Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കുത്തിവയ്‌ക്കേണ്ടത് വര്‍ണവെറിയല്ല

കൊവിഷീല്‍ഡിനെ അംഗീകരിക്കാത്തതുവഴി ഇന്ത്യന്‍ പൗരന്മാരുടെ സന്ദര്‍ശനത്തെ ബാധിക്കുന്ന ബ്രിട്ടന്റെ നടപടിയെ കയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്ന് ആ രാജ്യത്തെ അറിയിച്ചുകഴിഞ്ഞു. ഇന്ത്യ പഴയ കോളനിയല്ല. ആരുടെയെങ്കിലും ദയാദാക്ഷിണ്യത്തിന് നിന്നുകൊടുക്കേണ്ട ആവശ്യവുമില്ല. ഇന്ത്യയുമായുള്ള സുഹൃദ്ബന്ധം ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം മനസ്സിലാക്കുകയും അതനുസരിച്ച് പെരുമാറുകയും വേണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2021, 05:00 am IST
in Editorial

ഇന്ത്യയില്‍നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിക്കില്ലെന്നും, രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും പത്ത് ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്നുമുള്ള ബ്രിട്ടന്റെ തീരുമാനം വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയുണ്ടായി. ബ്രിട്ടനിലെതന്നെ ഒാക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്രസെനക എന്ന കമ്പനിയുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനാണ്  കൊവിഷീല്‍ഡ്. ഇന്ത്യയില്‍ അത് നിര്‍മിച്ചത് പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ്. കൊവിഷീല്‍ഡിനു പുറമെ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത കൊവാകിസ്‌നുമാണ് രാജ്യത്ത് വ്യാപകമായി ഉപയോഗിച്ചത്. ഈ വാക്‌സിനുകള്‍ ഉപയോഗിച്ച് ജനസംഖ്യയില്‍ വലിയൊരു ശതമാനത്തിന് പ്രതിരോധ കുത്തിവയ്‌പ്പ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അവശേഷിക്കുന്നവരുടെ വാക്‌സിനേഷന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നെത്തുന്നവര്‍ക്ക് അനാവശ്യ ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനം ഒരു നിലയ്‌ക്കും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ല. ബ്രിട്ടണ്‍ ആവശ്യപ്പെട്ടതനുസരിച്ച് അന്‍പത് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ഇന്ത്യ നിര്‍മിച്ചു നല്‍കുകയുണ്ടായി. അത് ഉപയോഗിച്ചശേഷം പുതിയ വിലക്കുമായി ആ രാജ്യം വന്നിരിക്കുന്നത് അങ്ങേയറ്റം പരിഹാസ്യവുമാണ്. ലോകം മുഴുവന്‍ ഒറ്റക്കെട്ടായി കൊവിഡ് മഹാമാരിയോട് പോരടിക്കുമ്പോള്‍ ഇത്തരം ഇരട്ടത്താപ്പുകള്‍ തിരിച്ചടികള്‍ക്ക് കാരണമാകും.

ലോകത്ത് ഒരു പരിഷ്‌കൃത രാജ്യമായാണ് ബ്രിട്ടണ്‍ അറിയപ്പെടുന്നതെങ്കിലും അതിനനുസൃതമായല്ല അവിടുത്തെ ഭരണകൂടം ആധുനിക കാലത്ത് പെരുമാറിയിട്ടുള്ളത്. ഒരുകാലത്ത് തങ്ങള്‍ അടക്കിഭരിച്ചിരുന്ന ജനതകളോട് കൊളോണിയല്‍ മനോഭാവത്തോടെയുള്ള വിവേചനങ്ങള്‍ കാണിക്കാന്‍ ഈ രാജ്യം മടിക്കാറില്ല. സാമ്രാജ്യത്വ ഭരണകാലത്ത് ചെയ്തുകൂട്ടിയിട്ടുള്ള കൊടുംക്രൂരതകള്‍ക്ക് മാപ്പുപറയണമെന്ന ആവശ്യങ്ങളോട് മുഖംതിരിച്ചു നില്‍ക്കുന്ന സമീപനമാണ് ബ്രിട്ടണ്‍  സ്വീകരിക്കാറുള്ളത്. സ്വാതന്ത്ര്യസമരകാലത്ത് പഞ്ചാബിലെ ജാലിയന്‍വാലാബാഗില്‍ ബ്രിട്ടീഷ് പട്ടാളം നടത്തിയ കൂട്ടക്കൊലയില്‍ മാപ്പുപറയണമെന്ന ആവശ്യം നിരസിക്കുന്നത് ഇതിന് തെളിവാണ്. ലോകം ആഗോളഗ്രാമമായി ചുരുങ്ങിയിരിക്കുന്ന ഇക്കാലത്തും വര്‍ണവെറിയന്‍ വിവേചനങ്ങള്‍ പുറത്തെടുക്കാനുള്ള അവസരം- അതും ഒരു മഹാമാരിക്കാലത്ത്- ബ്രിട്ടണ്‍ പാഴാക്കുന്നില്ല എന്നത് മാനവരാശിക്കു മുഴുവന്‍ മാനക്കേടുണ്ടാക്കുന്ന കാര്യമാണ്. മറ്റു രാജ്യങ്ങളുമായുള്ള സൗഹൃദബന്ധങ്ങളെ അലങ്കോലപ്പെടുത്തുകയും, രാജ്യാന്തരതലത്തില്‍ അനാവശ്യമായ ചേരിതിരിവുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഇത്തരം നടപടികള്‍ ബ്രിട്ടന്റെ തന്നെ താല്‍പര്യങ്ങള്‍ക്ക് എതിരായിത്തീരും. യൂറോപ്യന്‍ യൂണിയനില്‍തന്നെ പല കാര്യങ്ങളിലും ഒറ്റപ്പെടല്‍ അനുഭവിക്കുമ്പോള്‍ ഭാരതത്തെപ്പോലെ ശക്തമായ ഒരു ജനാധിപത്യ രാജ്യത്തിന്റെ ശത്രുത ക്ഷണിച്ചുവരുത്തുന്ന സാഹചര്യം ഒഴിവാക്കാനുള്ള ബാധ്യത ബ്രിട്ടനുണ്ട്.

