Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തുവ്വൂര്‍ രക്തസാക്ഷികള്‍ക്ക് തിലോദകം

എന്നിട്ടും മാപ്പിളക്കലാപത്തിന്റെ ചരിത്രം രചിച്ച പലരും ഈ സംഭവം ബോധപൂര്‍വം ഒഴിവാക്കി. വാഗണ്‍ ട്രാജഡിക്കൊപ്പം തുവ്വൂര്‍ കൂട്ടക്കൊല പാഠപുസ്തകത്തില്‍ സ്ഥാനംപിടിച്ചില്ല. ഇരകളുടെ വേദനകള്‍ കണ്ടില്ലെന്നു നടിച്ച് വേട്ടക്കാര്‍ പറയുന്നതാണല്ലോ പലപ്പോഴും ചരിത്രമായിത്തീരുന്നത്. ഇതിന് ഉത്തമോദാഹരണമാണ് തുവ്വൂര്‍ കിണറ്റിലെ കൂട്ടക്കൊലയെക്കുറിച്ച് പാലിക്കുന്ന നിശ്ശബ്ദത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2021, 05:00 am IST
in Editorial

മലബാറിന്റെ ചരിത്രത്തെ നിരപരാധികളായ മനുഷ്യരുടെ ചോരയില്‍ മുക്കിയ മാപ്പിളക്കലാപം നടന്നിട്ട് നൂറുവര്‍ഷം തികയുമ്പോഴും അന്ന് അരങ്ങേറിയ അക്രമങ്ങളുടെയും കൂട്ടക്കൊലകളുടെയും ഓര്‍മകള്‍ ഇന്നും സമൂഹ മനസ്സില്‍ ഭീതി വിതയ്‌ക്കുകയാണ്. മതഭ്രാന്തുകൊണ്ട് അന്ധരായിപ്പോയ ഒരുപറ്റം മാപ്പിളമാര്‍ അന്യമതസ്ഥരാണെന്ന ഒറ്റക്കാരണത്താല്‍ സഹജീവികളായ ഹിന്ദുക്കളെ നിഷ്‌കരുണം കൊന്നുതള്ളുകയായിരുന്നു.  

ഒരിക്കലും മാപ്പര്‍ഹിക്കാത്ത ഈ പൈശാചിക വൃത്തികളില്‍ ഏറ്റവും ബീഭത്സമെന്നു പറയാവുന്ന നരഹത്യയാണ് തുവ്വൂര്‍ കിണര്‍ സംഭവം. മതത്തിന്റെ പേരില്‍ ഹാലിളകി ഒരു പ്രദേശമാകെ കൊള്ളയും കൊള്ളിവയ്‌പ്പും കൂട്ടക്കൊലയും നടത്തി വിഹരിച്ചിരുന്ന അക്രമികളെ അമര്‍ച്ച ചെയ്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ ശ്രമിച്ച പട്ടാളക്കാരെ സഹായിച്ചെന്നു പറഞ്ഞും ഇസ്ലാമിലേക്ക് മതംമാറ്റാന്‍ വിസമ്മതിച്ചതിന്റെ ശിക്ഷയായും പലയിടങ്ങളില്‍നിന്നും പിടിച്ചുകൊണ്ടുവന്ന മുപ്പത്തിയാറ് പാവങ്ങളുടെ കഴുത്തുവെട്ടി കിണറ്റില്‍ തള്ളുകയായിരുന്നു. മൂവായിരത്തോളം വരുന്ന കലാപകാരികള്‍ക്ക് നേതൃത്വം കൊടുത്ത ചെമ്പ്രശ്ശേരി തങ്ങളുടെ ആജ്ഞയനുസരിച്ചാണ് അനുചരന്മാര്‍ കഴുത്തുവെട്ടിയും ശിരസ്സ് നെടുകെ പിളര്‍ന്നും മതശിക്ഷ നടപ്പാക്കിയത്. 1921 സപ്തംബര്‍ ഇരുപത്തിയഞ്ചിനു നടന്ന ഈ കൂട്ട നരഹത്യയ്‌ക്ക് നൂറു വയസ്സ് തികയുകയാണ്.

