Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേളപ്പജിയെ മറവിയില്‍ നിന്ന് വീണ്ടെടുക്കണം

കേരളത്തിന്റെ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരമെന്ത് എന്ന സുപ്രധാന പ്രശ്‌നത്തിന് കേളപ്പജിയുടെ ജീവിതം മാര്‍ഗ്ഗദര്‍ശകമാണ്. സമഗ്രപുരോഗതി ലക്ഷ്യംവെച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 05:00 am IST
inEditorial

കേരളഗാന്ധി കേളപ്പജിയുടെ വിയോഗത്തിന് അമ്പതാണ്ട് തികയുകയാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷം അമൃത മഹോത്സവമായി രാജ്യം ആഘോഷിക്കുമ്പോള്‍ ഈ ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. കേരളഗാന്ധി എന്ന പേര് അന്വര്‍ത്ഥമാക്കുന്നതായിരുന്നു ആ ജീവിതം. കടത്തനാടന്‍ ചിട്ടയില്‍ കളരി അഭ്യസിച്ച ആ കരുത്തന്‍ തന്റെ ജീവിതത്തിലുടനീളം പാലിച്ചത് അഹിംസയാണ്. അനീതിക്ക് മുമ്പില്‍ മുട്ടുമടക്കാത്ത പ്രകൃതം. അശരണരുടേയും ആലംബഹീനരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിന് ഉഴിഞ്ഞുവെയ്‌ക്കപ്പെട്ടതായിരുന്നു കേളപ്പജിയുടെ ജീവിതം. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന പ്രക്രിയയില്‍, സ്വാതന്ത്ര്യ സമരരംഗങ്ങളില്‍ നായകസ്ഥാനമാണ് കേളപ്പജിയുടേത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സന്ധിയില്ലാതെ പോരാടിയ അദ്ദേഹം പുരോഗമനപരമായ സാമൂഹ്യക്രമത്തെ രൂപപ്പെടുത്തുന്നതിലും ബദ്ധശ്രദ്ധനായിരുന്നു.  

സ്വാതന്ത്ര്യലബ്ധിക്കു ശേഷം അധികാരത്തിന് പിന്നാലെ പോകാതെ, സര്‍വ്വോദയ രംഗത്തിന്റെ വിശുദ്ധി കാത്തുസുക്ഷിച്ചുകൊണ്ടായിരുന്നു ആ മഹാത്മാവ് ജീവിച്ചത്. പടയോട്ടങ്ങളുടെയും കലാപങ്ങളുടേയും അവശേഷിപ്പുകളായി തകര്‍ന്നുകിടക്കുന്ന നൂറുകണക്കിന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുന്നതില്‍  പ്രായം കേളപ്പജിക്ക് തടസ്സമായില്ല. ‘ആരാധനാ സ്വാതന്ത്ര്യം എന്റെ നാട്ടിലെ ജനങ്ങളുടെയെല്ലാം ജന്മാവകാശമാണ്. അത് നേടുന്നതിന് ഹിന്ദുവിന്റെ ആരാധനാ സ്വാതന്ത്ര്യമെന്നോ മുസ്ലീമിന്റെ ആരാധനാ സ്വാതന്ത്ര്യമെന്നോ ഉള്ള വേര്‍തിരിവ് എനിക്കില്ല’ എന്ന പ്രഖ്യാപനത്തോടെ അങ്ങാടിപ്പുറം തളിക്ഷേത്ര ആരാധനാ സ്വാതന്ത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് മുന്നിട്ടിറങ്ങാന്‍ കേളപ്പജിയെന്ന ധര്‍മ്മയോദ്ധാവിന് മടിയുണ്ടായില്ല. ഇഎംഎസ് സര്‍ക്കാരിന്റെ എല്ലാവിധ കുതന്ത്രങ്ങള്‍ക്ക് മുമ്പിലും അടിപതറാതെ ശാന്തഗംഭീരനായി അദ്ദേഹം നിലകൊണ്ടു. അനാഥമാക്കപ്പെട്ട അസംഖ്യം ക്ഷേത്രങ്ങളുടെ സമുദ്ധാരണത്തിനുള്ള തുടക്കമായി അത്. മതപ്രീണനത്തിനായി മലപ്പുറം ജില്ല അനുവദിച്ചപ്പോഴും അതുണ്ടാക്കാവുന്ന ഭവിഷ്യത്ത് ചൂണ്ടിക്കാട്ടി  പ്രക്ഷോഭരംഗത്തിറങ്ങി.

