Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേളപ്പജിയെ മറവിയില്‍ നിന്ന് വീണ്ടെടുക്കണം

കേരളത്തിന്റെ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരമെന്ത് എന്ന സുപ്രധാന പ്രശ്‌നത്തിന് കേളപ്പജിയുടെ ജീവിതം മാര്‍ഗ്ഗദര്‍ശകമാണ്. സമഗ്രപുരോഗതി ലക്ഷ്യംവെച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 05:00 am IST
in Editorial

കേരളഗാന്ധി കേളപ്പജിയുടെ വിയോഗത്തിന് അമ്പതാണ്ട് തികയുകയാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷം അമൃത മഹോത്സവമായി രാജ്യം ആഘോഷിക്കുമ്പോള്‍ ഈ ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. കേരളഗാന്ധി എന്ന പേര് അന്വര്‍ത്ഥമാക്കുന്നതായിരുന്നു ആ ജീവിതം. കടത്തനാടന്‍ ചിട്ടയില്‍ കളരി അഭ്യസിച്ച ആ കരുത്തന്‍ തന്റെ ജീവിതത്തിലുടനീളം പാലിച്ചത് അഹിംസയാണ്. അനീതിക്ക് മുമ്പില്‍ മുട്ടുമടക്കാത്ത പ്രകൃതം. അശരണരുടേയും ആലംബഹീനരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിന് ഉഴിഞ്ഞുവെയ്‌ക്കപ്പെട്ടതായിരുന്നു കേളപ്പജിയുടെ ജീവിതം. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന പ്രക്രിയയില്‍, സ്വാതന്ത്ര്യ സമരരംഗങ്ങളില്‍ നായകസ്ഥാനമാണ് കേളപ്പജിയുടേത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സന്ധിയില്ലാതെ പോരാടിയ അദ്ദേഹം പുരോഗമനപരമായ സാമൂഹ്യക്രമത്തെ രൂപപ്പെടുത്തുന്നതിലും ബദ്ധശ്രദ്ധനായിരുന്നു.  

സ്വാതന്ത്ര്യലബ്ധിക്കു ശേഷം അധികാരത്തിന് പിന്നാലെ പോകാതെ, സര്‍വ്വോദയ രംഗത്തിന്റെ വിശുദ്ധി കാത്തുസുക്ഷിച്ചുകൊണ്ടായിരുന്നു ആ മഹാത്മാവ് ജീവിച്ചത്. പടയോട്ടങ്ങളുടെയും കലാപങ്ങളുടേയും അവശേഷിപ്പുകളായി തകര്‍ന്നുകിടക്കുന്ന നൂറുകണക്കിന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുന്നതില്‍  പ്രായം കേളപ്പജിക്ക് തടസ്സമായില്ല. ‘ആരാധനാ സ്വാതന്ത്ര്യം എന്റെ നാട്ടിലെ ജനങ്ങളുടെയെല്ലാം ജന്മാവകാശമാണ്. അത് നേടുന്നതിന് ഹിന്ദുവിന്റെ ആരാധനാ സ്വാതന്ത്ര്യമെന്നോ മുസ്ലീമിന്റെ ആരാധനാ സ്വാതന്ത്ര്യമെന്നോ ഉള്ള വേര്‍തിരിവ് എനിക്കില്ല’ എന്ന പ്രഖ്യാപനത്തോടെ അങ്ങാടിപ്പുറം തളിക്ഷേത്ര ആരാധനാ സ്വാതന്ത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് മുന്നിട്ടിറങ്ങാന്‍ കേളപ്പജിയെന്ന ധര്‍മ്മയോദ്ധാവിന് മടിയുണ്ടായില്ല. ഇഎംഎസ് സര്‍ക്കാരിന്റെ എല്ലാവിധ കുതന്ത്രങ്ങള്‍ക്ക് മുമ്പിലും അടിപതറാതെ ശാന്തഗംഭീരനായി അദ്ദേഹം നിലകൊണ്ടു. അനാഥമാക്കപ്പെട്ട അസംഖ്യം ക്ഷേത്രങ്ങളുടെ സമുദ്ധാരണത്തിനുള്ള തുടക്കമായി അത്. മതപ്രീണനത്തിനായി മലപ്പുറം ജില്ല അനുവദിച്ചപ്പോഴും അതുണ്ടാക്കാവുന്ന ഭവിഷ്യത്ത് ചൂണ്ടിക്കാട്ടി  പ്രക്ഷോഭരംഗത്തിറങ്ങി.