മാപ്പിളക്കലാപത്തെക്കുറിച്ച് പറയുന്ന പലരും വാചാലരാവാറുള്ളത് വാഗണ്‍ ട്രാജഡിയെക്കുറിച്ചാണ്. കലാപകാരികളായ നൂറു പേരെ തിരൂരില്‍നിന്ന് കോയമ്പത്തൂരിലേക്ക് തീവണ്ടിയില്‍ കൊണ്ടുപോകുന്നതിനിടെ അധികം പേരും ബോഗിയില്‍ കിടന്ന് ശ്വാസം കിട്ടാതെ മരിച്ച സംഭവമാണിത്. തീര്‍ച്ചയായും ഇതൊരു വലിയ ദുരന്തമാണ്. പക്ഷേ ചരിത്രം പഠിപ്പിക്കുമ്പോള്‍ ഈയൊരു സംഭവത്തെക്കുറിച്ചു മാത്രം ആവര്‍ത്തിച്ചു പറയുന്ന രീതിയുണ്ട്. മാപ്പിളക്കലാപം  ബ്രിട്ടീഷ് വിരുദ്ധമായിരുന്നുവെന്നും അതുകൊണ്ടുതന്നെ അത് സ്വാതന്ത്ര്യസമരമാണെന്നും വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ കയ്യില്‍ വാഗണ്‍ ട്രാജഡി ഒരു ആയുധമാണ്. കലാപകാരികളായ മാപ്പിളമാര്‍ക്കാണ് ഈ ദുര്‍ഗതി വന്നത്.  

വാഗണ്‍ ട്രാജഡിക്ക് തുല്യമോ അതിനേക്കാള്‍ ക്രൂരമോ ആയിരുന്ന തുവ്വൂര്‍ കൂട്ടക്കൊലയില്‍ പച്ചമനുഷ്യരെ പൈശാചികമായി കൊലചെയ്ത് മതഭ്രാന്തന്മാര്‍ രസിക്കുകയായിരുന്നു. വെട്ടേറ്റ് പാതി ജീവനായിക്കിടന്നവരുടെ നിലവിളികള്‍ തുവ്വൂര്‍ കിണറ്റില്‍നിന്ന് മൂന്നുദിവസം വരെ ഉയര്‍ന്നു കേട്ടിരുന്നതായാണ് പറയപ്പെടുന്നത്. എന്നിട്ടും മാപ്പിളക്കലാപത്തിന്റെ ചരിത്രം രചിച്ച പലരും ഈ സംഭവം ബോധപൂര്‍വം ഒഴിവാക്കി. വാഗണ്‍ ട്രാജഡിക്കൊപ്പം തുവ്വൂര്‍ കൂട്ടക്കൊല പാഠപുസ്തകത്തില്‍ സ്ഥാനംപിടിച്ചില്ല. ഇരകളുടെ വേദനകള്‍ കണ്ടില്ലെന്നു നടിച്ച് വേട്ടക്കാര്‍ പറയുന്നതാണല്ലോ പലപ്പോഴും ചരിത്രമായിത്തീരുന്നത്. ഇതിന് ഉത്തമോദാഹരണമാണ് തുവ്വൂര്‍ കിണറ്റിലെ കൂട്ടക്കൊലയെക്കുറിച്ച് പാലിക്കുന്ന നിശ്ശബ്ദത.