കേളപ്പജിയുടെ സമരാനുഭവങ്ങള്‍, ജീവിത സമീപനം എന്നിവ ഇന്നത്തെ പൊതുപ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗദര്‍ശകമാണ്. അധികാരം നേടാനും നിലനിര്‍ത്താനും എന്ത് ഹീനമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാനും ജനാധിപത്യമൂല്യങ്ങളെ ബലികഴിക്കാനുമുള്ള പ്രവണതയാണ് ഇന്ന് രാഷ്‌ട്രീയരംഗത്തുള്ളത്. ലാളിത്യവും അപരിഗ്രഹഭാവവും ഇന്നവിടെ അന്യമാണ്. എന്തുകൊണ്ട് വര്‍ത്തമാനകാല കേരളം കേളപ്പജിയെ വിസ്മരിക്കുന്നുവെന്ന സംശയത്തിനുള്ള മറുപടിയാണത്. തിളക്കമാര്‍ന്ന പൊതുജീവിത സംശുദ്ധിയെ പിന്തുടരാന്‍ രാഷ്‌ട്രീയരംഗത്തെ പുതിയ തലമുറ മടിക്കുന്നു. കേളപ്പജിയുടെ ഓര്‍മ്മകളെപ്പോലും ചിലര്‍ക്ക് ഭയമാണ് എന്നതാണ് മറ്റൊരു കാര്യം. ജീവിച്ചിരിക്കുമ്പോള്‍ വ്യക്തിഹത്യ നടത്താനും രാഷ്‌ട്രീയമായി ഇല്ലാതാക്കാനും ശാരീരികമായി വകവരുത്താനും ശ്രമിച്ചവര്‍ ഇന്നും കേളപ്പജിയെ തമസ്‌കരിക്കുന്നു. കേരളപ്പിറവിയില്‍ സംസ്ഥാന ഭരണതലപ്പത്ത് കേളപ്പജി എന്തുകൊണ്ട് വന്നില്ല എന്ന ചോദ്യത്തിന് ഈ ചരിത്രം ഉത്തരമേകും. അപചയത്തിന്റെ ആരംഭമായിരുന്നു അത്.

കേരളത്തിന്റെ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരമെന്ത് എന്ന സുപ്രധാന പ്രശ്‌നത്തിന് കേളപ്പജിയുടെ ജീവിതം മാര്‍ഗ്ഗദര്‍ശകമാണ്. സമഗ്രപുരോഗതി ലക്ഷ്യംവെച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ രാഷ്‌ട്രീയം. എന്നാല്‍ കേളപ്പജിയുടെ ഊന്നലുകളെല്ലാം പിന്നീട് അവഗണിക്കപ്പെട്ടു. നാടിന്റെ സ്വത്വാവിഷ്‌കാരം ബലികഴിക്കപ്പെട്ടു. അതോടെ വിശാല രാഷ്‌ട്രതാല്‍പ്പര്യങ്ങളും. മറവിയിലാണ്ടുപോയ കേളപ്പജിയുടെ ജീവിതം പുനരാവിഷ്‌കരിക്കപ്പെടുമെന്നതിന് തര്‍ക്കമില്ല.  

‘ഭാരതത്തിന്റെ വീര സന്താനമേ, ആത്മാവില്ലാത്ത അന്ധജനത അങ്ങയെ മറന്നേക്കാം. എന്നാല്‍ കടലും മലയും കാക്കുന്ന ഈ ഭൂമി – കോട്ടയം ശക്തന്റെയും വേലുത്തമ്പിയുടേയും ചെഞ്ചോര കുങ്കുമമര്‍പ്പിച്ച ഭൂമി – ഈ അമ്മ അങ്ങയുടെ വീരജാതകക്കുറി മറക്കുകയില്ല. എല്ലാം മുക്കുന്ന ലോഭമോഹങ്ങളുടെ മഴവെള്ളത്തില്‍ ഒലിച്ചുപോകുന്ന മനുഷ്യത്വത്തിന്റെ മരിക്കാത്ത ഹൃദയസ്പന്ദനം’ – അതായിരുന്നു കേളപ്പന്‍. ആ പുണ്യ ഗുരുപാദങ്ങളിലിതാ ഗാന്ധിഭാരതത്തിന്റെ മഹാവീരചക്രമെന്ന്’ മഹാകവി പി. കുഞ്ഞിരാമന്‍  നായര്‍ ഉറപ്പിച്ചു പറഞ്ഞത് നമ്മുടെ മുന്നിലുണ്ട്. കേളപ്പജിയെ മറവിയില്‍ നിന്ന് വീണ്ടെടുക്കുക എന്നതാണ് ഏക പരിഹാരം. അത് സംഭവിക്കേണ്ടത് കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെയും ആവശ്യമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.