കേളപ്പജിയുടെ സമരാനുഭവങ്ങള്‍, ജീവിത സമീപനം എന്നിവ ഇന്നത്തെ പൊതുപ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗദര്‍ശകമാണ്. അധികാരം നേടാനും നിലനിര്‍ത്താനും എന്ത് ഹീനമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാനും ജനാധിപത്യമൂല്യങ്ങളെ ബലികഴിക്കാനുമുള്ള പ്രവണതയാണ് ഇന്ന് രാഷ്‌ട്രീയരംഗത്തുള്ളത്. ലാളിത്യവും അപരിഗ്രഹഭാവവും ഇന്നവിടെ അന്യമാണ്. എന്തുകൊണ്ട് വര്‍ത്തമാനകാല കേരളം കേളപ്പജിയെ വിസ്മരിക്കുന്നുവെന്ന സംശയത്തിനുള്ള മറുപടിയാണത്. തിളക്കമാര്‍ന്ന പൊതുജീവിത സംശുദ്ധിയെ പിന്തുടരാന്‍ രാഷ്‌ട്രീയരംഗത്തെ പുതിയ തലമുറ മടിക്കുന്നു. കേളപ്പജിയുടെ ഓര്‍മ്മകളെപ്പോലും ചിലര്‍ക്ക് ഭയമാണ് എന്നതാണ് മറ്റൊരു കാര്യം. ജീവിച്ചിരിക്കുമ്പോള്‍ വ്യക്തിഹത്യ നടത്താനും രാഷ്‌ട്രീയമായി ഇല്ലാതാക്കാനും ശാരീരികമായി വകവരുത്താനും ശ്രമിച്ചവര്‍ ഇന്നും കേളപ്പജിയെ തമസ്‌കരിക്കുന്നു. കേരളപ്പിറവിയില്‍ സംസ്ഥാന ഭരണതലപ്പത്ത് കേളപ്പജി എന്തുകൊണ്ട് വന്നില്ല എന്ന ചോദ്യത്തിന് ഈ ചരിത്രം ഉത്തരമേകും. അപചയത്തിന്റെ ആരംഭമായിരുന്നു അത്.

കേരളത്തിന്റെ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരമെന്ത് എന്ന സുപ്രധാന പ്രശ്‌നത്തിന് കേളപ്പജിയുടെ ജീവിതം മാര്‍ഗ്ഗദര്‍ശകമാണ്. സമഗ്രപുരോഗതി ലക്ഷ്യംവെച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ രാഷ്‌ട്രീയം. എന്നാല്‍ കേളപ്പജിയുടെ ഊന്നലുകളെല്ലാം പിന്നീട് അവഗണിക്കപ്പെട്ടു. നാടിന്റെ സ്വത്വാവിഷ്‌കാരം ബലികഴിക്കപ്പെട്ടു. അതോടെ വിശാല രാഷ്‌ട്രതാല്‍പ്പര്യങ്ങളും. മറവിയിലാണ്ടുപോയ കേളപ്പജിയുടെ ജീവിതം പുനരാവിഷ്‌കരിക്കപ്പെടുമെന്നതിന് തര്‍ക്കമില്ല.  

‘ഭാരതത്തിന്റെ വീര സന്താനമേ, ആത്മാവില്ലാത്ത അന്ധജനത അങ്ങയെ മറന്നേക്കാം. എന്നാല്‍ കടലും മലയും കാക്കുന്ന ഈ ഭൂമി – കോട്ടയം ശക്തന്റെയും വേലുത്തമ്പിയുടേയും ചെഞ്ചോര കുങ്കുമമര്‍പ്പിച്ച ഭൂമി – ഈ അമ്മ അങ്ങയുടെ വീരജാതകക്കുറി മറക്കുകയില്ല. എല്ലാം മുക്കുന്ന ലോഭമോഹങ്ങളുടെ മഴവെള്ളത്തില്‍ ഒലിച്ചുപോകുന്ന മനുഷ്യത്വത്തിന്റെ മരിക്കാത്ത ഹൃദയസ്പന്ദനം’ – അതായിരുന്നു കേളപ്പന്‍. ആ പുണ്യ ഗുരുപാദങ്ങളിലിതാ ഗാന്ധിഭാരതത്തിന്റെ മഹാവീരചക്രമെന്ന്’ മഹാകവി പി. കുഞ്ഞിരാമന്‍  നായര്‍ ഉറപ്പിച്ചു പറഞ്ഞത് നമ്മുടെ മുന്നിലുണ്ട്. കേളപ്പജിയെ മറവിയില്‍ നിന്ന് വീണ്ടെടുക്കുക എന്നതാണ് ഏക പരിഹാരം. അത് സംഭവിക്കേണ്ടത് കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെയും ആവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.