Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുഖ്യമന്ത്രിയുടെ നീതിബോധം ജിഹാദികള്‍ക്ക് കീഴ്പ്പെടുമ്പോള്‍

സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ എന്ന നിലയ്‌ക്ക് താന്‍ പറയുന്ന കണക്കുകള്‍ ആധികാരികമാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചുകൊള്ളുമെന്ന വിചാരം മുഖ്യമന്ത്രിക്കുള്ളതായി തോന്നുന്നു. പക്ഷേ പറയുന്നത് പിണറായിയായതുകൊണ്ട് ഇതിനുള്ള സാധ്യത തീരെയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2021, 05:00 am IST
in Editorial

മുഖ്യമന്ത്രിയുടെ നീതിബോധം ജിഹാദികള്‍ക്ക് കീഴ്പ്പെടുമ്പോള്‍

കേരളത്തില്‍ ലൗ ജിഹാദിനൊപ്പം നാര്‍ക്കോ ജിഹാദ് എന്ന ലഹരി ജിഹാദും ശക്തമാണെന്നും, ക്രൈസ്തവ യുവതീയുവാക്കള്‍ ഇതിന്റെ കെണിയില്‍ വീഴാതെ സൂക്ഷിക്കണമെന്നും പാലാ രൂപതാ ബിഷപ്പ് പള്ളിയിലെ പ്രസംഗത്തില്‍ ഇടവകാംഗങ്ങളോട് പറഞ്ഞത് ഇത്ര വലിയ ഭൂകമ്പത്തിന് ഇടയാക്കിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ബിഷപ്പിന്റെ പരാമര്‍ശം മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്നും, അത് പിന്‍വലിക്കണമെന്നുമാണ് മുസ്ലിംലീഗടക്കം ചില മുസ്ലിം സംഘടനകള്‍ ഒറ്റയ്‌ക്കും കൂട്ടായും ആവശ്യപ്പെട്ടു പോരുന്നത്. ബിഷപ്പ് പറഞ്ഞത് ശരിയോ തെറ്റോ, അതിലെ വസ്തുതയെന്താണ് എന്നൊന്നും  പരിശോധിക്കാതെ സംഘടിതമായി ഭീഷണി മുഴക്കുകയാണ് ഇക്കൂട്ടര്‍. മതനിന്ദ ആരോപിച്ച് തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയതടക്കം ജിഹാദികള്‍ക്ക് എന്തും ചെയ്യാം. അതവരുടെ മതപരമായ സ്വാതന്ത്ര്യമാണ്.  പക്ഷേ മറ്റുള്ളവര്‍ ഇതിനെക്കുറിച്ച് ഒന്നും മിണ്ടിക്കൂടാ. കഴിഞ്ഞ കുറെക്കാലമായി ഇതാണ് കേരളത്തിലെ അവസ്ഥ. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇതിനെ പിന്തുണച്ച് രംഗത്തുവന്നിരിക്കുന്നു. പാലസ്തീന്‍ ഭീകര സംഘടനയായ ഹമാസിന്റെ ആക്രമണത്തില്‍ മരിച്ച മലയാളി നഴ്സ് സൗമ്യ സന്തോഷിന്റെ അനുശോചനക്കുറിപ്പ് തിരുത്തി ജിഹാദികളെ പ്രീണിപ്പിച്ച മുഖ്യമന്ത്രി തീവ്ര മുസ്ലിം സംഘടനകളുടെ മെഗഫോണായി മാറി പാലാ ബിഷപ്പിനെതിരെ ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്.  പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കില്ലെന്നും, ബിഷപ്പ് പ്രസ്താവന പിന്‍വലിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു.  

