ദനത്തില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

എഎപി വിട്ട രാഘവ് ഛദ്ദയടക്കമുള്ളവർ അംഗത്വമെടുത്തു; മധുരം നൽകി സ്വീകരിച്ച് പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ക്യാമ്പിൽ ആഹ്ളാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.