കൊവിഷീല്‍ഡിനെ അംഗീകരിക്കാത്തതുവഴി ഇന്ത്യന്‍ പൗരന്മാരുടെ സന്ദര്‍ശനത്തെ ബാധിക്കുന്ന ബ്രിട്ടന്റെ നടപടിയെ കയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്ന് ആ രാജ്യത്തെ അറിയിച്ചുകഴിഞ്ഞു. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഈ പ്രശ്‌നം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിക്കു മുന്നില്‍ ശക്തമായി ഉന്നയിക്കുകയും ചെയ്തു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ ഇന്ത്യക്കാരെ വാക്‌സിനേഷന്‍ എടുത്തവരായി കണക്കാക്കാനാവില്ലെന്ന ബ്രിട്ടന്റെ നയം അങ്ങേയറ്റം വിവേചനപരമാണെന്നും, ഇത് പിന്‍വലിച്ചില്ലെങ്കില്‍ സമാനമായ നടപടികള്‍ ഇന്ത്യ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് പൗരന്മാര്‍  വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവരാണെങ്കിലും ക്വാറന്റൈനില്‍ പോകേണ്ടിവരും. കൊവിഷീല്‍ഡ് ലോകാരോഗ്യ സംഘടന അംഗീകരിച്ചതാണ്. എന്നിട്ടും ഇതിന്റെ പേരില്‍ വിവേചനമുണ്ടായാല്‍ ഇന്ത്യയ്‌ക്ക് അതേ നാണയത്തില്‍ പ്രതികരിക്കേണ്ടിവരും. സ്വീഡന്‍ ഉള്‍പ്പെടെയുള്ള ഏഴ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യ നേരത്തെ ശക്തമായ മുന്നറിയിപ്പ് നല്‍കിയതിന്റെ ഫലമായി ആ രാജ്യങ്ങള്‍ ഇപ്പോള്‍ ഇന്ത്യക്കാരെ വിലയ്‌ക്കുന്നില്ല. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ശക്തമായ നടപടി ഭയന്ന് ബ്രിട്ടണും അയഞ്ഞുതുടങ്ങിയതായാണ് പുതിയ വിവരം. ഇന്ത്യയുടെ വാക്‌സിനല്ല, വാക്‌സിനെടുത്തവരുടെ സര്‍ട്ടിഫിക്കറ്റാണ് പ്രശ്‌നമെന്നാണ് ഇപ്പോള്‍ ആ രാജ്യം പറയുന്നത്. ഇന്ത്യ പഴയ കോളനിയല്ല. ആരുടെയെങ്കിലും ദയാദാക്ഷിണ്യത്തിന് നിന്നുകൊടുക്കേണ്ട ആവശ്യവുമില്ല. ഇന്ത്യയുമായുള്ള സുഹൃദ്ബന്ധം ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം മനസ്സിലാക്കുകയും അതനുസരിച്ച് പെരുമാറുകയും വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

Entertainment

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

India

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

ശ്രീനിവാസന് സ്മാരകമുയരുന്നു

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.