മാപ്പിളക്കലാപത്തിന്റെ ചരിത്രം എങ്ങനെയൊക്കെയാണ് തമസ്‌കരിക്കപ്പെട്ടിട്ടുള്ളത് എന്നതിന്റെ ഉദാഹരണമാണ് തുവ്വൂര്‍ കിണറിന് പിന്നീടുണ്ടായ പരിണതികള്‍. നിലമ്പൂര്‍ താലൂക്കില്‍ തുവ്വൂര്‍ വില്ലേജില്‍പ്പെടുന്ന ഈ സ്ഥലം പണ്ട് സാമൂതിരി കോവിലകത്തിന് അവകാശപ്പെട്ടതായിരുന്നു. 1999 വരെ നിലനിന്നിരുന്ന ഈ കിണര്‍ പിന്നീട് വളരെ ആസൂത്രിതമായി ഇല്ലായ്‌മ ചെയ്യുകയായിരുന്നു എന്നു വേണം കരുതാന്‍. മാപ്പിളക്കലാപത്തിന് പ്രേരണയായ മതഭ്രാന്തിന്റെ ആഴം വ്യക്തമാക്കുന്ന ഈ കിണര്‍ അതിന്റെ വലിയ ഓര്‍മപ്പെടുത്തലാവുമെന്നും, പുതിയ തലമുറയ്‌ക്ക് ചരിത്രത്തിന്റെ നേരറിവുകള്‍ ഉണ്ടാകരുതെന്നും ചിന്തിച്ചവരാണ് ഇതിനു പിന്നിലെന്ന് ന്യായമായും സംശയിക്കാം. പല കൈകള്‍ മറിഞ്ഞ് ഇന്ന് ഈ സ്ഥലത്തിന്റെ ഉടമസ്ഥത ഒരു മുസ്ലീമിനാണ്. സ്വാഭാവികമായും കിണര്‍ പൂര്‍ണമായും അപ്രത്യക്ഷമായിരിക്കുന്നു. കെട്ടിടാവശിഷ്ടങ്ങളും മറ്റും കൊണ്ടിട്ട് മൂടുകയായിരുന്നുവത്രേ.  

മാപ്പിളക്കലാപത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കുമ്പോള്‍ വാരിയംകുന്നന്മാരുടെ നേതൃത്വത്തില്‍ നടന്ന ആ കലാപം എങ്ങനെയാണ് അന്യമത വിദ്വേഷത്തിന്റെയും ഇസ്ലാമിക ആധിപത്യത്തിന്റെയും ചരിത്രസാക്ഷ്യങ്ങളെന്ന് ഒരു ബഹുസ്വര സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. ഇത് സംഭവിക്കുന്നില്ലെങ്കില്‍ ചരിത്രം ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത വളരെയേറെയാണ്. തുവ്വൂര്‍ കിണറ്റില്‍ പിടഞ്ഞുമരിച്ചവരുടെ ആത്മാക്കള്‍ക്ക് തിലോദകം അര്‍പ്പിക്കാം.

Tags: Mappila Lahala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല! : വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെ കീഴില്‍ മൈസൂര്‍ ഡോ: പല്‍പ്പു നഗറില്‍ (ഹോട്ടല്‍ റിയോ മെറിഡിയന്‍) ആരംഭിച്ച മൂന്നു ദിവസത്തെ നേതൃ ക്യാമ്പ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി
അരയ്ക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ സമീപം
Kerala

സര്‍വമത സമ്മേളനം ഗുരുദേവന് പ്രേരണയായത് മാപ്പിള കലാപം: വെള്ളാപ്പള്ളി

Review

വാണിമേലിന്റെ ഞാണിന്മേല്‍ കളി; നുണമേല്‍ നുണയുമായി കൂട്ടക്കൊലയെ വെള്ളപൂശല്‍; ഒടുവില്‍ ഉത്തരം മുട്ടി

Mollywood

ചരിത്രത്തില്‍ നിന്നും പാഠം പഠിയ്‌ക്കാത്ത ജനത ആത്മഹത്യയിലേയ്‌ക്ക് നീങ്ങുന്നു; 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ നല്‍കുന്ന മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.