നാര്‍ക്കോ ജിഹാദിനെക്കുറിച്ച് പറയുന്നതൊക്കെ അടിസ്ഥാനരഹിതമാണെന്ന് ഇതാ ഞാന്‍ തെളിയിച്ചിരിക്കുന്നു എന്നമട്ടിലാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ചില കണക്കുകള്‍ അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ എന്ന നിലയ്‌ക്ക് താന്‍ പറയുന്ന കണക്കുകള്‍ ആധികാരികമാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചുകൊള്ളുമെന്ന വിചാരം മുഖ്യമന്ത്രിക്കുള്ളതായി തോന്നുന്നു. പക്ഷേ പറയുന്നത് പിണറായിയായതുകൊണ്ട് ഇതിനുള്ള സാധ്യത തീരെയില്ല. സര്‍ക്കാര്‍ ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരുന്ന കൊവിഡ് മരണത്തിന്റെ കണക്കുകള്‍ തെറ്റാണെന്ന് പിന്നീട് തെളിഞ്ഞതാണല്ലോ. ഇതുപോലെയാണ് മുഖ്യമന്ത്രി പറയുന്ന മയക്കുമരുന്നു കേസുകളുടെ മതം തിരിച്ചുള്ള കണക്കും. സംസ്ഥാനത്തു നടക്കുന്ന മയക്കുമരുന്ന് ഇടപാടുകളില്‍ ചെറിയൊരു ശതമാനം മാത്രമാണ് പോലീസ് പിടികൂടാറുള്ളത്. ഇതുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള കേസുകളുടെ എണ്ണം വച്ച് മതം തിരിച്ചുള്ള കണക്കുകള്‍ അവതരിപ്പിച്ച് മുസ്ലിങ്ങള്‍ കുറവാണെന്നും വരുത്തുന്നത് ഒരുതരം തട്ടിപ്പാണ്. അഞ്ചുഗ്രാം കഞ്ചാവ് കൈവശം വയ്‌ക്കുന്നതിനും  കിലോക്കണക്കിന് കഞ്ചാവ് കടത്തുന്നതിനും കേസെടുക്കാറുണ്ട്. ഇതു രണ്ടും ഒരുപോലെ കാണാനാവില്ല. ആദ്യത്തെയാള്‍ ഉപഭോക്താവാണ്. ഇവരാണ് അധികവും പിടിയിലാവുന്നത്. സഹസ്രകോടികള്‍ മറിയുന്ന ലഹരിക്കടത്ത് നടത്തുന്നവര്‍ പലപ്പോഴും പോലീസിന്റെ പിടിയില്‍ അകപ്പെടാറില്ല. അഥവാ അങ്ങനെ സംഭവിച്ചാല്‍ രക്ഷപ്പെടാന്‍ ഇവര്‍ക്ക് അറിയാം. ഇവരില്‍ ബഹുഭൂരിപക്ഷവും ആരാണെന്ന് തിരിച്ചറിയുമ്പോള്‍ മുഖ്യമന്ത്രിയുടെ കണക്കുകള്‍ പൊളിയും.

ലൗ ജിഹാദിനെക്കുറിച്ചും നാര്‍ക്കോ ജിഹാദിനെക്കുറിച്ചും അപ്രിയസത്യങ്ങള്‍ വിളിച്ചു പറഞ്ഞ പാലാ ബിഷപ്പിനെ കടന്നാക്രമിച്ച മുഖ്യമന്ത്രി, പ്രതിരോധത്തിലായ ജിഹാദി ശക്തികളെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍നിന്നുള്ള നൂറുപേര്‍ നേരിട്ടും അല്ലാതെയും ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നുണ്ടല്ലോ. ഇത്രകാലവും സര്‍ക്കാര്‍ ഇത് അംഗീകരിച്ചിരുന്നില്ല. കൊച്ചുകേരളത്തില്‍നിന്ന് ഇത്രയേറെപ്പേര്‍ ആഗോള ഇസ്ലാമിക ഭീകരസംഘടനയില്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ ഇതിന്റെ സ്വാധീനം ലഹരിക്കടത്തിലടക്കം ഉണ്ടാകുമെന്ന് ആര്‍ക്കാണ് ഊഹിക്കാന്‍ കഴിയാത്തത്? രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യാനായി അഫ്ഗാനിസ്ഥാനില്‍നിന്നുള്ള 21000 കോടിരൂപയുടെ കഞ്ചാവ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് പിടികൂടിയിരുന്നു. ലോകത്തുവച്ചുതന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നാണിത്. തൊട്ടടുത്ത ദിവസം 25 കോടിരൂപയുടെ മയക്കുമരുന്ന് കരിപ്പൂരില്‍ പിടികൂടുകയുണ്ടായി. ഇവയൊക്കെ വിതരണം ചെയ്യാനുദ്ദേശിച്ചിരുന്നത് എവിടങ്ങളിലാണെന്നുള്ള അന്വേഷണം നടന്നുവരികയാണ്. അഫ്ഗാനിലെ താലിബാന്റെ വരുമാനസ്രോതസ്സ് കഞ്ചാവു കടത്തായിരിക്കെ ജിഹാദികളുടെ താവളമായിരിക്കുന്ന കേരളം ഇതിന്റെ ഡെസ്റ്റിനേഷന്‍ പോയന്റ് ആയിരിക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന മതവിഭാഗത്തിന്റെ ആശങ്കകള്‍ പങ്കുവച്ച പാലാ ബിഷപ്പിനെ ക്രൂശിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങിയതില്‍ പലതും സംശയിക്കേണ്ടതുണ്ട്. രാഷ്‌ട്രീയ  സമ്മര്‍ദത്തിനും മതപ്രീണനത്തിനുമപ്പുറം മറ്റു ചിലതുകൂടി അണിയറയില്‍ സംഭവിച്ചിട്ടുണ്ടാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആം ആദ്മിക്ക് കനത്ത തിരിച്ചടി; രാഘവ് ഛദ്ദ ഉൾപ്പടെയുള്ള മൂന്ന് രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്

Entertainment

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment

ദിലീപിന്റെ ‘നീക്കം’; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.